2014, സെപ്റ്റംബർ 28, ഞായറാഴ്‌ച

എന്താണ് മരണം..?



Zac കിഴക്കേതില്‍ Zac™
║▌│█║▌║│█║║▌█ ║▌

👤👤👤എന്താണ് മരണം..?
 സയന്‍സിനു ഇന്നേ വരെ
വ്യക്തമായ ഉത്തരമില്ല.

പണ്ട് ജൂത പണ്ഡിതന്മാര്‍ നബിയോട് ചോദിച്ചു

''നബിയെ എന്താണ് ആത്മാവ്..?''

നബി ﷺ പറഞ്ഞു ''എനിക്കറിയില്ല..''

പിന്നീട് ഖുര്‍ ആന്‍ അവതരിച്ചു

'' നിന്നോടവര്‍ ആത്മാവിനെപ്പറ്റി ചോദിക്കുന്നു. പറയുക: ആത്മാവ്‌ എന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ പെട്ടതാകുന്നു. അതിനെ പറ്റിയുള്ള അറിവ് അല്‍പമല്ലാതെ മനുഷ്യര്‍ക്ക്‌ നല്‍കപ്പെട്ടിട്ടില്ല.''

(Qur-an 17/85)

അതായതു ആത്മാവ് എന്നത് അല്ലാഹുവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്ന് സാരം..

ആദ്യ മനുഷ്യന്‍ ആദമിലേക്കു '' അള്ളാഹു തന്നില്‍ നിന്നുള്ള ആത്മാവ് ഊതി'' എന്ന് ഖുര്‍ ആന്‍ പറയുന്നു...

''ഊതുക'' എന്നത് ശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നുവല്ലോ..
അത് കൊണ്ടാണ് ശ്വാസം
അധിക നേരം പിടിച്ചു നില്‍ക്കാന്‍ ആര്‍ക്കും സാധിക്കാത്തത്..

ശ്വാസം നിലച്ചുള്ള മരണം വളരെ വേഗം സംഭവിക്കുന്ന ഒന്നാകുന്നതിന്‍റെ പിന്നിലെ രഹസ്യവും അത് തന്നെ..

ഉറക്കം എന്നത് താല്‍ക്കാലിക മരണമാണെന്ന്
ഖുര്‍ ആന്‍ പറയുന്നു..
ഉറക്കത്തില്‍ മരണപ്പെടുന്നതിനെ പറ്റിയും വ്യക്തമാക്കുന്നു..

 ''ആത്മാവുകളെ അവയുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു..
മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും.
എന്നിട്ട്‌ ഏതൊക്കെ ആത്മാവിന്‌ അവന്‍ മരണം
വിധിച്ചിരിക്കുന്നുവോ അവയെ അവന്‍ പിടിച്ചു വെയ്ക്കുന്നു.
മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധിവരെ അവന്‍ വിട്ടയക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും ഇതില്‍
ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌.''
(Qur-an 39/42)

എല്ലാ മരണവും നാം മറക്കുകയാണ്.. എത്ര പേര്‍
നമ്മുടെ കുടും ബത്തില്‍ , സുഹൃത്തുക്കളില്‍ ,തന്നെ മരിച്ചു..? അവര്‍ ഇപ്പൊ മരണം എന്തെന്ന്
അറിഞ്ഞു.. ദൈവം എന്തെന്ന് അറിഞ്ഞു..
നാളെ നമ്മളും അറിയും... ആഘോഷങ്ങള്‍ നിറഞ്ഞ
ഭൂമിയെ നാം കാണുന്നുള്ളൂ.. മണ്ണിനടിയില്‍
കിടക്കുന്ന വരെ നാം ഓര്‍ക്കുന്നില്ല...

നബി ഒരിക്കല്‍ ബാലനായ അനസിനോട് പറഞ്ഞു

'' മകനെ, നീ അല്ലാഹുവിനെ സൂക്ഷിക്കുക,
എങ്കില്‍ ഒരു വഴികാട്ടിയായി അവന്‍ നിനക്ക് മുന്നിലുണ്ടാകും... രാവിലെയായാല്‍ നീ രാത്രി പ്രതീക്ഷിക്കരുത്... രാത്രിയായാല്‍ പകലും..
നിന്‍റെ ഈ ജീവിതത്തില്‍ നീ പരലോകത്തിന്
വേണ്ടി കരുതിവെക്കുക..''

മരണം കഠിനമായ വേദനയാണ്.. പണ്ഡിതന്മാര്‍
പറയുന്നത് പ്രസവ വേദന മരണ വേദനയുടെ
നാല്‍പ്പതില്‍ ഒരംശം മാത്രമാണെന്നാണ്..

മരണമടുത്ത മനുഷ്യന് മരണത്തിന്‍റെ മാലാഖ
വരുന്നത് കാണുമ്പോള്‍ ''ഇതെന്തു കാഴ്ച''
എന്നാണു ആദ്യം അമ്പരക്കുക..

ആ അമ്പരപ്പ് തീരും മുന്‍പേ ആത്മാവ് ശരീരത്തില്‍
നിന്നും വലിച്ചെടുക്കപ്പെടും...
കണ്ണുകള്‍ ആത്മാവിനെ പിന്തുടരും..

അതോടെ നിന്‍റെ അവസരം കഴിഞ്ഞു..

നിന്‍റെ വീര വാദം , നിന്‍റെ കൊലവിളികള്‍, നിന്‍റെ അഹങ്കാരം.. നിന്‍റെ സുന്ദരിപ്പട്ടം..

എല്ലാം തീര്‍ന്നു... നീ വെറും ശവം...നാറുന്ന ശവം
മാത്രം

ഇനി നിന്നെ രക്ഷിക്കാന്‍ നിന്‍റെ നല്ല
കര്‍മ്മങ്ങള്‍ക്ക് മാത്രമേ കഴിയൂ...

അതിനു നിനക്ക് നല്ല കര്‍മ്മങ്ങള്‍ എവിടെ?

നിന്‍റെ പകുതി ജീവിതം ചാറ്റ് റൂമില്‍ തീര്‍ന്നു..
പിന്നെ കുറെ നേരം നീ സുന്ദരന്‍/ .-,/സുന്ദരി
ചമഞ്ഞു തീര്‍ത്തു..

പിന്നെ കുറെ പൊങ്ങച്ചം, പരദൂഷണം,
അവിഹിത ബന്ധം, വഞ്ചന..
ഇതിനിടയ്ക്ക് നിനക്ക് മരണത്തെ ഓര്‍ക്കാന്‍ സമയമുണ്ടായിരുന്നോ?
മരണം വന്നപ്പോള്‍ നീ അന്ധാളിക്കുകയും ചെയ്തു..

ഏതു രാജാവ് മരിച്ചാലും പിന്നെയത് ശവം/മയ്യിത്ത് ആണ്..
ശവം ദഹിപ്പിച്ചോ, മയ്യിത്ത്‌ അടക്കിയോ എന്നൊക്കെയേ നമ്മള്‍ ചോദിക്കൂ..

ആറടി മണ്ണ് പോലും സ്വന്തമായി ഇല്ലാത്ത
നമ്മള്‍ പിന്നെന്തിനാണ്
അന്യന്‍റെ ധനം പിടിച്ചടക്കാനും ,
കോടികളുടെ മണി മാളികകള്‍ കെട്ടിപ്പൊക്കാനും മത്സരിക്കുന്നത്?

ഞാനും മരിക്കും, നിങ്ങളും മരിക്കും
നമ്മുടെ കര്‍മ്മ ഫലങ്ങള്‍ മാത്രം ബാക്കി നില്‍ക്കും
എല്ലാവർക്കും മരണം വരെ അവധിയുണ്ട്.

ഖുര്‍ ആന്‍ പറയുന്നു..

'' എല്ലാം നശിക്കുന്നതാണ്... നിന്‍റെ നാഥന്‍
മാത്രം ബാക്കിയാകും''

അതെ അവന്‍ മാത്രം ബാക്കിയാകും.. ആകാശ
ഭൂമികള്‍ സൃഷ്ടിച്ചവന്‍..
എന്നിട്ടും നമ്മള്‍ പറയുന്നു.... നമുക്കാണ്
കഴിവുള്ളതെന്ന്..
ദൈവമില്ല എന്നുള്ള നമ്മുടെ സകല
അഹങ്കാരവും തീരുന്നത് മരണം
എന്ന സത്യത്തിനു മുന്നിലാണ്..

''നാളെ താന്‍ എന്താണ്‌ പ്രവര്‍ത്തിക്കുക എന്ന്‌
ഒരാളും അറിയുകയില്ല.
താന്‍ ഏത്‌ നാട്ടില്‍ വെച്ചാണ്‌ മരിക്കുക എന്നും
ഒരാളും അറിയുകയില്ല. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു...''
( ഖുര്‍ ആന്‍ 31/34)

''(മനുഷ്യരെ) മരണമടുത്ത ഒരുവന്‍റെ ജീവന്‍
അവന്‍റെ തൊണ്ടക്കുഴിയോളമെത്തുകയും ,
അവന്‍ മരിക്കുന്നത് നിങ്ങള്‍ നോക്കിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍,

അവനില്‍ നിന്നും പോകുന്ന ജീവനെ
 കൊണ്ട് തിരികെ വരുത്താന്‍ ആകുന്നില്ല..
നിങ്ങള്‍ അത്ര കഴിവുള്ളവരാണെങ്കില്‍.....,..

അന്നേരം അവനുമായി ഏറ്റവും അടുത്തവന്‍ നാം ആകുന്നു..
നിങ്ങള്‍ക്കത് കാണുന്നില്ലെന്ന് മാത്രം..''

( Qur-an 56/83-87)

പനിയെ നമുക്കിഷ്ടപ്പെടാം


പനിയെ നമുക്കിഷ്ടപ്പെടാം
-----------------------------------------

      നാം ഭയത്തോടെ സമീപിക്കുന്ന രോഗമാണ് പനി. പനി അത്യന്തം അപകടകരമാണെന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്. പനി വൈറസ് ബാധയാണെന്നും വൈദ്യശാസ്ത്രം പറയുന്നു. ഒരേ ലക്ഷണങ്ങളോടെ പലതരം പേരുകളില്‍ വിവിധ തരം പനികള്‍ ഓരോ കാലഘട്ടത്തിലും അവതരിപ്പിക്കപ്പെടുന്നു. വൈറല്‍ പനി, മലേറിയ, ചികുന്‍ ഗുനിയ, ഡെങ്കിപ്പനി, പക്ഷിപ്പനി തുടങ്ങിയവയാണ് അവയില്‍ പലതും. ഇനിയും എത്രയോ പേരുകള്‍ നാം കാണാനിരിക്കുന്നു. ഓരോ കാലഘട്ടത്തിലും പുതിയ തരം പേരുകളില്‍ വാര്‍ത്താമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന പനികളില്‍ പലതും വന്‍കിട മരുന്നുകമ്പനികളുടെ സഹായത്താലാണെന്ന് കണ്ടെത്തിക്കൊണ്ടിരിക്കുന്നു. മരുന്ന് കമ്പനികളുടെ കെട്ടികിടക്കുന്ന മരുന്നുകള്‍ ഈ കാലഘട്ടത്തില്‍ വിറ്റഴിക്കപ്പെടുന്നു. പുതിയ ഇനം പനിക്ക് മരുന്നുകള്‍ കണ്ടെത്തിയിട്ടില്ല എന്ന് പറയുമ്പോഴും സുലഭമായി മരുന്നുകൊടുത്ത് ചികിത്സിച്ചുകൊണ്ടിരിക്കുന്നു.
ഈ സന്ദര്‍ഭത്തിലാണ് പനിക്ക് പ്രവാചകനില്‍ എന്തെങ്കിലും മാതൃകയുണ്ടോ എന്നന്വേഷിക്കേണ്ടത്. പനിക്ക് പ്രവാചകന്‍ പച്ചവെള്ളമാണ് പരിഹാരം പറഞ്ഞത്. ഈ ലോകത്തെ സകല പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഖുര്‍ആനും പ്രവാചകനുമാണെന്ന് നാഴികക്ക് നാല്‍പ്പത് വട്ടം പറയുന്ന നാം പനി വന്നാല്‍ പാരസെറ്റമോള്‍ തേടി പോകുന്നതിന്റെ യുക്തി എന്താണ്. പ്രവാചകന്‍ പറഞ്ഞു, പനി നരകത്തിലെ തീയാണ്. അത് എത്ര കടുത്തതായാലും പച്ചവെള്ളം കൊണ്ട് തണുപ്പിക്കുക. (ബുഖാരി) പ്രവാചകന്റെ വഫാത്തിന്റെ സമയം പനിയും വേദനയും ക്ഷീണവും അനുഭവപ്പെട്ടപ്പോള്‍ മുമ്പിലിരുന്ന പാത്രത്തിലെ വെള്ളമെടുത്ത് മുഖം തടവിയതായി ഹദീസില്‍ കാണാം. പ്രവാചകന്റെ സദസ്സില്‍ പനിയെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ സഹാബികളില്‍ ഒരാള്‍ പനിയെ ശപിച്ചു. ഇതുകേട്ട പ്രവാചകന്‍ പനിയെ ശപിക്കുന്നത് തടഞ്ഞു. ശേഷം പറഞ്ഞു: ''പനി ഇരുമ്പില്‍ നിന്നും തുരുമ്പിനെ ഏത് വിധേന ശുദ്ധീകരിക്കുന്നോ അതുപോലെ പനി വഴി പാപങ്ങള്‍ ശുദ്ധീകരിക്കപ്പെടും. (തിബ്ബുന്നബവി)
പനി പിടിപെട്ട ആളോട് പ്രവാചകന്‍ പറഞ്ഞു. ''വെളളം കൊണ്ട് തണുപ്പിക്കുക. സൂര്യോദയത്തിനുമുമ്പ് നദിയുടെ ഒഴിക്കിനഭിമുഖമായിരിക്കുക ദൈവനാമത്തില്‍ പ്രാര്‍ത്ഥിക്കുക. ശേഷം മൂന്ന് ദിവസം തലയില്‍ വെള്ളമൊഴിക്കുക. മാറിയില്ലെങ്കില്‍ അഞ്ച് ദിവസം, മാറ്റമില്ലെങ്കില്‍ ഏഴ് ദിവസം. ഭേദപ്പെട്ടില്ലെങ്കില്‍ ഒന്‍പതു ദിവസം. ഇന്‍ഷാഅല്ലാ ഒമ്പതു ദിവസങ്ങള്‍ക്കപ്പുറം ഒരു പനിയുമില്ല. (തിര്‍മിദി)
ടൈഫോയ്ഡ് പിടിപ്പെട്ട് ഒരു സ്ത്രീ എന്റെ ആശുപത്രിയില്‍ വന്നിരുന്നു. ശക്തമായ പനിയും തലവേദനയും. ഞാന്‍ അവരോട് ഈ ഹദീസ് വിശദീകരിച്ചു പറഞ്ഞു. ഒന്‍പതു ദിവസവും തുടര്‍ച്ചയായി പനിയുണ്ടായിരുന്നു. പ്രവാചകന്‍ പറഞ്ഞത് എത്ര സത്യം. ഒന്‍പതു ദിവസം കഴിഞ്ഞപ്പോള്‍ പനിയും തലവേദനയും അപ്രത്യക്ഷമായി. ഈ ദിവസങ്ങളില്‍ ഹദീസില്‍ പറഞ്ഞതുപോലെ തന്നെ ചെയ്തുകൊണ്ടിരുന്നു. പനിയെ കുറിച്ച് അബുഹൂറൈറ പറഞ്ഞത് പനിയേക്കാള്‍ ഇഷ്ടപ്പെട്ട മറ്റൊന്നും എനിക്കില്ല. അത് ശരീരത്തിന്റെ എല്ലാ അംശങ്ങളിലും പ്രവേശിക്കുന്നു. അതുവഴി ദൈവാനുഗ്രഹം ലഭിക്കുന്നു. (തിബ്ബുന്നബവി). അതെ, പനി അനുഗ്രഹമാണ്. അത് ഇരുമ്പില്‍ നിന്നും തുരുമ്പിനെ ശുദ്ധീകരിക്കുന്നതുപോലെ നാം ശരീരത്തിനോട് നിരന്തരമായി ചെയ്തുകൊണ്ടിരിക്കുന്ന പാപങ്ങളെ അത് കരിച്ചുകളയുന്നു. അതുകൊണ്ടാണ് അബുഹൂറൈറ പറഞ്ഞത് ഞാന്‍ പനിയെ ഇഷ്ടപ്പെടുന്നുവെന്ന്. നമുക്കും പനിയെ ഇഷ്ടപ്പെടാം. പനി അപകടകരമല്ല. അനുഗ്രഹമാണ്. പനിമൂലം നമ്മുടെ ശരീരത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മുഴുവന്‍ അസുഖങ്ങളും മാറ്റപ്പെടും. പക്ഷേ നാം പ്രവാചകന്‍ പറഞ്ഞതുപ്രകാരം പനിയെ ചികിത്സിക്കണമെന്നുമാത്രം.


പനിയെക്കുറിച്ച്
      പനിയുടെ ലക്ഷണങ്ങളില്‍ ഒന്ന് വായ് കയ്പ്പാണ്. വേദനയുണ്ടെങ്കില്‍ നന്നായി വിശ്രമിക്കണം. ഈ സന്ദര്‍ഭത്തില്‍ വിശപ്പില്ലെങ്കില്‍ ഒന്നും കഴിക്കണ്ട വിശപ്പ് വരുന്നതുവരെ അത് ചിലപ്പോള്‍ ഒന്‍പത് ദിവസം കഴിഞ്ഞിട്ടെങ്കില്‍ അതുവരെ കഴിക്കണ്ട. ദാഹമുണ്ടെങ്കില്‍ നല്ല ശുദ്ധമായ പച്ചവെള്ളം കുടിക്കുക. കേരളത്തിലാണെങ്കില്‍ ഇളനീര്‍ ആവശ്യംപോലെ കുടിക്കാവുന്നതാണ്. 100 ഡിഗ്രിയില്‍ കൂടുതല്‍ പനികൂടാന്‍ അനുവദിക്കരുത്. അത് കുട്ടികളാണെങ്കിലും മുതിര്‍ന്നവരാണെങ്കിലും 100 ഡിഗ്രിയില്‍ താഴെയാണെങ്കില്‍ പരമാവധി വിശ്രമം തന്നെ വേണം. മറ്റൊന്നും ചെയ്യേണ്ടതില്ല. മതിവരോളം ഉറങ്ങുക. ആരും ശല്യം ചെയ്യേണ്ടതില്ല. 100 ഡിഗ്രിയില്‍ മുകളിലാണെങ്കില്‍ തല പച്ചവെള്ളം കൊണ്ട് കഴുകുക. ദേഹം മുഴുവനും ചെറുചൂടുവെള്ളം കൊണ്ട് നനച്ചു തുടയ്ക്കുക. എന്നിട്ടും പനിക്ക് ശമനമില്ലെങ്കില്‍ ആദ്യം ഒരു കോട്ടണ്‍ തുണി നനച്ചുപിഴിഞ്ഞ് ദേഹം മുഴുവന്‍ മൂടത്തക്കവിധം പൊതിയുക. അതിനുമുകളില്‍ കമ്പിളികൊണ്ട് പൊതിയുക. ഒരു മണിക്കൂറിനുശേഷം അത് എടുക്കാവുന്നതാണ്. അപ്പോള്‍ പനി നോര്‍മലിലേക്ക് വന്നുകൊണ്ടിരിക്കും. ശക്തമായ പനിയാണെങ്കില്‍ ഏഴ് പ്രാവശ്യത്തില്‍ കൂടുതല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അപ്പോഴെല്ലാം ഇങ്ങനെ തന്നെ ചെയ്യുക. എനിമയെടുക്കുന്നതും പനികുറയാന്‍ സഹായിക്കും. നല്ല കാറ്റും വായുവും കിട്ടുന്ന സ്ഥലത്ത് ഔറത്ത് മാത്രം മറയത്തക്ക രീതിയില്‍ കട്ടിലില്‍ കിടത്തുന്നതും പനികുറയാന്‍ സഹായകമാണ്. ഇതില്‍ ഏത് മാര്‍ഗ്ഗവും സ്വീകരിക്കാവുന്നതാണ്. ഈ രീതി ഏത് പനിയായിരുന്നാലും സ്വീകരിക്കാവുന്നതാണ്. ഒരു കുഴപ്പവുമില്ല മെച്ചമേ ഉണ്ടാകൂ. ഇനി പനിയിലൂടെയാണ് അല്ലാഹു മരണം വിധിച്ചിരിക്കുന്നതെങ്കില്‍ ആ വിധിയെ ലോകത്ത് ഒരു വൈദ്യശാസ്ത്രത്തിനും മാറ്റാനും കഴിയില്ല. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ് പനിയിലൂടെ കൂടുതല്‍ മരണം സംഭവിക്കുന്നത്.


പനിയിലൂടെ സംഭവിക്കുന്നത്
      കഴിക്കുന്ന ഭക്ഷണത്തിലൂടെയും കുടിക്കുന്ന വെള്ളത്തിലൂടെയും ശ്വസിക്കുന്ന വായുവിലൂടെയും തെറ്റായ ജീവിതരീതിയിലൂടെയും ശരീരത്തില്‍ വിഷസങ്കലനം നടക്കുന്നു. ഈ വിഷസങ്കലനം വിവിധ രീതിയിലൂടെ പുറത്തുകളയാന്‍ ശരീരം ശ്രമിക്കുന്നു. അത്തരം ലക്ഷണങ്ങളെയാണ് നാം രോഗമായി കരുതുന്നത്. ഒരു പറമ്പില്‍ പാഴ്‌വസ്തുക്കള്‍ വല്ലാതെ കൂടുമ്പോള്‍ നാം കത്തിച്ചു ചാരമാക്കുന്നതുപോലെ ശരീരത്തില്‍ അടിഞ്ഞുകൂടിയ പാഴ്‌വസ്തുക്കളെ ശരീരം കത്തിച്ചു ചാരമാക്കുന്നു. ഇതാണ് പനി. ഈ പനി നമ്മുടെ ശരീര ശുദ്ധീകരണത്തിന് അത്യന്താപേക്ഷിതമാണ്. ആരോഗ്യമുള്ള ശരീരം വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം പനിക്കണം. ആ പനി പ്രവാചക ചികിത്സയിലൂടെ മാറ്റിയെടുത്താല്‍ സകല വിധ മാരരോഗങ്ങളില്‍ നിന്നും നമുക്ക് അകന്നുനില്‍ക്കാവുന്നതാണ്.


പനികൊണ്ടുള്ള ഗുണങ്ങള്‍
      ഒന്‍പത് ദിവസം തുടര്‍ച്ചയായി പനിച്ചാല്‍ ഹാര്‍ട്ട് ബ്ലോക്ക്, ആമവാതം മറ്റ് വാതരോഗങ്ങള്‍ പൂര്‍ണ്ണമായും മാറുന്നു. ശരീരത്തിലെ നീര്‍ക്കെട്ട്, അമിതവണ്ണം, ആസ്ത്മ വിട്ടുമാറാത്ത തലവേദന, കാഴ്ച തകരാറുകള്‍, കേള്‍വി തകരാറുകള്‍, ത്വക്ക് രോഗങ്ങള്‍, കിഡ്‌നി തകരാറുകള്‍, കരള്‍ രോഗങ്ങള്‍, മൂത്രത്തിലെ കല്ല്, മൂത്ര പഴുപ്പ്, മഞ്ഞപ്പിത്തം, എന്നുവേണ്ട സകല രോഗങ്ങള്‍ക്കും സിദ്ധൗഷധമാണ്.
....Zac കിഴക്കേതില്‍

2014, സെപ്റ്റംബർ 24, ബുധനാഴ്‌ച

ചെറുപ്പക്കാരായ ഒരാണും പെണ്ണും വിവാഹിതരായി

   ചെറുപ്പക്കാരായ ഒരാണും പെണ്ണും വിവാഹിതരായി. വലിയ ആഘോഷമായിത്തന്നെ. അവരുടെ സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം ആ ചടങ്ങിനു സാക്ഷിയാവാനും അവരെ ആശംസകള്‍ അറിയിക്കാന്‍ എത്തുകയും ചെയ്തു. വിവാഹം മംഗളകരമായി കഴിഞ്ഞു.മാസങ്ങള്‍ കടന്നു പോയി. അവള്‍ ഭര്‍ത്താവിന്റെ അടുക്കല്‍ ഒരു ആവശ്യവുമായി എത്തി : “കുറച്ചു നാള്‍ മുന്പ് ഞാനൊരു മാഗസിന്‍ വായിച്ചു, അതില്‍ വിവാഹ ബന്ധത്തെ സുദൃഡമാക്കാനുള്ള ചില വഴികളെപ്പറ്റി ഉണ്ടായിരുന്നു. നമുക്കും അതൊന്നു ചെയ്തു നോക്കാം?”അവള്‍ തുടര്‍ന്നു. “നമ്മള്‍ക്ക് രണ്ടു പേര്‍ക്കും പരസ്പരം പ്രയാസകരമായി തോന്നുന്ന പ്രവൃത്തികള്‍ ഒരു ലിസ്റ്റ് ആക്കാം. എന്നില്‍ നിന്നും നിങ്ങള്ക്ക് പ്രയാസം ഉണ്ടാക്കുന്ന കാര്യങ്ങള്‍, നിങ്ങളില്‍ നിന്നും എനിക്ക് പ്രയാസമായി തോന്നുന്ന കാര്യങ്ങള്‍… എന്നിട്ട് നമുക്ക് ഒരുമിച്ചിരുന്നു വായിച്ചിട്ട് അതിനെ വിശകലനം ചെയ്യാം. എന്നിട്ട് ആവശ്യമുള്ള തിരുത്താം. അങ്ങിഇനെ നമ്മുടെ ജീവിതം പഴയതിനേക്കാള്‍ നല്ലതാക്കി മാറ്റാം.”ആ ഭര്‍ത്താവ് സമ്മതിച്ചു. രണ്ടു പേരും രണ്ടിടങ്ങളിലായിരുന്നു , എഴുതാന്‍ തുടങ്ങി. അങ്ങനെ ആലോചിച്ചു ആലോചിച്ചു രണ്ടു ദിവസമെടുത്തു. രണ്ടു ദിവസത്തിനു ശേഷമാണ് അവര്‍ എഴുതിക്കഴിഞ്ഞത്.പിറ്റേന്ന് പ്രഭാതത്തില്‍ അവര്‍ രണ്ടു പേരും തങ്ങളുടെ ലിസ്റ്റുമായി ഹാജറായി. വായിക്കാന്‍ ധാരണയായി.“ഞാന്‍ ആദ്യം”, ഭാര്യ പറഞ്ഞു. അവള്‍ തന്റെ ലിസ്റ്റ് പുറത്തെടുത്തു. ഒരു നീണ്ട പട്ടിക, പരാതിപ്പട്ടിക.മൂന്നു പേജോളം നിറഞ്ഞു നില്ക്കുന്നവ ആയിരുന്നു അവ. അവള്‍ വായിച്ചു കുറച്ചെത്തിയപ്പോഴേക്കും ഭര്‍ത്താവിന്റെ കണ്ണുകളില്‍ നിന്ന് ഒരല്പം കണ്ണീര്‍ പൊടിയുന്നത് അവള്‍ ശ്രദ്ധിച്ചു.എന്ത് പറ്റി, അവള്‍ ചോദിച്ചു. ഒന്നുമില്ലെന്നവന്‍ മറുപടി പറഞ്ഞു.സമയമെടുത്ത് അവളാ മൂന്നു പേജും വായിച്ചു നിര്‍ത്തി, വൃത്തിയായി മടക്കി മേശമേല്‍ വച്ചു.ഇനി നിങ്ങള് വായിക്കു, എന്നിട്ട് നമ്മള്‍ക്കത്‌ മുഴുവന്‍ ചര്‍ച്ച ചെയ്യാം.ശാന്തനായി ഭര്‍ത്താവ് പറഞ്ഞു. എന്റെ പേപ്പറില്‍ ഒന്നുമില്ല. നിന്നില്‍ ഒരു കുറവും ഇല്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം എല്ലാ തികഞ്ഞവള്‍ മാത്രമാണ് നീ. എനിക്ക് വേണ്ടി നീ എന്തെങ്കിലും തരത്തില്‍ മാറാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സ്നേഹമയിയാണ് നീ, എന്നെ സംബന്ധിച്ചു എന്റെ എല്ലാം. നിന്നില്‍ എനിക്കൊരു ദൂഷ്യവും കാണാന്‍ കഴിഞ്ഞില്ല…ഭര്‍ത്താവിനെ ഹൃദയം തൊട്ടുള്ള വാക്കുകള്‍ അവളെ തളര്‍ത്തി, സത്യ സന്ധമായ അയാളുടെ പറച്ചില്‍ കേട്ട് അവള്‍ മുഖം പൊത്തി കരയാന്‍ തുടങ്ങി……….***ചിലര്‍ അങ്ങിനെയാണ്. സ്നേഹം കൊണ്ട് പോതിഞ്ഞാലും കുറവുകള്‍ മാത്രം കണ്ടെത്തും. എത്ര മാത്രം ശ്രദ്ധ കാണിച്ചാലും ഇണയിലെ ദൂഷ്യങ്ങള്‍ മാത്രമേ കണ്ടെത്താന്‍ ശ്രമിക്കൂ. എന്നാല്‍ ഗുരുതരമായ ദൂശ്യങ്ങളെ കണ്ടില്ലെന്നു നടിക്കണം എന്നല്ല പറഞ്ഞതിന് അര്‍ത്ഥം. മദ്യപാനം, മറ്റു ലഹരികള്‍, ആരാധനാ കാര്യങ്ങളിലെ വീഴ്ചകള്‍ , ദുര്നടത്തം, ഇതൊക്കെ കണ്ടില്ലെന്നു നടിക്കാന്‍ പാടില്ല. ഇവ മാറ്റപ്പെടേണ്ടതുമാണ്.എന്നാല്‍ വളരെ ചെറിയ പോരായ്മകളുടെ കാര്യം എടുക്കുകയാണെങ്കില്‍ പലപ്പോഴും മൌനം പാലിക്കുന്നതാവാം ദാമ്പത്യത്തിനു നല്ലത്.നമ്മളാരും പരിപൂര്‍ണ്ണരല്ല, എല്ലാം തികഞ്ഞവര്‍ അല്ല എന്ന തിരിച്ചറിവാണ് എപ്പോഴും ഉണ്ടാകേണ്ടത്. അല്ലാഹുവിനെ ഏറ്റവും നന്നായി ആരാധിക്കാനും അവനു വഴിപ്പെട്ടു ജീവിക്കാനും കഷ്ടപ്പെടുന്ന , സ്വപ്‌നങ്ങള്‍ തേടിപ്പിടിക്കാന്‍ പണിയെടുക്കുന്ന, കുടുംബത്തിനു വേണ്ടി അധ്വാനിക്കുന്ന, സാധാരണക്കാരായ അടിമകളാണ് നമ്മള്‍. പിഴവുകള്‍ സംഭവിക്കുന്ന, വീഴ്ചകള്‍ വരുത്തുന്ന, സാധാരണ മനുഷ്യര്‍. അതുകൊണ്ട് തന്നെ തങ്ങളുടെ ഇണയും അതുപോലെ ആണെന്നും അവരും മനുഷ്യരാണെന്നും തെറ്റുകള്‍ സ്വാഭാവികം ആണെന്നുമുള്ള തിരിച്ചറിവ് വേണം.ഇനി ഭാര്യയിലെ/ഭര്‍ത്താവിലെ തെറ്റുകള്‍ കണ്ടു പിടിക്കാന്‍ നിയ്യത്ത് വച്ചു ഇറങ്ങിത്തിരിച്ചാല്‍ ഒരുപാട് ന്യൂനതകള്‍ കണ്ടെത്താന്‍ കഴിയും നിങ്ങള്‍ക്ക്. ആ കണ്ണുകളോടെ മാത്രം സ്വന്തം ഇണയെ അളക്കാന്‍ തുടങ്ങിയാല്‍ ജീവിതം നരകതുല്യം ആയിത്തീരും എന്നതില്‍ സംശയമില്ല.എന്നാല്‍ ആത്മാര്‍ഥമായി ആത്മ വിശകലനമെന്ന കണ്ണാടിയില്‍ നോക്കുകയാണെങ്കില്‍ നിങ്ങള്ക്ക് മനസ്സിലാകും…നിങ്ങള്‍ നിങ്ങളുടെ പങ്കാളിയില്‍ കണ്ടെത്തിയ അതെ കുറവുകള്‍, ഒരുപക്ഷെ അതിലേറെ അപാകതകള്‍ നിങ്ങളെന്ന വ്യക്തിയില്‍ ഉണ്ടാകും.സന്തോഷകരമായ ഒരു ജീവിതമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ പങ്കാളിയുടെ നിസാരമായ തെറ്റുകളില്‍ നിങ്ങള്‍ ശ്രദ്ധ കൊടുക്കാതിരിക്കണം. സംതൃപ്തി എന്നത് നിങ്ങള്‍ക്കൊരിക്കലും പ്രാപ്തമാക്കാന്‍ കഴിയുകയില്ല. ഒരുപാട് ആഗ്രഹങ്ങള്‍ ഉണ്ടാകുമ്പോള്‍ ഒരുപാട് നിരാശകള്‍ സംഭവിക്കും, അവസാനം വലിയ മാനസിക പിരിമുറുക്കത്തില്‍ എത്തിപ്പെടുകയും ചെയ്യും. നിങ്ങള്‍ നിങ്ങളുടെ അവസ്ഥ മാത്രമല്ല മോശമാക്കുക, അറിഞ്ഞുകൊണ്ട് തെറ്റൊന്നും ചെയ്യാത്ത തന്റെ പങ്കാളിയുടെ ജീവിതവും ദുസ്സഹമാക്കി മാറ്റും. വിവാഹ ജീവിതം നരകമായി മാറും.പകരം, പങ്കാളിയില്‍ നല്ലതായി എന്തുണ്ടെന്ന് നോക്കുക. ഒന്നും ഇല്ലെന്നു പറയാന്‍ ആര്‍ക്കും കഴിയില്ല. അവരിലുള്ള നന്മയെ കണ്ടെത്തുക, നല്ല ഗുണങ്ങളെ കണ്ടെത്തുക, അവയെ തേച്ചു മിനുക്കി എടുക്കാന്‍ നിങ്ങളും കൂടെ ശ്രമിക്കുക. പങ്കാളിയുടെ സൌന്ദര്യത്തെ നല്ല പെരുമാറ്റങ്ങളെ, ആരാധനാ നടപടികളെ, മറഞ്ഞു കിടക്കുന്ന കഴിവുകളെ, സ്വപ്നങ്ങളെ, പ്രതീക്ഷകളെ, ഒക്കെ തിരഞ്ഞു കണ്ടു പിടിക്കുക. അവയ്ക്ക് വെള്ളവും വളവും നല്‍കി അവരെ ഉയര്‍ത്തിക്കൊണ്ടു വരിക. സൌന്ദര്യാസ്വാദനം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത് പങ്കാളിയുടെ ബാഹ്യ സൌന്ദര്യത്തെ ആസ്വദിക്കളും കണ്ടെത്തലും അല്ല, മറിച്ച് ഹൃദയത്തിന്റെ ഉള്ളറകളില്‍ ഒളിഞ്ഞു കിടക്കുന്നു നൈര്‍മ്മല്യത്തെ ഉണര്‍ത്തി എടുക്കലാണ്, അവരെ ഉപാധികളില്ലാതെ സ്നേഹിക്കലാണ്. അങ്ങനെ ആ സ്നേഹം ഒരു വന്മരം കണക്കെ വളരും, ഹൃദയത്തിലേക്ക് ആഴത്തില്‍ വേരോടിക്കും.. അങ്ങനെ ആഴ്ന്നിറങ്ങി വളര്‍ന്നു പന്തലിച്ചു കഴിയുമ്പോള്‍ മുന്‍പേ നിങ്ങള്‍ കണ്ടെത്തിയ കുറ്റവും കുറവുകളും എന്തായിരുന്നു എന്ന് പോലും നിങ്ങള്ക്ക് ഓര്‍ത്തെടുക്കാന്‍ കഴിയില്ല.. ദാമ്പത്യം അത്രമേല്‍ സുഖകരമായി മാറും…....Zac കിഴക്കേതില്‍

പ്രവാസിയും ഷോപ്പിങ്ങ് ജിഹാദും; തിരുത്തപ്പെടേണ്ട ശീലങ്ങൾ


പ്രവാസിയും ഷോപ്പിങ്ങ് ജിഹാദും;
 തിരുത്തപ്പെടേണ്ട ശീലങ്ങൾ
...Zacകിഴക്കേതില്‍

ഗുജറാത്തിലോ ഡൽഹിയിലോ
കോളേജ് അധ്യാപകനായി ജോലി
ചെയ്യുന്ന ഒരാൾ വർഷത്തിൽ 2
മാസത്തെ അവധിക്കു നാട്ടിൽ
വരുന്നു എന്ന് വിചാരിക്കുക.

അദേഹത്തിന്റെ മാസ ശമ്പളം
ഏകദേശം 40000 രൂപ ഉണ്ടായിരിക്കും.
പക്ഷെ അദേഹം നാട്ടിലേക്ക്
വരുമ്പോൾ ഒരിക്കലും 40000
രൂപയുടെ പോയിട്ട് 20000 രൂപയുടെ
സമ്മാനങ്ങൾ വാങ്ങി കുടുംബത്തിനു
കൊണ്ട് കൊടുക്കുമെന്ന്
എനിക്ക് തോന്നുന്നില്ല.

ഇനി തിരുവനതപുരത്ത് ജോലി
ചെയ്യുന്ന 28000 ശമ്പളമുള്ള +2
അധ്യാപകൻ 3 മാസം കൂടുമ്പോ
നാട്ടിലേക്ക് വരുന്നു.

അവൻ 4500 രൂപയുടെ സാധനങ്ങൾ
കുടുംബത്തിനു സമ്മാനമായി
കൊടുക്കാറുണ്ടോ..?

അവന്റെ
അടുത്ത ആരെങ്കിലും പിരിവിനു
 പോകാറുണ്ടോ..?.

എന്നാൽ 1500 ഉം 2000 വും
ശമ്പളമുള്ള ഗൾഫുകാരൻ
നാട്ടിലേക്ക് പോകുമ്പോ
ഇവിടുന്നു മിനിമം 2500 നു
മുകളിൽ സാധനങ്ങൾ വാങ്ങുന്നു.

"ഒരുതരം പർച്ചേസ് ജിഹാദ്."

ഏകദേശം 45000 രൂപ വരും ഇത്.
പോരാത്തതിന് ബാക്കി കാർഗോയും
അയക്കും.

എന്നിട്ട് പോകുന്നതിനു മുൻപ്
ഇനി വാങ്ങാൻ ബാക്കിയുള്ള
സാധനങ്ങളുടെ ലിസ്റ്റും
കയ്യിലുള്ള കാശും നോക്കി
ഒരു നെടുവീർപ്പിടലും.

എന്താണ് ഇതിനു കാരണം ..?
ആരാണ് ഇങ്ങനെ ഒരു
 ശീലമുണ്ടാക്കിയത് ..?
ഇങ്ങനെയല്ലാതെയും നാട്ടിൽ
പോയ്ക്കൂടെ..?
കുടുംബത്തിന്റെ മുഖം കറുക്കുമോ..?
എനിക്കൊരു ഉറപ്പുണ്ട് .

നമ്മളെ കാത്തു നിൽക്കുന്ന
ഉമ്മ ഒരിക്കലും
കൊണ്ടുവരാത്തതിനു കുറ്റം
പറയുകില്ല.

പണ്ട് ആളുകള്‍ വാരി വലിച്ച്
സാധനം കൊണ്ട് പോകുന്നതിനു
അര്‍ഥം ഉണ്ടായിരുന്നു .

ആലോചിച്ച് നോക്കിയേ ..
രണ്ടു പെരുന്നാളിന് മാത്രം
ആളുകള്‍ വസ്ത്രം വാങ്ങുന്ന കാലം .

നല്ലൊരു മിടായി പോലും നാട്ടില്‍
കിട്ടാറില്ല , അത് പോലെ തന്നെ
പലതും .
ഇപ്പോള്‍ നാട്ടില്‍ കിട്ടാത്ത ഒരു
സാധനവും ഇല്ല എന്ന് മാത്രമല്ല .

ഗള്‍ഫിന്നു കൊണ്ട് പോയില്ലെങ്കിലും
ആളുകള്‍ എല്ലാം വാങ്ങുകയും
 ഉപയോഗിക്കുകയും ചെയ്യുന്നുണ്ട് .

എന്നാല്‍ ഞാന്‍ അടക്കമുള്ള
ഗള്‍ഫുകാര്‍ക്ക് ആ പഴയ മാമൂല്‍
ഒഴിവാക്കാന്‍ മടി

ഇത് ഇവിടെ വന്നാൽ വന്നു
പെടുന്ന ഒരു മാനസിക അസുഖം
ആണെന്ന് തോന്നുന്നു.

എനിക്കറിയുന്ന ഒരു തിരൂരുകാരൻ
വാച്മാന് ഉണ്ട്.
അവന്റെ ഇഷ്ട വിനോദം പാടു പാടലും
കാർഗോ അയക്കലും ആണ്.
ശമ്പളവും മറ്റു ചില്ലറ പണികളുമായി
 മാസം കുറഞ്ഞത് 4000 ത്തിനു
മുകളിൽ ഉണ്ടാകും.

2 മാസം കൂടുമ്പോൾ അവന്റെ
ഭാര്യ ഒരു ഗംഭീര ലിസ്റ്റ് അയക്കും.
ലിസ്റ്റ് കിട്ടിയാൽ പിന്നെ അവന്റെ
മുഖത്ത് ഒരു സന്തോഷമാണ്.

പിന്നെ ഒരാഴ്ച പുള്ളി ഇത്
വാങ്ങുന്നതിന്റെ തിരക്കിലായിരിക്കും.
എന്നിട്ട് ഒരു അയക്കലാണ്.
ഭാര്യയും 3 പെണ്‍കുട്ടികളും
ഒരു കൊട്ടെഴ്സിൽ താമസിക്കുന്നു.

സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ല.
അത് വാങ്ങണമെന്ന് ഒരു മോഹവുമില്ല.
 ഇതിനിടയിൽ നാട്ടിൽ നിന്നും
 മൊബൈൽ ഫോണ്‍ അപേക്ഷകൾ
അപ്പൊ തന്നെ തീർപ്പാക്കി വിടും.
എത്രയോ ഉപദേശിച്ചു നോക്കി.

ഒരു രക്ഷയുമില്ല. ഒരു തവണ
കൊടുത്തയച്ചതിൽ മകളുടെ
ക്ലാസ്സ്‌ ടീച്ചർക്ക്
സാരിയുമുണ്ടായിരുന്നു.

4 മാസം മുന്പ് കക്ഷി നാട്ടിലേക്ക്
പോയപ്പോൾ 4 ടാബും 7 മൊബൈലും
 കയ്യിലുണ്ടായിരുന്നു.

 പുറമേ 7000 ദിര്ഹത്തിന്റെ
സാധനങ്ങൾ കാർഗോ ആയും
 അയച്ചു.
NB : ഇതൊരു നുണയല്ല.

എന്റെ അഭിപ്രായത്തില്‍ ഈ
പര്‍ച്ചേസ് ജിഹാദ്
ഒഴിവാക്കിയാല്‍
മിക്ക ആളുകള്‍ക്കും
 വര്‍ഷത്തില്‍ രണ്ട്
പ്രാവശ്യമെങ്കിലും
 നാട്ടില്‍ പോകാന്‍ കഴിയും .
പ്രവാസികല്കിടയില്‍ ,
പ്രത്യേകിച്ചു കുറഞ്ഞ
 വരുമാനക്കര്കിടയില്‍
ഇതിനെതിരെയും ഒരു
ബോധവല്കരണം
അത്യാവശ്യമാ .....................Zac കിഴക്കേതില്‍

2014, സെപ്റ്റംബർ 2, ചൊവ്വാഴ്ച

നാട്ടിലേക്ക് ഒരു യാത്ര


സാധാരണ നമ്മള്‍ നാട്ടിലേക്ക് പോകുമ്പോള്‍ ലീവ് ആപ്ലിക്കേഷന്‍ കൊടുക്കുമ്പോള്‍ തന്നെ നമ്മള്‍ ഫേസ്ബുക്കില്‍ സ്റ്റാറ്റസ് ഇടും, ഞാന്‍ വരുന്നു “എന്‍റെ നാട്ടിലേക്ക്” എന്ന്. അത് കഴിഞ്ഞു പെട്ടികെട്ടലും കുട്ടുകാര്‍ക്ക് ചിലവ് ചെയ്യലും എല്ലാം കുടി ഒരു പുകിലാണ്. പിന്നെ എയര്‍ പോര്‍ട്ടില്‍ ചെന്ന് ബോര്‍ഡിംഗ് പാസ്സും കുടി കിട്ടുമ്പോള്‍ നമ്മുടെ ഒരു ഇരുത്തമുണ്ട്, എമിറെറ്റസ് നമ്മള്‍ കയറിയില്ലങ്കില്‍ പൊങ്ങില്ല എന്ന ഭാവത്തോടെ. ഇനി കയറി കഴിഞ്ഞാല്‍ പടച്ചോനെ പറയണോ മന്‍ക്കോട്ടച്ചിറ ഷാപ്പില്‍ പിന്നെയും അച്ചടക്കം ഉണ്ടാകും.
അങ്ങനെ നാട്ടില്‍ എത്തിയാല്‍, എയര്‍പോര്‍ട്ടില്‍ ഉണ്ടാകും ഒരു ഇന്നോവേ കാറില്‍ കൊള്ളവുന്നതില്‍ കൂടുതല്‍ ആളുകള്‍, മിക്കപോഴും നമുക്ക് ഇരിക്കാനുള്ള സ്ഥലം പോലും കാണില്ല എന്ന ഒരു തമശ ഉണ്ടാകാറുണ്ട് .
ഇനി നിങ്ങള്‍ക്ക് വേറെയൊരു നാട്ടില്‍ പോക്ക് അറിയമോ?
ലീവ് ആപ്ലിക്കേഷന്‍ കൊടുക്കാതെ, ഫേസ് ബുക്കില്‍ സ്റ്റാറ്റസ് ഇടാന്‍ സമയം കിട്ടാതെ, കൂട്ടുകാര്‍ക്ക് ചിലവ് ചെയ്യാന്‍ പറ്റാതെ, പെട്ടി കെട്ടാന്‍ പോലും സമയം കിട്ടാതെ പെട്ടന്നൊരു നാട്ടില്‍ പോക്കുണ്ട്. നമ്മള്‍ ഏതു രാജ്യത്താണോ അവിടെ പെട്ടന്ന് മരിച്ചുപോകുന്ന ഒരു അവസ്ഥ.
നമ്മള്‍ മരിച്ചാല്‍ ഉടന്‍ അവിടുള്ള ഏതങ്കിലും ഒരു ഹോസ്പിറ്റലില്‍ കൊണ്ട് പോയി മോര്‍ച്ചറിയില്‍ വെക്കും. അന്നാണ് നമ്മുടെ കമ്പനി നമ്മളെ സ്നേഹിച്ചിരുന്നു എന്ന് നമ്മള്‍ അറിയുന്നത്. അന്ന് എല്ലാവര്‍ക്കും അവധി കൊടുക്കും, ആ അവധി കൊണ്ട് നമുക്ക് ഒരു ഗുണവുമില്ല, കാരണം, ജീവിച്ചിരുന്നപ്പോള്‍ ഐ പി എല്‍ കാണാന്‍ മുറി അവധി പോലും തന്നിട്ടില്ല.
പറഞ്ഞിട്ടു കാര്യമില്ല നമ്മള്‍ അവിടെ ചലനമറ്റു ഐസില്‍ ഇരിക്കുകയാവും. നമ്മുടെ കുട്ടുകാരില്‍ കള്ളുകുടിക്കുന്നവന്‍ അന്ന് കുറച്ചു കുടുതല്‍ കള്ളുകുടിക്കും. ഫേസ്ബുക്ക്‌ പുലികള്‍ നമ്മുടെ പടം വെച്ച് ആദരാഞ്ജലി വാങ്ങി കുട്ടുന്നുണ്ടാകും. അന്നു നമ്മുടെ വാളിലും വരും കുറെ പോസ്റ്റ്‌, "നീ മരികുന്നില്ല ഞങ്ങളില്‍ ഉണ്ടാകും" എന്നൊക്കെ. ചുമ്മാതെയാ, ആറു മാസം കൊണ്ട് നമ്മള്‍ അവരുടെ മനസ്സില്‍ നിന്നും മരിച്ചിരിക്കും. ഓണ്‍ലൈനില്‍ "ഹായ്" പറഞ്ഞാല്‍ തിരിച്ചു "ഹായ്" പറയാത്തവരുടെ മുതല കണ്ണുനീര്‍ കണ്ടാല്‍ ഒരു ഒറ്റ പൊട്ടീര് കൊടുക്കാന്‍ തോന്നും. പക്ഷെ നടക്കില്ല, ശവമാരേം അടിച്ച ചരിത്രം ഇല്ലല്ലോ.
ഓരോ കമ്പനിയുടെയും കഴിവു പോലെയിരിക്കും നമ്മളുടെ യാത്ര. ചിലപ്പോള്‍ ഒരു ദിവസം, ചിലപ്പോള്‍ ഒരു ആഴ്ച്ച വരെ നീണ്ടു പോകും നമ്മുടെ മടക്കയാത്ര. ആ യാത്രയിലാണ് നിങ്ങള്‍ ഏറ്റവും കൂടുതല്‍ യാത്രാനിരക്കുള്ള ടിക്കറ്റില്‍ യാത്ര ചെയ്യുന്നത്, ഇരട്ടി നിരക്ക് കൊടുക്കണം. സാധാരണ രണ്ടു മണിക്കൂര്‍ മുന്‍പാണങ്കില്‍ ഈ യാത്രയില്‍ നാല്മണിക്കൂര്‍ മുന്‍പേ ചെല്ലണം.
സാധാരണ നമ്മള്‍ ചെന്നു മസ്സില്‍ പിടിച്ചു ഇറങ്ങുന്ന മെയിന്‍ ഗേറ്റില്‍ അല്ലേ, പക്ഷെ, ഇപ്രാവശ്യം ഒരു കോര്‍ണറില്‍ ലഗേജ് എടുക്കുന്ന ഒരു വിഭാഗമുണ്ട്, അവിടെയാണ് ചെല്ലേണ്ടത്. നമ്മള്‍ അവിടെ ചെന്നാല്‍ പിന്നെ അവരേറ്റു. ആദ്യംവരുന്നത് ഒരു ഫോര്‍ക്ക് ലിഫ്റ്റാണ്. നേരെ കൊണ്ടുപോയി നമ്മളേം നമ്മുടെ ശവപ്പെട്ടിയേയും കൂടെ തുക്കി നോക്കും. അവിടുന്ന് നേരെ സ്ക്രിനിംഗ് മെഷിനില്‍ ഇട്ടു പരിശോധിക്കും. അവിടുന്ന് നേരെ ബാഗേജു വിഭാഗത്തില്‍ കുടി നേരെ വിമാനത്തിനു അടിത്തടിലോട്ടു കൂടെ.
സുന്ദരികളായ ഐര്‍ഹോസ്റ്റേസ് ഇല്ല, ഭക്ഷവും വെള്ളവും ഇല്ല. പിന്നെ രണ്ടു മണിക്കൂര്‍ കഴിഞ്ഞു ജിവനുള്ള യാത്രക്കാര്‍ വന്നാല്‍ അവരുടെ കൂടെ നമ്മളും പറക്കും. അവര്‍ മുകളില്‍ ഒരായിരം ജീവനുള്ള സ്വപ്നങ്ങലുമായി, മരിച്ച കുറെ സ്വപ്നങ്ങളും പേറി നമ്മള്‍ താഴെയും.
എയര്‍പോര്‍ട്ടില്‍ ചെല്ലുമ്പോള്‍ അന്നു കണ്ടതു പോലെ, ഒരു ഇന്നോവ നിറയെ ആളുകളൊന്നും ഉണ്ടാകില്ല സ്വികരക്കാന്‍. ഏതങ്കിലും ഒരു പ്രൈവറ്റ് ഹോസ്പിറ്റലിലെ ആംബുലന്‍സും, ഏറവും അടുത്ത ഒന്നോ രണ്ടോ ആളുകളും, അത്ര തന്നെ. പക്ഷെ നമുക്ക് ഇരിക്കാന്‍ മാത്രമല്ല കിടക്കാന്‍ ഉള്ള സ്ഥലം കൂടിയുണ്ടാകും അതില്‍. അവിടുന്ന് നീല ലൈറ്റ് മാത്രം ഇട്ടൊരു പോക്കുണ്ട്, അതൊരു വല്ലാത്ത പോക്കാണ് മക്കളേ, വല്ലാത്തൊരു പോക്ക്. പിന്നെ വീട്ടില്‍ എത്തിയാല്‍ നല്ല തരക്കേടില്ലാത്ത നല്ലൊരു സ്വീകരണം കൂടിയാകുമ്പോള്‍ യാത്ര സമ്പൂര്‍ണ്ണം.
പക്ഷെ, ഒരേയൊരു സങ്കടം മാത്രം അപ്പോള്‍ ബാക്കി നില്‍ക്കും, എപ്പോഴും ചോദിക്കുന്ന പോലെ, "ഞാന്‍ തിരിച്ചു വന്നിട്ടും ഉമ്മച്ചി എന്തിനാ കരയുന്നെ" എന്ന്, ചോദിക്കാന്‍ പറ്റുന്നില്ലല്ലോ എന്ന ഒരേയൊരു സങ്കടം......... ....Zac കിഴക്കേതില്‍

2014, ഓഗസ്റ്റ് 27, ബുധനാഴ്‌ച

ആദ്യ രാത്രി.


ആദ്യ രാത്രി.

ഈ രാത്രി ഇരുട്ടറയുടെതാണ്.... നിറങ്ങള്‍ക്ക് പകരം ഇരുട്ട് കൊണ്ട് ചായം മുക്കിയ അറ. കല്ല്‌ കൊണ്ടും ചെളി കൊണ്ടും ഭദ്രമാക്കിയ മേല്‍ക്കൂര.... പ്രകാശ പ്രസരണമോ വായു സഞ്ചാരമോ ഇല്ലാത്ത ചെറു മുറി. പാമ്പുകളും പുഴുക്കളും സംഘത്തോടെ അതിഥികളാകുന്ന അതിഥി മന്ദിരം. ഉറ്റവരും ഉടയവരും കൊണ്ട് ചെന്നാക്കുന്ന അനാഥാലയം.... ശരീരം വെള്ള കൊണ്ട് പൊതിയപ്പെട്ട നീ തനിച് കിടക്കേണ്ട ഭവനം..... ഇവിടേക്ക് എത്തിച്ചവര്‍ പിന്തിരിഞ്ഞു നടക്കുന്നത് കാതോര്‍ത്തു കേള്‍ക്കാന്‍ മാത്രം വിധി നിന്നെ സമ്മതിക്കുന്ന മാളം.

ഇവിടെയത്രേ ആദ്യ രാത്രി യാഥാര്ത്യമാകുന്നത്. വിരഹ ദുഖത്തിന്റെ ,പ്രയാസത്തിന്റെ,വിഹ്വലതയുടെ ആദ്യ രാത്രി.... ഖബറിന്റെ ഘനാന്ധകാരത്തില്‍ നാമൊറ്റക്ക്...ആരോരുമില്ലാതെ...

ഇവിടെ സുഖ ദുഃഖങ്ങള്‍ പങ്കുവെക്കാന്‍ ഭാര്യയില്ല. മനം കുളിര്‍പ്പിക്കാന്‍ മക്കളില്ല. തലോടി ആശ്വസിപ്പിക്കാന്‍ ഉമ്മയില്ല. നെടുവീര്‍പ്പിടാന്‍ ഉപ്പയില്ല. ആഘോഷിക്കാന്‍ കൂട്ടുകാരില്ല. സല്ലപിക്കാന്‍ സഹയാത്രികരില്ല.

കുഴിമാടം വരെ അനുഗമിച്ചവര്‍, മക്കള്‍ ,സഹോദരങ്ങള്‍,അയല്‍വാസികള്‍ നമ്മെ ഇരുട്ടറയില്‍ തള്ളി ഭൌതിക വ്യവഹാരങ്ങളില്‍ മുഴുകും . നാമൊ ഒരതാണിക്ക് വേണ്ടി ചുറ്റുപാടും കണ്ണോടിക്കും...

അതോടെ നാം പുഴുക്കള്‍ക്ക് വിഭവമാകും. ഇഴജന്തുക്കള്‍ നമ്മില്‍ കയറിയിറങ്ങും. ബാക്ടീരിയകലാല്‍ ജീര്‍ന്നിക്കും. .. ഇതോടെ എല്ലാത്തിനും പരിസമാപ്തിയായോ. ഇല്ല. ഇത് അനന്തമായത് അനുഭവിക്കുന്നതിന്നു മുന്‍പുള്ള ഒരു ഘട്ടം മാത്രം.

ഗര്‍ഭസ്ഥ ശിശു ഉമ്മയുടെ കുടുസ്സു ഗര്‍ഭ പാത്രത്തില്‍ നിന്ന്, പൂക്കളും നിലാവും സാഗരവും നിറഞ്ഞ , വേദനയും കണ്ണീരും സന്തോഷവും ഇടകലര്‍ന്ന പുതിയൊരു ഭൂലോക ജീവിതത്തിന്നു വേണ്ടി സമയവും കാത്തിരിക്കുന്നത് പോലെ,കര്‍മ്മ ഭാണ്ടവും പേറി യഥാര്ത്ത ‍ ജീവിതത്തിന്നു വേണ്ടി ഓരോ സെക്കന്ദിലും കാതിരിക്കുന്നവരാകുക നാം.
കാരണം , ഓര്‍ക്കുക 'നാമും മരണവും തമ്മിലുള്ള ദൂരം ഒരു നെഞ്ചു വേദനയത്രേ.



         ഇനിയും കാത്തിരിക്കുകയാണോ നന്മ ചെയ്യാന്‍ ..........
                        നമുക്ക് തിരക്കാണ് അല്ലേ .......    
          അതെ സമയം ഇല്ല ഒന്നിനും ...........
           ഖബറില്‍     എത്തിയാല്‍ സമയം കിട്ടും ....................

....Zac കിഴക്കേതില്‍

2014, ഓഗസ്റ്റ് 26, ചൊവ്വാഴ്ച

മദ്യ നിരോധനം


മദ്യ നിരോധനം


80 വർഷങ്ങൾക്കു മുന്പ് അമേരിക്കയിൽ ഒരു
ബിൽ വന്നു. ‘സന്പൂർണ്ണ മദ്യ നിരോധനം’.
നിയമം നടപ്പിലാക്കാൻ സർക്കാർ ഉത്തരവിട്ടു.
പോലീസ് നിയമപാലനത്തിന് രംഗത്തെത്തി.
മദ്യപിക്കുന്നവരെയും മദ്യം വിൽക്കുന്നവരെയു
ം തടവിലിടാൻ തുടങ്ങി. നിയമം നടപ്പിലാക്കാൻ
മില്ല്യൺ കണക്കിന്
ഡോളറുകളും ചെലവഴിച്ചു.
പതിനായിരക്കണക്കിന് മദ്യപന്മാരെ കൊണ്ട്
അമേരിക്കൻ ജയിലുകൾ നിറഞ്ഞു.
പതിനായിരകണക്കിന് ആളുകൾ
നിയമപാലനത്തിൻറെ പേരിൽ കൊല്ലപ്പെട്ടു.
എന്നിട്ടും ജനങ്ങൾ കുടി നിർത്തിയില്ല. ഒടുവില്
നാല് വർഷങ്ങൾക്കു ശേഷം ശക്തമായ
ഭരണസംവിധാനമുള്ള അമേരിക്കൻ
ഭരണകൂടം മദ്യപന്മാർക്ക് മുന്പിൽ മുട്ടുകുത്തി.
ബിൽ പിൻവലിച്ചു. അമേരിക്കയിൽ
വീണ്ടും മദ്യം അനുവദനീയം !!!
ഇനി നിങ്ങൾ 1400 വർഷങ്ങൾകു മുന്പ്
മദീനയിലെക്കൊന്നു എത്തി നോക്കുക.
അവിടെയതാ പ്രവാചകൻ മുഹമ്മദ് (s)
മദ്യം നിരോധിച്ചു കൊണ്ട് ഉത്തരവിടുന്നു.
ഉത്തരവ് കേൾക്കേണ്ട
താമസം ജനം തങ്ങളുടെ കയ്യിലുള്ള
മദ്യസംഭരണികൾ മുഴുവനും ഒഴുക്കിക്കളയുന്നു.
മദീനയുടെ മണൽതരികളിലൂടെ മദ്യം പുഴപോലെ ഒഴുകി.
നിയമം നടപ്പിലാക്കാൻ പോലീസ്
സംവിധാനങ്ങളില്ല.
തോക്കും പീരങ്കിയും ഉപയോഗിച്ചില്ല. ഒരു
ദിനാർ പോലും ചെലവഴിച്ചുമില്ല.
പക്ഷെ പ്രവാചകൻ (s) ഒരൊറ്റ വാക്കിൽ
മദ്യം നിരോധിക്കപ്പെട്ടു.
മദ്യം ഒഴിച്ചുകൊണ്ടിരുന്ന അനസ്(r) എന്ന
സഹാബി ഉത്തരവ്
കേട്ടതും മദ്യച്ചഷകം ദൂരേക്ക്
വലിച്ചെറിഞ്ഞു, മദ്യം കുടിച്ചുകൊണ്ടിര
ുന്നവർ ഉത്തരവ് കേട്ടതും തുപ്പിക്കളഞ്ഞു…
അതെ, സന്പൂർണ്ണ മദ്യനിരോധനം !! “ഞാൻ
മരിച്ചാൽ
എൻറെ ശവം മുന്തിരി വള്ളിയുടെ ചുവട്ടിൽ
കുഴിച്ചിടണം,
അങ്ങനെ അതിൻറെ ലഹരി എനിക്കാസ്വദിക്ക
ാമല്ലോ” എന്ന് പറഞ്ഞിരുന്ന ആ
ജാഹിലിയ്യാ(അരാജക) സമൂഹത്തെ “ഞാൻ
മദ്യം ഒഴിച്ചിടത്ത് വളർന്ന പുല്ലു തിന്ന
എൻറെ ആടിൻറെ പാലുപോലും ഇനിയെനിക്ക്
വെറുപ്പാണ്” എന്ന് പറയാൻ
മാത്രം പരിവർത്തനം ഉണ്ടാക്കിയ
പ്രവാചകൻ (s).. ലോകത്ത്
 പരിവർത്തനം ഉണ്ടാക്കിയ
ഒരു മനുഷ്യനും ഉണ്ടായിട്ടില്ല എന്നതാണ്
വാസ്തവം.
മുന്നൂറോളം ബിംബങ്ങളെ ആരാധിച്ചിരുന്ന ഒരു
സമൂഹത്തെ പ്രവാചകൻ (s) കറകളഞ്ഞ
ഏകദൈവവിശ്വാസികളാക്കി മാറ്റി.
വ്യഭിചാരം നിറഞ്ഞുനിന്നിരുന്ന ഒരു
സമൂഹത്തിൽ നിന്നാണ് ആദ്യരാത്രിയിൽ
മണിയറയിൽ നിന്നും പോർക്കളത്തിലേക്ക്
ഇറങ്ങിയോടിയ
ഹൻളലയെ പോലുള്ളവരെ പ്രവാചകൻ(s)
സൃഷ്ടിച്ചത്. നഗ്നത കളിയാടിയിരുന്ന ഒരു
സമൂഹം, ആണും പെണ്ണും നഗ്നരായി കഅ്ബ
പ്രദക്ഷിണം ചെയ്തിരുന്ന ഒരു സമൂഹം,
അവരെയാണ് പ്രവാചകൻ(s) ശരീരംമുഴുവൻ
മറയ്ക്കുന്നവരാക്കി മാറ്റിയത്. അതെ,
വ്യഭിചാരവും കൈക്കൂലിയും പലിശയും മാരണവും കള്ളക്കച്ചവടവും
എന്നുവേണ്ട
എല്ലാ തിന്മകളും  നിരോധിച്ചു.
പെൺകുട്ടികൾ ജനിച്ചാൽ
ജീവനോടെ കുഴിച്ചുമൂടിയിരുന്ന
സമൂഹത്തെക്കൊണ്ട് “പ്രവാചകരേ,
എൻറെ ഭാര്യ ഗർഭിണിയാണ്,
പെൺകുഞ്ഞാവാൻ പ്രാർഥിക്കണേ” എന്ന്
പറയുന്നവരാക്കി മാറ്റിയ പ്രവാചകൻ ( s )
പെൺഭ്രൂണഹത്യകൾ ദിവസേന
ശരാശരി ആയിരക്കണക്കിനു നടക്കുന്ന
നാടുകളിൽ കഴിയുമോ nabi (s).. കൊണ്ടുവന്നത്
പോലുള്ള ഒരു പരിവർത്തനം സാധ്യമാക്കാൻ?
സ്ത്രീയെ രണ്ടാംതരമായി മാത്രം കണ്ടിരുന്ന
ഒരു സമൂഹത്തോട്
“ഇഹലോകത്തെ വിഭവങ്ങളിൽ
ഏറ്റവും ശ്രേഷ്ടം സൽവൃത്തയായ
സ്ത്രീയാണെന്ന്” പറഞ്ഞ പ്രവാചകൻ (s)
സ്ത്രീകളിൽനിന്ന്
ആയിഷയും സഫിയ്യയെയും(r) പോലുള്ള
നേതൃത്വങ്ങളെ ഉയർത്തിയെടുത്തു.
അടിമകളെ നാൽക്കാലികളെപോലെ കണ്ടിരുന്ന
ഒരു കാലഘട്ടമായിരുന്നു പ്രവാചകൻറെ (s)മുന്പ്.
അവകാശങ്ങൾ നിഷേധിക്കപ്പെട്ട
മൃഗതുല്യരായി കരുതിയിരുന്ന ആ അടിമകളിൽ
നിന്നാണ്
Bilal (r) Ammar (r)
നേതാക്കന്മാരെ പ്രവാചകൻ (s) ഉണ്ടാക്കിയെടുത്
തത്. ഉന്നതകുലജാതരും ധനികരുമായിരുന്ന
അബുബക്കറിനെയും(r) ഉസ്മാനെയും (r) പോലുള്ള
തൻറെ ശിഷ്യന്മാർക്കൊപ
്പം അടിമകളെയും പ്രവാചകൻ(s) ഒപ്പം ഇരുത്തി.
അബുബക്കറും ഉമറുമടങ്ങുന്ന (r) ഒരു സൈന്യത്തിന്
ഉസാമ( r) എന്ന കറുത്ത
അടിമയെ സേനാധിപനാക്കിക്കൊണ്ട്
പ്രവാചകൻ (s) ഞെട്ടിച്ചത്
ചരിത്രത്തെ തന്നെയാണ്. മക്ക പ്രവാചകന് (s)
മുന്നിൽ കീഴടങ്ങിയപ്പോൾ
ഖുറൈശികളുടെ അഭിമാന സ്തംഭം ആയ
കഅ്ബക്ക് മുകളിൽ കയറി ബാങ്ക് കൊടുക്കാൻ
പ്രവാചകൻ (s) നിയോഗിച്ചത് കറുത്തവനായ,
എത്യോപ്യക്കാരനായ, അടിമയായിരുന്ന
ബിലാലിനെയാണ്. (R) കഅ്ബക്ക് മുകളിൽ കയറാന്
ബിലാലിന് (r)  തൻറെ തോൾ കാണിച്ചുകൊടുത്തു
കൊണ്ട് “എൻറെ തോളിൽ ചവിട്ടിക്കയറു
ബിലാൽ” (r) എന്നുപറഞ്ഞ്
സാമൂഹികസമത്വം വിളംബരം ചെയ്തു
പ്രവാചകൻ.(s)
ഇന്നത്തെ രാഷ്ട്രീയപാർട്ട
ികളെപ്പോലെ നിസ്സാര കാര്യങ്ങൾക്ക്
യുദ്ധം ചെയ്തിരുന്ന
ഗോത്രവൈരാഗ്യം നിറഞ്ഞുനിന്ന ഒരു
സമൂഹമായിരുന്നു പ്രവാചകനിയോഗത്തിന് മുന്പ്.
എന്നാൽ ശേഷമോ, ഒരു യുദ്ധത്തിൽ മുറിവേറ്റു
മരണാസന്നനായി ദാഹിച്ചവശനായി കിടക്കുന്ന
യോദ്ധാവിനു വെള്ളം കൊടുത്തപ്പോൾ
തൻറെ അടുത്ത് ദാഹിച്ചവശനായി കിടക്കുന്ന
മറ്റൊരു
യോദ്ധാവിനെ നോക്കി “ആദ്യം എൻറെ സഹോദരന്
വെള്ളം കൊടുക്കൂ, എന്നിട്ട് മതി എനിക്ക്”
എന്ന് പറയുന്ന സാഹോദര്യത്തിൻറെ
ഉത്തമമാതൃകകളായ മനുഷ്യർ..
പ്രവാചകനല്ലാതെ ആർക്കെങ്കിലും ഇതുപോലൊരു
പരിവർത്തനം കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട
ോ? ഉക്കാള് ചന്തയിലെ ഗുസ്തിപിടിത്തക്
കാരനും മദ്യപനും സത്യനിഷേധിയുമായിരുന്ന
ഉമർ ഇബ്നുൽ ഖത്താബിനെ (r) “യുഫ്രട്ടീസിൻറെ
തീരത്ത് ഒരു പെണ്ണാട് കൂട്ടംതെറ്റിപ്പോയാൽ
പോലും ഞാൻ അതിന്
ഉത്തരം പറയേണ്ടി വരുമല്ലോ” എന്ന് പറഞ്ഞു
വിലപിച്ച സൂക്ഷ്മതയുള്ള നീതിമാനായ
ഭരണാധികാരിയായ ഖലീഫ ഉമർ(r) ആക്കി മാറ്റിയ
പ്രവാചകൻ ( s ). ഈ ഉമറിൻറെ(r) ഭരണം ആണ്
പിന്നീട്
നെപ്പോളിയനും ഗാന്ധിജിയും പോലും ആഗ്രഹിച്ചത്.
ഒരു പ്രവാചകശിഷ്യൻ പോലും ലോകത്തിന്
ഉത്തമമാതൃകയാവുന്നു.
പ്രാകൃതരും ഇടയന്മാരും ആയിരുന്ന
അറബികളെ നാല് ഉപഭൂഘണ്ഡങ്ങൾ
അടക്കി ഭരിക്കുന്നവരാക്കി മാറ്റിയ
പ്രവാചകൻ ( s). നിരക്ഷരരായ ഒരു
ജനതയെക്കൊണ്ട് ലോകത്തിനു പുതിയ
നാഗരികതയും ശാസ്ത്രശാഖകളും പഠിപ്പിച്ചുകൊടു
ത്ത പ്രവാചകൻ(s). മക്കയുടെ അജ്ഞതയിൽ
മരുഭൂമിയുടെ ചുട്ടുപൊള്ളുന്ന മണൽതിട്ടയിൽ
പിറന്ന nabi thangal എങ്ങനെയാണ്
ലോകത്തെ മാറ്റിമറിച്ചത് എന്ന് കാണുക.
അറേബ്യയുടെ കിരീടം വെക്കാത്ത
ഭരണാധികാരിയായിട്ടു കൂടി ഒരു
അംഗരക്ഷകരെ പോലും വയ്ക്കാതെ കുടിലിൽ
കഴിഞ്ഞുകൊണ്ട് ഭരണാധികാരികൾക്
ഉത്തമമാതൃക കാട്ടിയ മാനവരാശിയുടെ നേതാവ്.
വെറും ഇരുപത്തിമൂന്നു
വർഷo കൊണ്ട്
Nabi thangal ലോകത്ത് വരുത്തിയ
മാറ്റങ്ങളുടെ ചെറിയൊരു ഭാഗം മാത്രമാണ്
മുകളിൽ വിവരിച്ചത്.
ഇന്നത്തെപ്പോലെ ഫോണും മറ്റു
മീഡിയകളും ഒന്നുമില്ലാത്ത
കാലമാണെന്നും ഓർക്കുക. ഇനി പറയൂ. Nabi thangalk
 തുല്ല്യമായ മാറ്റങ്ങൾ
കൊണ്ടുവന്ന, അല്ലെങ്കിൽ
അതിൻറെ ഒരംശമെങ്കിലും പരിവർത്തനം സാധ്യമാക്കിയ
ഒരാളുടെ പേരെങ്കിലും ഉദാഹരണ
സഹിതം പറയാൻ കഴിയുമോ?
ലോകത്തെ സ്വാധീനിച്ച നൂറു വ്യക്തിത്വങ്ങളെ
കുറിച്ചുള്ള തൻറെ പുസ്തകത്തിൽ
നബിയുടെ പേരാണ് മൈക്കൽ എച്ച് ഹാർട്ട്
ഒന്നാമതായി തെരഞ്ഞെടുത്തത്.
നബിയുടെ ആദർശം പിൻപറ്റാത്ത കാർലൈൽ,
ഗാന്ധിജി, ലാമാർട്ടിൻ എന്നിവർ
പോലും അദ്ദേഹത്തെ വാനോളം പുകഴ്ത്തുന്നത്
കാണുക. “സ്വന്തം കൈകൊണ്ടു തുന്നിയ
വസ്ത്രങ്ങൾ ധരിച്ചിരുന്ന nabi thangal
അനുസരിക്കപ്പെട്ടതു പോലെ ലോകത്ത്  
കിരീടം വെച്ച ഒരു
ചക്രവർത്തിയും അനുസരിക്കപ്പെട്ടിട്ടില്ല.
പരുഷവും കർക്കശവുമായ പരിശോധനയുടെ 23വർഷങ്ങൾകുള്ളിൽ, ഞാൻ തേടിയ ഒരു യഥാർത്
ഹീറോയെ ഞാൻ കണ്ടെത്തുന്നു.”.(തോമസ്
കാർലൈൽ)
വാക്കുകൾ കൊണ്ട് വിവരിക്കാൻ
കഴിയുന്നതിനും അപ്പുറത്താണ്
Nabi thangala മഹത്വം...

2014, ഓഗസ്റ്റ് 17, ഞായറാഴ്‌ച

വൃദ്ധ സതനങ്ങൾക്ക് നൽകുന്നത് ..


ഹലോ ഉമ്മാ , ഞാനിന്നു കുറച്ചു നേരം വൈകുംട്ടോ ,

 മോനെ നീ എവിടാടാ ഇപ്പൊ ...?

 ഞാൻ ഫ്രെണ്ട്സിന്റെ കൂടെ ടൌണിലാ ,ഫുഡ്‌ ഞാൻ ഇവിടുന്നു കഴിച്ചോളാം ,

 മോനെ ഉപ്പച്ചി അറിഞ്ഞാൽ ചീത്ത കേൾക്കുംട്ടോ ,

 ഉമ്മ എന്തെങ്കിലുമൊക്കെ പറഞ്ഞ് പിടിച്ചു നിരത്ത് പീസ്‌ .

 ഹ്മ് ..

 അവനെവിടെപോയെടി ഇത്രേം നേരമായല്ലോ ..?

 അവൻ ഫ്രെണ്ട്സിന്റെ കൂടെ എവിടെയോ പോയതാ ഇപ്പൊ വരും

 അവനോടു ഞാൻ പറഞ്ഞതല്ലേ രാത്രി ഇങ്ങനെ കരങ്ങരുതെന്നു ,ഹ്മ് അവൻ ഇങ്ങോട്ട് വരട്ടെ കാണിച്ചുകൊടുക്കാം ഞാൻ ,

 ദേ നിങ്ങളൊന്നും ചെയ്യണ്ട അവനെ , വെറുതെ അവനെ വിഷമിപ്പിക്കണ്ടാട്ടോ ,

 അങ്ങനെ നേരം ഒരുപാട് വൈകി അവനെത്തി , ലൈറ്റെല്ലം അണച്ചിരുന്നു എല്ലാരും ഉറങ്ങി , അവരെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി ഉമ്മറത്ത് കിടന്നു , സമയം രാത്രി 2 മണി കഴിഞ്ഞിരുന്നു ...

 പെട്ടന്ന് ഫോണ്‍ റിംഗ് ചെയ്തു ,അവൻ അറ്റന്റ് ചെയ്തു " ഹലോ "

 "മോനെ നീ എവിടെടാ ഉമ്മച്ചി കുറെനെരായിട്ടോ കാത്തിരിക്കുന്നു "

 അവന്റെ മനസ്സൊന്നു പിടഞ്ഞു ,സങ്കടം വന്നു ,കണ്ണുകൾ നിറഞ്ഞു ,ഇത്രേം നേരമായിട്ടും എന്നെ കാത്തിരുന്ന ഉമ്മ , അത് ഉമ്മയ്ക്ക് മാത്രമേ കഴിയൂ ...
 താൻ പുറത്തുണ്ടെന്ന് പറഞ്ഞു , ഉമ്മ കതകു തുറന്നു ,അവൻ അകത്തു കടന്നു റൂമിലേക്ക്‌ ശബ്ദമുണ്ടാക്കാതെ നടന്നു "ഉപ്പ എണീറ്റാലോ ..?" അങ്ങനെയാവാൻ നിദ്രയിലേക്ക് യാത്രയായി ...

 ഉമ്മ ശബ്ദമുണ്ടാക്കാതെ റൂമിലേക്ക്‌ നീങ്ങി ഉപ്പയുടെ അരികിൽ കിടന്നു ,അപ്പോളതാ ഒരു ശബ്ദം

 "അവൻ വന്നോടി ..? വല്ലതും കഴിച്ചിട്ടുണ്ടോ അവൻ ...?
 "ഉമ്മ ഉടനെപറഞ്ഞു : ഇങ്ങളല്ലേ അവന്റെ മുന്നില് മസില് പിടിച്ചു നടക്കുന്നെ ,എന്നിട്ടിപ്പോ ..?
 ഉടനെ മറുപടി : " എടീ അവന്ക്ക് നമ്മളല്ലേ ഉള്ളൂ ,അവനെന്റെ അല്ലെ ചോര , എനിക്കറിയാം അവനെ , കുറച്ചൊക്കെ ഉപദെഷിച്ചില്ലെൽ നമുക്ക് കൈവിട്ടു പോകില്ലെടി നമ്മുടെ പൊന്നുമോനെ ...!!!

 അതെ , ഇവരെയാണോ നമ്മൾ വൃദ്ധ സതനങ്ങൾക്ക് നൽകുന്നത് ...?
 മാതാവിലൂടെ സ്നേഹം തുടിക്കുമ്പോൾ പിതാവിലൂടെ സംരക്ഷണം അനുഭവിക്കുന്നതാണ് കുടുംബം ...

 ഇവരാണ് നമ്മുടെ നിധി , അതിന്റെ വില നഷ്ടപ്പെട്ടവര്ക്ക് മനസ്സിലാകും , സ്നേഹിക്കുക ,വാരിയെടുക്കുക ,അവര്ക്ക് കൈ താങ്ങാകുക .

.....Zac കിഴക്കേതില്‍

2014, ഓഗസ്റ്റ് 15, വെള്ളിയാഴ്‌ച

ആരാണ് അനാഥന്‍ ഫലസ്തീന്‍ കുട്ടിയോ, ഞാനോ..??


ആരാണ് അനാഥന്‍ ഫലസ്തീന്‍ കുട്ടിയോ, ഞാനോ..??

പരിക്കേറ്റ് ബോധം നഷ്ടപ്പെട്ട് കിടക്കുന്ന ഒരു കുട്ടിയെ ഞാന്‍ കണ്ടു. അവനെ എടുത്ത് വേണ്ട ചികിത്സ നല്‍കി ബോധം തെളിഞ്ഞപ്പോള്‍ ഞാന്‍ അവനോട് ചോദിച്ചു : നീ ആരാണ്?

അവന്‍ പറഞ്ഞു : ഞാന്‍ ഒരു ഫലസ്തീനി കുട്ടിയാണ്.

ഞാന്‍ ചോദിച്ചു : എന്താണ് നിനക്ക് പറ്റിയത്?

അവന്‍ പറഞ്ഞു : ഞങ്ങളുടെ വീടിന്റെ മുകളില്‍ ഒരു ബോംബ് വീണു. ഉമ്മയും ഉപ്പയും സഹോദന്‍മാരുമെല്ലാം രക്തസാക്ഷികളായി. എനിക്ക് അല്ലാഹു മതി അവന്‍ ഭരമേല്‍പ്പിക്കാന്‍ അത്യുത്തമന്‍! ഞങ്ങളുടെ മണ്ണ് സ്വതന്ത്രമാകുന്നത് വരെ, അവിടെ വിജയത്തിന്റെ കൊടി നാട്ടുന്നത് വരെ ഞാന്‍ പ്രതിരോധം തുടരും. ഞങ്ങളുടെയെല്ലാം ജീവന്‍ അതിന് കൊടുക്കാനും ഞങ്ങള്‍ തയ്യാറാണ്, ഞങ്ങള്‍ മൂന്നാമത്തെ വിജയത്തിനായി സൃഷ്ടിക്കപ്പെട്ട തലമുറയാണ്.

ആശ്ചര്യത്തോടെ ഞാന്‍ ചോദിച്ചു : എന്താണ് മൂന്ന് കൊണ്ടുദ്ദേശിക്കുന്നത?

അവന്‍ പറഞ്ഞു : ഉമറുല്‍ ഫാറൂഖ് ഫലസ്തീനെ മോചിപ്പിച്ചു അതാണ് ഒന്നാമത്തെ വിജയം. പിന്നീട് സലാഹുദ്ദീന്‍ അത് വിജയിച്ചു അത് രണ്ടാമത്തെ വിജയം. ഇന്‍ശാ അല്ലാഹ്.. മൂന്നാമതായി അതിനെ വിജയിക്കുന്ന തലമുറ ഞങ്ങളായിരിക്കും.

ഞാന്‍ പറഞ്ഞു : ലോകത്തെ ഏറ്റവും ശക്തമായ സൈന്യമാണല്ലോ സയണിസ്റ്റുകളുടേത്, നിങ്ങളെങ്ങനെ അവര്‍ക്കെതിരെ വിജയം നേടും?

അവന്‍ പറഞ്ഞു : നിരായുധരായ ജനങ്ങളെ ഭയക്കുന്ന ശക്തമായ സൈന്യത്തെ നിങ്ങള്‍ കണ്ടിട്ടില്ലേ, കൈകൊണ്ട് നിര്‍മിച്ച ആയുധങ്ങളെ അവര്‍ ഭയക്കുന്നതും? വിശ്വാസവും ഖുര്‍ആനുമാണ് അവരുടെ ശക്തി. എന്നിരുന്നാലും ഏറ്റുമുട്ടലിനെ ഭയക്കുന്ന അവര്‍ മറ്റു വന്‍ ശക്തികളുടെ സഹായം തേടുന്നു. സ്ത്രീകളെയും കുട്ടികളെ കൊല്ലുന്നു. മസ്ജിദുകളും സ്‌കൂളുകളും ആശുപത്രികളും തകര്‍ക്കുന്നു. എട്ടുവര്‍ഷമായി ഞങ്ങള്‍ ഉപരോധിക്കപ്പെട്ടിരിക്കുകയാണ്, എങ്കിലും അതിക്രമത്തെ ചെറുത്ത് യാഥാര്‍ഥ്യത്തോടൊപ്പമാണ് ജീവിക്കുന്നത്. അല്ലാഹുവോടാണ് ഞങ്ങള്‍ സഹായം തേടുന്നത്. ഞങ്ങള്‍ റോക്കറ്റുകളുണ്ടാക്കി, തുരങ്കങ്ങള്‍ കുഴിച്ചു, രക്തസാക്ഷികളെ സമര്‍പ്പിച്ചു. ഞങ്ങള്‍ അഭിമാനിക്കുന്നു. കാരണം ഞങ്ങളില്‍ മിക്കവരും ഖുര്‍ആന്‍ മനപാഠമുള്ളവരാണ്. പ്രത്യുല്‍പാദ ശേഷി കൂടിയവരുമാണ് ഞങ്ങള്‍. കഴിഞ്ഞ വര്‍ഷം 57804 കുട്ടികളാണിവിടെ ജനിച്ചത്. മരണ നിരക്കുമായി അതിനെ താരതമ്യം ചെയ്യുമ്പോള്‍ 1 : 25 എന്ന അനുപാദത്തിലാണത്. ഇതെല്ലാം ഞങ്ങള്‍ക്ക് സയണിസ്ശറ്റുകളെ ചെറുക്കാന്‍ ശക്തിയും ധീരതയും നല്‍കുന്നു. 2010 ജൂലൈ മാസത്തില്‍ 4006 കുട്ടികളാണ് ഇവിടെ ജനിച്ചത്. അതായത് ദിവസവും 129 കുട്ടികള്‍. അതേസമയം ഒരു ദിവസം മരിക്കുന്നത് 5 പേര്‍ മാത്രമാണ്. അവരുടെ ആറ്റം ബോംബിനേക്കാള്‍ ശക്തമാണിത്.

ഞാന്‍ പറഞ്ഞു : പ്രായം വളരെ ചെറുപ്പമാണെങ്കിലും നിന്റെ സംസാരം വലിയവരുടേതാണ്.

അവന്‍ പറഞ്ഞു : യാഥാര്‍ത്ഥ്യത്തിന് പ്രായമറിയില്ല. അമാനുഷികതയുടെ നാടാണ് ഗസ്സ. ഒരുപക്ഷെ താങ്കള്‍ മാധ്യമങ്ങളില്‍ കാണുന്നുണ്ടായിരിക്കും. ജൂത-സയണിസ്റ്റുകളുടെ പേടിയും പരിഭ്രാന്തിയും താങ്കള്‍ കണ്ടിട്ടില്ലേ! ലോകത്ത് ഏറ്റവുമധികം കുട്ടികളായ രക്തസാക്ഷികളെ നല്‍കിയവരാണ് ഞങ്ങള്‍. ഉമ്മാ നിങ്ങള്‍ ക്ഷമിക്കണം, നിങ്ങള്‍ സത്യത്തില്‍ തന്നെയാണെന്ന് ഉമ്മമാരെ ആശ്വസിപ്പിക്കുന്ന കുട്ടികളാണ് ഞങ്ങളുടെ മാതൃക. അതുപോലുള്ള കുട്ടികളാണ് ഞങ്ങള്‍. ഞങ്ങളുടെ റോക്കറ്റുകളെ പേടിച്ച് കഴിഞ്ഞമാസം തെല്‍അവീവ് ആയിരങ്ങളെ കൊന്നത് നിങ്ങള്‍ അറിഞ്ഞതല്ലേ. വേനലവധിക്കാലത്ത് ടൂറിസം മേഖലയില്‍ വന്ന നഷ്ടം ഇസ്രയേലിനെ സാമ്പത്തികമായി തകര്‍ത്തു കൊണ്ടിരിക്കുകയാണ്. ആഗോളതലത്തില്‍ അവരുടെ ധാര്‍മിക നിലവാരവും തകര്‍ന്നിരിക്കുന്നു.

ഞാന്‍ പറഞ്ഞു : അല്ലാഹു അനുഗ്രഹിക്കട്ടെ, നിനക്ക് നല്ല രാഷ്ട്രീയ ബോധമുണ്ടല്ലോ, തികച്ചും വ്യത്യസ്തനായ ഒരു കുട്ടിയാണ് നീ.

അവന്‍ പറഞ്ഞു : അതെ, കളികള്‍ ആനന്ദം പകരുകയും ചോകളേറ്റുകള്‍ ലഭിക്കുമ്പോള്‍ സന്തോഷിക്കുകയും ചെയ്യുന്ന ഒരു കുട്ടിയാണ് ഞാനും. എന്നാല്‍ ഓരോ ദിവസവും പീരങ്കിമുഴക്കങ്ങള്‍ക്കും വേലിക്കെട്ടുകള്‍ക്കും കീഴെയാണ് ഞാന്‍. എന്ത് തിന്നുമെന്നോ എന്ത് പഠിക്കുമെന്നോ അല്ലെങ്കില്‍ ഇന്ന് വൈകുന്നേരം വരെ ജീവിക്കുമെന്നോ എനിക്കറിയില്ല. ലോകത്തെ ഏറ്റവുമധികം ശത്രുതയും കൊണ്ടുനടക്കുന്നവരാണ് ജൂതന്‍മാര്‍. ഖുര്‍ആന്‍ തന്നെ അത് വ്യക്തമാക്കുന്നുണ്ടല്ലോ. 'വിശ്വാസികളോട് ഏറ്റവും വിരോധമുള്ളവര്‍ ജൂതന്മാരും ബഹുദൈവവിശ്വാസികളുമാണെന്നു നിനക്കു കാണാം' മാധ്യമങ്ങളാണ് അവരുടെ കളിപ്പാട്ടം. തങ്ങളാണ് സത്യമെന്ന് താങ്കളെ ബോധ്യപ്പെടുത്താനുള്ള കഴിവ് അവര്‍ക്കുണ്ട്. ഏറ്റവും അധികം കള്ളവും വഞ്ചനയും കാണിക്കുന്ന സമൂഹമാണവര്‍. അതുകൊണ്ടായിരിക്കാം മൂസാ നബിക്ക് അല്ലാഹു ഒമ്പത് ദൃഷ്ടാന്തങ്ങള്‍ നല്‍കിയത്. എന്നിട്ടും അവര്‍ വിശ്വസിച്ചില്ല എന്നതാണ് ചരിത്രം.

ഞാന്‍ പറഞ്ഞു : നിന്റെ വിശ്വാസം കാണുമ്പോള്‍ എനിക്ക് സന്തോഷം തോന്നുന്നു.

അവന്‍ പറഞ്ഞു : ചെറുപ്പം മുതലേ ഞങ്ങള്‍ പഠിക്കുന്നത് ഞങ്ങളുടെ മണ്ണ് പോരാട്ടത്തിന്റെ ഭൂമിയാണെന്നാണ്. വലിയൊരു ദൗത്യമാണ് അല്ലാഹു ഞങ്ങളെ ഏല്‍പ്പിച്ചിരിക്കുന്നത്. മസജിദുല്‍ അഖ്‌സയുടെ മോചനമാണത്. ഫലസ്തീനില്‍ ജൂതരാഷ്ട്രം സ്ഥാപിക്കാന്‍ പണിയെടുക്കുന്ന വര്‍ഗീയ രാഷ്ട്രീയ സംഘടനയാണ് സയണിസ്റ്റുകള്‍. ഞങ്ങളുടെ മണ്ണിന്റെ മോചനത്തിനാണ് ഞങ്ങള്‍ പണിയെടുക്കുന്നത്. അപ്രകാരം നിങ്ങളുടെ നാടുകളെ ജൂത തേരോട്ടത്തില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

ഞാന്‍ പറഞ്ഞു : നീ പറഞ്ഞത് വളരെ ശരിയാണ്. ഈ വശത്തെ കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടിലായിരുന്നു.

അവന്‍ പറഞ്ഞു : രക്തവും കണ്ണീരും മുറിവുകളും വേദനകളുമെല്ലാം ഞങ്ങള്‍ക്ക് പുതുമയുള്ളതല്ല. ഓരോ ദിവസവും ഞങ്ങള്‍ കണ്ടു കൊണ്ടിരിക്കുന്നത് അതാണ്. എന്നാല്‍ ഞങ്ങളുടെ രക്തം അല്ലാഹുവിങ്കല്‍ കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതാണ്. ഞങ്ങളുടെ വേദനകളാണ് ഞങ്ങളുടെ പ്രതീക്ഷ. മുമ്പ് കരിങ്കല്‍ ചീളുകളായിരുന്നു ഞങ്ങളുടെ കൈകളിലെങ്കില്‍ ഇന്ന് റോക്കറ്റുകളാണ്. താമസിയാതെ വിജയത്തിന്റെ കുട്ടികളാണെന്ന് ഞങ്ങളറിയപ്പെടും. ജനങ്ങള്‍ക്കറിയാത്ത ഒരു പുതു ഫലസ്തീന്‍ ജന്മം കൊണ്ടിരിക്കുന്നു. ഞങ്ങള്‍ വിജയത്തിന്റെ ആളുകളായതിനാലാണ് സയണിസ്റ്റുകള്‍ ഞങ്ങളെ ലക്ഷ്യം വെക്കുന്നത്. സോമെറ്റ് ഇന്‍സ്റ്റിട്യൂഷന്റെ തലവനായ ജൂത റബ്ബി ഞങ്ങളെ വിശേഷിപ്പിച്ചത് 'ഇക്കാലഘട്ടത്തിലെ അതികായന്‍മാര്‍' എന്നാണ്. അതിന്റെ എല്ലാ ക്രെഡിറ്റും വ്യതിരിക്തരായ ഞങ്ങളുടെ ഉമ്മമാര്‍ക്കും ധീരരായ പിതാക്കള്‍ക്കുമാണ്. ഇത്തരത്തില്‍ ഞങ്ങളെ വളര്‍ത്തിയതിന് അവര്‍ക്കാണ് സ്വര്‍ണ മെഡല്‍ നല്‍കേണ്ടത്.

ഞാന്‍ പറഞ്ഞു : വലിയ മോഹങ്ങളും നിശ്ചയദാര്‍ഢ്യവും വെച്ചുപുലര്‍ത്തുന്ന ഫലസ്തീന്‍ കുട്ടി എന്നെ ലജ്ജിപ്പിക്കുന്നു.

നേതാക്കളായ കുട്ടികളെ വാര്‍ത്തെടുക്കുന്ന ഞങ്ങളില്‍ നിന്ന് നിങ്ങള്‍ പഠിക്കണമെന്ന് പറഞ്ഞു കൊണ്ട് അവന്‍ തുടര്‍ന്നു: ഫലസ്തീന്‍ സമൂഹത്തില്‍ കുട്ടികളുടെ ശതമാനം എത്രയാണെന്ന് താങ്കള്‍ക്കറിയുമോ? അറിയില്ലെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവന്‍ തന്നെ പറഞ്ഞു : 2000 ത്തിലെ കണക്ക് പ്രകാരം 18 വയസ്സിന് താഴെയുള്ളവര്‍ 50 ശതമാനമാണ്. ഗസ്സയിലത് 56 ശതമാനമാണ്. ഇതാണ് ഇസ്രയേലിനെ അസ്വസ്ഥപ്പെടുത്തുന്നതും. ഞങ്ങള്‍ക്ക് ഉയര്‍ന്ന പ്രജനശേഷി നല്‍കിയ അല്ലാഹുവിന് സ്തുതി.

ഞാന്‍ പറഞ്ഞു : ഒരു കാര്യം ഞാന്‍ തുറന്നു പറയുകയാണ്. ഞാന്‍ നിന്റെ മുറിവുകള്‍ വെച്ചു കെട്ടിയപ്പോള്‍ ഒരു പാവം അനാഥകുട്ടി എന്നതായിരുന്നു എന്റെ മനസ്സ് നിന്നെ കുറിച്ച് പറഞ്ഞത്. എന്നാല്‍ നിന്നോട് സംസാരിച്ചപ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞു ഞാനാണ് അനാഥന്‍. യൂണിവേഴ്‌സിറ്റികളില്‍ നിന്ന് എനിക്ക് കിട്ടാത്ത പാഠങ്ങളാണ് നീ പകര്‍ന്നു തന്നത്. അല്ലാഹുവിന്റെ എല്ലാ സഹായവും അനുഗ്രഹവും നിങ്ങള്‍ക്കുണ്ടാകട്ടെ. ഞങ്ങള്‍ക്കുള്ളത് കൊണ്ട് നിങ്ങളെ പിന്തുണക്കുന്നു. ഇത്‌കേട്ട് ആശ്ചര്യത്തോടെ അവന്‍ പറഞ്ഞു : താങ്കള്‍ ആവലാതിപ്പെടേണ്ടതില്ല. എന്റെ നാഥന്‍ എനിക്ക് വഴികാണിക്കും. വിജയം വളരെ അടുത്തെത്തിയിരിക്കുന്നു എന്ന സന്തോഷ വാര്‍ത്തയാണ് എനിക്ക് അറിയിക്കാനുള്ളത്. ആര് ഞങ്ങളെ ഉപേക്ഷിച്ചാലും അല്ലാഹു ഞങ്ങളോടൊപ്പമുണ്ട്.
.. ..........Zac കിഴക്കേതില്‍

2014, ഓഗസ്റ്റ് 9, ശനിയാഴ്‌ച

''അതൊരു മനുഷ്യനാണ്"


പ്രമുഖ എഴുത്തുകാരനായ ബാബു ഭരദ്വാജിന്റെ ഒരു കുറിപ്പ്
ഒരിക്കൽ വായിക്കുകയുണ്ടായി. ഗൾഫിൽ വിസിറ്റിങ്ങിനൊ
മറ്റോ പോയ അശോകൻ എന്ന യുവാവ് ഒരിക്കൽ മലപ്പുറത്തെ
കാദർ എന്ന ഒരാളുടെ ഒരു ചായക്കടയിൽ കയറി.. അശോകൻ
നാട്ടിലേയ്ക്ക് പോവുകയാണെന്ന് മനസ്സിലായപ്പോൾ കാദർ പറഞ്ഞു

'' മോനെ, എന്റെ മോൾ പത്തില് പഠിക്കുകയാണ്, അവള്ക്കൊരു കമ്പ്യൂട്ടർ
വേണമെന്ന് കുറെ നാളായിട്ട് പറയുന്നു. അത് കൊണ്ട് നാട്ടിൽ ചെന്നിട്ടു ഒന്നത് വാങ്ങിച്ചു കൊടുത്താൽ വലിയ ഉപകാരമായിരുന്നു''

അന്നത്തെ കാലത്തെ വില അനുസരിച്ച് നല്ലൊരു തുക അയാള്
അശോകന് നല്കി. അന്നു വിമാനത്തിൽ ഇരിക്കവേ അശോകൻ ചിന്തിച്ചത്
എന്ത് ബലത്തിലാണ് തന്നെ വലിയ പരിചയം പോലും ഇല്ലാതെ
ആ മധ്യ വയസ്കൻ വലിയൊരു തുക ഏൽപ്പിച്ചത് എന്നാണ്.
നാട്ടിലെത്തി നല്ലൊരു കമ്പ്യൂട്ടറും ഒപ്പം സമ്മാനമായി
കുറച്ചു പുസ്തകങ്ങളും നല്കിയിട്ടാണ് അശോകൻ അന്ന് പോയത്.
ഈ വിവരം അശോകൻ തന്നെയാണ് ശ്രീ ബാബുവോട് പറഞ്ഞെതെന്നാണ്
ഓർമ്മ, മനുഷ്യൻ മനുഷ്യനെ വിശ്വസിക്കുന്ന ആ സ്നേഹം ബാബു ഭരദ്വാജിനെ വല്ലാതെ സന്തോഷിപ്പിച്ചു. അദ്ദേഹം ഈ സംഭവം ഒരു കുറിപ്പായി വാരാദ്യ മാധ്യമത്തിൽ എഴുതി. ആ കുറിപ്പ് അദ്ദേഹം അവസാനിപ്പിച്ചത്
ഇങ്ങനെയായിരുന്നു.
'' അന്ന് രാത്രി ഞാൻ എന്തിനെന്നറിയാതെ കരഞ്ഞു ''

മനുഷ്യ സ്നേഹം എക്കാലത്തും കരയിപ്പിക്കുന്ന ഒന്നാണെന്ന് പല സംഭവങ്ങളും തെളിയിക്കുന്നു.


ഖലീഫ ഉമറിന്റെ കാലത്ത് ഒരിക്കൽ ഒരു വിദേശ യുവാവ് മദീനയിലെത്തി.
അവിടെ വെച്ച് ഒരാളുമായി തര്ക്കം ഉണ്ടാവുകയും അത് അബദ്ധവശാൽ സ്വദേശിയുടെ മരണത്തിൽ കലാശിക്കുകയും ചെയ്തു. ഇസ്ലാമിക ശരീഅത്
നിയമം അനുസരിച്ച് കൊലയ്ക്കു വധ ശിക്ഷയാണ് ലഭിക്കുക . അല്ലെങ്കിൽ കൊല്ലപ്പെട്ട ആളുടെ ബന്ധുക്കൾ മാപ്പ് നല്കുകയോ, വേണമെങ്കിൽ
പ്രതിയിൽ നിന്നും വലിയൊരു തുക ബ്ലഡ് മണി സ്വീകരിക്കുകയോ ചെയ്യാം .

ഇവിടെ കൊല്ലപ്പെട്ട വ്യക്തിയുടെ രണ്ടു മക്കളും ഒരു നിലയ്ക്കും
പ്രതിക്ക് മാപ്പ് നല്കാൻ ഒരുക്കമായില്ല. അതോടെ വധ ശിക്ഷ നടപ്പാക്കാൻ
ജഡ്ജി ഉത്തരവിട്ടു. അവസാനമായി വല്ല ആഗ്രഹവുമുണ്ടോ
എന്ന് പ്രതിയോട് ചോദിച്ചപ്പോൾ തന്റെ ഭാര്യയെയും, കുഞ്ഞിനേയും
ഒന്ന് കണ്ട് യാത്ര പറഞ്ഞിട്ട് വരാൻ ഒരാഴ്ച സമയം നല്കണം
എന്നയാൾ പറഞ്ഞു. മദീനയിലെ ആരെങ്കിലും ജാമ്യം നിന്നാൽ
അതനുവദിക്കാമെന്നു ജഡ്ജി പറഞ്ഞു. ആരും മുന്നോട്ടു വരാഞ്ഞത്
കണ്ടു നബി ശിഷ്യൻ അബൂദർറ് رضي الله عنه മുന്നോട്ടു വന്നു.
അദ്ദേഹം വൃദ്ധനായിരുന്നു.

അത് കണ്ടു ജഡ്ജി പറഞ്ഞു
''അബൂദർറ്, താങ്കൾ ഇന്ന് അവശേഷിക്കുന്ന നബി ശിഷ്യരിൽ പ്രമുഖനാണ്
നബിയെ കാണാത്ത പുതു തലമുറയ്ക്ക് താങ്കളുടെ സേവനം ആവശ്യമാണ്‌.
അതിനാൽ ഒന്ന് കൂടി ആലോചിക്കുക. ''

''ആലോചിക്കാൻ ഒന്നുമില്ല, ഞാൻ പ്രതിയെ വിശ്വസിക്കുന്നു.

'' പ്രതി വന്നില്ലെങ്കിൽ താങ്കളെ തൂക്കിലേറ്റേണ്ടി വരും എന്നറിയാമല്ലോ? ''

''അറിയാം.. ഞാൻ അല്ലാഹുവിൽ ഭാരമേൽപ്പിക്കുന്നു''

അബൂദർറ് رضي الله عنه ശാന്തനായി മറുപടി പറഞ്ഞു. യുവാവ് തന്റെ
നാട്ടിലേയ്ക്ക് പോയി. ഒരാഴ്ചയായിട്ടും പ്രതിയെ കാണുന്നില്ല.
സമയം തീര്ന്നതും ഖലീഫ ഉമറിന്റെ സാന്നിധ്യത്തിൽ വധ ശിക്ഷയ്ക്കായി അബൂദർറിനെ തൂക്കുമരത്തിൽ കയറ്റി നിർത്തി.
തന്റെ സഹ പ്രവർത്തകനെ രക്ഷിക്കാൻ ഖലീഫ ഉമർ رضي الله عنه
അശക്തനായിരുന്നു. തൂക്കുകയർ അബൂദർറ്ന്റെ കഴുത്തിലേയ്ക്കിട്ടതും
ആ വിദേശ യുവാവ് ഓടിക്കിതച്ചു വന്നു !

''അരുത്, അദ്ദേഹത്തെ കൊല്ലരുത്. ഞാൻ വന്നു''

എല്ലാവരും സ്തബ്ധരായി. യുവാവ് കാര്യങ്ങൾ വിശദീകരിച്ചു.
കുഞ്ഞിനു സുഖമില്ലായിരുന്നു. അതാണ്‌ വൈകിയത്.

ഖലീഫ ഉമർ رضي الله عنه അബൂദർറ്നോട് ചോദിച്ചു
''എന്ത് ധൈര്യത്തിലാണ് താങ്കൾ ജാമ്യം നിന്നത് ? ഈ യുവാവ് വരുമെന്ന് ഉറപ്പുണ്ടായിരുന്നോ? ''

''അതെനിക്ക് പ്രശ്നമല്ല , ഞാൻ ജീവിച്ചിരിക്കെ ഒരു മനുഷ്യൻ
വേറൊരു മനുഷ്യനെ വിശ്വസിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്ന്
ഞാൻ ആഗ്രഹിച്ചു''

യുവാവിനോട് ഖലീഫ ചോദിച്ചു
''താങ്കൾ ആരെന്നു പോലും ഇവിടെയാർക്കും അറിയില്ല, പിന്നെന്തിനു മരണം സ്വീകരിക്കാൻ തിരിച്ചു വന്നു?''

യുവാവ് പറഞ്ഞു
'' ഞാൻ ജീവിച്ചിരിക്കെ വിശ്വസിച്ച ആളെ വഞ്ചിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്ന് ഞാനും ആഗ്രഹിച്ചു''

ഇതെല്ലാം കണ്ടു പ്രതിയുടെ മക്കൾ പറഞ്ഞു
'' ഞങ്ങൾ പ്രതിക്ക് മാപ്പ് നല്കുന്നു, ഞങൾ ജീവിച്ചിരിക്കെ പരസ്പരം വിട്ടു
വീഴ്ച ചെയ്യുന്നവർ ഇല്ല എന്ന അവസ്ഥ വരരുത് എന്ന് ഞങ്ങളും ആഗ്രഹിക്കുന്നു..''

മനുഷ്യ സ്നേഹത്തിന്റെ അണപൊട്ടൽ കണ്ടു ജനങ്ങള് ഒന്നടങ്കം കരയുകയുണ്ടായി.

ഒന്നും സംഭവിക്കാത്ത പോലെ നടന്നു പോയ അബൂദർറിന്റെ
മനസ്സില് അപ്പോൾ പണ്ട് നടന്ന ഒരു സംഭവമായിരുന്നു

അബൂദർറ് ഉൾപ്പെടെയുള്ള ഒരു സദസ്സിൽ വെച്ചു അങ്ങകലെ
ഒരു ജൂതന്റെ ശവ ശരീരം കൊണ്ട് പോകുന്നത് കണ്ടു ആദരവോടെ
എഴുന്നേൽക്കുന്ന മുഹമ്മദ്‌ നബി ﷺ.

അത് കണ്ടു ചില ശിഷ്യർ ചോദിക്കുന്നു
'' നബിയേ അതൊരു ജൂതന്റെ ശവമല്ലെ ?''

നബി ﷺ മറുപടി നല്കുന്നു
''അതൊരു മനുഷ്യനാണ് ''.............................................. .  ................Zac കിഴക്കേതില്‍

2014, ഓഗസ്റ്റ് 6, ബുധനാഴ്‌ച

വെറുപ്പ്‌ മനസ്സിനെ ദുഷിപ്പിക്കും



മിഠായിപ്പൊതി അരികില്‍ വെച്ച്‌ പത്രം വായിക്കുകയായിരുന്നു ഒരു സ്‌ത്രീ. ഇടയ്‌ക്ക്‌ ആ കവറില്‍ നിന്ന്‌ മിഠായി കഴിക്കുന്നു. അപ്പോഴാണ്‌ മറ്റൊരാള്‍ അവിടെ വന്നിരുന്ന്‌ തന്‍റെ കവറില്‍ നിന്ന്‌ മിഠായി എടുത്തു കഴിക്കുന്നത്‌!!! സ്‌ത്രീക്ക്‌ അയാളോട്‌ അരിശമായി. വെറുപ്പോടെ അയാളെ നോക്കി. അയാള്‍ പുഞ്ചിരിക്കുക മാത്രം ചെയ്‌തു. അവസാനത്തെ മിഠായി എടുത്ത്‌ അയാള്‍ അവള്‍ക്കു നേരെ നീട്ടി. അവള്‍ വെറുപ്പോടെ മുഖം തിരിച്ചു. അയാള്‍ എഴുന്നേറ്റുപോയ ശേഷം നോക്കിയപ്പോഴാണ്‌ അറിയുന്നത്‌, അവളുടെ മിഠായിപ്പൊതി അവിടെ തന്നെയുണ്ട്‌! അവളിതുവരെ എടുത്ത്‌ കഴിച്ചതു അയാളുടെ കവറിൽ നിന്നായിരുന്നു. ലജ്ജയും സങ്കടവും കൊണ്ട്‌ മുഖം കുനിഞ്ഞെങ്കിലും ആ നിരപരാധിയോട് വെറുപ്പ്‌ തോന്നിയ നിമിഷങ്ങള്‍ തിരുത്താനാവാത്ത തെറ്റായി മുറിപ്പെടുത്തി.

വെറുപ്പ്‌ മനസ്സിനെ ദുഷിപ്പിക്കും. മറ്റൊരാളെ വെറുക്കും തോറും നമ്മുടെ മനസ്സ്‌ ജീര്‍ണിച്ചുകൊണ്ടിരിക്കും. ഹൃദയത്തില്‍ ആരോടെങ്കിലും വെറുപ്പ്‌ വരുന്നതോടെ നാം സ്വയം നശിച്ചുതുടങ്ങും. വെറുപ്പ്‌ ഒരു ജഡമാണ്‌. നാമെന്തിന്‌ ജഡം സൂക്ഷിക്കുന്നവരാകണമെന്ന്‌ ഖലീല്‍ ജിബ്രാന്‍ ചോദിക്കുന്നുണ്ട്‌..
സര്‍വര്‍ക്കും സ്‌നേഹം ചൊരിയേണ്ടവരാണ്‌ നമ്മള്‍. നാനാജാതി മനുഷ്യരും ജന്തുജാലങ്ങളും പക്ഷിമൃഗാദികളും ചെടിയും പൂവും പുല്‍ക്കൊടിയും നമ്മുടെ സ്‌നേഹം നുകരണം. ഒറ്റപ്പുഞ്ചിരി കൊണ്ട്‌ ഓരോ മനസ്സിലും സ്ഥാനം പിടിക്കണം. അതീവ ലളിതമായും അത്ര തന്നെ താഴ്‌മയോടും ഓരോ മനുഷ്യനോടും സംസാരിക്കണം. ഒരു പ്രാവശ്യം മാത്രം നമ്മെ കണ്ടവരിലും ഒളിമങ്ങാത്ത ഓര്‍മയായി പ്രശോഭിക്കണം. അന്യരായി ആരുമില്ല; നമ്മള്‍ പരിചയപ്പെടാന്‍ ബാക്കിയുള്ളവരേയുള്ളൂവെന്ന്‌ തിരിച്ചറിയുക. ഇതൊന്നും അത്രയെളുപ്പമല്ലെങ്കിലും ആവുന്നത്ര ഇങ്ങനെയാകേണ്ടവരാണ്‌ നാം. അന്യനെപ്പോലും അനിയനാക്കുന്ന സ്വഭാവശീലമാണത്‌.

എല്ലാവരെ കുറിച്ചും നല്ലതു വിചാരിക്കുന്നതിലാണ്‌ എല്ലാ നന്മയും നിറയുന്നത്‌. ആരെ പറ്റിയും ഒരു നിമിഷത്തേക്കു പോലും തെറ്റായി ചിന്തിക്കാതിരിക്കാനുള്ള മനസ്സ്‌ നാം വളര്‍ത്തിയെടുക്കണം. “നല്ലതു വിചാരിക്കല്‍ നല്ല ആരാധനയാണ്‌” എന്ന്‌ തിരുനബി പഠിപ്പിച്ചിട്ടുണ്ട്‌. രോഗമാണ്‌ പകരുക. ആരോഗ്യം പകരാറില്ല. ചീത്ത വിചാരങ്ങളും അസത്യവാര്‍ത്തകളും വേഗം പ്രചരിക്കും. മോശമായ മുന്‍വിധികള്‍ക്ക്‌ വേഗം സ്ഥാനം ലഭിക്കും.

അന്യോന്യം മനസ്സിലാക്കുന്നിടത്തു വരുന്ന പോരായ്‌മയുടെ ദുരന്തമാണിത്‌. ഒരു നിമിഷത്തെ തെറ്റിദ്ധാരണ പോലും ഒരായുസ്സിന്‍റെ വേദനയായ നിരവധി സംഭവങ്ങള്‍ നമുക്കോര്‍മയുണ്ട്‌. ധൃതിയിലെടുക്കുന്ന പല നിലപാടുകളും തീരാത്ത ദുരന്തങ്ങളെ സമ്മാനിച്ചതിനും നിരവധി അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്‌. പലരെയും തിരിച്ചറിയുന്നിടത്ത്‌ സംഭവിച്ച അബദ്ധങ്ങള്‍ പിന്നെയും നമ്മെ മുറിപ്പെടുത്തിക്കൊണ്ടിരിക്കും. നമ്മെ സ്‌നേഹിക്കുന്നവരെ തിരിച്ചറിയാതിരിക്കലാണ്‌ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമെന്ന്‌ ഒരിക്കല്‍ നാം തിരിച്ചറിയുക തന്നെ ചെയ്യും.

ഒരു നിമിഷത്തേക്കു പോലും ഒരാളോടും വെറുപ്പ്‌ തോന്നാതെ കഴിയാന്‍ നമുക്കാവട്ടെ. ആരെയും വെറുക്കാതെ ഉറങ്ങാനും പുലരാനും ജീവിക്കാനുമായാല്‍ അതു തന്നെയാണ്‌ മികച്ച ആരാധന. വെറുപ്പുകൊണ്ട്‌ ഒന്നും നേടുന്നില്ല........................... ..........................Zac കിഴക്കേതില്‍

എന്തിനാണ് കല്യാണം കഴിക്കുന്നത്?


എന്തിനാണ് കല്യാണം കഴിക്കുന്നത്?

പണ്ടത്തെ എന്റെ ഒടുക്കത്തെ സംശയം ആയിരുന്നു
എന്തിനാണ്
എല്ലാരും കല്യാണം കഴിക്കുന്നതെന്ന്. എത്ര
ആലോചിച്ചിട്ടും പിടി കിട്ടീല. വീട്ടില്
ചോദിക്കാനും പറ്റില്ല.
അങ്ങിനെ ലോകത്തെ ഏതാണ്ടെല്ലാ കാര്യത്തിലും അറിവുള്ള
നാട്ടിലെ കാദര്ക്കാനോട് ചോദിച്ചു. കാദര്ക്ക
ഒരു കഥയിലൂടെ കാര്യം വിശദീകരിച്ചു തന്നു. കഥ
ഇതാണ്. കുറെ ഉറുമ്പുകള് ഒരു ദിവസം ഒരു
പറമ്പിലൂടെ വരി വരിയായി പോവുകയായിരുന്നു.
അപ്പോള് അവര് ഒരു പ്ലാവില് നല്ല പഴുത്ത ചക്ക
കണ്ടു. എല്ലാര്ക്കും ആഗ്രഹം തോന്നി ആ ചക്ക
തിന്നാന്. അപ്പൊ ഏറ്റവും മുന്നിലുള്ള ഉറുമ്പ്
ബാക്കി ഉള്ളവരോട് പറഞ്ഞു
നിങ്ങളൊക്കെ ഇവിടെ നില്ക്ക് ഞാന്
പോയി നോക്കീട്ടു വരാം. ചക്ക
നല്ലതാണെങ്കില് ഞാന് വന്നു പറയാം എന്ന്.
ബാക്കി എല്ലാ ഉറുമ്പുകളും അത് സമ്മതിച്ചു.
അങ്ങിനെ ആദ്യത്തെ ഉറുമ്പ് മരം കേറി ചക്ക
പരിശോധിക്കാന് പോയി. കുറെ കഴിഞ്ഞിട്ടും ആ
ഉറുമ്പ് മടങ്ങി വന്നില്ല. അപ്പോള്
രണ്ടാമത്തെ ഉറുമ്പ് ബാക്കി ഉള്ളവരോട് പറഞ്ഞു
"അവന് നമുക്ക് തരാതെ ചക്ക മുഴുവന് തിന്നേണ്ട
പരിപാടിയാ, ഞാന് പോയി നോക്കീട്ടു വരാം"
അങ്ങിനെ രണ്ടാമത്തെ ഉറുമ്പും ചക്ക
പരിശോധിക്കാന് പോയി. അതും തിരിച്ചു
വന്നില്ല. രണ്ടു പേരും തങ്ങളെ പറ്റിച്ചു എന്ന്
മനസ്സിലാക്കിയ ബാക്കി ഉറുമ്പുകള്
മൂന്നാമത്തെ ഉറുമ്പിനെ പറഞ്ഞയച്ചു. പോയവര്
ഒന്നും വന്നില്ല. പോയവര് പോയവര് ചക്ക തിന്നു
തീര്ക്കുകയാണ് എന്ന് കരുതിയ
ബാക്കി ഉറുമ്പുകളും ഓരോരുത്തരായി ചക്ക
തിന്നാന് പോയി. എന്നാല് സത്യത്തില്
സംഭവിച്ചതെന്താ? ചക്ക തിന്നാന് പോയ
ആദ്യത്തെ ഉറുമ്പടക്കം എല്ലാരും ചക്കയില്
കയറിയ ഉടനെ ചക്കയുടെ ഉള്ളിലുള്ള
വെളഞീറിനുള്ളില്‍ കുടുങ്ങി ഒട്ടിപ്പിടിച്ചു
അങ്ങോട്ടും ഇങ്ങോട്ടും തിരിയാന് കഴിയാത്ത
വിധം പിടക്കുകയായിരുന്നു. ഇന്നും ഉറുമ്പുകള് ചക്ക
തിന്നാന് കയറുന്നു. വെളഞീറില് പറ്റിപ്പിടിച്ചു
പിടയുന്നു. പുറത്തുള്ള ഉറുമ്പുകള് തെറ്റിദ്ധരിച്ചു ചക്ക
തിന്നാന് ഓടിക്കയറൂന്നു. കാദര്ക്ക കഥ പറഞ്ഞു
നിര്ത്തി............ ...........................................Zac കിഴക്കേതില്‍

2014, ജൂലൈ 30, ബുധനാഴ്‌ച

നിനക്ക് തട്ടമിട്ടൂടേ പെണ്ണേ?


നിനക്ക് തട്ടമിട്ടൂടേ പെണ്ണേ?
....

കേരളം പഴയ കേരളമല്ല. സാമുദായിക സൗഹാർദത്തിന്റെയും സഹിഷ്ണുതയുടേയും കൊടിയടയാളങ്ങൾ പതിയെ താഴ്ന്നു തുടങ്ങുന്നുവോ എന്ന് സംശയിക്കപ്പെടേണ്ട വിധം വർഗീയ ധ്രുവീകരണത്തിന്റെ കാറ്റ് അങ്ങിങ്ങായി വീശിത്തുടങ്ങുന്നുണ്ട്. ഈ ധ്രുവീകരണം വളരെ പ്രകടമായ തലത്തിലേക്ക് വളർന്നു കൊണ്ടിരിക്കുന്നത് ഇന്ന് നവ മാധ്യമങ്ങളിലാണ്. പുറം ലോകത്തിന്റെ  കണ്ണാടിയാണ് നവമാധ്യമങ്ങൾ. സമൂഹത്തിൽ കാണുന്ന പല മാറ്റങ്ങളുടെയും ആദ്യ പ്രതികരണങ്ങൾ പ്രത്യക്ഷപ്പെടുന്നത് സോഷ്യൽ മീഡിയയിലാണ്. അതുകൊണ്ട് തന്നെ ഈ കണ്ണാടിക്കാഴ്ച്ചകളെ വളരെ കരുതലോടെ വേണം കാണുവാൻ.. ആശങ്കകളോടെ വേണം സമീപിക്കുവാൻ. നവമാധ്യമങ്ങൾ നല്കുന്ന ആശയ പ്രചാരണ സ്വന്തന്ത്ര്യവും സമാന്തര വാർത്താ സാധ്യതകളും ഒരു വിസ്ഫോടനം തന്നെ സമൂഹത്തിൽ സൃഷ്ടിച്ചിട്ടുണ്ട്. വിപ്ലവങ്ങളും പ്രതിവിപ്ലവങ്ങളും വേര് പിടിക്കുന്നതും പടരുന്നതും നവ മാധ്യമങ്ങളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തിയാണ് എന്നതിന് നിരവധി ഉദാഹരണങ്ങൾ സമീപകാല ചരിത്രത്തിൽ നമുക്ക് മുന്നിലുണ്ട്. സോഷ്യൽ മീഡിയ ഇടപെടലുകളെ, അവിടെ വീശുന്ന കാറ്റിനെ, വളർന്നു വരുന്ന തരംഗങ്ങളെ അല്പം ജാഗ്രതയോടെ കാണാൻ ശ്രമിക്കാത്ത പക്ഷം വൈകിപ്പോയ തിരിച്ചറിവുകളുടെ പട്ടികയിൽ മറ്റൊന്ന് കൂടി ചേർക്കേണ്ടി വരും.

കേരളത്തിലെ മുസ്ലിം ചെറുപ്പക്കാരുടെ സോഷ്യൽ മീഡിയ അക്ടിവിസത്തെക്കുറിച്ച സ്വയം വിമർശനാത്മകമായ ഒരു കുറിപ്പാണിത്. പൊതുവായി പറഞ്ഞാൽ പോരേ, മുസ്ലിംകളുടെ കാര്യം മാത്രം ഫോക്കസ് ചെയ്ത് പറയണമോ എന്ന് ചോദിക്കുന്നവരോട് വേണം എന്ന് തന്നെയാണ് ഉത്തരം. വിശ്വാസി സമൂഹത്തിൽ കണ്ടു വരുന്ന തെറ്റായ പ്രവണതകളെയും സമീപനങ്ങളെയും അതത് മത വിഭാഗങ്ങൾക്കകത്തെ സാമൂഹിക പ്രതിബദ്ധതയുള്ളവർ ശ്രദ്ധിക്കുകയും തിരുത്താൻ ശ്രമിക്കുകയും വേണം. അത് ഓരോ മത സമൂഹങ്ങളിലും നടക്കേണ്ട ആന്തരിക ശുദ്ധീകരണത്തിന്റെ ഭാഗമാണ്. ഇത്തരം ശുദ്ധീകരണ പ്രക്രിയകൾ സമൂഹത്തിന്റെ ഓരോ സെക്ടറിലും നടക്കുമ്പോഴാണ് പൊതുസമൂഹത്തിന്റെ ആരോഗ്യപരമായ നിലനില്പ് സാധ്യമാകുന്നത്.

മുസ്ലിംകളുടെ സോഷ്യൽ മീഡിയയിലെ വൈകാരിക പ്രതികരണങ്ങൾ പലപ്പോഴും അതുകൊണ്ട് ഒരിക്കലും അർത്ഥമാക്കാത്ത ചില പ്രതിപ്രവർത്തനങ്ങൾ നിർവഹിക്കുന്നുണ്ട് എന്നത് കാണാതെ പോകരുത്. ന്യൂട്ടന്റെ മൂന്നാം ചലന നിയമം പോലെയാണത്. ഗസ്സയിലെ ഇസ്രാഈൽ അതിക്രമങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിലെ മുസ്ലിം ചെറുപ്പകാരുടെ പ്രതികരണങ്ങളുടെ കാര്യം ഉദാഹരണമായി എടുക്കാം. ഇത്തരം പ്രതികരണങ്ങൾ പലപ്പോഴും അതർത്ഥമാക്കുന്ന അധിനിവേശ വിരുദ്ധ നിലപാടായാല്ല, മത വൈകാരികതയുടെ ഭാഗമായാണ് വായിക്കപ്പെടുന്നതും വിലയിരുത്തപ്പെടുന്നതും. എന്ത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്‌ എന്ന് സൂക്ഷ്മ വിശകലനം നടത്താൻ തയ്യാറായാൽ ഒരു കാര്യം അർത്ഥശങ്കക്കിടയില്ലാതെ ബോധ്യപ്പെടും. ലോകത്ത് മാനുഷികതക്ക് നേരെ നടക്കുന്ന ഒരക്രമത്തിനെതിരെയും നാളിതു വരെ പ്രതികരിച്ചിട്ടില്ലാത്ത ഒരുത്തൻ ഒരു സുപ്രഭാതത്തിൽ ഗസ്സയിലെ കൂട്ടക്കുരുതിക്കെതിരെ നിലവിളി കൂട്ടുമ്പോൾ അത് തെറ്റായി വായിക്കപ്പെടുന്നെങ്കിൽ അതിൽ അത്ഭുതമില്ല. ഇറാഖിലും സിറിയയിലും ആയിരക്കണക്കിന് ആളുകളെ മുസ്ലിംകൾ പരസ്പരം വെടിവെച്ചു കൊല്ലുമ്പോൾ മൗനി ബാബകൾ ആകുന്നവർ ഗസ്സയിൽ ഇസ്രാഈൽ ബോംബ്‌ വർഷിക്കുമ്പോൾ മാത്രം സടകുടഞ്ഞു എഴുന്നേറ്റ് ബോലോ തക്ബീർ മുഴക്കുമ്പോൾ അതിലൊരു സൂക്കെടുണ്ടെന്നു മറ്റൊരു മതവിശ്വാസി കരുതിയാൽ അയാളെ കുറ്റം പറയാനാവില്ല. പ്രത്യേകിച്ചും ഇത്തരം പ്രതികരണങ്ങളും പ്രതികരണമില്ലായ്മകളും എല്ലാവരും ശ്രദ്ധിക്കപ്പെടുന്ന സോഷ്യൽ മീഡിയയിലാകുമ്പോൾ.

അൽഖായിദയോ താലിബാനോ ഐസിസോ ബോകോ ഹറം ഭീകരരോ നടത്തുന്ന കൂട്ടക്കുരുതികൾക്കെതിരെ പ്രതികരിക്കുന്നവൻ ഗസ്സയിലെ കൂട്ടക്കുരുതിക്കെതിരെ പ്രതികരിക്കുമ്പോൾ അതിലൊരു പ്രതികരണത്തിന്റെ സത്യസന്ധതയുണ്ട്. പാക്കിസ്ഥാനിൽ ഷിയാ - അഹമ്മദിയാ വിഭാഗങ്ങൾക്കെതിരെയും അവിടെയുള്ള ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കെതിരെയും അതിക്രമങ്ങൾ ഉണ്ടാകുമ്പോൾ മാനസിക വിഷമം പ്രകടിപ്പിച്ചവൻ പ്രതികരിക്കുമ്പോൾ അതിലിത്തിരി മാനുഷികതയുടെ സ്പർശമുണ്ട്. അത്തരം കുരുതികളൊന്നും എനിക്ക് പ്രശ്നമല്ല, 'മുസ്ലിംകളെ അമുസ്ലിംകൾ കൊല്ലുമ്പോൾ' ഞാൻ പ്രതികരണവുമായി വരും എന്ന് പറയുന്നിടത്താണ് ന്യൂട്ടൻ പറഞ്ഞ പ്രതിപ്രവർത്തനം ശക്തമാകുന്നത്. ഇസ്രാഈലിന്റെ അധിനിവേശ നിലപാടുകളെ അതിശക്തമായി എതിർക്കുന്ന ആളുകൾ പോലും മുസ്ലിം ചെറുപ്പക്കാരുടെ ഈ ഏകമുഖ പ്രതികരണം കാണുമ്പോൾ ഇസ്രാഈൽ അനുകൂലികളായി മാറുന്ന കാഴ്ചയുണ്ട്. സോഷ്യൽ മീഡിയയിൽ ഇത്തരത്തിൽ വ്യക്തമായ ഒരു മറുതരംഗം ഈയിടെ ശ്രദ്ധയിൽ പെടുകയുണ്ടായി. വളരെ ഭയപ്പാടോടെ കാണേണ്ട ഒരു മറു തരംഗമാണത്. ഗസ്സയുടെ വിഷയത്തിൽ മാത്രമല്ല, എല്ലാ സാമൂഹിക പ്രശ്നങ്ങളിലും ഇത്തരം ഏകമുഖ പ്രതികരണങ്ങളുടെ പ്രതിപ്രവർത്തനം നടക്കുന്നുണ്ട്. ഗസ്സ ഒരു ഉദാഹരണമായി പറഞ്ഞു എന്ന് മാത്രം.സോഷ്യൽ മീഡിയയിലെ പ്രതികരണക്കാർക്ക് മാത്രം ബാധകമായ ഒന്നല്ല ഇത്, മുസ്ലിം മത സംഘടനകൾക്കും രാഷ്ട്രീയ പാർട്ടികൾക്കുമൊക്കെ ഈ 'ഏക ജാലക' പ്രതികരണക്കൂട്ടിൽ നിന്ന് പുറത്ത് കടക്കാനുള്ള ബാധ്യതയുണ്ട്.

പ്രവാചകനെ അവഹേളിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട ഒരാളെ ഗൾഫിലെ ഏതാനും ചെറുപ്പക്കാർ ചേർന്ന് കൈകാര്യം ചെയ്യുന്ന ഒരു വീഡിയോ വാട്ട്സ്അപ്പിലൂടെ പ്രചരിക്കുന്നതായി ഈയിടെ കണ്ടു. കിട്ടുന്നവരൊക്കെ അവരുടെ കോണ്ടാക്റ്റ് ലിസ്റ്റിലുള്ള എല്ലാവര്ക്കും അത് അയച്ചു കൊടുക്കുന്നു. ഒരു വലിയ പ്രബോധന ദൗത്യം നിർവഹിക്കുന്ന ചാരിതാർത്ഥ്യത്തോടെയാണ് അവരത് ചെയ്യുന്നത്. വിവിധ ജാതി മത വർഗ വംശ വിഭാഗങ്ങൾ ജീവിക്കുന്ന പൊതുസമൂഹത്തിന്റെ വീക്ഷണ കോണിൽ നിന്ന് കൊണ്ട് ചിന്തിക്കുമ്പോൾ നാം മനസ്സിലാക്കേണ്ടുന്ന അടിസ്ഥാനപരമായ കാര്യം ആരും വിമർശനങ്ങൾക്ക്‌ അതീതരല്ല എന്നതാണ്. ഒരു മതവും ഒരു പ്രവാചകനും ആ അടിസ്ഥാന ആശയത്തിൽ നിന്ന് അപ്രമാദിത്വം കല്പിച്ചു ഒഴിവാക്കപ്പെടേണ്ടതല്ല. ആരെയും ആർക്കും വിമർശിക്കാവുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. പ്രവാചകനെ വിമർശിക്കരുത്, അദ്ദേഹത്തെ അവഹേളിക്കരുത് എന്നത് ഒരു മതവിശ്വാസിയുടെ മനസ്സാണ്. പക്ഷേ അത് പൊതുസമൂഹത്തിന്റെ മനസ്സാകണമെന്ന് വാശി പിടിക്കാൻ പറ്റില്ല. ഹൈന്ദവ ദേവന്മാരെയും ദേവികളെയും വിമർശിക്കരുത് എന്നത് ഒരു ഹൈന്ദവ ഭക്തന്റെ മനസ്സാണ്. അതുപോലെ എല്ലാ മതങ്ങളുടെയും വിശ്വാസികൾക്ക് അവരുടെ വിശ്വാസവുമായി ബന്ധപ്പെട്ട വ്യക്തികളെയും ചിഹ്നങ്ങളേയും ആശയങ്ങളേയും വിമർശന വിധേയമാക്കുന്നത് ഇഷ്ടമുള്ള കാര്യമാകില്ല. മനുഷ്യനോളം പഴക്കമുള്ള മതവിശ്വാസങ്ങളുടെ കാര്യം മാത്രമല്ല, ഇന്നലെ പൊട്ടിമുളച്ച ആൾദൈവങ്ങളുടെ കാര്യത്തിൽ പോലും ഇതാണ് വികാരം. അമൃതാനന്ദമയി അമ്മയെ വിമർശിക്കരുത് എന്നത് ഒരു അമ്മ ഭക്തന്റെ മനസ്സാകുന്നത് അതുകൊണ്ടാണ്. പക്ഷേ ഇതൊന്നും ഒരു പൊതുസമൂഹം പാലിക്കേണ്ട ലിഖിത നിയമമാക്കി നടപ്പിലാക്കാൻ കഴിയില്ല. കഴിയേണ്ടതുമില്ല.

വിമർശനങ്ങളുടെ പെരുമഴക്കാലത്തിലൂടെയാണ് പ്രവാചകൻ ജീവിച്ചു പോയത്. മാന്യമായ വിമർശനങ്ങൾ മാത്രമല്ല, പരിഹാസങ്ങളും അതിക്രൂരമായ മർദ്ദനങ്ങളും വരെ വിശ്വാസി സമൂഹം അദ്ദേഹത്തിന്റെ ജീവിതകാലത്ത് നേരിട്ടിട്ടുണ്ട്. അവയോടൊക്കെ അതേ നാണയത്തിൽ പ്രതികരിക്കുവാൻ അദ്ദേഹം ആവശ്യപ്പെട്ടിട്ടില്ല. വിമർശനങ്ങളോട് ഒരിക്കലും അസഹിഷ്ണുത പ്രകടിപ്പിച്ചിട്ടുമില്ല.  കവിതയിലൂടെ വിമർശിച്ചവർക്കു കവിതയിലൂടെ മറുപടി കൊടുക്കാനാണ് അദ്ദേഹം നിർദേശിച്ചത്. അപ്പോൾ പിന്നെ അദ്ദേഹത്തിന്റെ അനുയായികൾ എന്ന് പറയപ്പെടുന്നവർ ഒരു ഫേസ്ബുക്ക്‌ സ്റ്റാറ്റസ് കാണുമ്പോഴേക്കു ഇങ്ങനെ വികാരജീവികളായി മാറേണ്ടതുണ്ടോ എന്ന ചോദ്യമുണ്ട്. സോഷ്യൽ മീഡിയയിലൂടെ വിമർശിച്ചാൽ അതേ മീഡിയയിലൂടെ തന്നെ അതിന് മാന്യമായ മറുപടി നല്കാം. ആശയത്തെ ആശയം കൊണ്ട് നേരിടാം. വിമർശിച്ചവന്റെ മുഖത്തടിച്ച് അവനെക്കൊണ്ട്‌ മാപ്പ് പറയിപ്പിച്ച് അത് വാട്ട്സ് അപ്പിലിട്ട് ആഘോഷിക്കുന്നവൻ ശിക്ഷയർഹിക്കുന്ന ക്രിമിനലുകൾ മാത്രമല്ല, പ്രവാചകന്റെ ഒന്നാം നമ്പർ ശത്രുക്കളുമാണ് എന്ന് പറയേണ്ടി വരും.

ഒരു നവമാധ്യമ സാക്ഷരത അനിവാര്യമായ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നവർ മനസ്സിലാക്കേണ്ട ഒരു കാര്യം ഇതൊരു പൊതു ഇടമാണ് എന്നതാണ്. പൊതു ഇടങ്ങളിൽ പൊതു മര്യാദകൾ ഉണ്ട്. ഒരു ബെഡ് റൂമിന്റെ സ്വകാര്യതയിൽ ചെയ്യാവുന്ന കാര്യങ്ങൾ ഒരു പൊതുവഴിയിൽ ചെയ്യാൻ പറ്റില്ല. ഒരു പൊതു ഇടത്ത് പ്രദർശിപ്പിക്കാൻ പറ്റുന്നതും പങ്ക് വെക്കാൻ പറ്റുന്നതും എന്ത് എന്നതിനെക്കുറിച്ച ഒരു സാമാന്യ ബോധം വേണം. അതൊരു സാക്ഷരതയാണ്. പങ്ക് വെക്കുന്നത് മതമായാലും രാഷ്ട്രീയമായാലും കുടുംബ വിശേഷങ്ങളായാലും ആ സാക്ഷരത പ്രകടമാവണം. സാമൂഹ്യ മാധ്യമങ്ങളിൽ ഒരു കാര്യം ഷെയർ ചെയ്യുന്നതിന് ചില നിയതമായ രീതികളുണ്ട്. ഷെയർ ചെയ്യപ്പെടുന്നവർ ആരെന്ന് കൃത്യമായി നിർവചിക്കാൻ പറ്റും. കുടുംബക്കാർ, നാട്ടുകാർ, സുഹൃത്തുക്കൾ എന്നിങ്ങനെ ആ വൃത്തം പടിപടിയായി വർദ്ധിപ്പിച്ച് ലോകത്തുള്ള ആർക്കും എത്തുന്ന രൂപത്തിൽ ഒരു കാര്യം ഷെയർ ചെയ്യാം. അപ്പോൾ ഷെയർ ചെയ്യപ്പെടുന്നത് എന്ത് എന്നതിന്റെ അടിസ്ഥാനത്തിൽ അതിന്റെ പ്രേക്ഷക സമൂഹത്തെ കൃത്യമായി നിർവചിക്കാൻ സാധിക്കണം. പക്ഷേ പൊതുവിൽ കാണുന്ന സ്വഭാവം ഇത്തരമൊരു ഫിൽറ്ററിംഗ് ഇല്ലാതെ എല്ലാം എല്ലാവരുമായി ഷെയർ ചെയ്യപ്പെടുന്നു എന്നതാണ്.

നവമാധ്യമ സാക്ഷരതയുടെ അഭാവം വല്ലാതെ പ്രകടമാകുന്ന അവസ്ഥയുണ്ട് എന്നർത്ഥം. You are what you share എന്ന് പറയാറുണ്ട്‌. സോഷ്യൽ മീഡിയയെ സംബന്ധിച്ചിടത്തോളം വളരെ പ്രസക്തമായ ഒന്നാണിത്. നിങ്ങൾ എന്ത് ഷെയർ ചെയ്യുന്നുവോ അതാണ്‌ നിങ്ങൾ.  പലരും ചെയ്യുന്നത് അതല്ല, ആരോ എന്തോ അയച്ചു കൊടുക്കുന്നു. ഒരു സെക്കന്റ് അതിനെക്കുറിച്ച് ആലോചിക്കാതെ, അതിന്റെ ഉറവിടത്തെക്കുറിച്ച് ചിന്തിക്കാതെ, അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധ്യമില്ലാതെ ഷെയർ ചെയ്യുകയാണ്. അത് ഫേസ്ബുക്കിലാകാം, ട്വിറ്ററിലാകാം, വാട്ട്സ് അപ്പിലാകാം. ഷെയർ ചെയ്യുക എന്നത് കണ്ണും പൂട്ടി ചെയ്യേണ്ട ഒന്നല്ല. സമൂഹത്തിൽ കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്ന ആളുകൾ വല്ല വാർത്തകളും കൊണ്ടുവന്നാൽ നിങ്ങളതിന്റെ നിജസ്ഥിതി അറിയാൻ ശ്രമിക്കണമെന്നത് വിശുദ്ധ ഖുർആനിന്റെ ഒരദ്ധ്യാപനമാണ്. ഈ അദ്ധ്യാപനം പള്ളികളിലും വീടുകളിലും പൊടിപിടിച്ച ഗ്രന്ഥങ്ങളിലാക്കി സൂക്ഷിക്കേണ്ട ഒന്നല്ല. പ്രായോഗിക ജീവിതത്തിൽ നടപ്പിലാക്കാൻ ശ്രമിക്കേണ്ടത് കൂടിയാണ്.

എല്ലാ സാമൂഹിക പ്രശ്നങ്ങളെയും മതവൈകാരികതയുടെ കോണിലൂടെ നോക്കിക്കാണേണ്ടതുണ്ടോ എന്ന അതിപ്രസക്തമായ മറ്റൊരു ചോദ്യവുമുണ്ട്. ഗസ്സ തന്നെ ഉദാഹരണമായി എടുക്കാം. മതമല്ല, അധിനിവേശമാണ് ഗസ്സയിലെ പ്രധാന പ്രശ്നം. അവിടെ ജീവിക്കുന്നവരുടെ മതത്തേക്കാൾ അവർ അനുഭവിക്കുന്ന സ്വാതന്ത്ര്യനിഷേധവും മനുഷ്യാവകാശ ലംഘനവുമാണ് പ്രതികരണക്കാരുടെ വിഷയമാകേണ്ടത്‌. അതൊരു സാമൂഹിക പ്രശ്നമാണ്. മത വിശ്വാസികളും അല്ലാത്തവരുമൊക്കെ ശബ്ദമുയർത്തേണ്ട നീതിനിഷേധം. മുസ്ലിംകൾക്കെതിരെയുള്ള അക്രമമായി അതിനെ ചിത്രീകരിക്കുക വഴി, ഇസ്രാഈലിനെതിരെ ജിഹാദിന്റെ മുദ്രാവാക്യം ഉയർത്തുക വഴി ഒരു വലിയ മാനുഷിക പ്രശ്നത്തിന്റെ ഗ്രാവിറ്റിയെ ഒരു മതപ്രശ്നത്തിന്റെ വൈകാരിക തലത്തിലേക്ക് ചുരുക്കിക്കൊണ്ട് വരികയാണ് ചെയ്യുന്നത്.

സുബ്രമഹ്ണ്യം സ്വാമിയുടെ ട്വീറ്റുകളും ഫേസ്ബുക്ക്‌ അപ്ഡേറ്റുകളും ശ്രദ്ധിക്കുന്ന ആളുകൾക്ക് മനസ്സിലാക്കാൻ പറ്റുന്ന ഒരു കാര്യം ഇന്ത്യയുടെ മതേതര മനസ്സിൽ ആഴത്തിലുള്ള മുറിവുകൾ സൃഷ്ടിക്കുവാൻ വളരെ ബോധപൂർവവും തന്ത്രപരവുമായ ശ്രമങ്ങൾ അദ്ദേഹം നടത്തുന്നു എന്നതാണ്. അത്തരം ആളുകളുടെ നവമാധ്യമ ത്രെഡുകളിൽ നിന്ന് കത്തിപ്പടരുന്ന സാമുദായിക വിദ്വേഷത്തിന്റെ വിത്തുകളെ നട്ടു വളർത്തുന്നവർ ധാരാളമുണ്ട്. അതൊരു സംഘ പരിവാർ അജണ്ടയുടെ ഭാഗമാണ്. അത്തരം അജണ്ടകൾക്ക് പ്രാഥമിക തലത്തിൽ തന്നെ പ്രതിരോധം തീർക്കുന്നവരാണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന മതേതര സമൂഹം എന്ന് തിരിച്ചറിയേണ്ടതുണ്ട്. ആ മതേതര സമൂഹത്തെ മതേതരരായി തന്നെ നിലനിർത്തുവാനുള്ള ശ്രമങ്ങളാണ് ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെ സുരക്ഷിതമായ നിലനില്പിന് അവശ്യം ആവശ്യമായിട്ടുള്ളത്. എന്നാൽ പ്രതികരണങ്ങളിൽ സന്തുലിതത്വവും സമഭാവനയും പാലിക്കാത്ത മുസ്ലിം ചെറുപ്പക്കാരുടെ വൈകാരികതകൾ സംഘ പരിവാർ അജണ്ടകൾക്ക് പ്രതിരോധം തീർക്കുന്ന ശുദ്ധ മതേതരരെപ്പോലും മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചേക്കും എന്നത് നാം മറന്നു കൂട. അതാണ്‌ പലയിടത്തും നാമിപ്പോൾ കണ്ടു വരുന്നത്. സാമുദായിക സൗഹാർദത്തിനും മതേതര മൂല്യങ്ങൾക്കും വേണ്ടി ശക്തമായി നിലകൊണ്ടിരുന്ന പലരും പതിയെ ഒരു സോഫ്റ്റ്‌ ഹിന്ദുത്വ നിലപാടിലേക്ക് മാറുന്നത് ആശയ വിനിമയ തലത്തിലെ ചില പൊരുത്തക്കേടുകളുടെ കൂടി ഫലമായിട്ടാവാം.

മുസ്ലിം സിനിമാ നടികളുടെ ഫേസ്ബുക്ക്‌ പേജുകളിൽ പോയി 'ഇസ്ലാമിന് ചീത്തപ്പേര് ഉണ്ടാക്കാതെ നിനക്ക് തട്ടമിട്ട് അഭിനയിച്ചു കൂടെ പന്നീ..' എന്ന് ചോദിക്കുന്നവൻ താൻ നിർവഹിക്കുന്നത് ഒരു വലിയ പ്രബോധന ദൗത്യമാണ് എന്ന് കരുതുന്നുണ്ടാകണം. എന്നാൽ അത്തരം പ്രതികരണങ്ങൾ സൃഷ്ടിക്കുന്ന പ്രതി-പ്രതികരണങ്ങളുടെ രസതന്ത്രം തിരിച്ചറിയപ്പെടാതെ പോകുന്നു. ആ സിനിമാ നടിയുടെ ഒറ്റ സിനിമയും മുടങ്ങാതെ കാണുന്നവന് പെട്ടെന്നൊരു നിമിഷത്തിൽ മതത്തിന്റെ കല്പന ഓർമ വരുന്നതാണ്. ആ നിമിഷത്തിൽ അയാളൊരു 'മഹാ പ്രബോധകനായി' മാറുകയാണ്. അടുത്ത നിമിഷത്തിൽ മറ്റൊരു സിനിമാ നടിയുടെ പേജിലെ ഗ്ളാമർ ചിത്രം ബ്രൌസ് ചെയ്യാൻ അയാൾ പോവുകയുമായി. ഒരു പബ്ളിക്ക് സ്പേസിൽ താൻ നടത്തിയ പ്രതികരണവും അതുയർത്തുന്ന പൊതുവികാരവും അയാൾ അറിയുകയോ അതിനെക്കുറിച്ച് വ്യാകുലപ്പെടുകയോ ചെയ്യുന്നില്ല. ഒരു സ്വകാര്യ ഇടമെന്ന പോലെയാണ് സോഷ്യൽ മീഡിയയെ അത്തരക്കാർ ഉപയോഗിക്കുന്നത്. നന്മ കല്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക എന്നത് ഒരു വിശ്വാസിയുടെ ബാധ്യതയാണ്. എന്നാൽ അത് പരിസര ബോധമില്ലാതെ ചെയ്യേണ്ട ഒന്നല്ല. ബുദ്ധിയും ചിന്തയും അടുപ്പിലിട്ട് കത്തിച്ച ശേഷം മരത്തലയുമായി വന്ന് ചെയ്യേണ്ട ദൗത്യവുമല്ല. സോഷ്യൽ മീഡിയയെ ഗുണപരമായ ചർച്ചകൾക്കും സംവാദങ്ങൾക്കും ഉപയോഗപ്പെടുത്താൻ ഏറെ സാധ്യതകളുണ്ട്. ആശയ പ്രചാരണ ഉപാധിയായും അതിനെ ഫലപ്രദമായി ഉപയോഗിക്കാൻ പറ്റും. പക്ഷേ ചിന്തിക്കുന്ന ഒരു തലയുടെ അഭാവം ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്യുക. കയറൂരി വിട്ട ഒരു കാളക്കൂറ്റനെപ്പോലെ ഏത് വേലിയും പൊളിക്കാവുന്ന ഏത് ചെടിയും തിന്നാവുന്ന പ്രകൃതത്തിൽ സോഷ്യൽ മീഡിയയിൽ പെരുമാറുന്നവർക്ക് ചികിത്സ അനിവാര്യമാണ്. ഒരു നവമാധ്യമ ഉഴിച്ചിൽ ചികിത്സ........................... ...............
.........Zac കിഴക്കേതില്‍

2014, ജൂലൈ 28, തിങ്കളാഴ്‌ച

2014, ജൂലൈ 27, ഞായറാഴ്‌ച

കാമുകിമാര്‍ പറയുന്ന പത്തു നുണകള്‍ ..!



 ഹലോ സ്നേഹമുള്ള സസ്നേഹം   സുഹുര്തുക്കളെ   ഞാന്‍ നിങ്ങള്‍ക്കൊക്കെ ഒന്നോ അതില്‍ കൂടുതലോ കാമുകിമാര്‍ ഉണ്ടെന്നു ഞാന്‍ പറഞ്ഞാല്‍ ഇല്ല എന്ന്  നിങ്ങള്‍ പറയും ..

പക്ഷെ ഞാന്‍ അത് വിശ്വസിച്ചിട്ടു വേണ്ടേ  .. കാമുകിമാര്‍ ഫൂ..........  കാമുകിമാരില്‍ തൊണ്ണൂറ്റി യെട്ടെ പോയിന്റ്‌ ഒന്ന് ശതമാനം വരുന്നവരുംനുണയിച്ചികള്‍ അഥവാ ബടായി വീരത്തികള്‍ ആണ് എന്നുള്ള സത്യം  നമ്മള്‍ കാമുകന്‍ മ്മാര്‍ പലപ്പോഴും മറന്നു പോകുന്നു .. കാരണം പ്രതേകിച്ചു ഒന്നുമില്ല നമ്മള്‍ കാമുകന്മാര് തന്നെയാ കുഴപ്പക്കാര്‍ .." ആദിവാസികള്‍ക്ക്  ചക്ക കൂട്ടാന്‍ കിട്ടിയത് പോലെയല്ലേ  ഒരു കാമുകി വളഞ്ഞാല്‍ നമ്മളൊക്കെ കാട്ടി കൂട്ടുന്നത്‌ "  ..  നിങ്ങള്‍ക്കൊക്കെ എന്നെ പോലെ ഒന്ന് നന്നായി കൂടെ ..? ബ്ലും ... ജോലി യില്ലാത്ത പല കാമുകന്മ്മാരും recharge  ചെയ്തു നട്ട പാതിരാക്ക്‌ കാമുകിയെ വിളിച്ചു സോള്ളുന്നത് നമ്മള്‍ എത്ര കണ്ടതാ . അല്ല ചെയ്തതാ ..  .. ( ഞാന്‍ ആ ടൈപ്പ് അല്ല ട്ടോ   ).ഇങ്ങിനൊക്കെ കാമുകിയെ ഒരു കാമുകന്‍ പ്രണയിച്ചിട്ടും അവസാനം കാമുകന്‍ നിരാശാ കാമുകന്‍ ആവുന്നു ..!!!!അതെ നിങ്ങളുടെ ഒക്കെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി അല്ലെ ..? ഹി ഹി അതെ പൊട്ടും  .. കാരണം നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു  എങ്ങിനെ ഒരു യുവാവ്‌  നിരാശ കാമുകനായി ....?ഞാന്‍ എന്റെ കഴിഞ്ഞു പോയ കാമുകിമാരെ കുറിച്ച് വെറുതെ ഒന്ന് ആലോചിച്ചു നോക്കിയപ്പോള്‍ ..  സുഹുര്തുകളെ  എന്റെ രക്തംതിളച്ചു പോയി ..! കാരണം എന്താണ് എന്ന് അറിയണ്ടേ ..? എന്റെ കാമുകിമാരില്‍  അതികവും പറഞ്ഞ കാര്യങ്ങള്‍ പച്ച കള്ളമായിരുന്നു .. ഇംഗ്ലീഷില്‍" Pure  Badaayikals " എന്ന് വേണെമെങ്കില്‍ പറയാം ..ഏതാണ്ട് ഇങ്ങിനെ ഒക്കെ തന്നെ യാകും നിങ്ങളുടെ കാമുകിമാരും നിങ്ങളെ പറ്റിച്ചു കൊണ്ടിരിക്കുന്നത് എന്നുള്ള സത്യം നിങ്ങള്‍ മനസിലാക്കിയാല്‍നാളെ നിങ്ങളൊരു നിരാശ കാമുകന്‍ ആവില്ല .. സത്യം ..അത് കൊണ്ട് ഇന്ന് മുതല്‍ താഴെ പറയുന്ന കാര്യങ്ങള്‍ നിങ്ങളുടെ കാമുകി പറയുമ്പോള്‍ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കണം ..അപ്പോള്‍ അറിയാം ആ തിരിഞ്ഞു കളി ..  ( കാമുകിമാരെ എല്ലാം ഇന്ന് ഞാന്‍ ശെരി ആക്കി തരാം ട്ടാ )..പല കാമുകിമാരും കല്യാണത്തിന് മുന്‍പുള്ള ഒരു ട്രെയിനിംഗ്  കോഴ്സ് ആയിട്ടാണ് പ്രണയത്തെ കാണുന്നത് ..അല്ലെ..? അതിനു കാമുകന്മ്മാരെ അവര്‍ ട്രെയിനിംഗ്  ടീച്ചര്‍ ആക്കുന്നു ..( പൊട്ടന്‍ കാമുകന്മ്മാരെ നിങ്ങളിത്രക്ക് വിഡ്ഢികളായല്ലോ.. ചെയ് ..ചെയ് ..).ഞാനീ പറയുന്നത് പ്രായ പൂര്‍ത്തി ആയ കാമുകീ കാമുകന്മ്മാരെ കുറിച്ചാണ് കേട്ടോ .  ഒന്നാം ക്ലാസ് മുതല്‍  എട്ടാം ക്ലാസ് വരെ യുള്ള കാമുകന്മ്മാര്‍ ഇതില്‍ നിന്നും മാറി നില്‍ക്കണമെന്ന് അപേക്ഷിക്കുന്നു ..)മീന്‍ വണ്ടിയുടെ പിന്നാലെ പൂച്ച നടക്കുന്നത് പോലെ കാമുകന്‍ കാമുകിയുടെ പിന്നാലെ നടന്നു .. ഉറക്കവും ഭക്ഷണവും ഇല്ലാതെ  അവളെ സ്വപ്നം കണ്ടു കാമുകിയെ കൊണ്ട് പറയിപ്പിക്കുന്നു  ഇഷ്ട്ടമാണ് എന്ന് .. ! സന്തോഷിക്കാന്‍ വരട്ടെ   ആ ഇഷ്ട്ടമാണ് എന്ന് പറഞ്ഞത് സത്യമാണോ ..?ചൂടാവണ്ടാ  സത്യമാണ് ... ബട്ട്‌ ശ്രദ്ധിക്കുക അതിലും ഉണ്ടൊരു കള്ളം .. പറയാം താഴോട്ടു നോക്കുക ..( ബ്ലോഗിന്റെ താഴോട്ട് .)കാമുകിയെ വളക്കാന്‍ കാമുകന്‍ പെടുന്ന പാട് ചിലറ ഒന്നുമല്ല എന്ന്  എന്നെ പോലെ വളച്ചവര്‍ക്ക് നന്നായി അറിയാം പക്ഷെ  അവസാനം കല്യാണത്തിന്  പോയി ബിരിയാണി കിട്ടാതെ തിരിച്ചു പോരുംബോഴുണ്ടാകുന്ന  അവസ്ഥയാകും പിന്നീട്  ഈ കാമുകന് ഉണ്ടാവുക  ..മനസ്സില്‍ ഇപ്പോള്‍ തോന്നുന്നില്ലേ എവിടെ കാമുകി പറഞ്ഞ നുണകള്‍ ..? അത്  പറയുവാന ഈ പോകുന്നത് ചൂടാവല്ലേ ഇഷ്ട്ടന്മ്മാരെ ..കാര്യതിലോട്ടു കടക്കുനതിനു മുന്‍പേ പറയട്ടെ കാമുകിമാരെ   ഇതൊരു തമാശ ആയിട്ടെ കാണാവൂ .. കാര്യമാക്കിയാല്‍ നിങ്ങളിതൊക്കെ അല്ലാന്നു  തെളിയിക്കേണ്ടി വരും  ..നമ്പര്‍ ഒന്ന് : ആദ്യമായി കാമുകി പറയുന്ന കള്ളം " എനിക്കും ഇഷ്ട്ടമാണ് " .. പലപ്പോഴും പല കാമുകിമാരും ഇത് പറയാറില്ല ഒരു ചിരി  മാത്രമേ  ഉണ്ടാകൂ  ബാക്കിയെല്ലാം കാമുകന്മ്മാര്‍ ഊഹിച്ചു യെടുക്കലാണ് ( അപ്പോള്‍ ആ ചിരിയുടെ അര്‍ഥം അത് കള്ള ചിരിയാണ് പഹയന്മ്മാരെ ഇഷ്ട്ടം കൊണ്ടല്ല  )2 .  നാളെ ഞാന്‍ വരില്ല ..( ഇങ്ങിനെ പറയാത്ത കാമുകിമാര്‍ കുറവാകും ഈ പറയുന്നതിന്റെ അര്‍ഥം  കൂടുതല്‍ അടുത്താല്‍ പണി പാളും അവസാനം ഒഴിഞ്ഞു പോകാന്‍ പറ്റില്ല  എന്ന് മുന്‍ കൂട്ടി നിശ്ചയിച്ചുള്ള ഒരു കണക്കു കൂട്ടല്‍ )3 . ഇന്നലെ ഞാന്‍ ഉറങ്ങിയിട്ടില്ല ( ഇത് സാധാരണ പറയുന്നത് കാമുകന്‍ പിണങ്ങുന്ന സമയത്തായിരിക്കും .. കാരണം വെറുതെ കിട്ടുന്ന റീ ചാര്‍ജ്  ആരെങ്കിലും വേണ്ടാന്ന് പറയുമോ ഹി .. അത് പോകാതിരിക്കാനുള്ള ഒരു അടവ് ..)4 . ഇക്കാനെ /ചേട്ടനെ ഞാന്‍ ഒരിക്കലും  മറക്കില്ല ( അവളുടെ  കല്യണം  കഴിഞ്ഞിട്ട്  നിങ്ങള്‍ അവളുടെ മുന്‍പിലൂടെ ഒരു രണ്ടു വര്ഷം കഴിഞ്ഞൊന്ന് പോയി നോക്ക്  അപ്പോഴറിയാം ആ മറക്കാത്ത കാമുകിയെ ഹി )5 . ഞാന്‍ ഇന്നേ വരെ ആരെയും സ്നേഹിച്ചിട്ടില്ല ഇക്കാനെ അല്ലാതെ  ( ഇത് കേള്‍ക്കുമ്പോള്‍ കാമുകന് കുളിര് കോരും ..! പക്ഷെ കൂടുതല്‍ കൊരണ്ട ചിലപ്പോള്‍ അവളുടെ ലിസ്റ്റിലെ  അവസാനത്തെ കാമുകന്‍ ആയിരിക്കാം നിങ്ങള്‍ ..ടിംഗ് ടിംഗ്  )6 .ഇനി ഞാന്‍ മിണ്ടില്ല ഒരിക്കലും ..( ഇതിങ്ങോട്ടു കേട്ടാല്‍ കാമുകന്‍ പാവം ലോല ഹൃദയം അവളെ എങ്ങിനെ മിണ്ടിപ്പിക്കാം എന്ന് ആലോചിച്ചുഎന്ത് വേണേലും വാങ്ങി കൊടുക്കും , എത്ര വേണേലും താഴ്ന്നു കൊടുക്കും ..പക്ഷെ ഇങ്ങിന ഒന്നും  ചെയ്യാതെ നിങ്ങളും മിണ്ടാതെ ഇരുന്നു നോക്കുഅവള്‍ ഇങ്ങോട്ട് വന്നു മിണ്ടും അനുഫവം ഗുരു )7 .എന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ ഞാന്‍ ജീവിച്ചിരിക്കില്ല (  ഇത് കേട്ട് മനസ്സ് അലിയുന്ന കാമുകന്മ്മാരെ .. അവളുടെ വീട്ടുകാര്‍ നിങ്ങളെക്കാള്‍യോഗ്യനായ ഒരു ചെക്കനെ കൊണ്ട് വന്നു നോക്കട്ടെ   പിന്നെ നിങ്ങലോടപ്പം ജീവിച്ചാല്‍ അവള്‍ തൂങ്ങി ചാവും എന്ന് പറയും )

 8 . ഇന്നലെ ഞാന്‍ ഇക്കയെ സ്വപ്നം കണ്ടു : ( ഇതെങ്ങാനും ഒരു കാമുകന്‍ കേട്ടാല്‍ , വീണ്ടും വീണ്ടും ചോദിക്കും " യെന്ത കണ്ടത് എന്താ കണ്ടത് എന്ന് ... . കൂടെ പ്രതീക്ഷിക്കുക എന്തോ വാങ്ങാനുള്ള പ്ലാനിങ്ങാണ്  അത് . ഒന്നുങ്കില്‍ recharge  അല്ലെങ്കില്‍ ചുരിദാര്‍ etc .. ) 9 .............................................?10 . ..........................................?ഈ അവസാനത്തെ രണ്ടെണ്ണം  ഞാന്‍ നിങ്ങള്ക്ക് വിട്ടു തരുന്നു  .. നിങ്ങളുടെ അനുബവങ്ങളിലൂടെ ആകട്ടെ ഈ രണ്ടെണ്ണം ...!ഏറ്റവും നല്ലത് വെച്ച് നിങ്ങളുടെ പേര് സഹിധം ഈ ബ്ലോഗില്‍ ചേര്‍ക്കുന്നതാണ് .... വേഗമാവട്ടെ ...               (ഗുണപാഠം : ആരെ നമ്പിയാലും കാമുകിയെ നമ്പരുത്  )

Zacകിഴക്കേതിൽ
 

പലായനത്തിന്‍റെ പര്യായമെന്താണ്......?



എവിടേക്ക് പോകണമെന്ന് ഞങ്ങള്‍ക്ക് അറിയില്ല കുട്ടികള്‍ പരിഭ്രാന്തിയിലാണ്. അവശ്യസാധനങ്ങള്‍ കഴിയുന്നത്ര
 പ്ലാസ്റ്റിക് ബാഗുകളില്‍ കുത്തിനിറച്ചിട്ടുണ്ട് 29കാരിയായ ഇബ്തിസാം കുട്ടികള്‍ക്കൊപ്പം തെരുവിലൂടെ
 നടന്ന് നടന്ന് ക്ഷീണിച്ചിരുന്നു. ടാക്‌സിക്കുവേണ്ടി മണിക്കൂറുകളോളം കാത്തിരുന്നിട്ടും നിരാശയായിരുന്നു ഫലം"

 "പുലരും മുമ്പ് തന്നെ ഞങ്ങള്‍ വീടു വിട്ടിറങ്ങി തലക്കു
 മുകളില്‍ പോര്‍ വിമാനങ്ങള്‍ പറക്കുമ്പോള്‍ ഇരുട്ടിലേക്ക് ഇറങ്ങാന്‍ എനിക്ക് ഒട്ടും പേടി തോന്നിയില്ല. ഗസ്സ ഇപ്പോള്‍ പ്രേത ഭൂമി പോലെയാണ്. മരണത്തിന്റെ ഗന്ധവും വെടിയൊച്ചകളുമാണ് എവിടെയും നിറഞ്ഞിരിക്കുന്നത്"-ഇബ്തിസാം പറഞ്ഞു.

ഇന്നത്തെ പത്ര വാര്‍ത്തയാണ് നിങ്ങളിപ്പോള്‍ വായിച്ചത്

 പലായനത്തിന്‍റെ പര്യായമെന്താണ്......?
അക്കാദമിക് ബിരുദങ്ങള്‍ കൊണ്ട് ഇതറിയാനാവില്ല
 അനുഭവിക്കണം സ്വന്തം വീട്ടില്‍ നിന്ന് ഉമ്മയും പെങ്ങളും എങ്ങോട്ടെന്നില്ലാതെ ഇറങ്ങി നടക്കണം
 കൈയ്യില്‍ കിട്ടിയതെല്ലാം പെറുക്കിക്കൂട്ടി അവളും മക്കളും നിലവിളിച്ചോടണം അപ്പോള്‍ നമുക്ക് അറിയാനാവും
 പലായനത്തിന്‍റെ പൊരുളും ഗസ്സയുടെ മുറിവും

"നാം അനുഭവിക്കാത്ത വേദനകളെല്ലാം നമുക്ക് വെറും
 കെട്ടുകഥകളാണ്" ബെന്യാമീന്‍റെ വാക്കുകള്‍ ഗസ്സയോട്
 ചേര്‍ത്ത് വായിക്കണം പ്രവാസത്തിന്‍റെ പലായനത്തിന്
 ലക്ഷ്യങ്ങളും എത്തിച്ചേരേണ്ട ഇടങ്ങളുമുണ്ട് എന്നിട്ടും
 നാമെത്ര വ്യാകുലപ്പെടുന്നു ചെറുപ്പത്തില്‍ മാതാവ് നഷ്ടപ്പെട്ട
 പുണ്ണ്യനബി(സ ) നിയന്ത്രണം വിട്ട് നിലവിളിച്ചിട്ടില്ല
 മകന്‍ ഇബ്രാഹീം വേര്‍പെട്ടു പോയപ്പോള്‍
 വേവലാതിപൂണ്ടില്ല പക്ഷേ........

ശത്രുക്കളുടെ മര്‍ദ്ദനം കാരണം ജന്മ നാടായ മക്ക വിട്ട് മദീനയിലേക്ക് ഹിജ്റ പോയപ്പോള്‍ കവിള്‍ത്തടം നനയുന്ന കണ്ണീരോടെ മുത്ത് നബി വിതുമ്പിയത് ഹിജ്റയുടെ ചരിത്ര പലായനം പരിശോധിച്ചാല്‍ കാണാനാവും

 നഴ്സറി സ്കൂളില്‍ പോയ കുട്ടി വീട്ടില്‍ തിരിച്ചെത്താന്‍ വൈകിയാല്‍ സമനില തെറ്റുന്ന മാതാപിതാക്കളാണ് നമ്മള്‍
 എന്നിട്ടും എല്ലാം നഷ്ടപ്പെട്ടവന്‍റെ നിലനില്‍പ്പിന് വേണ്ടിയുള്ള നിസ്സഹായതയുടെ നിലവിളി കേട്ട് ഒന്ന് ഞെട്ടാന്‍ പോലും നമുക്കാവുന്നില്ലല്ലോ ചോരചിത്രം പുരണ്ട പത്രങ്ങളില്‍ പച്ചക്കറി പൊതിയാന്‍ മാത്രം പഠിച്ചു വെച്ചവര്‍ മാത്രമാണ്
 നാമിപ്പോള്‍

 അറബ് ലോകത്തിന്‍റെ മൌനം കാണുമ്പോള്‍ അണ്ണാക്കിലാരോ ഈത്തപ്പനക്കുരു കുത്തിനിറച്ച പോലെ തോന്നിപ്പോകും
 കരയുദ്ധം തുടങ്ങിയിട്ടും കൊല്ലപ്പെട്ടവരുടെ എണ്ണം നാനൂറ് കവിഞ്ഞിട്ടും കൂട്ടപലായനംനടന്നിട്ടും അരമനകില്‍ ഇഫ്താര്‍ മീറ്റ് നടത്തുന്ന അറബ് ലോകം വേട്ടക്കാര്‍ക്ക് ചൂട്ട് പിടിക്കുകയാണോ.......?

ഗാസാ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നത് ഇന്ത്യാ-ഇസ്രായേല്‍ ബന്ധത്തെ ബാധിക്കുമെന്നാണ് സുഷമാ സ്വരാജ് അഭിപ്രായപ്പെട്ടത് പേര് പെണ്ണായത് കൊണ്ടായില്ല മാതാവിന്‍റെ വേദനയറിയണമെങ്കില്‍ 'സ്വന്തം'കുഞ്ഞിനെ മുലയൂട്ടണം സുഷമേച്ചീ.....

വിഷപ്പാമ്പുകളെ പ്രസവിക്കുന്ന ഫലസ്തീന്‍ സ്ത്രീകളെ കൊന്നോടുക്കണമെന്ന് പരസ്യമായി പറഞ്ഞ ഇസ്രായേല്‍ വനിതാ പാര്‍ലമെന്റംഗം അയലെറ്റ് ഷാക്കേദ്. നിന്‍റെ വാക്ക് കേട്ട് ഞങ്ങള്‍ ഷോക്കാവുന്നില്ല കാരണം നിന്‍റെയൊന്നും കണ്ണില്‍ ഒരു പെണ്ണിന്‍റെ വശ്യതയല്ല കാണുന്നത് വേട്ടമൃഗത്തിന്‍റെ ക്രൂരതയാണ് പിന്നെന്തിന് നീതി പ്രതീക്ഷിക്കണം

 ഗസ്സയിലെ 18 ലക്ഷം ജനങ്ങള്‍ മുഴുവന്‍ എവിടേക്ക് പോകണമെന്ന് അറിയാതെ അലയുകയാണത്രേ
 കരയും കടലും ആകാശവും ഇസ്രാഈല്‍ സേനയുടെ നിയന്ത്രണത്തിലായതുകൊണ്ട് അതിര്‍ത്തി കടന്ന് പുറത്തുകടക്കാന്‍ അവര്‍ക്കാവില്ല.

ആകാശലോകത്തിന്‍റെ അധിപനായ അല്ലാഹുവേ
 നീ മാത്രമാണഭയം................... .....................................Zac കിഴക്കേതില്‍

2014, ജൂലൈ 19, ശനിയാഴ്‌ച

എന്‍റെ അറേബ്യന്‍ പ്രണയത്തിലെ നായിക ..!

തിരക്ക് പിടിച്ച ജോലി സമയങ്ങളില്‍ ഷോപ്പില്‍ ആരെല്ലാം വന്നു പോകുന്നു എന്നൊന്നും ഞാന്‍ ശ്രദ്ധിക്കാറില്ലായിരുന്നു കാരണം അതൊക്കെ നോക്കിയിട്ട് എന്ത് കാര്യംഎന്ന് വിചാരിച്ചു  കൊണ്ടെന്‍റെ ജോലി ചെയ്തു തീര്‍ക്കുകയും അത് കഴിഞ്ഞാല്‍ റൂമില്‍ പോയി വല്ല ഖുബൂസോ , തമീസോ പരിപ്പ് കറിയില്‍ മുക്കി പരിപ്പ് കണ്ടു പിടിച്ചവനെ പ്രാകി കൊണ്ട് ഒരു സെവെനപ്പും കുടിച്ച് അള്ളള്ള പടച്ചോനെ മുത്ത്‌ നബിയെ നേര്ച്ചക്കാരെ എന്നും ചൊല്ലി പറഞ്ഞു പുതപ്പ് വലിച്ചിട്ട്  കാലും നീട്ടി ഒറ്റ കിടപ്പ്  . പിന്നെ അലാറത്തില്‍ കോഴി കൂവുമ്പോള്‍ മാത്രമേ ബോധം വരൂ . നേരം വെളുത്താല്‍  പ്രവാസികളുടെ ഒന്നൊന്നര  ഗള്‍ഫു കുളിയൊക്കെ കഴിഞ്ഞു ഷോപ്പില്‍ വന്നു സുലൈമാനിയില്‍  രണ്ടു റസ്‌ക്കു മുക്കി തിന്നു ജോലിയങ്ങോട്ട്  തുടങ്ങും .. ചില ദിവസങ്ങളില്‍ ജോലി ചെയ്തു ക്ഷീണിച്ചാല്‍  കുറച്ചു നേരം പുറത്തേക്ക്‌ നോക്കിയങ്ങനെ ഇരിക്കും ആ ഇരുത്തത്തിലാണ് പലവിധ ചിന്തകളും മൊട്ടിട്ടു വിരിയലും കൊഴിഞ്ഞു വീഴലും ..ജോലിയെടുക്കുന്നത് ഒറ്റക്കായതിനാല്‍ ഒന്ന് മിണ്ടുവാന്‍ പോലും ആരുമില്ലാത്ത ടെന്‍ഷന്‍ മാറ്റാന്‍ ആദ്യമൊക്കെ ഏതെങ്കിലും പാട്ട് വെച്ച് ജോലി ചെയ്യുമായിരുന്നു .. അതൊരു ദിവസം കണ്ടു വന്ന എന്‍റെ പുന്നാര അറബി ഷോപ്പില്‍ പാട്ട് കേള്‍ക്കുന്നത് മംനൂഹ് ആണെന്ന് പറഞ്ഞു നിര്‍ത്തിപ്പിച്ചു .പിന്നീട് നേരം കളയാന്‍ നല്ല നല്ല നടക്കാത്ത പല വിധ  കിനാവുകളും  കണ്ടു കൊണ്ട്  കമ്പ്യൂട്ടര്‍ നന്നാക്കുമ്പോള്‍ സമയം പോകുന്നത് അറിയുകയേ ഇല്ലാ .. കമ്പ്യൂട്ടര്‍ നന്നാക്കുവാന്‍ വരുന്നവരില്‍ കുട്ടികളും വലിയവരും വയസ്സന്മ്മാരും കൂടെ കൂട്ടിലിട്ടു വളര്‍ത്തിയ ബ്രോയ്‌ലര്‍ ചിക്കനേ  പോലെയുള്ള മുഴുത്ത അറബിക് തരുണീ മണികള്‍  വരെയുണ്ടായിരിക്കും .. പക്ഷെ നാട്ടിലേത് പോലെ ഈ അറബിക് സുന്ദരികളെ ലൈനടിക്കാന്‍ നിന്നാല്‍ പിന്നെ നാട്ടില്‍ പോകുമ്പോള്‍ കഴുത്തിനും തലക്കുമിടയില്‍ ഒരു വിടവ് വന്നാലോ  എന്ന്  ഭയന്ന് അവരെ നോക്കുവാന്‍ പോലും മടിയായിരുന്നു .. ഇടയ്ക്കു വരുന്ന പെണ്ണുങ്ങള്‍ എന്നെ എന്താ നോക്കാത്തെ യാ ഹിന്ദീ  ? എന്നുള്ള മട്ടില്‍ മുന്നില്‍ തന്നെ നിന്ന് നെഞ്ചും വിരിച്ചു  കൊഞ്ചുമ്പോള്‍ നന്നായി ഒന്നങ്ങോട്ടു നോക്കാന്‍ തല ഉയര്‍ത്തുന്നതും അവരുടെ മുഖത്തിന്‌ മുകളില്‍ വലിച്ചിട്ട ആ ബുര്‍ഖ കാണുമ്പോള്‍ നോക്കണ്ടായിരുന്നു എന്ന് വരെ തോന്നി പോകും .. കാരണം വലിയ പര്‍ദ്ദയും, കറുത്ത  ബുര്ഖയും കൂടി ഒന്നിച്ചു കാണുമ്പോള്‍  ഏതോ വലിയ ജന്തുവാണന്നെ തോന്നൂ .. എന്നാലും വേണ്ടിയില്ല കൊഴിയില്ലെങ്കില്‍ പോത്ത് എന്ന് പറഞ്ഞപോലെ ഇവിടെ ഇതൊക്കെ തന്നെ കിട്ടൂ എന്നും മനസ്സില്‍ പറഞ്ഞു ആ കറുത്ത ഭൂതങ്ങളെ അങ്ങനെ നോക്കിയിരിക്കും ..ഷോപ്പില്‍ വരുന്ന അറബി പെണ്ണുങ്ങളെ എന്‍റെ അറബിയാണ്  എന്നും മാനേജ് ചെയ്യല്‍..! അവനു പെണ്ണുങ്ങള്‍ ഷോപ്പില്‍ വന്നാല്‍ ഒരു ശുഷ്ക്കാന്തിയാണ് ആണുങ്ങള്‍ വന്നാല്‍ ' യാ  സക്കരിയ്യ ശൂഫ്‌ ഹാദാ ( സക്കരിയ്യ അതൊന്നു നോക്കിക്കേ )  എന്നുറക്കെ വിളിച്ചു എന്‍റെ തലയിലോട്ടു അങ്ങട് വെച്ച് തന്നു അവന്‍ ടോം ആന്‍ഡ്‌ ജെറി ഇരുന്നു കാണും ..! ഇങ്ങനെയെല്ലാം മാറ്റമില്ലാതെ നടന്നു കൊണ്ടിരിക്കുന്ന നേരത്താണ് ഒരു ദിവസം ഹിഷാ നമസ്ക്കാരം കഴിഞ്ഞു ഷോപ്പ്‌ തുറന്നതും കടയിലേക്ക് രണ്ടു പെണ് കുട്ടികളുമായി ഒരു കിളവന്‍ അറബി കയറി വരുന്നത് .. എന്‍റെ അറബി ഷോപ്പില്‍ ഇല്ലാത്ത നേരത്ത് കയറി വരുന്ന ഇവരെ കണ്ടതും ഞാന്‍  പ്രാര്‍ഥിച്ചു "എന്‍റെ അറബി ഇപ്പോഴൊന്നും ഷോപ്പിലേക്ക് വരരുതേ" . എന്‍റെയടുത്തെക്ക് വന്ന  കിളവന്‍റെ കയ്യില്‍ നിന്നും ലാപ്‌ ട്ടോപ്പ്  വാങ്ങി ഞാന്‍ മെല്ലെ ചോദിച്ചു " എഷ് മുഷ്ക്കിലാ ..?"  ചോദിക്കുന്നതിനിടക്ക് അയാളുടെ പിറകില്‍ നില്‍ക്കുന്ന രണ്ടു പെണ് കുട്ടികളെ ഞാന്‍ കണ്ടു ഒന്ന് എന്‍റെ അതെ പ്രായം , മറ്റേതു ചെറിയ കുട്ടിയും .. ഞാന്‍ നോക്കിയതും അവറ്റകള്‍ കിളവന്‍റെ ബാക്കിലേക്ക് മാറി നിന്നു..രണ്ടു പേരില്‍ ഒരാളിലേക്ക് എന്തോ ഒരു ഗുരുത്വാഗര്ഷണം  പോലെ അവളെ  ഇടയ്ക്കിടയ്ക്ക് ഞാന്‍ നോക്കാന്‍ ശ്രമിച്ചെങ്കിലും ആ കിളവന്‍ അറബിയുടെ മുഖത്തെ ശൌര്യം കണ്ടപ്പോള്‍  എന്തോ ഒരു  ഭയമുള്ള പേടി പോലെ ഒരു തോന്നല്‍  . പൂച്ചയുടെ മുന്നില്‍ ചുട്ട ഉണക്ക സ്രാവ് കൊണ്ട് വന്നു വെച്ച് വീട്ടുകാരന്‍ കാവല്‍ നിന്ന പോലെ ആ പെണ്ണിനെ എന്‍റെ മുന്നില്‍ കൊണ്ട് വന്നു ഇരുത്തി അയാള്‍ കാവലിരിക്കുന്നു. എന്തൊരു കഷ്ട്ടമാ ഇത് ..!!  ഒന്നും സംസാരിക്കാതെയിരിക്കുന്ന അവളോട്‌ എനിക്ക് പല കുശലങ്ങളും  ചോദിക്കുവാനുണ്ടായിരുന്നു പക്ഷെ ..  അവറ്റകള്‍ ഒന്ന് നോക്കുന്നത്  പോലുമില്ല   ഹോ എന്തൊരു ജന്മങ്ങള്‍ നാട്ടിലെ ഗേള്‍സ്‌ വല്ലതും ആയിരുന്നെങ്കില്‍  മൊബൈല്‍ നമ്പര്‍ വരെ തന്നിട്ടുണ്ടായിരിക്കും  ഈ സമയം കൊണ്ട് ..!  ഇവിടെ ഉള്ളവളുമാര്‍ക്കൊന്നും  ഈ റൊമാന്റിക്ക് ഹോര്‍മോണുകള്‍ ശരീരത്തില്‍ ഇല്ലേ എന്നൊക്കെ  ചിന്തിച്ചു കൂട്ടി വേഗം കമ്പ്യൂട്ടര്‍ നന്നാക്കി കൊടുത്തു കാഷും വാങ്ങി അവര്‍ പോകുന്നതും അങ്ങനെ നോക്കി നിന്നു .. കാറിലേക്ക്  നടക്കുമ്പോള്‍ ഒരു വട്ടമെങ്കിലും അവളൊന്നു തിരിഞ്ഞു നോക്കിയാലോ എന്ന് ധരിച്ചു അവര്‍ കാറില്‍ കയറി പോകുന്നത് വരെ ഞാന്‍ നോക്കിയിരുന്നു ,  വെറുതെ പോലും തിരിഞ്ഞു നോക്കാതെ അവര്‍ കാറില്‍ കയറി പോയപ്പോള്‍ ആശ്വാസം കിട്ടാന്‍ വേണ്ടി ഞാന്‍  പറഞ്ഞു " അഹങ്കാരികള്‍ ലോകത്ത്‌ പെണ്ണുങ്ങള്‍ എല്ലാം കണക്കാ " കൂടുതല്‍ ചിന്തിക്കാതെ ഞാന്‍ എന്‍റെ ജോലി തുടര്‍ന്ന് കൊണ്ടിരുന്നു .. ദിവസങ്ങള്‍ മാസങ്ങളായി ഓടിയകലുന്നത് നോക്കി നില്‍ക്കാതെ  പ്രവാസം അനുഭവിച്ചു തീര്‍ക്കുന്നതിനിടയിലാണ് ഒരു ദിവസം രാവിലെ അവളുടെ കാര്‍ ഷോപ്പിനു മുന്നില്‍ വന്നു നിന്നത് ....കാര്‍ കണ്ടപ്പോള്‍ തന്നെ മനസ്സിലായിരുന്നു ഇതവളുടെ കാര്‍ തന്നെയാണെന്ന് . എന്തൊരു ഓര്‍മ്മശക്തി  ..! അവള്‍ കാറില്‍നിന്നുമിറങ്ങി എങ്ങോട്ടാണ് പോകുന്നത് എന്ന് നോക്കി നില്‍ക്കുമ്പോള്‍ കമ്പ്യൂട്ടറുമായി കുണുങ്ങി കുണുങ്ങി അവള്‍ നടന്നു വരുന്നത് എന്‍റെ ഷോപ്പിലേക്കാണെന്ന് മനസ്സിലായതും  പെട്ടെന്ന് ഞാന്‍ പോക്കറ്റില്‍  ചീര്‍പ്പ് തപ്പി പിന്നീടാണ് ഓര്‍മ്മ വന്നത് നാട്ടിലല്ല ഇപ്പോള്‍ ഗള്‍ഫിലാണ് നില്‍ക്കുന്നത്‌ എന്ന് .. കിളവനറബി കൂടെയുണ്ടാകുമെന്ന് പേടിച്ച് പിറകിലേക്ക് ഞാനൊന്ന് വലിഞ്ഞു നോക്കി ഭാഗ്യം ആരുമില്ല ഡ്രൈവര്‍ മാത്രമേയോള്ളൂ . ഷോപ്പിലേക്ക് കയറി വന്ന അവള്‍ ഞാനിരിക്കുന്ന സീറ്റിനരികില്‍ വന്നു കൊണ്ട് ലാപ്‌ട്ടോപ്പ് ഓണ്‍ ചെയ്തു  സ്ക്രീനില്‍ കാണുന്ന റോസാ പൂ എനിക്ക്  തരാന്‍ വേണ്ടി വെച്ചതാണോ അറബി പെണ്ണെ എന്നൊക്കെ അവളോട്‌ ചോദിക്കണം എന്നുണ്ടായിരുന്നു പക്ഷെ നല്ല തല്ല് നാട്ടില്‍ പോയാല്‍ ഫ്രീയായി കിട്ടും എന്തിനാപ്പോ വിസ എടുത്തു വന്നു ഇവെടെന്നു  മേടിക്കുന്നെ  എന്നൊക്കെ തോന്നിയത് കൊണ്ടാവണം ഞാന്‍ അവളോട്‌ ഒന്നും  ചോദിച്ചില്ല .. എന്താണ് പ്രശ്നം ലാപ്പിനു എന്ന് ചോദിച്ചതും .. ആ സുന്ദരി മനോഹരമായ ശബ്ദത്തില്‍ പറയുവാന്‍ തുടങ്ങി കമ്പ്യൂട്ടറിന്‍റെ കേടുകള്‍ പറയുമ്പോഴെല്ലാം ഞാനവളുടെ കണ്ണുകളിലേക്ക് മാത്രം ഇമവെട്ടാതെ നോക്കിയിരിക്കുകയായിരുന്നു എന്ത് മനോഹരമായ കണ്ണുകള്‍ .. ബുര്‍ഖയുടെയുള്ളില്‍ നിന്നും വരുന്ന അവളുടെ ശബ്ദവും ആ കണ്ണുകളും അവളിലേക്കെന്നെ  ആഞ്ഞു വലിക്കുകയായിരുന്നു . കൂടുതല്‍ നേരം അവളെ ഷോപ്പില്‍ നിര്‍ത്താതെ പെട്ടെന്ന് ശെരിയാക്കി കൊടുത്തു കാഷോന്നും  വേണ്ടാന്നു പറഞ്ഞു നോക്കാന്‍ തോന്നിയെങ്കിലും പറഞ്ഞില്ല കാരണം ഷോപ്പ്‌ അറബിയുടെതാണല്ലോ .. ന്നാലും അവളുടെ കയ്യില്‍ നിന്നും കൂടുതല്‍ വാങ്ങുവാന്‍ വയ്യെന്ന് കരുതി കുറച്ചു മേടിക്കാന്‍ നിന്നപ്പോള്‍ ബാഗി ഖല്ലി  ( ബാക്കി വെച്ചോ ) എന്ന് ചിരിചു കൊണ്ടവള്‍ പറഞ്ഞപ്പോള്‍ അത് വാങ്ങാതിരിക്കുവാന്‍ മനസ്സ് സമ്മതിച്ചില്ല  ആ കാഷും വാങ്ങി ഒരു ശുക്രനും പറഞ്ഞു അവളെ യാത്രയാക്കി ..നാട്ടില്‍ ലവ് ലെറ്റര്‍ തരുന്നു ഇവിടെ റിയാല്‍ തരുന്നു ഇത് ലവ് ആയീന്ന തോന്നുന്നേ എന്നൊക്കെ സ്വയം മനസ്സിലിട്ടു   ഹരിച്ചും ഗുണിച്ചും വൈ കണക്ക് ചെയ്തും ഞാനവളെയങ്ങോട്ടു  പ്രണയിച്ചാലോ എന്നാലോചിച്ചതും മനസ് ഒന്ന് ആക്കി ചിരിച്ചു കൊണ്ട്  " ഇത് വരെ കിട്ടിയതൊന്നും പോര അല്ലെ .? എന്ന് ചോദിച്ചതും ഞാന്‍ പ്രണയത്തില്‍ നിന്നും പിന്മാറി .. ഇനി അവള്‍ വരില്ലെന്ന് കണക്ക് കൂട്ടിയിരുന്ന എന്‍റെ കണക്ക് കൂട്ടലുകളെ തകിടം മറിച്ചു കൊണ്ടവള്‍ ആഴ്ച്ചയില്‍ ഒരു ദിവസമെങ്കിലും ഷോപ്പില്‍ വരികയും എന്തെങ്കിലുമൊക്കെ  വാങ്ങുകയും  ചെയ്യുവാന്‍ തുടങ്ങി  .കാരണം അവളുടെ വീട് ശോപ്പിനടുത്തു എവിടെയോ  ആയിരുന്നു . അവളെ കണ്ടിട്ടില്ലെങ്കിലും അവള്‍ മനോഹരിയായിരുന്നു  അവളുടെ കണ്ണുകളും നടത്തവും സംസാരവും ഇടയ്ക്കിടയ്ക്ക് കളിയാക്കി ചിരിക്കുന്ന  ചിരിയുടെ മനോഹാരിതയുമെല്ലാം ഞാന്‍ ഇടക്കിടക്ക്  നോക്കി നില്‍ക്കുമായിരുന്നു  .. പതിവിനു വിപരീതമായി അവളൊരു ദിവസം" എഷ് ഇസ്‌മ് ക്ക്  ..? ( നിന്‍റെ പേരെന്താ ..?)" എന്ന് ചോദിച്ചപ്പോള്‍ എനിക്കങ്ങോട്ട് കുളിര് കോരി..!! കോരിയ കുളിര് മാറുന്നതിനു മുന്‍പ്‌ തന്നെ ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു " അന സക്കരിയ്യ ..!" സക്കരിയ്യ എന്ന വാക്കിന്‍റെ  അര്‍ഥം പറഞ്ഞു കൊണ്ടവള്‍ എന്നെ സൂക്ഷിച്ചു നോക്കിയപ്പോള്‍  പണ്ടെങ്ങോ അടഞ്ഞു പോയ  അനുരാഗത്തിന്റെ കുഴലുകളില്‍ നിന്നും എന്തൊക്കെയോ   പുറത്തേക്കു ശക്തിയായി ഒഴുകാന്‍ തുടങ്ങി ..പിന്നീട് അവള്‍ ഷോപ്പില്‍ വരുമ്പോഴെല്ലാംസക്കരിയ്യ ദ്കഫാലക്ക് എന്ന് ചോദിച്ചതിനു ശേഷം മാത്രമായിരുന്നു ബാക്കിയുള്ള കാര്യങ്ങള്‍ പറയാറ് .. അവളുടെ വരവും കാത്തിരിക്കുന്നത് എനിക്കൊരു ഹരമായി കാരണം വായിനോട്ടം പണ്ടേ എന്‍റെയൊരു പ്ലസ്‌ പോയിന്റ്‌ ആയത് കൊണ്ടാവണം അവളുടെ കാര്‍ പുറത്തു കണ്ടാല്‍ പിന്നെ എന്തോ ഒരു ലത് പോലെയാണ് എന്താ പറയാ എനിക്കറിഞ്ഞൂടാ എന്തൊക്കെയോ ആണ്  .. അവളുടെ വാപ്പയായ കിളവനറബിയെ  ഇതിനിടയില്‍ ഞാന്‍ നല്ല കൂട്ടുകാരനാക്കി  മാറ്റി കാരണം അഥവാ അങ്ങേര്‍ എന്‍റെ അമ്മായി അപ്പന്‍ ആയാലോ ങേ . ആ വീട്ടിലെ യേത് കമ്പ്യൂട്ടര്‍ കേട്  വന്നാലും നന്നാക്കുവാന്‍ എന്‍റെ ഷോപ്പിലേക്ക് കൊണ്ട് വരല്‍ പതിവായി ..ഏതോ  ഒരു ദിവസം അവളുടെ അനുജത്തി ഷോപ്പില്‍ അവളുടെ കംപ്യൂട്ടറുമായി വന്നപ്പോള്‍ ആ  കുട്ടിയോട് ഞാനവളുടെ പേര് ചോദിച്ചു  .. അങ്ങനെ അവളുടെ പേര് കിട്ടി " നൂറ " മനോഹരമായ പേര് ..ദിവസങ്ങള്‍ പെട്ടെന്ന് കഴിഞ്ഞു പോകുന്നു മനസ്സിന് എന്തോ ഒരുപാട് നാളുകള്‍ക്ക് ശേഷം ഒരു വല്ലാത്ത സുഖം .. നേരം വെളുക്കുവാന്‍ വേണ്ടി കാത്തിരിക്കുന്ന രാത്രികള്‍ .. റൂമിന്‍റെ സൈടുകളിലുളള ചെറിയ ചെറിയ പൊത്തുകളില്‍ നിന്നും സുബഹിന്‍റെ ബാങ്ക് കേട്ടുണര്‍ന്ന ചെറിയ കിളികള്‍ എന്തൊക്കെയോ എന്നും വിളിച്ചു പറയുന്നു ..അവളോട്‌  തോന്നുന്നത് പ്രണയമാണോ എന്നൊന്നും അറിയില്ലെങ്കിലും അവളെ എപ്പോഴും  കാണണമെന്ന് കൊതിച്ചു പോകുന്നു .. ആ പെണ്ണിന്‍റെ മനോഹരമായ ശബ്ദം വല്ലാതെ മനസ്സിനെ ആകര്‍ഷിച്ചിരിക്കുന്നു  .. ഇത് വരെ ഞാന്‍ കേട്ടിട്ടുള്ള പെണ് സ്വരങ്ങളില്‍ മധുരമായ ശബ്ദമായിരുന്നു അവള്‍ക്കു  .. എന്ത് പറയുമ്പോഴും  ചിരിച്ചു കൊണ്ട്  തുടങ്ങുന്ന  അവളെ നോക്കി നില്‍ക്കുന്ന  ഒരു ദിവസം അവളെന്നെയൊന്നു സൂക്ഷിച്ചു  നോക്കി .. ആ നോട്ടം കണ്ടതും എന്‍റെ ഇടതു നെഞ്ചിന്‍റെ വലതു ഭാഗത്ത്‌ എന്തോ ഒരു വലിവ് അനുഭവപെട്ടത് പോലെ  .. കണ്ണുകള്‍ തമ്മില്‍ അടക്കം പറയാന്‍ തുടങ്ങുന്നതും അവള്‍ നോട്ടം പിന്‍ വലിച്ചു . കയ്കള്‍ രണ്ടും കെട്ടികൊണ്ട്   ഷോപ്പിലിരിക്കുന്ന സാധനങ്ങളെ നോക്കി കൊണ്ടവള്‍   എന്‍റെ മുന്നിലൂടെ  നടന്നു  പോകുമ്പോഴെല്ലാം അവള്‍ക്കൊരു പ്രത്യേക ഗന്ധമായിരുന്നു ബ്രൂട്ടിന്‍റെയും, എറ്റെര്‍ണലിന്റെയും , റോയല്‍ മിറാജിന്‍റെയും  സുഗന്ധങ്ങളെക്കാള്‍  സ്മെല്‍   അവളടിക്കുന്ന പെര്‍ഫ്യൂമിനുണ്ടായിരുന്നു   . ആ സ്മെല്‍  അവളുടെ മേനിയുമായി ചേര്‍ന്ന് വരുന്ന സുഗന്ധം എന്നെ ഇരുന്ന ഇരുപ്പില്‍ നിന്നും പലപ്പോഴും എഴുന്നേല്‍പ്പിച്ചു  നിര്‍ത്തുവാന്‍  തുടങ്ങി ..മൊട്ടിട്ടു തുടങ്ങിയ അനുരാഗം അവളറിയാതെ ഞാന്‍ മനസ്സിലിട്ടു നനച്ചു വളര്‍ത്തുന്നതിനിടയിലാണ് അന്നൊരു ദിവസം ഉറങ്ങാന്‍ കിടന്നതും അവള്‍ എന്‍റെ സ്വപ്നത്തില്‍ വരുന്നത് .. ഈന്തപനക്ക് ചുവട്ടില്‍ അവളെയും കുറിച്ചോര്‍ത്തിരിക്കുന്ന എന്‍റെയടുത്തെക്ക് ദൂരെ നിന്നും കറുത്ത പര്‍ദ്ദയണിഞ്ഞു കൊണ്ടവള്‍ ഓടി വരുന്നു  മണലില്‍ അവളുടെ നഗ്നപാദങ്ങള്‍ പതിക്കുമ്പോള്‍ മണല്‍ തരികള്‍  രോമാഞ്ചം കൊണ്ട് പുളകിതരാവുന്നത് ഞാന്‍ ശ്രദ്ധിച്ചു  .. ഓടി വന്നു  കിതച്ചു  നില്‍ക്കുന്ന അവളെ നോക്കി നില്‍ക്കുന്ന എന്നെ നോക്കി കൊണ്ടവള്‍    മുഖം മറച്ച ബുര്‍ഖ മെല്ലെയൊന്നു  പൊക്കി .. പൂന്തോട്ടം കണ്ട വണ്ടിനെ പോലെ ഞാനവളെ അനുരാഗവിലോചിതനായി നോക്കി നിന്നു .. സുറുമയെഴുതിയ കണ്ണുകളും, തേനിന്‍റെ മധുരം പറ്റി നില്‍ക്കുന്ന ചുണ്ടുകളും ,തൊട്ടാല്‍ വഴുക്കുന്ന  കവിളുകളും, നാണം വരുന്ന മുഖത്തേ കൂടുതല്‍ മനോഹരമാക്കുന്ന ചെരിഞ്ഞ പുരികങ്ങളുമുള്ള അവള്‍ കുറച്ചെന്‍റെയടുത്തേക്ക് നീങ്ങി നിന്ന് കൊണ്ട്   ആ ചുവന്ന ചുണ്ടുകള്‍ എന്നോടായി മന്ത്രിച്ചു  " അഹുബ്ബക്ക് ...  " ( എനിക്ക് നിന്നെ ഇഷ്ട്ടമാണ്  )അതങ്ങോട്ട് കേട്ടതും ഞാന്‍ ഈന്തപന മരത്തില്‍ ബലമായി പിടിച്ചു .. വിറക്കുന്ന ചുണ്ടുകളുമായി ഞാനവളുടെ ചെവിയില്‍  മെല്ലെ പറഞ്ഞു   " ലവ് യു  യാ ഹൂറി  .." പുഞ്ചിരിച്ചു കൊണ്ടവള്‍ എന്‍റെ കയ്പിടിച്ചു കൊണ്ട് ചോദിച്ചു  " നമുക്ക് ഈ മരുഭൂമിയിലൂടെ നടക്കാം,സമ്മതിച്ചു കൊണ്ടവള്‍ നീട്ടിയ ആ കരങ്ങളില്‍ മെല്ലെ പിടിച്ചു കൊണ്ട്  ഞങ്ങള്‍ നടക്കാന്‍ തുടങ്ങി ,, പ്രണയം കണ്ടു നില്‍ക്കുന്ന ഈന്ത പന മരങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി ഒരു തണുത്ത കാറ്റ് ആ മരുഭൂമിയില്‍ വീശി   ..  റിയാദ്‌ മരുഭൂമിയിലെ മണലിലൂടെ നൂറയുടെ കയ്പിടിച്ചു .നടക്കുമ്പോഴെല്ലാം ഞാനവളെ തന്നെ നോക്കുകയായിരുന്നു . വടക്കന്‍ റിയാദില്‍ മാത്രം കാണപെടുന്ന ഒരു പ്രത്യേക തരം പൊടികാറ്റുണ്ട് അതവളുടെ ബുര്ഖയിലും പര്ദ്ദയിലുമൊക്കെ തട്ടി തടഞ്ഞു പോകുന്നുണ്ടായിരുന്നു .. തണലത്ത് നിന്നും വെയിലത്തെക്ക് ഓരോ തവണ അവള്‍ വരുമ്പോഴും  മൊഞ്ച് കൂടി കൂടി വന്നു അന്നാ മരുഭൂമിയില്‍ വെച്ചു ഞാനുറപ്പിച്ചു ഈ അറബിച്ചികുട്ടിയെ ഞാനാര്‍ക്കും കൊടുക്കൂലാന്നു .. ഇവളെയും കൊണ്ടേ ഞാന്‍ വിമാനത്തില്‍ കയറൂ എന്ന്  മനസ്സില്‍ പറഞ്ഞു ഞാനവളെ`എന്‍റെ` തോളോട് ചേര്‍ത്തതും ദൂരെ നിന്നും  പാഞ്ഞു വരുന്ന  മുതവ്വയുടെ  കാര്‍ കണ്ടതും ഒരുമിച്ചായിരുന്നു . അവള്‍ പരിഭ്രമിച്ചു കൊണ്ട് പതുക്കെ പറഞ്ഞു  മുതവ ഈജി  ..!. എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുന്ന എന്നെയും കൊണ്ടവള്‍ ഓടാന്‍ തുടങ്ങി  . ഓടിയോടി ഞങ്ങള്‍ ചെന്ന് വീണത്‌  വലിയൊരു കുഴിയില്‍..!! കുഴിയില്‍ വീണതും ഉറക്കില്‍ നിന്നും ഞെട്ടി ഉണര്‍ന്ന ഞാന്‍ ബെഡിലിരുന്ന് കുറച്ചു നേരമൊന്നു കിതച്ചു.. കിതപ്പ് മാറിയപ്പോള്‍  മൊബൈലെടുത്ത് സമയമൊന്നു നോക്കി  മൂന്നു മണി കഴിഞ്ഞു മുപ്പത്തിമൂന്നു മിനുട്ട്  .. കോപ്പിലെ സ്വപ്നമായി പോയല്ലോ ഇത്  എന്ന് മനസ്സില്‍ പറഞ്ഞു   അവിടെയങ്ങനെ കിടന്നു അവള്‍ വീണ്ടും വന്നാലോ എന്നും വിചാരിച്ചു കൊണ്ട് കണ്ണുകളിറിക്കി പിടിച്ചു  . പിന്നീടുള്ള ഉറക്കത്തില്‍ അവള്‍ വന്നില്ലെങ്കിലും  അവളുടെ മുഖം കണ്ടല്ലോ എന്ന സന്തോഷത്തിലായിരുന്നു ഞാന്‍ ..  എത്ര സുന്ദരിയാണവള്‍ . ഞാന്‍ കണ്ട സ്വപ്നം അവളുംകണ്ടിട്ടുണ്ടാവുമോ എന്നൊക്കെ സംശയിച്ചു രാവിലെ അവളുടെ വരവും കാത്തു ഞാന്‍ ശോപ്പിലിരുന്നു പക്ഷെ എന്ത് കൊണ്ടോ  അന്ന് മുതല്‍ അവള്‍ ഷോപ്പില്‍ വരാതെയായി .. കാണാത്തതിനു  കാരണം ആരോടെങ്കിലും തിരക്കാനും വയ്യാത്ത അവസ്ഥ .. കൂറ ചോക്ക വരച്ചത് മണത്ത കൂറയെ പോലെ ഞാന്‍ ഷോപ്പിലിരുന്നു വട്ടം കറങ്ങാന്‍ തുടങ്ങി . ദിവസം കഴിയുംതോറും പതിയെ പതിയെ മനസ്സിനെ നിയന്ത്രിച്ചു  ശെരിയായി വരുമ്പോള്‍  കുറെ മാസങ്ങള്‍ക്ക് ശേഷം അവള്‍ വീണ്ടും ഷോപ്പില്‍ വന്നു പക്ഷെ പതിവിനു വിപരീതമായി കൂടെ ഏതോ മുന്‍പ്‌ കണ്ടിട്ടില്ലാത്ത  ഒരു അറബിയുമുണ്ട് .ഇത്രയും ദിവസം കാണാത്തതിലുള്ള  പരിഭവം പറയാന്‍ നില്‍ക്കുന്ന ഞാന്‍ അയാളെ കണ്ടതും ആ പരിഭവം തന്നെ മറന്നു പോയി  . കൂടെയുള്ള ആളുടെ പിന്നില്‍ നിന്നു കൊണ്ടവള്‍ സംസാരിക്കുവാന്‍ തുടങ്ങി കമ്പ്യൂട്ടര്‍ നന്നാക്കുന്നതിനിടയില്‍ അയാള്‍ സിഗരറ്റ് വലിക്കാന്‍ പുറത്തേക്ക് പോയതും ഞാനവളോട്‌ ചോദിച്ചു " മിന്‍ ഹാദാ ? ( അതാരാണ് ?) അതിനുള്ള മറുപടി കിട്ടിയപ്പോള്‍ പവര്‍ സപ്ലേ അടിച്ചു പോയ മതര്‍ ബോര്‍ഡ്‌ പോലെ എന്‍റെ ഫാന്‍ നിന്നു .. അവള്‍ പറഞ്ഞു ഹാദാ  സൌജ്‌ ..! ( എന്‍റെ കെട്ട്യോന്‍ ) . കല്ല്യാണം ഉണ്ടെന്നൊരു വാക്ക് പറയാമായിരുന്നില്ലേ എന്നൊക്കെ അവളോട്‌ ചോദിച്ചു പൊട്ടി കരയണം എന്നുണ്ടായിരുന്നു പക്ഷെ  ഞാന്‍ മിണ്ടിയില്ല   കാരണം അവളെന്റെ ആരാ ..? എന്നൊക്കെ  ചിന്തിച്ചു ഞാന്‍ . ആ ലാപ്പ്ട്ടോപ്പ് നന്നാക്കുമ്പോള്‍ .. മനസ്സില്‍ പണ്ട് പരീ കുട്ടി പാടിയ പാട്ടായിരുന്നു പാടിയിരുന്നത് .. കംപ്യൂട്ടറുമായി  അവള്‍ അയാളുമോത്ത്  പുറത്തേക്കു നടക്കുമ്പോള്‍ ഞാന്‍ പഴയത് പോലെ അവളെ നോക്കി നിന്നില്ല അവള്‍ തിരിഞ്ഞു നോക്കുമോ എന്ന് നോക്കാന്‍ മനസ്സ്‌ പറഞ്ഞെങ്കിലും  പോയി പണി നോക്കടാ മനസ്സേ എന്നും പറഞ്ഞു ഞാന്‍ ചെയറില്‍ വന്നിരുന്നു . ന്നിട്ട് മെല്ലെ എന്നോട് തന്നെ പറഞ്ഞു " അങ്ങനെ അറബി പെണ്ണിനേ പ്രേമിക്കാനുള്ള പൂതിയും പണ്ടാറടങ്ങി "" ഈശ്വര ന്തിനീ പരീക്ഷണം . ഇതെല്ലാം ഞാന്‍ കെട്ടാന്‍ പോകുന്ന പെണ്ണിന്‍റെ പ്രാര്‍ത്ഥന കൊണ്ട്സംഭവിക്കുന്നതാവണം നിനക്കുള്ളതു മണിയറയില്‍ വെച്ച് ഞാന്‍ തരണ്ട് യെന്നും  പറഞ്ഞു ഞാനാ അധ്യായം സീല്‍ ചെയ്തു ..!വാല്‍  പീസ്‌ : പൂതികള്‍ക്ക് അതിര്‍വരമ്പുകള്‍ ഇല്ല കെട്ടാ ..!!സസ്നേഹം സക്കരിയ്യ..............

2014, ജൂലൈ 18, വെള്ളിയാഴ്‌ച

മൂന്നു ചെറുപ്പക്കാരുടെ വിവാഹാലോചന



നാട്ടിലെ ഇമാമിന്‍റെ മകള്‍ വളരെ സുന്ദരിയായിരുന്നു. വിവാഹ പ്രായമെത്തിയപ്പോള്‍ പലരും ആലൊചനകളുമായി വീട്ടിലെത്തി.
ഭക്തനായത് കൊണ്ട് തന്നെ ഇമാം വളരെ ശ്രദ്ധിച്ചു മാത്രമേ അത്തരക്കാരോട് വിവാഹ കാര്യം സംസാരിച്ചിരുന്നുള്ളൂ.

ആയിടക്കു നാട്ടിലെ സുമുഖരായ മൂന്നു ചെറുപ്പക്കാര്‍ ആലോചനയുമായി ഇമാമിന്‍റെ വീട്ടിലെത്തി.

ഇമാം ഓരോരുത്തരെയായി വിളിച്ചു ചോദ്യങ്ങള്‍ ചോദിച്ചു.
ഇമാം: എന്താണ് നിന്‍റെ പേര്.

ഒന്നാമന്‍: ഇബ്രാഹീം

ഇമാം: എന്നാല്‍ സൂറത്ത് ഇബ്രാഹീം ഒന്ന് പൂര്‍ണ്ണമായും ഓതൂ.
അദ്ദേഹം പൂര്‍ണ്ണമായും ഓതിക്കൊടുത്തു.

ശേഷം രണ്ടാമനെ വിളിച്ചു.
എന്താ നിന്‍റെ പേര്.

യൂസുഫ്.
ഓക്കെ..എന്നാല്‍ സൂറത്ത് യൂസുഫ് ഒന്ന് ഓതുക.

അദ്ദേഹം പൂര്‍ണ്ണമായും ഓതിക്കൊടുത്തു.

ശേഷം അവസാനത്തെ ആളെ വിളിച്ചു.
എന്താണ് നിന്‍റെ പേര്.

അല്‍പം മടിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു: “എന്‍റെ ശരിക്കുള്ള പേര് യാസീന്‍ എന്നാണു പക്ഷേ എല്ലാവരും എന്നെ “ഖുല്‍ ഹുവള്ളാഹു - ഖുല്‍ ഹുവള്ളാഹു ” എന്നാണു വിളിക്കുന്നത്............................                    

Zac കിഴക്കേതില്‍

ഫലസ്തീനിലെ ജീവിതം നമുക്ക് വെറുമൊരു കെട്ടുകഥ:


ഫലസ്തീനിലെ ജീവിതം നമുക്ക്
വെറുമൊരു കെട്ടുകഥ:

“നാം അനുഭവിക്കാത്ത ജീവിതങ്ങള്
നമുക്കെന്നും കെട്ടുകഥകള് മാത്രമാണ് “

ഒരു
ശരാശരി ഫലസ്തീനിയുടെ ജീവിതം നമുക്ക്
അവിശ്വസനീയമായ വെറും കെട്ടു
കഥയാണ് . കാരണം മറ്റൊന്നുമല്ല.
നാമാരും അത്തരം ജീവിതാനുഭവങ്ങളി
ലൂടെ കടന്നു പോയിട്ടില്ല തന്നെ.
തലമുറകളോളം തുറന്ന ജയിൽ
ജീവിതം അനുഭവിക്കുന്നവരാണ്
ഓരോ ഫലസ്തീനിയും. അവർക്ക് നാടില്ല,
തെരുവുകൾക്ക് പേരില്ല, വീടുകൾക്ക് മേൽ
വിലാസമില്ല .
തങ്ങളുടെ പ്രദേശം അന്യാധീനപ്പെട്ട
തിനാൽ ഏതാനും കിലോമീറ്റർ
ചുറ്റളവിലേക്ക്
ഒതുങ്ങി മാറേണ്ടി വന്നവരാണ്
ഫലസ്തീനികൾ.
ചെകുത്താനും കടലിനും ഇടയിൽ പെട്ടത്
പോലെയാണ് ഗാസാ മുനമ്പിലെ ജീവിതം.
ഒരു വശത്ത് മെഡിറ്ററെനിയൻ കടൽ, മറു
ഭാഗത്ത് ക്രൂരതയുടെ പര്യായമായ
സയണിസ്റ്റ് ഭരണകൂടം.
സഞ്ചാരത്തിനും സ്വൈര്യ
ജീവിതത്തിനും തടയിട്ട് വലിയ
മതിലുകൾ അതിര് പാകി നിൽക്കുന്നു.
അതിനകത്ത് തന്നെ നൂറിലധികം ചെക്ക്
പോസ്റ്റുകൾ ഉണ്ട് . ഒരു
ഫലസ്തീനിയുടെ ദൈനം ദിന ജീവിതം ഈ
ചെക്ക് പോസ്റ്റുകളിൽ കെട്ടു പിണഞ്ഞു
കിടക്കുന്നു . സ്കൂളിൽ
പോവാനായാലും ആശുപത്രിയിൽ
പോവാനായാലും ചെക്ക് പോസ്റ്റുകളിൽ
കാത്ത് നിൽക്കണം. ഒരു
ഫലസ്തീനിയുടെ ജീവന്
വിലയില്ലാതതിനാൽ
അവന്റെ മണിക്കൂറുകൾക്കും വിലയില്ല.
രണ്ടോ മൂന്നോ ചെക്ക് പോസ്റ്റുകളിൽ
ദിനേന ക്ഷമയോടെ കാത്തു നിൽക്കുക
എന്നത് തന്നെ ഏറ്റവും വലിയ
പീഡനമാണ്. തിരിച്ചു
വരുമ്പോഴും അങ്ങനെ തന്നെ.പലയിടത്തു
ം വൈദ്യുതി വേലികൾ
പിന്നെയും സഞ്ചാര
സ്വാതന്ത്ര്യം മുടക്കുന്നു. ഏതു
സമയത്തും ആയുധ ധാരിയായ ഇസ്രായേൽ
പട്ടാളം ഫലസ്തീനിക്ക്
മുൻപേ പ്രത്യക്ഷപ്പെടാം .
അന്യായമായി പിടിച്ചു കൊണ്ട് പോവാം.
നിയമമോ പോലീസോ കോടതിയോ ഇല്ല.
തുരങ്കങ്ങളിലൂടെയാണ് അവശ്യ സാധനങ്ങൾ
പലതും അകത്തേക്ക് എത്തുന്നത്.തുരങ്കം ഒരു
ഗതാഗത മാർഗ്ഗം കൂടിയാണ് . ഗാസയിൽ
നിന്ന് തുരങ്കം വഴി പുറത്ത് പോവാൻ 30
ഡോളർ ആണ് നിരക്ക് . തുരങ്ക
നിർമ്മാണം ഇസ്രായേൽ
നിരോധിച്ചതായതിനാൽ ജീവൻ
പണയപ്പെടുത്തിയാണ് തുരങ്കങ്ങൾ
നിർമ്മിക്കുന്നത്.
ഇങ്ങനെ തുരങ്കം നിര്മ്മിക്കുന്ന
വരുടെ വരുമാന മാർഗ്ഗമാണ് ഈ തുക.
തുരങ്കത്തിന്റെ ഉടമസ്ഥൻ ഒരു
കടലാസിൽ എഴുതി നൽകുന്ന അനുമതിയാണ്
ടിക്കറ്റ്. ടിക്കറ്റ് നിരയ്ക്ക്
തീരുമാനിക്കുന്നത് ഉടമസ്ഥൻ
തന്നെ.ആടുമാടുകളെ വരെ ഈജിപ്തിൽ
നിന്ന് കടത്തുന്നത് ഈ തുരങ്കങ്ങൾ
വഴിയാണ് . ഈജിപ്റ്ത്തിലേക്ക് ചികിത്സ
തേടി പോവുന്നതും ഈ തുരങ്കങ്ങൾ
വഴിയാണ്.
ഗാസയിൽ സാധനങ്ങൾക്ക് തീവിലയാണ്.
ആവശ്യത്തിനു സാധനങ്ങൾ
എവിടെയും കിട്ടാനില്ല .
പട്ടിണിയും ദാരിദ്ര്യവും നിത്യ
സംഭവമാണ് . അതിനൊക്കെ പുറമേ ഒരു
ഫലസ്തീനിയുടെ ജീവന് ഒരു
ഗ്യാരന്റിയുമില്ല . ദുർബലമായ
വീടുകൾക്ക് മുകളിൽ ഏതു
നിമിഷവും ബോംബു വീഴാം. ജന
സാന്ദ്രത കൂടിയ പ്രദേശമായതിനാൽ
ഓരോ ബോംബിനും മരണം ഉറപ്പാണ് . ആയുധ
കമ്പനികളുടെ പരീക്ഷണ ശാല കൂടിയാണ്
ഫലസ്തീൻ. ആയുധങ്ങളുടെ പ്രഹര
ശേഷി ടെസ്റ്റ് ചെയ്ത് നോക്കുന്നത്
ഗാസയുടെ മുകളിലാണ്.
അവിടെയാണല്ലോ ജീവന് വിലയില്ലാത്ത
മനുഷ്യ പുഴുക്കൾ ജീവിക്കുന്നത്?
പെട്രോളിന് അൻപത് പൈസ വില
കൂടിയാൽ, ഒരു ദിവസം കറണ്ട് പോയാൽ
അക്ഷമരായി തെരുവിൽ ഇറങ്ങുന്ന
നമുക്കൊന്നും ചിന്തിക്കാൻ
പോലും കഴിയാത്ത ജീവിതമാണ്
ഫലസ്തീനികളുടെത് . ഇത്ര വലിയ
പീഡനങ്ങൾ ഏറ്റു വാങ്ങുന്ന ഒരു ജനത
സഹികെട്ട് ഒന്ന് പ്രതികരിച്ചാൽ
അതിന്റെ കാരണം പറഞ്ഞ്
വീണ്ടും ബോംബു വർഷം. ചുണ്ടക്ക കൊടുത്ത്
വഴുതനങ്ങ വാങ്ങുന്ന പണിയാണെന്ന്
പറഞ്ഞു പീഡിതരായ
ഫലസ്തീനികളെ പരിഹസിക്കാൻ
പ്രതികരണ തൊഴിലാളികൾ
ഇവിടെ തയ്യാറാണ് .
ഇതേ മാന്യന്മാരിൽ പലരും കറിയിൽ
ഒരൽപം ഉപ്പ് കൂടിയതിന്റെ പേരിൽ
ഭാര്യയുടെ മോന്തയ്ക്കടിക്കുന്ന
'അഹിംസാ വാദികളോ'
നിറുത്താതെ പോവുന്ന ബസ്സിനു
നേരെ കല്ലെറിയുന്നവരോ
ആയിരിക്കാം. എന്നിട്ടാണ്
ജിവിതത്തിൽ
ഇന്നുവരെ സ്വാതന്ത്ര്യം എന്തെന്ന്
അറിയാത്ത ഒരു
ജനതയുടെ വളരെ ദുർബലമായ
പ്രതികരണങ്ങളെ പരിഹസിക്കുന്നത്.
ഗാസയുടെ മണ്ണിൽ
വിരിയാതെ കൊഴിഞ്ഞു പോയ ഒരുപാട്
കുസുമങ്ങളുണ്ട് . അന്ത്യ ചുംബനത്തിനു
ഒരുപിടി ചാരം പോലും ബാക്കിയാക്കാതെ പോയ
പേരറിയാത്ത, മുഖമറിയാത്ത
കുറെ കുട്ടികൾ .മനുഷ്യ കവച്ചമെന്ന
പേര് വിളിച്ച് പരിഹസിച്ചു
നാം അവരെ വീണ്ടും കൊന്നു
കൊണ്ടിരിക്കുന്നു
.അതിക്രമിയെ ന്യായീകരിക്കൽ ആ
അതിക്രമങ്ങളിൽ പങ്കു ചേരൽ ആണല്ലോ?
മനുഷ്യരില്ലാത്ത ഒരടി മണ്ണ്
പോലും ഗാസയിൽ ഇല്ലല്ലോ?
ഓരോ ബോംബിനും ഏറ്റവും ചുരുങ്ങിയത് 10
മരണമെങ്കിലും മിനിമം ഗ്യാരണ്ടിയാണ് .
ആൾ കൂട്ടത്തിനു മുകളിൽ ബോംബിട്ടാൽ
പിന്നെന്താണ് സംഭവിക്കുക.മറ്റൊരു
ഭാഷ്യത്തിൽ പറഞ്ഞാൽ
ഓരോ ഫലസ്തീനിയും സ്വയം മനുഷ്യ
കവചമാണ്.
ഫലസ്തീന്റെ ഓരോ തരി മണ്ണിന്റെയും കവചമാണ്
അവിടെ ശേഷിക്കുന്ന മനുഷ്യർ. ....................

Zac കിഴക്കേതില്‍ Zac™
║▌│█║▌║│█║║▌█ ║▌
╚»+919747709002«╝

2014, ജൂലൈ 17, വ്യാഴാഴ്‌ച

ഒരു പ്രവാസിയുടെ തുറക്കാത്ത കത്ത്


ഒരു പ്രവാസിയുടെ തുറക്കാത്ത കത്ത്........💌💌💌💌

പ്രിയത്തില് ബാപ്പയും ഉമ്മയും അറിയാന്
ജമാല് എഴുത്ത്. ഗള്ഫില് വന്നിട്ട് ഇന്നേക്ക്
അഞ്ചു വര്ഷം തികയുന്നു. അടുത്ത
മാസം നാട്ടില് വരുന്നു. കഴിഞ്ഞ അഞ്ചു
വര്ഷം കൊണ്ട് വിസക്ക് വേണ്ടി വാങ്ങിച്ച
കടം വീട്ടാനും പിന്നെ ഒരിക്കല് നാട്ടില്
വന്നു പോരാനും സാധിച്ചു
എന്നതൊഴിച്ചാല്
സമ്പാദ്യമായി ഒന്നുമില്ല. ഇനി ഗള്ഫിലേക്ക്
ഞാന് തിരിച്ചു പോരുന്നില്ല.
അദ്ധ്വാനിക്കാനുള്ള ആരോഗ്യം ഉള്ളത്
കൊണ്ട് നാട്ടില് വല്ല
കൂലിപ്പണിക്കും പോകാം.
നിങ്ങളുടെ അഭിപ്രായം മറുപടിയില്
അറിയിക്കുമല്ലോ. എന്ന് സ്വന്തം ജമാല്.



പ്രിയത്തില് മകന് ജമാല് അറിയാന് ബാപ്പ
എഴുതുന്നത്
കത്ത് കിട്ടി. നീ വരുന്നു എന്നറിഞ്ഞതില്
വളരെ സന്തോഷിക്കുന്നു.
ബാക്കി വിവരങ്ങള് ഉമ്മ എഴുതും. ജമാല്
അറിയാന് ഉമ്മ എഴുതുന്നത്. നമ്മുടെ വീട്
ചോര്ന്നൊലിക്കുന്ന
വിവരം നിനക്കറിയാലോ. ഓടു മാറ്റാന്
ആശാരി വന്നപ്പോള്
പട്ടികയും കഴുക്കോലും മാറ്റണമെന്നാണ്
പറഞ്ഞത്. ഇനി മരത്തിനു പൈസ
ചിലവാക്കുന്നതിലും നല്ലത് വാര്ക്കുന്നതാണ
െന്നാണ് എല്ലാവരുടെയും അഭിപ്രായം.
എന്തായാലും പുര
നന്നാക്കാതെ പറ്റില്ലല്ലോ. ഇവിടെ വന്നു
കൂലിപ്പണിക്ക് പോയാല് നിന്നെക്കൊണ്ട്
പുര നന്നാക്കാന് സാധിക്കുമോ. ഉമ്മ
പറഞ്ഞെന്നേയുള്ളൂ.
ഇനി എല്ലാം നിന്റെ ഇഷ്ടം. എന്ന്
സ്വന്തം ഉമ്മ.


പ്രിയത്തില് ഉമ്മ അറിയാന് ജമാല് എഴുത്ത്
ഞാന് ഈ മരുഭൂമിയില് വന്നിട്ട് ഇന്നേക്ക്
പത്തു വര്ഷം കഴിഞ്ഞു. അടുത്ത
മാസം നാട്ടിലേക്ക് വരാന് ഉദ്ദേശിക്കുന്നു.
ഏതായാലും ഇക്കഴിഞ്ഞ മൂന്നു നാല്
വര്ഷം കൊണ്ട് നമ്മുടെ വീട്
പുതുക്കിപ്പണിയാന് സാധിച്ചു.
അതിന്റെ കടങ്ങളൊക്കെ വീട്ടി.
ഇനി നാട്ടില് ടാക്സി ഓടിച്ചു
കഴിയാമെന്നാണ് ഞാന് വിജാരിക്കുന്നത്.
നമ്മുടെ നിത്യച്ചിലവിനുള്ള വക അതില്നിന്ന്
കിട്ടും. ഈ മരുഭൂമിയിലെ ജീവതം എനിക്ക്
മടുത്തു. നാട്ടില്വന്നു
മക്കളോടൊപ്പം കഴിയണം.
ഉമ്മയുടെ അഭിപ്രായം അറിയിക്കുമല്ലോ.



പ്രിയ മകന് ജമാല് അറിയാന് ഉമ്മ എഴുത്ത്
നിന്റെ എഴുത്ത് വായിച്ചപ്പോള് ഉമ്മാക്ക്
സങ്കടമായി. എന്റെ കുട്ടി ചെറുപ്പം മുതല്
ഈ കുടുംബത്തിനു വേണ്ടി അദ്ധ്വാനിക്കാന്
‍ തുടങ്ങിയതാണ്. എങ്കിലും ഒരു
കാര്യംകൂടെ ഉമ്മ ആവശ്യപ്പെടുകയാണ്.
സൈനബക്ക് വയസ്സ് ഇരുപതു കഴിഞ്ഞു.
അവളെ ഒരുത്തന്റെ കൂടെ പറഞ്ഞയക്കണ്ടേ.
അതിനു
നീ എന്തെങ്കിലും വഴി കണ്ടിട്ടുണ്ടോ.
അവളുടെ നിക്കാഹു കഴിഞ്ഞു കണ്ടിട്ട്
ഉമ്മാക്ക് മരിച്ചാലും വേണ്ടില്ല.
നിന്നെ വിഷമിക്കാനല്ല ഉമ്മ ഇതെഴുതിയത്.
ഇനി എല്ലാം നിന്റെ ഇഷ്ടം. എന്ന്
സ്വന്തം ഉമ്മ.


പ്രിയത്തില് ഉമ്മയും സുഹറയും അറിയാന്
ജമാല് എഴുത്ത്
ഞാന് ഗള്ഫില് വന്നിട്ട് കഴിഞ്ഞ
ജനുവരിയിലേക്ക് പതിനാലു വര്ഷം കഴിഞ്ഞു.
ഇവിടുത്തെ ജീവിതം മടുത്തു. ഇനി തുടരാന്
വയ്യ. ഞാന് വിസ കാന്സല് ചെയ്തു
പോരുകയാണ്. കഴിഞ്ഞ നാല്
വര്ഷം കൊണ്ട് സൈനബയുടെ നിക്കാഹു
പടച്ചവന്റെ കൃപയാല് നമ്മള്
ഉദേശിച്ചതിലും ഭംഗിയായി നടത്താന്
സാധിച്ചു. അവര് ആവശ്യപ്പെട്ട
പോലെ അറുപതു പവനും രണ്ടു
ലക്ഷം രൂപയും കൊടുത്തതിന്റെ കടം മുഴുവനും വീട്ടി.
ഇനി നാട്ടില്വന്നു വല്ല ഡ്രൈവര്
പണിയോ മറ്റോ എടുത്തു കഴിയാമെന്നാണ്
വിജാരിക്കുന്നത്. വലിയ ദേഹാദ്ധ്വാനമുള്ള
പണി ഒന്നും ഇനി ചെയ്യാന് കഴിയില്ല.
പ്രഷറും ഷുഗറും ഒക്കെ ആവശ്യത്തില് കൂടുതല്
ഉണ്ട്. ഇവിടുന്നു ചികിത്സിക്കാന് നിന്നാല്
പിന്നെ കിട്ടുന്ന ശമ്പളം മുഴുവനും അതിനു
കൊടുക്കേണ്ടി വരും.
ഏതായാലും ഇനി നാട്ടില് വന്നിട്ട്
ആയുര്വേദചികിത്സ വല്ലതും നോക്കാം.
കത്ത് ചുരുക്കട്ടെ എന്ന് സ്വന്തം ജമാല്


പ്രിയത്തില് എന്റെ ജമാല് അറിയാന് ഉമ്മ
എഴുതുന്നത്.
നിന്റെ കത്ത് വായിച്ചു ഉമ്മ ഒരു പാട്
കരഞ്ഞു. ഇനി ഏതായാലും നീ തിരിച്ചു
പോകണ്ട. പിന്നെ സുഹറക്ക്
എന്തോ എഴുതാന് ഉണ്ടെന്നു പറഞ്ഞു.......
പ്രിയത്തില് എന്റെ ഇക്കാക്ക അറിയാന്
സുഹറ എഴുത്ത്. ഇന്ന് വരെ ഞാന് എനിക്ക്
വേണ്ടി ഒന്നും നിങ്ങളോട് ആവശ്യപ്പെട്ടിട്
ടില്ല. എന്നാല് ഇപ്പൊ ഒരു
കാര്യം പറയാതെ വയ്യ.
ജലാലിന്റെ കല്യാണം കഴിഞ്ഞതോടെ ഉമ്മാക്ക്
ഇപ്പൊ എന്നെ കണ്ടു കൂടാതായി.
ഇപ്പൊ എല്ലാത്തിനും ചെറിയ മരുകകള്
മതി. പിന്നെ ഈ വീട് ജലാലിന്റെ പേരില്
എഴുതിക്കൊടുക്കാന് പോവാണെന്നു ഉമ്മ
പറയുന്നത് കേട്ടു. നമുക്ക് സ്വന്തമായി ഒരു
കൂരയെങ്കിലും വേണ്ടെ ജമാലിക്കാ. അത്
ഇക്കാക്ക് നാട്ടില് നിന്നുണ്ടാക്കാന
് സാധിക്കുമോ.
കമ്പിയുടെയും സിമന്റിന്റെയും
പിന്നെ ഇഴ്പ്പോഴത്തെ പണിക്കൂലിയും ഒക്കെ ഇക്കാക്ക്
അറിയാമല്ലോ. നാളെ മക്കളെയും കൊണ്ട്
ഇറങ്ങേണ്ടി വന്നാല് നമ്മള് എവിടെ പോകും.
ഞാന് എന്റെ സങ്കടം പറഞ്ഞെന്നെയുള്ളൂ.
ഇനി എല്ലാം നിങ്ങളുടെ ഇഷ്ടം.


പ്രിയത്തില് സുഹറ അറിയുന്നതിന്.
എന്റെ പ്രവാസ ജീവിതത്തിനു ഈ
മാസത്തോടെ പത്തൊന്പതു
വര്ഷം പൂര്ത്തിയായി.
നീ ആഗ്രഹിച്ചതിലും നല്ലൊരു വീട്
കഴിഞ്ഞ നാല്
വര്ഷത്തെ എന്റെ അദ്ധ്വാനം കൊണ്ട്
ഉണ്ടാക്കുവാന് നമുക്ക് സാധിച്ചു. കയ്യില്
ഇനി പൈസ ഒന്നും ബാക്കിയില്ല.
കമ്പനിയില് നിന്നും പിരിഞ്ഞു പോരുമ്പോള്
മൂന്നു ലക്ഷം രൂപ കിട്ടും. അത് മാത്രമാണ്
ആകെയുള്ള സമ്പാദ്യം. ‍ എന്നാലും തിരിഞ്ഞു
നോക്കുമ്പോള് ഇത്രയൊക്കെ ചെയ്യാന്
സാധിച്ചല്ലോ എന്ന സംതൃപ്തിയുണ്ട്.
ഇനി ഇവിടെ തുടരാന് വയ്യ. നീണ്ട
പത്തൊന്പതു വര്ഷവും ജീവിതം എന്തെന്ന്
അറിഞ്ഞിട്ടില്ല. ഇനി നാട്ടില് വന്നു ഒന്ന്
സ്വസ്ഥമായി നിന്നോടും മക്കളോടും ഒപ്പം കഴിയണം.
ഈ മാസാവസാനത്തോടെ ഞാന് ജോലിയില്
നിന്ന് പിരിയുകയാണ്. ശേഷം നേരില്.


പ്രിയത്തില് ഇക്കാക്ക അറിയാന് സുഹറ
എഴുത്ത്
കത്ത് വായിച്ചു ഒരു പാട് സന്തോഷമായി.
ഇപ്പോഴെങ്കിലും ഗള്ഫ്
ജീവിതം മതിയാക്കാന് തോന്നിയല്ലോ.
പിന്നെ മോന് ഒരു കാര്യം എഴുതാന്
പറഞ്ഞു. അവനു എന്ജിനീയറിങ്ങിനു
പോകാനാണ് താല്പര്യം. കോയമ്പത്തൂര്
അമൃത ഇന്സ്റ്റിട്ട്യൂട്ടില് നിന്നും അഡ്മിഷന്
കാര്ഡ് വന്നിട്ടുണ്ട്. ആദ്യത്തെ വര്ഷം നാല്
ലക്ഷം രൂപ വേണം.
പിന്നെ ഓരോ വര്ഷവും മൂന്നു
ലക്ഷം മതിയാകും. തവണകളായിട്ടു
കൊടുത്താല് മതി എന്നാണു അവന് പറയുന്നത്.
അവിടെ പഠിക്കുന്നതൊക്ക
െ ഗള്ഫുകാരുടെ മക്കളാണത്രേ. ഈ
മുപ്പതാംതിക്കുള്ളില് ചേരണം എന്നാണു
അവന് പറയുന്നത്. ഇക്ക കത്ത് കിട്ടിയാല്
ഉടനെ മറുപടി അയക്കുമല്ലോ.
സ്നേഹപൂര്വ്വം സുഹറ.


മകന്റെ എഞ്ചിനീയറിംഗ്
പഠനത്തിത്തിനും മകളുടെ വിവാഹത്തിനുമായി
പിന്നെയും വര്ഷങ്ങള് ചിലവിട്ടു നീണ്ട
ഇരുപത്തിയേഴു വര്ഷത്തെ പ്രവാസ
ജീവിതം മതിയാക്കി സ്വന്തം സമ്പാദ്യങ്ങളായ
പ്രഷറും ഷുഗറും നടുവ്
വേദനയും അള്സറുമായി ജമാല് നാട്ടിലേക്ക്
വിമാനം കയറുമ്പോള് പുതിയ
ആവലാതികളുമായി വന്ന കത്ത്
അയാളുടെ പോക്കറ്റില് ഉണ്ടായിരുന്നു. ജമാല്
ജീവിതത്തില് ആദ്യമായി തുറന്നു
വായിക്കാത്ത കത്ത്. ....................

2014, ജൂലൈ 10, വ്യാഴാഴ്‌ച

ബാത്ത് റൂമില്‍ പൊട്ടി കരയുന്ന പ്രവാസികള്‍ ..!



ഞാന്‍ എന്ന പാവം എന്റെ മഷി പുരണ്ടവ.   ...

ബാത്ത് റൂമില്‍ പൊട്ടി കരയുന്ന പ്രവാസികള്‍ ..!

ഹായ് കൂട്ടുകാരെ ഞാന്‍ ഗള്‍ഫില്‍ വന്നിട്ട് ആദ്യത്തെ രണ്ടു വര്ഷം  വളരെ മനോഹരമായി കഴിഞ്ഞ വിവരം വലിയ സന്തോഷം ഒന്നും ഇല്ലാതെ നിങ്ങളെ അറിയിച്ചു കൊള്ളുന്നു ,, ഇപ്പോള്‍  ഒരു ചോദ്യം നിങ്ങളുടെയൊക്കെ മനസ്സില്‍ ഉണ്ടാകുമെന്ന് എനിക്കറിയാം "രണ്ടു കൊല്ലം കഴിഞ്ഞിട്ടും നിനക്കെന്താട നാട്ടില്‍ പോകാന്‍ തോന്നുന്നില്ലേ എന്ന് ..?  ..നാട്ടില്‍ പോകാന്‍ തോന്നാഞ്ഞിട്ടല്ല  പോയിട്ട് ഇങ്ങോട്ട് തന്നെ  അല്ലെ വരാന്‍ ഉള്ളത് എന്ന് ആലോചിച്ചപ്പോള്‍ പോകാന്‍ ഒരു മടി ,, അങ്ങിനെ പോകാതെ നില്‍ക്കുകയാണ് . അറബി വരെ ചോദിച്ചു നാട്ടില്‍ പോകണ്ടേ എന്ന്   എനിക്കു തോന്നുന്നില്ല കാരണം അത്രയ്ക്ക് അങ്ങോട്ട്‌ ഇഷ്ട്ടായി  ഈ ഒടുക്കത്തെ ഗള്‍പ് ....!ആദ്യമായി വന്നപ്പോള്‍ ഗള്‍ഫ്‌ എന്താണ്..? ഇവിടുത്തെ അവസ്ഥ എന്താണ് എന്നൊന്നും പൊന്നു സഹോദരന്മ്മാരെ സഹോദരികളെ എനിക്കു അറിയില്ലായിരുന്നു സത്യം ....  അങ്ങിനെ അറിയുമായിരുന്നെങ്കില്‍ ഞാന്‍ ഐര്പോര്ട്ടില്‍ നിന്നും ഫോട്ടോ യെടുക്കില്ലായിരുന്നു  .. വരുമ്പോള്‍ ഇന്‍ സൈഡ്  ചെയ്യില്ലായിരുന്നു .അഹങ്കരിക്കില്ലയിരുന്നു ..!!!!ഈ  രണ്ടു വര്‍ഷത്തെ കന്നി അനുഭവങ്ങളില്‍ കുറച്ചു മാത്രം  ഞാന്‍ നിങ്ങള്ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു .ബാക്കി വൈകാതെ വരും ... നാട്ടില്‍ സ്പ്രേ അടിച്ചു നടക്കുന്നവരുടെ യഥാര്‍ത്ഥ ജീവിതം എന്താണെന്ന് ഞാന്‍ പറഞ്ഞു തരാം . കാരണം നാട്ടില്‍ വലിയ തിരക്കേടില്ലാതെ  വായ്‌ നോക്കി നടന്നിരുന്ന എന്നെ സ്പ്രേ മണപ്പിച്ചും . അടി പൊളി വാച്ച് കാണിച്ചും .ഇല്ലാത്ത കള്ളകഥകള്‍ പറഞ്ഞു തന്നും     അവരെല്ലാം കൂടി  എന്നെ  ഗള്‍ഫിലേക്ക് വരാന്‍ പൂതി വെപ്പിച്ചു ....ഈത്തപ്പഴം തിന്നാന്‍ കൊതിച്ചു വന്ന ഞാന്‍ ഈത്തപഴം മരത്തില്‍ നില്‍ക്കുന്നത് കണ്ടു എന്നല്ലാതെ കിട്ടിയത് ആകെ രണ്ടു ദിവസം മാത്രം .. നാട്ടില്‍ ആയിരുന്നപ്പോള്‍  ഇതിനെക്കാള്‍ കൂടുതല്‍  ഈത്തപഴം ഞാന്‍ തിന്നിട്ടുണ്ടായിരുന്നു ..എന്റെ അടുത്ത സുഹുര്‍ത്ത് ഗള്‍ഫില്‍ നിന്നും വന്നപ്പോള്‍ അവനോടു ഞാന്‍ ചോദിച്ചു അവിടെ ചിക്കെനും മട്ടനും ഒക്കെ ഇഷ്ട്ടം പോലെ കിട്ടും അല്ലെ  എന്ന് ....?  അവന്‍ അവന്റെ ബീര് കുടിച്ചു വീര്‍ത്ത  വയറില്‍ തടവി കൊണ്ട് പറഞ്ഞു "   ചിക്കെന്‍ ആന്‍ഡ്‌ മട്ടന്‍  അത് ഗള്‍ഫിലേത് തിന്നണം അത് തിന്നാന്‍ ടേസ്റ്റ് ഒന്ന് വേറെ തന്നെയാ .. ഇഷ്ട്ടം പോലെ തിന്നാം ഡെയിലി അതല്ലേ .. "എനിക്കിതങ്ങോട്ടു  കേട്ടപ്പോള്‍  സത്യം പറയാല്ലോ അവനോടു അസൂയ തോന്നിട്ടുണ്ട് ..എനിക്കും ഒരു വിസ കിട്ടിയിരുന്നെകില്‍ എന്ന്  ഞാന്‍ വെറുതെ മോഹിച്ചു പോയിട്ടുണ്ട് ...വരാന്‍ ഉള്ള വിസ ബസ്‌ സ്റ്റോപ്പിലും തങ്ങില്ല എന്ന് പറഞ്ഞ പോലെ അവസാനം എന്റെ വിസയും വന്നു ,  പൊന്നു സുഹുര്തുക്കളെ അഹങ്കാരംകൊണ്ടു പറയുകയല്ല .. വിഷമം കൊണ്ട് പറയുകയാ...ഇങ്ങിനെയും ഉണ്ടോ ഒരു ചിക്കെന്‍ കഴിക്കല്‍  രാവിലെ ചിക്കെന്‍ . ഉച്ചക്ക് ചിക്കെന്‍ പൊരിച്ചതും ചോറും .. വൈകുന്നേരം  ചിക്കെന്‍ ഷവര്‍മ്മ , രാത്രി ചിക്കെന്‍ കറി  ആന്‍ഡ്‌ ഖുബൂസ് .. യെല്ലായിനതിന്റെയും കൂടെ ചിക്കെന്‍ ഉണ്ട് ..! ഹൂ ...ഇതിങ്ങിനെ തുടര്‍ന്നാല്‍  മിക്കവാറും  ഒന്നുങ്കില്‍  ഞാന്‍ കൂവാന്‍ തുടങ്ങും . അല്ലെങ്കില്‍ ഞാന്‍ മുട്ട  ഇട്ടു തുടങ്ങും കാരണം കോഴിയുടെ ഹോര്‍മോണ്‍ ആണ് ഇപ്പോള്‍ കൂടുതലായും ‍ എന്റെ ശരീരത്തില്‍ ഉള്ളത് ... ഇവിടെ ആകെ വില കുറവുള്ള ഒരു സാധനവും , കൂടാതെ ഉണ്ടാക്കാനോ അതിലേറെ എളുപ്പവുമായ ഒരു വസ്തു  ഈ കോഴി മോന്‍  ആണെന്ന്  ഇവിടെ വന്നാലെ അറിയൂ .. അത് നാട്ടില്‍ വരുന്ന സ്പ്രേ അടിക്കാര്‍ അങ്ങോട്ട്‌ പുകഴ്ത്തി പറയും .. അത് കേട്ടു വെള്ള മിറക്കി കേറി വന്നവനാ ഞാന്‍ ..!ഇപ്പോള്‍  സോമാലിയയില്‍ കുടുങ്ങിയ കപ്പല്‍ യാത്രക്കാരനെ പോലെ ആയി  അവസ്ഥ . പാവം ഞാന്‍ .. കേരളമേ മാപ്പ് ...( ഒരു പാട് കുറ്റം പറഞ്ഞിട്ടുണ്ട്  നിന്നെ അതിനു ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്നുണ്ട് ..  )ഞാന്‍ നാട്ടില്‍ നിന്നും  ഗള്‍ഫുകാരെ കാണുമ്പോള്‍ എഴുന്നേറ്റു നിന്നിരുന്നു  ... ഇനി ഗള്‍ഫുകാരെ കണ്ടാല്‍  നില്‍ക്കുവാണേല്‍ ഇരിക്കും .. ഞാന്‍ ഇരിക്കും ആഹാ ..ആദ്യമായി വരുമ്പോള്‍ ഭയങ്കര സന്തോഷമായിരുന്നു എനിക്ക് , കാലിക്കറ്റ്‌  എയര്‍ പോര്‍ട്ട്‌ മുതല്‍ റിയാദ് എയര്‍ പോര്‍ട്ട്‌ വരെ ഞാന്‍  ആര്മാധിച്ചു .."ഗള്‍ഫ്‌" ആഹ് ഗള്‍ഫില്‍ എത്തിയാല്‍ എന്റെ അവസ്ഥ ആലോചിച്ചു ഞാന്‍ തന്നെ എന്നെ പുകഴ്ത്തി പറഞ്ഞിരുന്നു ..പക്ഷെ  ആ അഹങ്കാരം എല്ലാം വൈക്കോല്‍  കൂനക്ക് തീ പിടിച്ചത് പോലെ  ഒരറ്റ ദിവസം കൊണ്ട് കത്തി ചാമ്പലായി കൂട്ടരേ ... കാലിക്കറ്റ്‌ എയര്‍ പോര്‍ട്ടില്‍ നിന്നും ഞാന്‍ എടുത്ത ഫോട്ടോകള്‍ നോക്കുമ്പോള്‍ അറിയാതെ കരഞ്ഞു  പോകുന്നു   .. ഞങ്ങള്‍ എയര്‍ പോര്ട്ടിന്റെ  തൂണില്‍ ചാരി നിന്ന് കൊണ്ട്  ഫോട്ടോ എടുക്കുമ്പോള്‍ വയസ്സായ ഒരു പ്രവാസി ഇക്ക വന്നു കൊണ്ട് ചോദിച്ചു  "ഗള്‍ഫില്‍ നിന്നും വരികയാകും അല്ലെ"  ....?അപ്പോള്‍ ഞങ്ങള്‍  പറഞ്ഞു "അല്ല ഗള്‍ഫിലേക്ക്  പോകുവാണ് എന്ന് " ,ഞങ്ങളെ  സൂക്ഷിച്ചു ഒന്ന് നോക്കി ചിരിച്ചു കൊണ്ട് ആ ഇക്ക   പറഞ്ഞു "ആദ്യത്തെ പോക്കാണ് അല്ലെ " ..??  കൂടുതല്‍ പറയാതെ  ആ ഇക്ക പെട്ടിയും എടുത്തു നടന്നു പോയി ...  ഇപ്പോഴല്ലേ മനസിലായത്  ഇക്കയുടെ ആ ചിരിയുടെ അര്‍ഥം .. എന്നാലും ഇക്ക ഒരു വാക്ക്  പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ വന്ന വണ്ടിയില്‍ തന്നെ തിരിച്ചു പോയേനെ ..!ഗള്‍ഫിലെത്തിയ  ആദ്യത്തെ മാസങ്ങളില്‍ തന്നെ എനിക്കു  പൂതി കെട്ടു.   കിടക്കുന്ന റൂമും . ബാത്ത് റൂമും കിച്ചനും എല്ലാം കണ്ടതോട്‌ കൂടി അഹങ്കരിച്ച അഹങ്കാരങ്ങള്‍ ഓരോന്നായി തച്ചു തര്‍ക്കുന്നതായി തോന്നി ..റൂമില്‍ അട്ടിയായി വെച്ചിരിക്കുന്ന കട്ടിലുകളും .. കിടന്നാല്‍ കടിച്ചു രസിക്കുന്ന  മൂട്ടകളും .. ബാത്രൂമിന്റെ വലിപ്പവും . കിച്ചനിന്റെ കോലവും  എല്ലാം കൂടി കണ്ടപ്പോള്‍ എന്തിനീ ജന്മം  എന്ന് വരെ തോന്നി പോയി ഇഷ്ട്ടന്മ്മാരെ ...ഇനി നാട്ടില്‍ വരുന്ന സ്പ്രേ അടിക്കാരുടെ  ഗള്‍ഫ്‌ ജീവിതം കേള്‍ക്കണോ . ഞാന്‍ പറയും .. എന്നെ പറ്റിച്ചിട്ട് അങ്ങിനെ നാട്ടില്‍   മെയിന്‍ ആയി നടക്കാമെന്ന് ആരും കരുതണ്ട  എല്ലാം ഇന്ന് എല്ലാവരും അറിയും .. സുഹുര്‍ഹുക്കളെ നിങ്ങള്‍ക്കറിയാമോ  നാട്ടില്‍ വന്നു നിങ്ങള്‍ കാണുന്ന സ്പ്രേ അടിക്കാര്‍  ഇവിടെ  ഒരു അത്തര് പോലും ഉപയോകിക്കാത്തവര്‍   ആണ് മിക്ക ആളുകളും . നാട്ടില്‍ വന്നു ഇസ്തിരി  ഇട്ടു ചുളുങ്ങാത്ത കുപ്പായം അണിഞ്ഞ പലരുടെയും ഗള്‍ഫിലെ കോലം കണ്ടാല്‍ ഹി ഹി  നിങ്ങളൊന്നും പിന്നെ അവരെ പുകഴ്ത്തി പറയില്ല .പുച്ചമായിരിക്കും പുച്ഛം ,,മുക്കുവന്മാര്‍ കണ്ടാല്‍ വല വീശാന്‍ എടുത്തു കൊണ്ട് പോകും എന്റെ റൂമിലുള്ള ഒരാളുടെ ബനിയന്‍ കണ്ടാല്‍ നാട്ടിലെ അറിയപെടുന്ന  ഗള്‍ഫുകാരന്‍ ആണ്  ....നാട്ടില്‍ കാണിക്കുന്ന അഹങ്കാരമൊന്നും  ഇവിടെ ആരും കാണിക്കുന്നില്ല എല്ലാരും പാവങ്ങളാ പച്ച പാവങ്ങള്‍ ..ഞാനടക്കം ..ഗള്‍ഫില്‍ വന്നു മാസങ്ങള്‍ കഴിയുംതോറും  എന്റെ  ജോലിയും കൂടി വന്നു റൂമിലെ കാര്യങ്ങള്‍ കേട്ടാല്‍ സത്യമാണോ എന്നൊക്കെ അറിയാത്തവര്‍ക്ക് തോന്നി പോകും , ആദ്യം വന്നവര്‍  എല്ലാം പഠിപ്പിച്ചു തരും  . എന്റെ റൂമില്‍ ഞാന്‍ അടക്കം 8  പേര്‍  എല്ലാവര്‍ക്കും ഓരോ ദിവസവും  ഓരോ ജോലികള്‍ . ടൈം ടേബിള്‍ ഒക്കെ ഉണ്ട് വലിയ പരിപാടിയാ .. ഹി .. ഒരു ദിവസം ഒരാള്‍ എല്ലാവര്‍ക്കും ഉള്ള  ചോറും കറി യും  വെക്കണം  .. അലക്കാന്‍ ഉള്ള സമയം ആഴ്ചയില്‍ ഒരു ദിവസം .  അതിനൊക്കെ പുറമേ ഒരു മൂട്ട പിടുത്തം ഉണ്ട് എന്റെ റൂമില്‍ ഓരോ വെള്ളി ആഴ്ചയും ഓരോ  ആളുകള്‍ക്കാണ് മൂട്ട പിടിക്കാനുള്ള ജോലി ..പിടിക്കുന്ന  രീതി "നാട്ടിലേക്കു പോകുമ്പോള്‍ പെട്ടി  ഒട്ടിക്കാന്‍ ഉപയോഗിക്കുന്ന ടേപ്പ്  ഇല്ലേ അത് ഉപയോഗിച്ച് വളരെ തന്ത്രപരമായി മൂട്ടയെ അതില്‍  ഒട്ടിച്ചു എടുക്കും ശേഷം രണ്ടു തിരുമ്പല്‍  അതോടെ എല്ലാം കഴിയും .." ഓരോ ദിവസവും യെഴുന്നൂരില്‍ പരം മൂട്ടകളെയാണ്  ഞങ്ങള്‍ പിടിച്ചു കൊണ്ടിരിക്കുന്നത്  അറിയുന്നുണ്ടോ ഇതൊകെ ആരെങ്കിലും ..? നാട്ടിലുള്ളവര്‍ക്കെന്തു മൂട്ട ..?ഞാന്‍ നാട്ടില്‍ നിന്നും വന്നതിനു ശേഷം ഗള്‍ഫിന്റെ കോലം കണ്ടു  സങ്കടം  സഹിക്കാന്‍ വയ്യാതെ വീട്ടിലേക്കൊന്നു  വിളിച്ചു  കൊണ്ട് പറഞ്ഞു "എനിക്ക് വയ്യ ഇവിടെ നില്ക്കാന്‍  " എന്ന് പറഞ്ഞപ്പോള്‍ പെങ്ങന്മ്മാര്‍ പറയുവ " പിന്നെ എങ്ങിനെയാ ഈ കണ്ട ആളുകളൊക്കെ അവിടെ നില്‍ക്കുന്നത് എന്ന് നിനക്ക് ഇവിടെ പെണ്‍ കുട്ടികളുടെ വായ് നോക്കി നടക്കുന്നത് പോലെ അവിടെ പറ്റുന്നുണ്ടാവില്ല അല്ലെ   " ഇത് കേട്ടപ്പോള്‍  പറയണ്ടായിരുന്നു എന്ന് തോന്നി പോയി  ഹി ..കാരണം നാട്ടിലുള്ളവര്‍  ഉണ്ടോ  ഇവിടുത്തെ സ്ഥിതി അറിയുന്നത് .. എല്ലാവരെയും ഒരു വിസ എടുത്തു കൊണ്ട് വരണം  .. അനുഭവിക്കട്ടെ സമയം ആവട്ടെ .... !കട്ടിലില്‍ നാടിനെ കുറിച്ചോര്‍ത്തു  കിടക്കുമ്പോഴാണ് എന്റെ  അടുത്ത ബെഡില്‍ കിടന്നു കൊണ്ട് ഒരുത്തന്‍ വീട്ടിലേക്കു വിളിക്കുന്നത്‌ " അറബി  സ്ട്രോങ്ങാണ്  ശബളം കൂട്ടുന്നില്ല കിട്ടുന്നത് ഇവിട ചിലവിനു തന്നെ തികയുന്നില്ല എന്ന് പറഞ്ഞതും അവന്റെ ഭാര്യ പറഞ്ഞു .. " എന്റെ മൂത്താപ്പന്റെ മോള് പ്രസവിച്ചു  അവളുടെ കുട്ടിക്ക്  ഒരു  നാല് പവന്റെ  ചെയിനെങ്കിലും ഇടണം ഇക്ക എങ്ങിനെയെങ്കിലും അയച്ചു തരണം .. " ഇവന്‍ ഇതുവരെ കാശില്ല എന്ന് പറഞ്ഞിട്ടും  ഭാര്യ വീണ്ടും കാശ് അയക്കാന്‍ പറഞ്ഞത് കൊണ്ടാണെന്ന് തോന്നുന്നു ഇവന്‍ പറഞ്ഞു " ഞാന്‍ അടുത്ത മാസം നാട്ടിലേക്ക് വരുന്നുണ്ട്  അപ്പോള്‍ നിങ്ങള്‍ പടച്ചോനോട് പ്രാര്‍ത്ഥിക്കുക ഞാന്‍ വരുന്ന വിമാനം എയര്‍പോര്‍ട്ടില്‍  വെച്ച് കത്താന്‍ അപ്പോള്‍ നിങ്ങള്ക്ക് ഞാന്‍ മരിച്ചതിന്റെ പേരില്‍ ഇഷ്ട്ടം പോലെ പൈസ അവര്‍  തരും  എന്നിട്ടെങ്കിലും നിങ്ങളുടെ ആര്‍ത്തി തീരുമല്ലോ അത് മതി " എന്ന് പറഞ്ഞു അവന്‍ ഫോണ്‍  കട്ട്‌ ചെയ്തു ,, ഇതാണ് അവസ്ഥ . പാവം പ്രവാസികള്‍ ....എന്റെ പെങ്ങളുടെ കല്യാണത്തിന് മിനുട്ടുകള്‍ ഇടവിട്ട്‌ ഫോണ്‍ ഞാന്‍  ചെയ്തു .. കല്യാണ വീട്ടിലെ ശബ്ദങ്ങള്‍ കേള്‍ക്കുവാന്‍  മൊബൈല്‍ ലൌഡ് സ്പീകെറില്‍ ഇട്ടു കൊണ്ട് ഉപ്പയുടെ പോക്കെറ്റില്‍ ഇട്ടു നടക്കാന്‍ പറഞ്ഞവനാ  ഞാന്‍ ഹി എന്ത് ചെയ്യാന്‍ സ്വപ്നങ്ങള്‍ മാത്രം ബാക്കി . അന്ന്   മത്തികറിയും  കുബൂസ് ഉം   കഴിച്ചു  എല്ലാവരുടെയും മുന്നില്‍ ചിരിച്ചു സന്തോഷവാനായി  നടന്നു ..  .. എല്ലാവരും ഉറങ്ങിയപ്പോള്‍ ബാത്രൂമില്‍  കയറി വെള്ളം തിരിച്ചിട്ടു കൊണ്ട് പൊട്ടി കരഞ്ഞു അങ്ങിനെ സങ്കടം തീര്‍ത്തു .... ഇത് ഞാന്‍ റൂമില്‍   അവര്‍ക്ക് എന്നോട് സഹതാപം ഇല്ല അവര്‍ പറയുവ " നീ  എങ്ങിനെ കണ്ടു പിടിച്ചു ഞങ്ങള്‍ കരയാന്‍ കയറുന്ന സ്ഥലം  ബാത്രൂം ആണ് എന്ന്" ...  .എല്ലാവരും ഇതിന്റെ ആള്‍ക്കാരാണ് ബാത്‌റൂമില്‍ കരയുന്നവര്‍ .. പാവം ഞങ്ങള്‍ പ്രവാസികള്‍ ......................"പ്രവാസത്തിന്‍ വേദന അറിയാന്‍ എടുക്കു വിസ ഒരു വട്ടം --വിടരാപ്പൂ നൊമ്പരങ്ങളവിടെ കരയിക്കും പലവട്ടം ..നഗ്ന മേനിയില്‍ മൂട്ട കടിക്കുന്ന സുഖമൊന്നു വേറെയ കൂട്ടരേ ..നോവ്‌ നിറയുന്ന ബേജാര് നിറയുന്ന സ്ഥലമാണ്‌  മക്കളെ ഗള്‍ഫ്‌ ..അതിലലിയും തോറും  വെറുക്കും -അതിലലിയും തോറും  മടുക്കും മടുക്കും..  ........... ............"   ( വരികള്‍ ആധുനിക കവി Zacകിഴക്കേതില്‍ ) കഴിഞ്ഞിട്ടില്ല പ്രവാസികളുടെ റിയല്‍ ജീവിതവുമായി  ഈ Zac ഇനിയും വരും.


Zac കിഴക്കേതില്‍ Zac™
║▌│█║▌║│█║║▌█ ║▌
╚»+919747709002«╝