ഫലസ്തീനിലെ ജീവിതം നമുക്ക്
വെറുമൊരു കെട്ടുകഥ:
“നാം അനുഭവിക്കാത്ത ജീവിതങ്ങള്
നമുക്കെന്നും കെട്ടുകഥകള് മാത്രമാണ് “
ഒരു
ശരാശരി ഫലസ്തീനിയുടെ ജീവിതം നമുക്ക്
അവിശ്വസനീയമായ വെറും കെട്ടു
കഥയാണ് . കാരണം മറ്റൊന്നുമല്ല.
നാമാരും അത്തരം ജീവിതാനുഭവങ്ങളി
ലൂടെ കടന്നു പോയിട്ടില്ല തന്നെ.
തലമുറകളോളം തുറന്ന ജയിൽ
ജീവിതം അനുഭവിക്കുന്നവരാണ്
ഓരോ ഫലസ്തീനിയും. അവർക്ക് നാടില്ല,
തെരുവുകൾക്ക് പേരില്ല, വീടുകൾക്ക് മേൽ
വിലാസമില്ല .
തങ്ങളുടെ പ്രദേശം അന്യാധീനപ്പെട്ട
തിനാൽ ഏതാനും കിലോമീറ്റർ
ചുറ്റളവിലേക്ക്
ഒതുങ്ങി മാറേണ്ടി വന്നവരാണ്
ഫലസ്തീനികൾ.
ചെകുത്താനും കടലിനും ഇടയിൽ പെട്ടത്
പോലെയാണ് ഗാസാ മുനമ്പിലെ ജീവിതം.
ഒരു വശത്ത് മെഡിറ്ററെനിയൻ കടൽ, മറു
ഭാഗത്ത് ക്രൂരതയുടെ പര്യായമായ
സയണിസ്റ്റ് ഭരണകൂടം.
സഞ്ചാരത്തിനും സ്വൈര്യ
ജീവിതത്തിനും തടയിട്ട് വലിയ
മതിലുകൾ അതിര് പാകി നിൽക്കുന്നു.
അതിനകത്ത് തന്നെ നൂറിലധികം ചെക്ക്
പോസ്റ്റുകൾ ഉണ്ട് . ഒരു
ഫലസ്തീനിയുടെ ദൈനം ദിന ജീവിതം ഈ
ചെക്ക് പോസ്റ്റുകളിൽ കെട്ടു പിണഞ്ഞു
കിടക്കുന്നു . സ്കൂളിൽ
പോവാനായാലും ആശുപത്രിയിൽ
പോവാനായാലും ചെക്ക് പോസ്റ്റുകളിൽ
കാത്ത് നിൽക്കണം. ഒരു
ഫലസ്തീനിയുടെ ജീവന്
വിലയില്ലാതതിനാൽ
അവന്റെ മണിക്കൂറുകൾക്കും വിലയില്ല.
രണ്ടോ മൂന്നോ ചെക്ക് പോസ്റ്റുകളിൽ
ദിനേന ക്ഷമയോടെ കാത്തു നിൽക്കുക
എന്നത് തന്നെ ഏറ്റവും വലിയ
പീഡനമാണ്. തിരിച്ചു
വരുമ്പോഴും അങ്ങനെ തന്നെ.പലയിടത്തു
ം വൈദ്യുതി വേലികൾ
പിന്നെയും സഞ്ചാര
സ്വാതന്ത്ര്യം മുടക്കുന്നു. ഏതു
സമയത്തും ആയുധ ധാരിയായ ഇസ്രായേൽ
പട്ടാളം ഫലസ്തീനിക്ക്
മുൻപേ പ്രത്യക്ഷപ്പെടാം .
അന്യായമായി പിടിച്ചു കൊണ്ട് പോവാം.
നിയമമോ പോലീസോ കോടതിയോ ഇല്ല.
തുരങ്കങ്ങളിലൂടെയാണ് അവശ്യ സാധനങ്ങൾ
പലതും അകത്തേക്ക് എത്തുന്നത്.തുരങ്കം ഒരു
ഗതാഗത മാർഗ്ഗം കൂടിയാണ് . ഗാസയിൽ
നിന്ന് തുരങ്കം വഴി പുറത്ത് പോവാൻ 30
ഡോളർ ആണ് നിരക്ക് . തുരങ്ക
നിർമ്മാണം ഇസ്രായേൽ
നിരോധിച്ചതായതിനാൽ ജീവൻ
പണയപ്പെടുത്തിയാണ് തുരങ്കങ്ങൾ
നിർമ്മിക്കുന്നത്.
ഇങ്ങനെ തുരങ്കം നിര്മ്മിക്കുന്ന
വരുടെ വരുമാന മാർഗ്ഗമാണ് ഈ തുക.
തുരങ്കത്തിന്റെ ഉടമസ്ഥൻ ഒരു
കടലാസിൽ എഴുതി നൽകുന്ന അനുമതിയാണ്
ടിക്കറ്റ്. ടിക്കറ്റ് നിരയ്ക്ക്
തീരുമാനിക്കുന്നത് ഉടമസ്ഥൻ
തന്നെ.ആടുമാടുകളെ വരെ ഈജിപ്തിൽ
നിന്ന് കടത്തുന്നത് ഈ തുരങ്കങ്ങൾ
വഴിയാണ് . ഈജിപ്റ്ത്തിലേക്ക് ചികിത്സ
തേടി പോവുന്നതും ഈ തുരങ്കങ്ങൾ
വഴിയാണ്.
ഗാസയിൽ സാധനങ്ങൾക്ക് തീവിലയാണ്.
ആവശ്യത്തിനു സാധനങ്ങൾ
എവിടെയും കിട്ടാനില്ല .
പട്ടിണിയും ദാരിദ്ര്യവും നിത്യ
സംഭവമാണ് . അതിനൊക്കെ പുറമേ ഒരു
ഫലസ്തീനിയുടെ ജീവന് ഒരു
ഗ്യാരന്റിയുമില്ല . ദുർബലമായ
വീടുകൾക്ക് മുകളിൽ ഏതു
നിമിഷവും ബോംബു വീഴാം. ജന
സാന്ദ്രത കൂടിയ പ്രദേശമായതിനാൽ
ഓരോ ബോംബിനും മരണം ഉറപ്പാണ് . ആയുധ
കമ്പനികളുടെ പരീക്ഷണ ശാല കൂടിയാണ്
ഫലസ്തീൻ. ആയുധങ്ങളുടെ പ്രഹര
ശേഷി ടെസ്റ്റ് ചെയ്ത് നോക്കുന്നത്
ഗാസയുടെ മുകളിലാണ്.
അവിടെയാണല്ലോ ജീവന് വിലയില്ലാത്ത
മനുഷ്യ പുഴുക്കൾ ജീവിക്കുന്നത്?
പെട്രോളിന് അൻപത് പൈസ വില
കൂടിയാൽ, ഒരു ദിവസം കറണ്ട് പോയാൽ
അക്ഷമരായി തെരുവിൽ ഇറങ്ങുന്ന
നമുക്കൊന്നും ചിന്തിക്കാൻ
പോലും കഴിയാത്ത ജീവിതമാണ്
ഫലസ്തീനികളുടെത് . ഇത്ര വലിയ
പീഡനങ്ങൾ ഏറ്റു വാങ്ങുന്ന ഒരു ജനത
സഹികെട്ട് ഒന്ന് പ്രതികരിച്ചാൽ
അതിന്റെ കാരണം പറഞ്ഞ്
വീണ്ടും ബോംബു വർഷം. ചുണ്ടക്ക കൊടുത്ത്
വഴുതനങ്ങ വാങ്ങുന്ന പണിയാണെന്ന്
പറഞ്ഞു പീഡിതരായ
ഫലസ്തീനികളെ പരിഹസിക്കാൻ
പ്രതികരണ തൊഴിലാളികൾ
ഇവിടെ തയ്യാറാണ് .
ഇതേ മാന്യന്മാരിൽ പലരും കറിയിൽ
ഒരൽപം ഉപ്പ് കൂടിയതിന്റെ പേരിൽ
ഭാര്യയുടെ മോന്തയ്ക്കടിക്കുന്ന
'അഹിംസാ വാദികളോ'
നിറുത്താതെ പോവുന്ന ബസ്സിനു
നേരെ കല്ലെറിയുന്നവരോ
ആയിരിക്കാം. എന്നിട്ടാണ്
ജിവിതത്തിൽ
ഇന്നുവരെ സ്വാതന്ത്ര്യം എന്തെന്ന്
അറിയാത്ത ഒരു
ജനതയുടെ വളരെ ദുർബലമായ
പ്രതികരണങ്ങളെ പരിഹസിക്കുന്നത്.
ഗാസയുടെ മണ്ണിൽ
വിരിയാതെ കൊഴിഞ്ഞു പോയ ഒരുപാട്
കുസുമങ്ങളുണ്ട് . അന്ത്യ ചുംബനത്തിനു
ഒരുപിടി ചാരം പോലും ബാക്കിയാക്കാതെ പോയ
പേരറിയാത്ത, മുഖമറിയാത്ത
കുറെ കുട്ടികൾ .മനുഷ്യ കവച്ചമെന്ന
പേര് വിളിച്ച് പരിഹസിച്ചു
നാം അവരെ വീണ്ടും കൊന്നു
കൊണ്ടിരിക്കുന്നു
.അതിക്രമിയെ ന്യായീകരിക്കൽ ആ
അതിക്രമങ്ങളിൽ പങ്കു ചേരൽ ആണല്ലോ?
മനുഷ്യരില്ലാത്ത ഒരടി മണ്ണ്
പോലും ഗാസയിൽ ഇല്ലല്ലോ?
ഓരോ ബോംബിനും ഏറ്റവും ചുരുങ്ങിയത് 10
മരണമെങ്കിലും മിനിമം ഗ്യാരണ്ടിയാണ് .
ആൾ കൂട്ടത്തിനു മുകളിൽ ബോംബിട്ടാൽ
പിന്നെന്താണ് സംഭവിക്കുക.മറ്റൊരു
ഭാഷ്യത്തിൽ പറഞ്ഞാൽ
ഓരോ ഫലസ്തീനിയും സ്വയം മനുഷ്യ
കവചമാണ്.
ഫലസ്തീന്റെ ഓരോ തരി മണ്ണിന്റെയും കവചമാണ്
അവിടെ ശേഷിക്കുന്ന മനുഷ്യർ. ....................
Zac കിഴക്കേതില്‍ Zac™
║▌│█║▌║│█║║▌█ ║▌
╚»+919747709002«╝
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ