2012, സെപ്റ്റംബർ 16, ഞായറാഴ്‌ച

സദ്യയുണ്ണുമ്പോള്‍ സൂക്ഷിക്കുക!


സദ്യയുണ്ണുമ്പോള്‍ സൂക്ഷിക്കുക! 

മലയാളിയുടെ സുന്ദരമായ മുഖവും മുടിയും വിദേശീയര്‍ എക്കാലവും അസൂയയോടെയാണ് നോക്കുന്നതെന്നാണ് പണ്ടൊരു സായിപ്പ് പറഞ്ഞിട്ടുള്ളത്. എന്നാല്‍ മലയാളിയുടെ ശരീരം കാണുമ്പോള്‍ അവര്ക്കു ചിരിവരുമെന്ന കാര്യം സായിപ്പ് മിണ്ടിയില്ലെന്നു മാത്രം. കഷണ്ടിയും കുമ്പയും പുരുഷലക്ഷണമെന്ന് പറഞ്ഞിരുന്ന കാലം പോയി. ഇന്നിപ്പോള്‍ ഫിറ്റ്നസിനാണ് എവിടെയും മാര്ക്കഞറ്റ്. എന
്നിട്ടും മലയാളിക്ക് കുടവയര്‍ കു
റയ്ക്കാന്‍ കഴിയുന്നില്ല. പണത്തിന്റെ കൊഴുപ്പ് വയറ്റില്പ്പോ യി അടിയുമ്പോള്‍ കൊഴുപ്പിളക്കാന്‍ പിന്നെയും പണം ചെലവിടുകയാണ് മലയാളി. കുടവയറന്‍, ആറാംമാസം, നിത്യഗര്ഭിലണി എന്നിങ്ങനെയുള്ള ഓമനപ്പേരുകള്‍ തന്റെ സല്പ്പേ രിനു മുകളില്‍ കരിനിഴല്‍ വീഴ്ത്തുന്നുവെന്നു മനസിലാകുമ്പോഴാണ് ഫിറ്റ്നസ് സെന്ററുകളില്‍ അഭയം തേടുന്നത്. ഈ പൊല്ലാപ്പിന്റെ പിന്നിലെ കാരണമെന്താണെന്ന് കണ്ടെത്തി ആ കാരണത്തെ ശാസ്ത്രീയമായി കൈകാര്യം ചെയ്യുകയും ചെയ്താല്‍ കുടവയര്‍ എന്ന ഭീഷണിയില്നിുന്നും രക്ഷപ്പെടാവുന്നതേയുള്ളൂ. എല്ലാ വര്ഷആവും ചിങ്ങമാസത്തില്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നു മാത്രം. ഓണം പത്തോണത്തില്നി ന്ന് മുപ്പത്തൊന്നോണമായിരിക്കുന്ന ചിങ്ങത്തില്ത്തനന്നെയാണ് കല്യാണങ്ങളുടെ പൊടിപൂരവും. 2000 മുതല്‍ 3000 വരെ കാലറി ഒറ്റ സദ്യയിലൂടെ മലയാളിയുടെ ശരീരത്തിലെത്തുന്ന സദ്യ ഇന്നത്തെ ജീവിതശൈലിയുമായി പൊരുത്തപ്പെടുന്നില്ല എന്ന സത്യം എത്രപേര്ക്കതറിയാം?
വേണ്ടത് 2000 കാലറി, സദ്യയിലുള്ളത് 2500 കാലറി
കസേരയിലിരുന്ന് ജോലിചെയ്യുന്ന ഇന്നത്തെ ഒരു മലയാളിക്ക് ഒരു ദിവസം വേണ്ടത് 1800-2000 കാലറി ഊര്ജ്ജ മാണ്. എന്നാല്‍ ഒരു കേരളീയസദ്യയിലുള്ളത് 2000 മുതല്‍ 2500 വരെ കാലറിയാണ്. ഒരു കപ്പ് പായസത്തില്‍ 250 കാലറിയുള്ളപ്പോള്‍ മൂന്നു തരം പായസത്തിലൂടെ 750 കാലറിയാണ് ഒരു സദ്യ സമ്മാനിക്കുന്നത്. ബാക്കി വിഭവങ്ങളുടെ കാലറി കണക്ക് ഇങ്ങനെ-
ചോറ് (മൂന്ന് ബൌള്‍) - 400 കാലറി
സാമ്പാര്‍ 100 ഗ്രാം - 80
പരിപ്പ് (20k ഗ്രാം) - 100
നെയ്യ് (2 സ്പൂണ്‍) - 80
അവിയല്‍ (ഒരു കപ്പ്) - 100
കിച്ചടി (മൂന്ന് സ്പൂണ്‍) - 50
പപ്പടം, ഉപ്പേരി, അച്ചാര്‍ തുടങ്ങിയവ - 350
പായസം (ഒരു കപ്പ്) - 250
മോര് (ഒരു കപ്പ്) - 80
പഴം - 50
രസം - 20
ഊണിനുശേഷം ബോളിയും പായസവും ചേര്ത്തുര കഴിച്ച് അതിന്റെ ചെടിപ്പു മാറാന്‍ പുളിശേരി കൂട്ടി പിന്നെയും ഒന്നുകൂടി ഉണ്ടശേഷമാണ് ഇലമടക്കുന്നതെങ്കില്‍ ഈ കാലറികണക്ക് വീണ്ടും ഉയരും. ദിവസവും ഒരു കഷണം ബ്രെഡ്ഡ് അധികം കഴിച്ചാല്പോിലും ഒരു വര്ഷംരകൊണ്ട് മൂന്നു കിലോ ഭാരം വര്ദ്ധി ക്കുന്ന സ്ഥിതിക്ക് ഓണക്കാലവും കല്യാണസീസണും കൂടി ഒരുമിച്ചു വന്നുപോകുമ്പോള്‍ ദിവസം 500-1000 കാലറിയാണ് അധികപ്പറ്റായി മലയാളി അകത്താക്കുന്നത്. ഈ അധികകാലറി കൊഴുപ്പായി വയറ്റില്‍ അടിഞ്ഞുകൂടുന്നതോടെ കുടവയറെന്നൊരു അലങ്കാരം മലയാളിക്കു സ്വന്തം.
കുഴപ്പം സദ്യയിലോ സദ്യയൂട്ടിലോ?
മലയാളികളുടെ ഇഷ്ടഭോജനമാണ് സദ്യ. കേമവും കെങ്കേമവുമായ സദ്യകളുണ്ട്. ഇരുപത്തെട്ടുകൂട്ടം കറികളാണ് കേമമായ സദ്യയുടെ സവിശേഷത. മൂന്നു പായസത്തോടുകൂടിയ സദ്യയാണ് കെങ്കേമം. നമ്മുടെ ദഹനവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് സദ്യ ചിട്ടപ്പെടുത്തിയിട്ടുള്ളത്. ആയുര്വ്വേ ദവിധിപ്രകാരം എരിവ്, പുളി, ഉപ്പ്, മധുരം, കയ്പ്, ചവര്പ്പ് എന്നിങ്ങനെയുള്ള ആറു രസങ്ങളും സദ്യയില്‍ സമ്മേളിക്കുന്നുണ്ട്. മനുഷ്യശരീരത്തിനാവശ്യമായ എല്ലാ പോഷകവിഭവങ്ങളും സദ്യയിലുണ്ട്. പഴം മുതല്‍ പയര്വലരെ പല രൂപത്തിലും ഭാവത്തിലുമായി ഇലയില്‍ നിരക്കുമ്പോള്‍ സദ്യ എന്നത് ഒരു സംതുലിതാഹാരമായി മാറുന്നു.
പാരമ്പര്യരീതിയനുസരിച്ച് നിലത്ത് ഇലയിട്ട് ചമ്രംപടിഞ്ഞിരുന്നാണ് സദ്യ കഴിക്കാറ്. ഇലയിടുന്നതിനും വിളമ്പുന്നതിനുമൊക്കെ അതിന്റേതായ ചിട്ടകളുണ്ട്. ഇലയിലേക്ക് ചൂടു ചോറു വീഴുമ്പോള്ത്തിന്നെ ആരോഗ്യത്തിന് ഗുണമുള്ള ഘടകങ്ങള്‍ ഉണ്ടാവുന്നുണ്ടെന്നാണ് ആയുര്വ്വേ്ദം ചൂണ്ടിക്കാണിക്കുന്നത്. ചോറില്‍ നെയ്യും പരിപ്പുമൊഴിച്ച് ഉണ്ടുതുടങ്ങുന്ന സദ്യ അവസാനിപ്പിക്കുന്നത് ഇഞ്ചിക്കറിയും മോരും രസവുമൊക്കെ കൂട്ടിക്കൊണ്ടാണ്. ദഹനരസങ്ങളായ ഈ മൂന്നു വിഭവങ്ങളും ഔഷധക്കൂട്ടുകള്കൂ്ടിയാണ്. സദ്യയുണ്ടതിന്റെ ആലസ്യത്തില്നിതന്ന് ഇവ നമ്മെ ഉണര്വിളലേക്കു നയിക്കുന്നു. അങ്ങനയെങ്കില്‍ സദ്യയുണ്ടതുകൊണ്ട് എന്തു സംഭവിക്കാനാണെന്ന് ചോദിച്ചേക്കാം. ചോദ്യം അവിടെ നില്ക്ക ട്ടെ. മലയാളിയുടെ ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളിലൂടെ ഒന്നു കണ്ണോടിക്കുമ്പോള്‍ ഉത്തരം സ്വയം കണ്ടെത്താവുന്നതേയുള്ളൂ.
ജീവിശൈലിക്കിണങ്ങാത്ത സദ്യ
അദ്ധ്വാനിക്കുന്ന ജനവിഭാഗത്തെ മുന്നിസര്ത്തി യാണ് പണ്ടുള്ളവര്‍ സദ്യ വിഭാവനം ചെയ്തത്. ജന്മിമാര്ക്കു പോലും അന്ന് ശാരീരികവ്യായാമമുണ്ടായിരുന്നു. കാതങ്ങളോളം നടന്നുള്ള യാത്ര, ക്ഷേത്രദര്ശയനത്തോടൊപ്പമുള്ള വലംവയ്ക്കല്‍, സൂര്യനമസ്കാരം, കുളത്തിലെ നീന്തിക്കുളി തുടങ്ങിയവയെല്ലാം വ്യായാമത്തിന്റെ ഓരോ പടികളായിരുന്നു. കാലം പിന്നിട്ടപ്പോള്‍ ശാരീരിക അദ്ധ്വാനം ചുരുക്കം ചിലരിലേക്കു മാത്രം ഒതുങ്ങി. വെള്ളക്കോളര്‍ വ്യാപകമായതോടെ സാധാരണക്കാരും കുമ്പയുടെ അവകാശികളായി മാറി. എരിഞ്ഞുതീരാത്ത കാലറിക്ക് കൊഴുപ്പായി വയറ്റില്‍ അടിഞ്ഞുകൂടുകയേ വഴിയുള്ളൂ. അങ്ങനെയാണ് സദ്യ മലയാളിക്ക് അസംതുലിത ഭക്ഷണമായി തീര്ന്നേത്.
കുടവയറു മാത്രമല്ല, രോഗങ്ങളും
സദ്യകളിലൂടെ അകത്തുചെല്ലുന്ന അധിക കാലറി കുടവയര്‍ മാത്രമല്ല, അമിതവണ്ണവും അമിതഭാരവും മൂലം നിരവധി രോഗങ്ങളും ആക്രമിക്കാനെത്തും. അവയില്‍ പ്രധാനം ഈ പറയുന്നവയാണ്.
പ്രമേഹം
ഹൃദ്രോഗം
ശ്വാസകോശരോഗങ്ങള്‍
ഉദരക്യാന്സഗര്‍
വന്ധ്യത
എല്ലു തേയ്മാനം
മുട്ടുവേദന
വെരിക്കോസ് വെയിന്‍
സദ്യയുണ്ണുമ്പോള്‍ ഒരു കണ്ണുവേണം
മലയാളിക്ക് ഇന്ന് എല്ലാ ദിവസവും ആഘോഷങ്ങളാണ്. ഒരു കുഞ്ഞു പിറന്നുവീണാലുടന്‍ കുഞ്ഞിന്റെ അച്ഛന്റെ ഓഫീസില്‍ ആഘോഷങ്ങളുടെ അമിട്ടു പൊട്ടും. ഇരുപത്തെട്ടിന് അടുത്ത അമിട്ട്. പിറന്നാള്‍, ചോറൂണ് അങ്ങനെ പോകുന്ന വിശേഷദിവസങ്ങളിലെല്ലാം ആഘോഷങ്ങള്‍ വീടിന്റെ പടികടന്നു പുറത്തെത്താന്‍ തുടങ്ങിയതോടെയാണ് മലയാളിക്ക് മുന്നൂറ്ററുപത്തഞ്ചു ദിവസം പോരാതായത്. ഒരേ ദിവസംതന്നെ പലയിടങ്ങളില്‍ സദ്യയുണ്ടാവുമ്പോഴാണ് ചിങ്ങത്തിന് അറുപതു ദിവസമുണ്ടായിരുന്നെങ്കില്‍ എന്നു ചിന്തിച്ചുപോവുക. ആമാശയത്തിന്റെ വികസനം നിരന്തരം സംഭവിച്ചതോടെ കുടവയറരുടെ നാടായി കേരളം മാറി. ഇന്നിപ്പോള്‍ കാലറി എരിച്ചുകളയാന്‍ നടപ്പാതകള്‍ പോരെന്നാണ് പലരുടെയും പരാതി. എന്നാലും സദ്യയെ കൈവിടാന്‍ ആരും ഒരുക്കമല്ല. അതുകൊണ്ട് സദ്യയുടെ മുന്നിലെത്തുമ്പോള്‍ ചില കാര്യങ്ങള്‍ ഓര്ക്കു ന്നതു നന്ന്.
ചോറ് കുറച്ച് കറികള്‍ കൂടുതല്‍ കഴിക്കണം സെദ്യയുള്ള ദിവസം പ്രാതല്‍ ലഘുവാക്കുക സെദ്യയുണ്ടതിനുശേഷം ആ ദിവസം ഫ്രൂട്ട് ജ്യൂസല്ലാതെ മറ്റൊന്നും കഴിക്കാതിരിക്കുക ഒരു പായസം മാത്രം കഴിക്കുക. അല്ലെങ്കില്‍ എല്ലാ പായസവും നുണയുക മാത്രം ചെയ്യുക. ആയിരം പൂര്ണ്ണകചന്ദ്രന്മാരെ കാണാന്‍ ഭാഗ്യം ലഭിക്കണേയെന്നു പ്രാര്ത്ഥി ക്കുന്ന മലയാളിക്ക് ആയിരം സദ്യയുണ്ണാനും ഭാഗ്യമുണ്ടാവണമെങ്കില്‍ വിഭവങ്ങളുടെ മുമ്പിലെത്തുമ്പോള്‍ സ്വയം മറക്കാതിരിക്കുക


Zac കിഴക്കേതില്‍ Zac
║▌│█║▌║│█║║▌█ ║▌

╚»+966508307860+919747709002«╝

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ