2017, ഒക്‌ടോബർ 30, തിങ്കളാഴ്‌ച

"99ന്റെ പരീക്ഷ!"


ഒരിക്കൽ ഒരു രാജാവ് 👨🏻‍🍳തന്റെ  മന്ത്രിയോട് ചോദിച്ചു..🙍‍♂
''മന്ത്രീ, ഇക്കണ്ട സൗകര്യങ്ങൾ ഒക്കെയുണ്ടെങ്കിലും ഒരു സമാധാനമില്ല.. ആ രാജസേവകനെ കണ്ടോ.. അയാൾ ദരിദ്രനാണ്, എങ്കിലും; എത്ര സന്തോഷവാനാണ് അയാൾ! എന്താണതിന്റെ കാരണം!?"

🙍‍♂മന്ത്രി പറഞ്ഞു.. "രാജാവേ, താങ്കൾ  99ന്റെ പരീക്ഷ നടത്തിയാൽ മതി, നിസ്സാരമായി ഉത്തരം കിട്ടും."

👨🏻‍🍳രാജാവ്.. "ങ്ങേ.. അതെന്താ 99ന്റെ പരീക്ഷ!?"

🙍‍♂മന്ത്രി.. "99 വെള്ളി നാണയങ്ങൾ ഒരു കിഴിയിലാക്കി, ഈ 100 നാണയങ്ങൾ നിനക്കുള്ളതാണെന്ന് എഴുതി; അയാളുടെ വീട്ടു പടിക്കൽ വെക്കൂ.. അപ്പോൾ സമാധാനക്കേടിന്റെ കാര്യം മനസ്സിലാവും!''

രാജാവ്; തന്റെ മന്ത്രി നിർദേശിച്ചതു പോലെ 99 നാണയങ്ങളടങ്ങുന്ന കിഴി,
💰💰 സേവകന്റെ വീട്ടു പടിയിയിൽ കൊണ്ടുവക്കാൻ ഏർപ്പാടാക്കി..
🛏🛏🛏🛏
രാത്രിയിലെപ്പോഴോ പുറത്തിറങ്ങിയ സേവകൻ തന്റെ വീട്ടു പടിക്കലിരിക്കുന്ന പണക്കിഴി കണ്ടു..
അത് പരിശോധിച്ച്; രാജസമ്മാനമാണെന്ന് അറിഞ്ഞ് അത്ഭുതപ്പെട്ടു, ശേഷം സന്തോഷിച്ചു..
😄😄😄😄
 "ആഹാ.. 100 വെള്ളി നാണയങ്ങൾ!!"

💰💰💰💰
അയാൾ നാണയങ്ങൾ എണ്ണാൻ തുടങ്ങി..

എത്ര പ്രാവശ്യം എണ്ണിയിട്ടും 99 നാണയങ്ങൾ മാത്രം!

പക്ഷേ; കിഴിയിൽ 100 നാണയങ്ങൾ എന്നല്ലേ എഴുതിയിരിക്കുന്നത്!

 ബാക്കിയുള്ള ഒരു,😳 നാണയമെവിടെ!? അയാൾ ആകെ പരവശപ്പെട്ട്; തിരച്ചിൽ തുടങ്ങി..

വീടും പറമ്പും അരിച്ചു പൊറുക്കി..

 ഭാര്യയേയും, മക്കളേയും, അയൽക്കാരേയും ചോദ്യം ചെയ്തു..


പക്ഷേ; ആ ഒരു നാണയം മാത്രം കിട്ടിയില്ല!

കാണാതായ ആ ഒരൊറ്റ  നാണയത്തെ കുറിച്ചോർത്ത് അയാൾക്ക് അന്ന് രാത്രി ഉറക്കം വന്നില്ല!
😡😡😡
 ഒരു പക്ഷേ; ജീവിതത്തിൽ ആദ്യമായി അയാൾക്ക് ഉറങ്ങാനാകാത്ത രാത്രി!!
☹☹☹
അടുത്ത ദിവസം; അയാൾ വളരെ ദുഖിതനായാണ് രാജകൊട്ടാരത്തിൽ എത്തിയത്.
🙍‍♂
അയാളെ പ്രതീക്ഷിച്ചിരുന്ന രാജാവ് ഇങ്ങനെ അന്വേഷിച്ചു..
👨🏻‍🍳
 "നിങ്ങൾക്കെന്തു പറ്റി? ഏറെ ക്ഷീണിതനും, ദു:ഖിതനുമാണല്ലോ?"
🙍‍♂
ഭടൻ.. "പ്രഭോ, അങ്ങ് കനിഞ്ഞു തന്ന 100 നാണയങ്ങളിൽ ഒരെണ്ണം മാത്രം കാണുന്നില്ല.
🙇 അതോർത്താണീ വിഷാദം!"

രാജാവിന് കാര്യം പിടികിട്ടി..

 തന്റെയും രോഗം ഇത് തന്നെ!

*കിട്ടാത്ത ഒന്നിനെ  ഓർത്താണ് ദുഃഖം*

കയ്യിലുള്ള 99ൽ സന്തോഷിക്കാനും, അനുഗ്രഹങ്ങൾ തന്ന ദൈവത്തിനോടുള്ള നന്ദികാണിക്കാനും അതിനാൽ മറക്കുന്നു!!

കിട്ടിയതൊന്നും മതിയാവാതെ സങ്കടപ്പെട്ട് കാലം കഴിക്കണോ? അതോ, ഉള്ളതിൽ സംതൃപ്തനായി സമാധാനമായി ജീവിക്കണോ.. തീരുമാനം നമ്മുടേതാണ്... നമ്മുടേത് മാത്രം!!

*എത്രകല്ലുകൾ നിറഞ്ഞ വഴിയിലൂടെയും നല്ലൊരു ഷൂസണിഞ്ഞാൽ നമുക്കു വളരെയെളുപ്പം നടക്കാൻ പറ്റും.*
*എന്നാൽ ധരിച്ച ഷൂസിനുള്ളിൽ ചെറിയൊരു കല്ല് കടന്നു കൂടിയാലോ!?*

.."പുറത്തുള്ള പ്രശ്നങ്ങളല്ല; നമ്മുടെ പരാജയ കാരണം.. നമ്മുടെ ഉള്ളിലുള്ള കുറവുകളാണ്!

 ചുരുക്കിപ്പറഞ്ഞാൽ,, നമ്മുടെ ചിന്തകളാണ് നമ്മുടെ ഭാവി നിർണ്ണയിക്കുന്നത്!!" 🙏🙂🙃😉😌😍🙏🏻

2017, ഒക്‌ടോബർ 26, വ്യാഴാഴ്‌ച

ലക്ഷദ്വീപ്‌ യാത്ര

'ലക്ഷദ്വീപ്‌'- ഒരു സ്വപ്ന യാത്ര...യാത്രികരേ ഇതിലെ ഇതിലേ..!!
------------------------
  ഇവിടെ ഞാൻ എഴുതാൻ പോകുന്നത്‌ എന്റെ യാത്രാനുഭവം അല്ലാ മറിച്ച് ലക്ഷദ്വീപിലേക്ക്‌ എങ്ങനെ പോകാം അതല്ലാ എന്തൊക്കെ ശരിയാക്കണം എന്ന കൊച്ചു വിവരങ്ങൾ ആണു. ആദ്യം തന്നെ ലക്ഷദ്വീപിൽ പോകാൻ പാസ്‌ പോർട്ട്‌ വേണ്ടാ എന്നത്‌ മനസ്സിലാക്കുക. ഫോട്ടോ ഉള്ള തിരിച്ചറിയൽ രേഖ ഉണ്ടായാൽ മാത്രം മതി.
    സ്വപ്ന യാത്രയുടെ വിത്ത്‌ ഇട്ടത്‌ ഒന്നരവർഷം മുന്നെ അബ്ബാസ്ക്കാടെ ഒരു പോസ്റ്റിലെ ഒരു കമന്റിനു ഇക്ക നമുക്ക്‌ ഫാമിലിയായി ലക്ഷദ്വീപിൽ പോകാം എന്ന് റിപ്ലേയിലൂടെ ആയിരുന്നു.
   ഒരാൾ സ്പോൺസർ ചെയ്യാൻ ഉണ്ട്‌ എങ്കിൽ 3000 രൂപ കൊണ്ട്‌ ഒരാൾക്ക്‌ ലക്ഷദ്വീപിൽ പോയി വരാം..എന്താ വിശ്വാസമാകുന്നില്ലേ..??
   ആദ്യ കടമ്പ ഒരു സ്പ്പോൺസർ-
പരിചയം ഉള്ള ആരെങ്കിലും ലക്ഷദ്വീപിൽ ഉണ്ടെങ്കിൽ അവർ വളരെ സന്തോഷ പൂർവ്വം നമ്മുടെ സ്പ്പോൺസർ ആകും. ഇത്രയും നിഷ്കളങ്കരും സഹായ മനസ്കരുമായ ഒരു വിഭാഗം ഇപ്പൊഴും ഈ ഭൂമിയിൽ ഉണ്ട്‌ എന്നത്‌ തന്നെ വിശ്വസിക്കാൻ പ്രയാസമായിരിക്കും അവിടെ എത്തുന്ന ഒരോരുത്തർക്കും....മാവേലി ആണോ ഇപ്പൊഴും ലക്ഷദ്വീപ്‌ ഭരിക്കുന്നത്‌ എന്ന് തോന്നിപ്പോകും അവിടെ ഉള്ള നാട്ടുകാരുമായി നമ്മൾ പരിചയപ്പെടുംബോൾ...!
 ആദ്യമായി നമ്മൾ പോകാൻ ഉദ്ദേശിക്കുന്നവരുടെ ഫുൾ അഡ്രസ്സ്‌ നമ്മൾ സ്പോൺസർക്ക്‌ അയച്ചു കൊടുത്താൽ അവർ അവിടെ നമ്മുടെ പേരിൽ ചലാൻ അടച്ച്‌ ഫോമും അക്നോലഡ്ജ്മെന്റും നമുക്ക്‌ പോസ്റ്റൽ ആയി അയച്ചു തരും.
 അത്‌ നമ്മുടെ കയ്യിൽ കിട്ടാൽ ഏകദേശം ഒരാഴ്ച എടുക്കും, അപ്പൊഴെക്കും നമ്മൾ നമ്മുടെ പോലീസ്‌ സ്റ്റേഷനിൽ പോയി ഇന്ന ആവശ്യത്തിനു വേണ്ടി എന്ന് അപേക്ഷ കൊടുത്താൽ ഒന്ന് രണ്ട്‌ ദിവസങ്ങൾക്കകം എസ്‌ ഐ ഒപ്പിട്ട പോലീസ്‌ വേരിഫിക്കേഷൻ സർട്ടിഫിക്കറ്റ്‌ നമുക്ക്‌ കിട്ടും. ഇതിൽ ശ്രദ്ദിക്കേണ്ട വിഷയം എന്താണെന്ന് വെച്ചാൽ ഫാമിലി ആയാണ്‌ പോകുന്നതെങ്കിൽ  ഒരു അപേക്ഷയിൽ തന്നെ ഭാര്യയുടെയും കുട്ടികളുടെയും ഒക്കെ പേരു ചേർത്താൽ മതി.
   അടുത്ത കടമ്പ  അയച്ചു തന്ന ഫോം പൂരിപ്പിച്ച്‌ പോലീസ്‌ വെരിഫിക്കേഷൻ സർട്ടി ഫിക്കറ്റും പോകുന്ന ഒരോ ആളുടെയും മൂന്ന് ഫോട്ടോ ,ഫോട്ടോ ഉള്ള ഐഡി പ്രൂഫ്‌ എന്നിവ സഹിതം കൊച്ചിയിലെ വെല്ലിംഗ്ടൺ ഐലന്റിലെ  ലക്ഷദ്വീപ്‌ അഡ്മിസ്ട്രേഷൻ ഓഫീസിൽ കൊണ്ട്‌ കൊടുക്കുക എന്നതാണു. ഇന്റർ നെറ്റിന്റെ സകല സാധ്യതകളും ഉപയോഗിച്ചിട്ടും അഡ്മിൻ ഓഫീസിലെ കോണ്ടാക്ട്‌ നംബർ കിട്ടിയില്ലാ. ഗൂഗിളിൽ ഒക്കെ കൊടുത്തിരിക്കുന്ന നംബർ നിലവിൽ ഇല്ലാതായിട്ട്‌ വർഷങ്ങൾ കഴിഞ്ഞു എന്നറിഞ്ഞപ്പോൾ മനസ്സിൽ കരുതിയതാ എല്ലാ കോണ്ടാക്ട്‌ നംബറും ചേർത്ത്‌ കൊണ്ട്‌ സഞ്ചാരികൾക്ക്‌ ഉപകാരപ്രദമായ ഒരു എഴുത്ത്‌..!!
തിങ്കൾ മുതൽ വെള്ളി വരെ ഏത്‌ ദിവസം വേണെമെങ്കിലും ഫോമുമായി പോകാവുന്നതാണ്‌. ലക്ഷദ്വീപിൽ പോകാൻ ഉദ്ദേശിക്കുന്നവർ തന്നെ ഫോം കൊണ്ട്‌ കൊടുക്കണം എന്നില്ലാ. അവിടെ ഫോം കൊടുത്ത്‌ ഒരാൾക്ക്‌ 200 രൂപ സ്പ്പോർട്ട്സ്‌ സെസ്സ്‌ കൊടുത്ത്‌ കഴിഞ്ഞാൽ അത്‌ പൂർത്തി ആയി.
 പിന്നെ കാത്തിരിപ്പാണു....
  അവിടെ ഓഫീസിൽ നടക്കുന്നത്‌ അവർ ആ ഫോം ചെക്ക്‌ ചെയ്ത്‌ അവിടെ ഉള്ള പോലീസ്‌ സെല്ലിലേക്ക്‌ കൈ മാറും,അവിടെ നിന്നും നമ്മുടെ പോലീസ്‌ സ്റ്റേഷനിനേക്ക്‌ അവർ ഈ നമ്മൾ കൊടുത്ത പി സി സി യുടെ ആധികാരികത ചെക്ക്‌ ചെയ്യാൻ മെയിൽ ചെയ്യും,അത്‌ ജന്യൂയിൻ ആണെന്ന് കാണിച്ച്‌ റിട്ടേൺ വന്നാൽ വീണ്ടും നമ്മൂടെ അപേക്ഷ സൂപ്രണ്ടിനു കൈമാറും,അത്‌ അഡ്മിനിസ്ട്രേറ്റർ ഒപ്പ്‌ വെച്ച്‌ നമുക്ക്‌ 15 ദിവസത്തെ പെർമ്മിറ്റ്‌ അനുവദിച്ച്‌ തരും..!!
ഇടക്കിടെ വിളിച്ച്‌ ചോദിച്ചാൽ മാത്രമേ ഇത്‌ ഒരു ഒരാഴ്ച കൊണ്ട്‌ എങ്കിലും പ്രോസസ്‌ ആകുള്ളൂട്ടാ..അത്രക്ക്‌ ആണു അവരുടെ ജോലിയോടുള്ള കൂറു...പോലീസ്‌ സെൽ സൂപ്പറാ അവർ ഒരു അപേക്ഷ പോലും കയ്യിൽ വെച്ചിരിക്കില്ലാ അവിടെത്തെ എസ്‌ ഐ സാറിനു സ്പഷൽ സല്യൂട്ട്‌..!!
 അടുത്ത സ്റ്റപ്പ്‌ ഷിപ്പ്‌ ടിക്കറ്റ്‌ എടുക്കൽ ആണ്‌. നമ്മൾ പോകാൻ ഉദ്ദേശിച്ച ദ്വീപിലേക്കുള്ള ഷിപ്പ്‌ ചാർട്ട്‌ ചെയ്യുന്നതിനെ ദ്വീപുകാർ  പ്രോഗ്രാം എന്നാ പറയുക..അപ്പൊ എപ്പൊഴാണു നമുക്ക്‌ ‌ പ്രോഗ്രാം എന്ന് നോക്കി ഷിപ്പ്‌ ടിക്കറ്റ്‌ എടുക്കുക.?കോഴിക്കോട്,‌ ബേപ്പൂർ,കൊച്ചി,മംഗലാപുരം എന്നീ പോർട്ടുകൾ വഴി നമുക്ക്‌ പോകാം നമുക്ക്‌ അനുവദിച്ച്‌ തന്ന 15 ദിവസത്തിനകം നമ്മൾ പോയി വരണം എന്നതിനാൽ ഏത്‌ പോർട്ട്‌ വഴിയാണു ആദ്യം ഷിപ്പ്‌ എന്ന് നോക്കി ടിക്കറ്റ്‌ എടുക്കുക. പ്രോഗ്രാം നടക്കുന്നതിന്റെ നാലു ദിവസം മുന്നെ മാത്രമേ ടിക്കറ്റ്‌ ഇശ്യൂ ചെയ്യൂ എന്നത്‌ ഒരു വൻ കടമ്പ ആണെട്ടാ...!! ഷിപ്പ്‌ പുറപ്പെടുന്ന പോർട്ടീന്ന് ദിവസ പരിധി ഇല്ലാതെ ടിക്കറ്റ്‌ കിട്ടുകയും ചെയ്യും.
 റിട്ടേൺ ടിക്കറ്റ്‌ അവിടെ എത്തിയതിനു ശേഷം എടുത്താ മതീ എന്നർത്ഥം
മൂന്ന് തരത്തിലാണു ടികറ്റ്‌ നിരക്ക്‌
1: ഫസ്റ്റ്‌‌ ക്ലാസ്‌ കാബിൻ ഏകദേശം 2900 രൂപ
2 : സെക്കന്റ്‌ ക്ലാസ്‌ കാബിൻ ആയിരം രൂപ
3 : ബങ്ക്‌ ക്ലാസ്‌ ഇത്‌ സ്പോൺസർ ഉണ്ടെങ്കിൽ മാത്രെ കിട്ടുള്ളൂ ട്ടാ 380 രൂപ.
 ബങ്ക്‌ ക്ലാസ്‌ എന്നു കരുതി കൊച്ച്‌ ആക്കി കാണണ്ടാ ട്ടാ. ഏതൊരു റിസോർട്ടിനോടും കിടപിടിക്കുന്ന സൗകര്യങ്ങൾ ആണു അതിലും-ഫുള്ളി എയർ കണ്ടീഷൺഡ്‌ പോരാത്തതിനു നല്ല വൃത്തി ഉള്ള ബാത്ത്രൂമുകളും ഇതൊക്കെ നമ്മൂടെ റെയിൽവെ ക്ക്‌ മാതൃക ആക്കാവുന്നതാണു..!
  നമ്മൾ കവരത്തി ദ്വീപിലേക്ക്‌ മാത്രം ആണു പെർമ്മിഷൻ എടുത്തത്‌ ,എന്നാൽ നമ്മൾ പോയ ഷിപ്പ്‌ മറ്റു നാലോളം ദ്വീപിൽ ടച്ച്‌ ചെയ്ത്‌ 52 മണിക്കൂർ എടുത്താണു ദ്വീപിൽ എത്തീത്‌.പെർമ്മിഷൻ എടുക്കുംബോ തന്നെ അഗത്തി,മിനിക്കോയ്‌ എന്നീ ദ്വീപകളിലേക്കുള്ള പെർമ്മിഷൻ കൂടി ചേർത്ത്‌ എടുത്തിരുന്നേൽ അവിടെ ഇറങി കാണാൻ പറ്റും. ഒരോ പോർട്ടിലും 2 മൂന്ന് മണിക്കൂറിലധികം  ഷിപ്പ്‌ സ്റ്റേ ഉണ്ടാകും അപ്പൊഴെക്കും ആദ്യ ബോട്ടിൽ ദ്വീപിലേക്ക്‌ പോയി അവസാന ബോട്ടിൽ ഷിപ്പിൽ തിരിച്ചെത്താം. ഇതിനൊന്നും പ്രത്യേക ചാർജ്ജ്‌ കൊടുക്കേണ്ടതും ഇല്ലാ...!!
എഅത്യാവശ്യം വേണ്ടുന്ന കോണ്ടാക്ട്‌ നംബര്റുകൾ താഴെ ചേർക്കുന്നു
admin office : 0484-2668141
police cell SI : 0484-2668722
port welfare officer kochi : 0484 -669110
beypore port : 0495-2416335
കൂട്ടത്തിൽ എന്റെ നംബർ കൂടി : 9895188088 ( വാട്സാപ്പ്/‌ ) എന്നെ കൊണ്ട്‌ ആകുന്ന സഹായം ഞാൻ ചെയ്തു തരാം..എന്റെ അനുഭവത്തിൽ നിന്ന് പറയുകയാണു ഒരിക്കൽ എങ്കിലും ലക്ഷദ്വീപ്‌ യാത്ര പോകണം അത്‌ നിങ്ങലുടെ ജീവതത്തിലെ വേറിട്ട ഒരു അനുഭവം ആയിരിക്കും തീർച്ച...അപ്പോ എല്ലാവർക്കും യാത്രാ മംഗളങ്ങൾ...❤

2017, ഒക്‌ടോബർ 14, ശനിയാഴ്‌ച

ജോർദ്ദാനിലെത്തിയ ഒന്നാം ദിവസം.

*ചരിത്ര ഭൂമികയിലൂടെ.......*
                               _*Zac കിഴക്കേതിൽ*_

‌ _2 - യാത്ര  തുടങ്ങിയപ്പോൾ._

*ജോർദ്ദാനിലെത്തിയ ഒന്നാം ദിവസം.*
➖➖➖➖➖➖➖➖➖➖➖➖➖➖➖

ദിവസം തുടങ്ങിയത് (അത്  12 മണിക്കാണ് തുടങ്ങുന്നത് എന്നല്ലേ  നിങ്ങളും ഞാനും പറയാറ്) തന്നെ എയർപോർട്ടിലാണ്.

എയർപോർട്ടിലെ കാത്തിരിപ്പും  ഫ്ലൈറ്റിലെ ദീർഘയാത്രയും എനിക്കത്ര സന്തോഷമുള്ള കാര്യമല്ല.  ഗ്രൂപ്പിലായപ്പോൾ അതും  വലിയ കുഴപ്പമില്ലാതെ നീങ്ങിത്തുടങ്ങുകയാണ്.

സെപ്റ്റംബർ 25 തിങ്കൾ അതിരാവിലെ 4:15 നായിരുന്നു വിമാനം.
എയർ അറേബ്യയുടേതായിരുന്നു വിമാനം. ലോഞ്ചിൽ ഒന്നിച്ചിരുന്നപ്പോഴാണ് എല്ലാവരുമായും  പരിചയപ്പെടുന്നത്. മുൻപ് സൂചിപ്പിച്ചിരുന്ന  വാട്സ് ആപ്പ് ഗ്രൂപ് സജീവമായിരുന്നു. പുലർച്ചെത്തന്നെ തത്സമയ വിവരങ്ങൾ പലരും ഗ്രൂപ്പിൽ ഇട്ടിരുന്നു. ഞാൻ സ്വന്തം വകയും കുറേ ഫോട്ടോകളെടുത്തയച്ചു.

നിരവധി യാത്രക്കാർ വിമാനം കാത്തിരിപ്പുണ്ടായിരുന്നു. എയർ അറേബ്യയുടെ ആസ്ഥാനമായ ഷാർജയിലേക്കാണ് ഞങ്ങൾ ആദ്യം പോകേണ്ടത് . കണക്ഷൻ ഫ്ലൈറ്റ് അവിടെ നിന്നാണ്.  അവിടെ നിന്നും ജോർദ്ദാൻ തലസ്ഥാനമായ അമ്മാനിലേക്കാണ് പോകേണ്ടത്. അതും എയർ അറേബ്യയുടെ വിമാനത്തിൽ തന്നെ.
നെടുമ്പാശ്ശേരിയിൽ കാത്തിരിപ്പ് തന്നെയായിരുന്നു. അതിനിടയിൽ രാത്രി തഹജ്ജുദ് നമസ്കാരം എയർപോർട്ടിൽ നിർവ്വഹിച്ചു. അവിടെ നല്ലൊരു പ്രയർ റൂമുണ്ട്. പോകുന്ന സ്ഥലങ്ങളിൽ കുടിക്കാനുള്ള വെള്ളം ലഭിക്കാൻ വലിയ സംഖ്യ നൽകേണ്ടി വരുമെന്ന് അധികൃതർ പറഞ്ഞിരുന്നതിനാൽ കുറച്ച് വെള്ളക്കുപ്പികൾ നേരത്തേ ലഗ്ഗേജിൽ പലരും കരുതിയിരുന്നു. ഞാൻ വെള്ളം കരുതിയിരുന്നില്ല. വിമാനത്തിൽ ആവശ്യമുള്ള സാധങ്ങൾക്കെല്ലാം വലിയ വില കൊടുക്കണം. ആകെയുള്ള കുറച്ചു ഡോളർ നേരത്തേ ചെലവഴിച്ചു തീർത്താൽ അവസാനം കഷ്ടത്തിലാകുമെന്ന ചിന്തയാൽ പലരും ഡോളർ  സൂക്ഷിക്കുകയായിരുന്നു. എന്നാലും ചായ ശീലമാക്കിയവർ 95 രൂപ കൊടുത്ത് ഇവിടുന്ന് ചായ കുടിച്ചു.  എനിക്ക് അതിന്റെ ആവശ്യം വന്നില്ല. ഞാനൊരു 37 വർഷമായിട്ടുണ്ടാകും ചായയും കാപ്പിയും നിർത്തിയിട്ട്......

പുലർച്ചെ 4:15ന് തന്നെ ഞങ്ങളേയും കൊണ്ട് വിമാനം പറന്നുയർന്നു. എന്റെ സീറ്റ് പാസേജിനോട്  അടുത്ത സീറ്റായിരുന്നു.(നെടുമ്പാശേരിയിൽ ബോർഡിങ്ങ് പാസ് തരുന്ന ഉദ്യോഗസ്ഥനോട് Window സീറ്റ് ഞാൻ ആവശ്യപ്പെട്ടിരുന്നു. അദ്ധേഹം ഇല്ലെന്ന് പറഞ്ഞു. പക്ഷെ അദ്ധേഹം ഷാർജ - ജോർദ്ധാൻ വിമാനത്തിന് Window സീറ്റ് തന്നു.ഞാൻ ഹാപ്പിയായി) ഏകദേശം സുബഹിയായി എന്നു തോന്നിയപ്പോൾ സീറ്റിൽ നിന്നു തന്നെ നമസ്ക്കാരം നിർവഹിച്ചു. ഉയരങ്ങൾ താണ്ടി നാഴികകൾ പിന്നിലാക്കി ഷാർജ വിമാനത്താവളത്തിലെത്തുമ്പോൾ സമയം 6:30. കൂടുതൽ സംഘാംഗങ്ങളെ അവിടെ നിന്നും പരിചയപ്പെട്ടു. ഷാർജ എയർപോർട്ടിൽ നിന്നും ഞാനൊന്ന് ഫ്രഷായി, കോട്ടൊഴിവാക്കി കളർഫുൾ T- ഷർട്ടും, നീലകളർ പേൻറും, കേപ്പും ധരിച്ചു. ഗ്രൂപ്പിലുള്ള പലർക്കും എന്നെ മനസ്സിലായില്ല. ആകെ 32 പേരുള്ള ഗ്രൂപ്പിൽ ഞാൻ മാത്രമാണ് ഡ്രസ്സ് ചെയ്ഞ്ച് ചെയ്തത്. മുൻകൂട്ടി ഹാന്റ് ബേഗിൽ ഞാൻ ഡ്രസ്സ് കരുതിയിരുന്നു. കാരണം ലഗേജ് നെടുമ്പാശേരി കൊടുത്താൽ പിന്നെ ജോർദ്ധാനിലാണ് കിട്ടുക എന്ന് ഞാൻ മുൻകൂട്ടി കണ്ടിരുന്നു.😃
ഡ്രസ് ചെയിഞ്ചിംഗും  അതിന്റെ കളറും എനിക്കൊരു  വലിയ ആവേശമാണ്.
ഫോട്ടോ എടുക്കുക എന്നതും എന്റെ ഒരു ക്രെയ്സ് ആണ്. അതു കൊണ്ട് ഷാർജ air port ൽ നിന്നും  കുറച്ച് ഫോട്ടോസെടുത്തു.

കണക്ഷൻ വിമാനം ഷാർജയിൽ നിന്നും അമ്മാനിലേക്ക്  പുറപ്പെടുമ്പോൾ സമയം 8:30. എയർ അറേബ്യയുടേതു തന്നെയാണ് അതും. പ്രഭാതഭക്ഷണം ഈ വിമാനത്തിൽ ആയിരുന്നു.  3 ഇഡ്ലിയും ചട്നിയും. നല്ല വിശപ്പുണ്ടായിരുന്നു. 3 ഇഡ്ലി എനിക്ക് ഒന്നുമല്ലായിരുന്നു. വീട്ടിലാകുമ്പോൾ മിനിമം 12 ഇഡ്ലി തിന്നുന്നയാളാ ഞാൻ.  ഉദ്ദേശം 10:30ഓടു കൂടി ഞങ്ങളേയും വഹിച്ചുകൊണ്ടുള്ള വിമാനം ജോർദ്ദാന്റെ തലസ്ഥാനമായ അമ്മാന്റെ ആകാശപരിധിയിലെത്തി.. താഴോട്ടു നോക്കിയപ്പോൾ മഹാനഗരിയുടെ പ്രവിശാലത കണ്ടു. വെളിച്ചത്തിനുമേൽ വെളിച്ചമായിക്കിടക്കുന്ന അമ്മാൻ നഗരത്തിനു മുകളിൽ ഞങ്ങളുടെ വിമാനം വട്ടമിട്ടു. 10:30നു തന്നെ ഞങ്ങൾ ലാന്റ് ചെയ്തു.
(ജോർദ്ദാൻ സമയവും ഇന്ത്യൻ സമയവും തമ്മിൽ ഏകദേശം രണ്ടര മണിക്കൂർ വ്യത്യാസമാണുള്ളത്. ) എയർപോർട്ടിന്റെ ഉള്ളിൽ  പെട്ടെന്ന് കടന്നു. രാവിലെത്തന്നെ ആയതു കൊണ്ട് തിരക്ക് കുറവായിരുന്നു. എമിഗ്രേഷൻ നടപടികൾക്കു കാത്തു നിൽക്കേണ്ടി വന്നില്ല, ഗ്രൂപ്പ് മാനേജർ ഞങ്ങളുടെ എല്ലാവരുടേയും പാസ്പോർട്ട് വാങ്ങിച്ചു മൊത്തത്തിൽ അറൈവൽ സീൽ വെച്ച് കൊണ്ടുവന്നു. ഞങ്ങൾ ജോർദ്ദാൻ മണ്ണിലേക്ക് കാലെടുത്തു വെക്കുകയായിരുന്നു. സ്വീകരിക്കാൻ ഗൈഡ് മുറാദ് പുറത്തു കാത്ത് നിൽപ്പുണ്ടായിരുന്നു. അവിടെ വെച്ച് സൗദിയിൽ നിന്നും മലപ്പുറം കൂട്ടിലങ്ങാടി സ്വദേശിയായ *മഹബുബ് സാഹിബ്* ഞങ്ങളുടെയൊപ്പം ചേർന്നു. പിന്നീടങ്ങോട്ടുള്ള ദിവസങ്ങൾ അയാളായിരുന്നു ഞങ്ങളുടെ യാത്രയുടെ ഹരം പോകാതെ നോക്കിയിരുന്നത്. കളിയും ചിരിയും തമാശയും ഒക്കെയായി ...

എയർപോർട്ടിൽ നിന്നും പുറത്തിറങ്ങി നല്ലൊരു വലിയ AC ബസ്സിൽ ഞങ്ങൾ കയറി. ലഗേജുകൾ ബസ്സിന്റെ അടിഭാഗത്ത് കയറ്റി, ഞാൻ ഡൈവറുടെ സീറ്റിന്റെ അവിടെ നിന്നും 5 മത്തെ സീറ്റിൽ സ്ഥാനം പിടിച്ചു. തൊട്ടടുത്ത സീറ്റിൽ എന്റെ ഹാൻഡ് ബാഗും വെച്ചു.ബസ്സിൽ Wi-fi ഉണ്ടായിരുന്നു.അതു കൊണ്ട് ,പോകുന്ന സ്ഥലങ്ങളിൽ എടുക്കുന്ന ഫോട്ടോകൾ അടിക്കുറിപ്പ് വെച്ച് അപ്പപ്പോൾ വാട്‌സ് ആപ്പിൽ നാട്ടിലേക്ക്  അയച്ചിരുന്നു.

യാത്രയുടെ ഒന്നാം ദിനം ആരംഭിക്കുകയാണ്. ഗൈഡ് എല്ലാവർക്കും അന്നത്തേക്കുള്ള കുടിവെള്ളം വിതരണം ചെയ്തു.പതിവിനു വിപരീതമായി റൂട്ട് മാപ്പ് ഗൈഡ് മാറ്റി വരച്ചു.ഇന്ന് നേരെ പെട്രയിലേക്ക്, പോകുന്ന വഴി മദിയനും മൗണ്ട് നെബോയും........

കുന്നുകളുടേയും മലകളുടേയും നാടാണ് അമ്മാൻ. ഓരോ പട്ടണവും കുന്നിനു മുകളിലോ താഴ് വരകളിലോ ആയാണ് സ്ഥിതി ചെയ്യുന്നത്. വൈൻമരങ്ങളും, ഒലീവ് മരങ്ങളും, അത്തിമരങ്ങളും, മുന്തിരിവള്ളികളും,ഓരോ വീടിനേയും സുന്ദരമാക്കി മാറ്റിയിട്ടുണ്ട്. പാർപ്പിട സംസ്കാരം കേരളത്തിലെ ഗ്രാമീണ മുഖത്തെ ഓർമ്മിപ്പിക്കുന്നു. നൂറ്റാണ്ടുകൾക്കു മുമ്പ് നിരവധി പ്രവാചകൻമാർ തങ്ങളുടെ ദൗത്യവുമായി യാത്ര ചെയ്തിരുന്ന വഴിയിലൂടെയാണ് ബസ്സ് നീങ്ങിക്കൊണ്ടിരിക്കുന്നത്. പൗരാണിക കാലം മുതലേ ഇന്ത്യയിലേയും ചൈനയിലേയും കച്ചവട സംഘങ്ങൾ ഈ വഴിയിലൂടെയാണത്രേ സഞ്ചരിച്ചിരുന്നത്. ചരിത്രത്തിൽ ഇതിനെ        *" സിൽക്ക് റൂട്ട്  "* എന്നാണ് വിളിച്ചിരുന്നത്. ഗൈഡ് മുറാദ് തന്റെ അറിവിന്റെ അക്ഷയഖനി തുറക്കുകയാണ്.

ട്രാൻസ് ജോർദ്ദാൻ എന്നാണ് ജോർദ്ദാന്റെ പഴയ പേര്. ഇത് എണ്ണയില്ലാത്ത അറബ് രാഷ്ട്രമാണ്. അറബ് സമ്പന്നത എണ്ണയിൽ ഊട്ടപ്പെട്ടതാണെങ്കിലും ജോർദ്ദാന്റെ സാമ്പത്തിക സ്രോതസ്സുകൾ കൃഷിയും ടൂറിസവുമാണ്. ചരിത്ര പ്രസിദ്ധമായ ജോർദാൻ നദി നാടിന്റെ പ്രശസ്തിയും ഐശ്വര്യവും വർദ്ധിപ്പിക്കുന്നു. ബസ്സിനൊപ്പം ഗൈഡിന്റെ വിവരണങ്ങളും മുന്നോട്ട് നീങ്ങി. ഞങ്ങളുടെ ഈജിപ്തിലേയും, പലസ്തീനിലേയും, ഇസ്രായേലിലേയും ഗൈഡുമാരെപ്പോലെയല്ല മുറാദ്, ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാനും കഴിവുള്ളയാളുമാണ്. ഇംഗ്ലീഷുകാർ ഇംഗ്ലീഷ് സംസാരിക്കുന്നത് പോലെ. പലതും ക്യാച്ച് ചെയ്യാൻ ഞാൻ നന്നേ പ്രയാസപ്പെട്ടു.

സിറിയ, ഇറാഖ്, സൗദി അറേബ്യ, ഇസ്രയേൽ എന്നിവയാണ് ജോർദാന്റെ അതിർത്തി. ദീനാറാണ് നാണയം. ഡോളറിനേക്കാളും മൂല്യമുള്ള കറൻസി. ഒരു ജോർദ്ദാൻ ദിനാർ = 91 ഇന്ത്യൻ രൂപയാണ്. അറബിയാണ് രാഷ്ട്രഭാഷ. ജനസംഖ്യയിൽ 95% മുസ്ലീങ്ങളും 5 % കൃസ്ത്യാനികളുമാണ്. ജനാധിപത്യ രീതിയിലാണ് കാര്യങ്ങളെങ്കിലും ഭരണത്തിന്റെ ചെങ്കോൽ രാജാവിൽ നിക്ഷിപ്തമാണ്. ജോർദ്ദാന്റെ രാജപാതയിലൂടെ ബസ്സ് മുന്നോട്ട് കുതിക്കുകയാണ് മൗണ്ട് നെബോ ലക്ഷ്യമാക്കി. അമ്മാൻ വൃത്തിയുള്ള നഗരമാണ്. കെയ്റോയിലെപ്പോലെ തിരക്കില്ലെങ്കിലും വാഹനങ്ങൾക്ക് യാതൊരു കുറവുമില്ല. ജനങ്ങൾ വൃത്തിയിൽ ജീവിക്കുന്നവരാണ്. പ്രൗഢമാണവരുടെ വേഷവിധാനം. 1946-ലാണ് ഈ രാജ്യം ബ്രിട്ടന്റെ കോളനിയിൽ നിന്നും മോചനം നേടുന്നത്. ഇന്ത്യയും ജോർദ്ദാനുമൊക്കെ അടുത്തടുത്ത കാലങ്ങളിൽ സ്വാതന്ത്ര്യം നേടിയ രാജ്യങ്ങളാണ്. ജൂൺ 2നാണ് സ്വാതന്ത്ര്യ ദിനം.1967 ലെ അറബ് -ഇസ്രയേൽ യുദ്ധത്തിനു ശേഷം അമ്മാനിൽ അഭയാർത്ഥികളായി വന്ന് സ്വദേശികളായി മാറിയ നിരവധി ഫലസ്തീനികളുണ്ട്. ഞങ്ങളുടെ ഗൈഡ് മുറാദും കുടുംബവും അക്കൂട്ടത്തിൽ വന്നവരായിരുന്നു.

ഏകദേശം 45 മിനുട്ടോളം സഞ്ചരിച്ച് ഞങ്ങൾ മൗണ്ട് നെബോയിലെത്തി. ഇത് ജബൽ മൂസ എന്നും അറിയപ്പെടുന്നു. ഫ്രാൻസിസ്കൻ കൃസ്ത്യാനികളുടെ അധീനതയിലാണ് ഈ സ്ഥലം. കുറച്ച് മുകളിലോട്ട് കയറിയാൽ പള്ളിയാണ് ,അതിനകത്ത് ഇരുന്നാണത്രേ മോശ ജനങ്ങൾക്ക് ഉത്ബോധനം ചെയ്തിരുന്നത്. സഞ്ചാരികൾ വളരെ കുറവായിരുന്നു. ഇവിടെ നിന്ന് നോക്കിയാൽ അമ്മാൻ നഗരത്തേയും ഇസ്രയേൽ ഫലസ്തീൻ പ്രവിശ്യകളുമൊക്കെ കാണാൻ സാധിക്കും. ഇവിടെ വെച്ചാണ് ദൈവം വാഗ്ദത്തഭൂമി മോശയ്ക്ക് കാണിച്ചു കൊടുത്തത് എന്നാണ് വിശ്വാസം. ഇതുപ്രകാരമാണ് ഇസ്രയേൽ ഈ മണ്ണ് മോസസിന്റെ വാഗ്ദത്തഭൂമിയാണ് എന്നവകാശപ്പെടുകയും മറ്റുള്ളവരെ തുരത്തുകയും ചെയ്യുന്നത്. ഇസ്ലാമിക വിശ്വാസ പ്രകാരം മൗണ്ട് നെബോയിൽ കാണാൻ ഒന്നുമില്ല.

ഉച്ചഭക്ഷ്ണം നല്ലൊരു ഹോട്ടലിൽ നിന്നും ബൊഫെയായി കഴിച്ചു. സൂപ്പർ ഭക്ഷണം, അറേബ്യൻ രുചിയുള്ള ഭക്ഷണങ്ങൾ. ഗ്രൂപ്പിലുള്ള സ്ത്രീകൾക്ക് അത്ര പിടിച്ചില്ലാ എന്ന് തോന്നി എനിക്ക്.

ഞങ്ങൾ യാത്ര തുടരുകയാണ്. പർവ്വതപ്രാന്തപ്രദേശങ്ങളിലൂടെ, വയലുകളും തോട്ടങ്ങളും നിറഞ്ഞ സമതലങ്ങളിലൂടെ, മനോഹരമായ താഴ് വരകളിലൂടെ ബസ്സ് മുന്നോട്ട് നീങ്ങി. മനോഹാരിതയുടെ പര്യായമായ ജോർദാന്റെ ഹൃദയഭൂമിയിലൂടെയുള്ള യാത്ര. അടുത്തത് മാഉ ഷുഹൈബ്. ഷുഹൈബ് പ്രവാചകന്റെ പെൺമക്കൾക്ക് വേണ്ടി മോസസ് (മൂസാ നബി)വെള്ളം കോരിക്കൊടുത്തു എന്ന് വിശ്വസിക്കപ്പെടുന്ന ഒരു ഉറവയാണ് ഇവിടത്തെ കാഴ്ച. ഗുഹ പോലെയുള്ള ഉറവയ്ക്ക് ചുറ്റും ചെറിയകുളം പോലെ ഒന്ന് നിർമ്മിച്ചിരുന്നു. ഞങ്ങളൊഴികെ വേറൊരു സഞ്ചാരികളും അവിടെ ഉണ്ടായിരുന്നില്ല. അധികനേരം അവിടെ ചെലവഴിക്കാൻ സമയമുണ്ടായിരുന്നില്ല. പിന്നിട് ഞങ്ങൾ മുഅത്വ യുദ്ധം നടന്നതിന്റെ പരിസരത്തുള്ള  ഒരു വലിയ പള്ളിയുണ്ട്. അവിടെ വെച്ച് ളുഹറും അസറും ഒന്നിച്ച് നമസ്ക്കരിച്ചു. സമയം 4:30 pm.ഇതിന്റെ പരിസരത്ത് 3 മഖ്ബറകൾ ഉണ്ട്. മഖ്ബറകൾ സന്ദർശിച്ചു
_*1- സൈദ് ബ്നു ഹാരിസ് (റ)*_
➖➖➖➖➖➖➖➖➖➖
*ഖുർആനിൽ പേരെടുത്തു പരാമർശിക്കപ്പെട്ട ഏക സഹാബി. പ്രവാചകൻറെ അടിമയായി കൂടെ നിന്ന അദ്ധേഹത്തിന് പ്രവാചകനെ വിട്ടുപിരിയാൻ കഴിയില്ലായിരുന്നു. സ്വന്തം പിതാവ് വന്നു വിളിച്ചപ്പോൾ പ്രവാചകൻ പോകാൻ അനുവദിച്ചെങ്കിലും പ്രവാചകന്റെ കൂടെയുള്ള സഹവാസം അദ്ധേഹം ഏറെ ഇഷ്ടപെട്ടതിനാൽ പ്രവാചകന്റെ കൂടെ നിന്നു. പ്രാവചക പത്നി സൈനബിന്റെ ആദ്യ ഭർത്താവ്. മുഅത്വ യുദ്ധം തുടങ്ങിയപ്പോൾ അതിന്റെ പടനായകൻ. അദ്ധേഹം ശഹീദായതിന് ശേഷമാണ് ജാഫറബ്നു അബീത്വലിബ് നേതൃത്വം ഏറ്റെടുത്തത്.*

_*2-ജാഫറബ്നു അബീത്വലിബ്-( ജാഫർ ത്വയ്യാർ)*_
➖➖➖➖➖➖➖➖➖➖
 ( അബൂത്വാലിബ്നെറ മകനും, അലി (റ : അ) നെറ ജേഷ്ഠൻ )

*ഹിജ്റക്കു മുൻപ് അബ്സീനിയൻ പാലായനത്തിൽ നജ്ജാശിയുടെ കൊട്ടാരത്തിൽ കയറി ഇസ്ലാമിനെ പരിജയപ്പെടുത്തി പ്രൗഡഗംഭീരമായ പ്രസംഗം നടത്തിയ സ്വഹാബി വര്യൻ. പിന്നീട് നജ്ജാശി ഇസ്ലാം സ്വീകരിക്കുന്നു. കേവലം ആടിനെ മേച്ചു നടന്ന  വലിയ വിദ്യാഭ്യാസമൊന്നുമില്ലാത്ത ആളായിരുന്ന ജഅഫറാണ്  നജ്ജാശിയുടെ കൊട്ടാരത്തിൽ ഇസ്ലാമിനെപ്പറ്റി പ്രഭാഷണം നടത്താൻ നിയോഗിക്കപ്പെട്ടത് എന്ന്  ഈ സന്ദർഭത്തിൽ നമ്മളോർക്കുക. പിന്നീട് മുഅത്വ യുദ്ധത്തിൽ  സൈദുബിനു ഹാരിസ്  രക്തസാക്ഷിയായാൽ നേതൃത്വം ഏറ്റെടുക്കാൻ നിയോഗിക്കപ്പെട്ടതും ഇദ്ദേഹം തന്നെയായിരുന്നു. നിയോഗം പോലെത്തന്നെ അദ്ദേഹം നേതൃത്വം ഏറ്റെടുക്കുകയും , ധീരമായ പോരാട്ടത്തിനൊടുവിൽ ഇതേ യുദ്ധത്തിൽ രക്തസാക്ഷിയാവുകയും ചെയ്തു. ഇദ്ദേഹം രക്തസാക്ഷിയായ വിവരം  സ്വഹാബിമാരെ നബി(സ്വ) അറിയിച്ച സന്ദർഭത്തിൽ റസൂൽ ആരോടൊ സലാം മടക്കുന്നതായി സ്വഹാബിമാർ കാണുകയും ,എന്താണെന്ന് അന്വേഷിക്കുകയും ചെയ്തു. ജഅഫർ ഇപ്പോൾ ഒരു കിളിയായി വന്ന് എന്നെ സലാം ചൊല്ലി അഭിവാദ്യം ചെയ്തു ,ഞാനതിന് പ്രത്യഭിവാദ്യം ചെയ്തതാണ് എന്ന്  റസൂൽ സ്വഹാബിമാരോട് പറയുകയും ചെയ്തു.  അങ്ങിനെയാണ് അദ്ദേഹത്തിന് ജഅഫർ ത്വയ്യാർ എന്ന പേര് വന്നത് , സ്വർഗത്തിൽ പറന്നു നടക്കുന്ന ജഅഫർ എന്ന അർത്ഥത്തിൽ.*

 _*3 - അബ്ദുള്ളാഹിബിനു റവാഅ (റ)*_
➖➖➖➖➖➖➖➖➖➖
*ഇസ്ലാമിക സമൂഹത്തിൽ അറിയപ്പെടുന്ന കവിയായിരുന്നു  അബ്ദുല്ലാഹിബ്നു റവാഅ(റ) . മക്കക്കാരനായിരുന്ന ഇദ്ദേഹം ഹിജ്റ ചെയ്ത് മദീനയിലെത്തിയതായിരുന്നു.  മുഅത്വ യുദ്ധത്തിൽ ജഅഫറിബ്നു അബീത്വാലിബി(റ) നു ശേഷം നേതൃസ്ഥാനം ഏറ്റെടുക്കാൻ നിയോഗിക്കപ്പെട്ടത് ഇദ്ദേഹമായിരുന്നു.  റസൂലിന്റെ നിർദ്ദേശമനുസരിച്ച്  നേതൃത്വം ഏറ്റെടുക്കുകയും, അതേ യുദ്ധത്തിൽ   രക്തസാക്ഷിയാവുകയും ചെയ്തു. ‌മുഅത്വ യുദ്ധം തുടങ്ങിയപ്പോൾ  3000 ത്തോളം  മാത്രം  വരുന്ന മുസ്ലിം സൈന്യം മൂന്ന് ലക്ഷത്തോളം വരുന്ന എതിർ സൈന്യത്തെക്കണ്ട് യുദ്ധത്തിൽ നിന്ന് പിന്തിരിഞ്ഞാലോ എന്ന് ശങ്കിച്ച ഒരു സന്ദർഭമുണ്ടായി. അവിടെ " നാം യുദ്ധം ജയിക്കാൻ  വേണ്ടി വന്നവരല്ല , രക്തസാക്ഷികളാകാൻ വേണ്ടി വന്നവരാണ് " എന്ന്  ആവേശമുണർത്തി പ്രസംഗിക്കുകയും ആ ആവേശത്തിൽ മുസ്ലിംകൾ  യുദ്ധത്തിലേക്ക് മുന്നേറുകയും ചെയ്തു.*

ഈ മൂന്ന് മഖ്ബറകളും ഉള്ള പള്ളിക്ക് കുറച്ചകലെയായാണ്  മുഅത്വയുദ്ധം നടന്ന സ്ഥലം. അത്  ദൂരെ നിന്നു കണ്ടു.
പിന്നീട് ബസിൽ കയറി . അപ്പോൾ സമയം 5:45 pm.ഒരു മണിക്കൂർ യാത്ര ചെയ്ത ശേഷം സ്വന്തം ചിലവിൽ ചായകുടിക്കാൻ ഒരു ഹോട്ടലിൽ കയറി.
ഞങ്ങൾക്ക് ഇനിയും സഞ്ചരിക്കാനുണ്ട്. ഏകദേശം 250 km അകലെയുള്ള പെട്രയിലെ *പെട്രസെല്ല* എന്ന ഹോട്ടലിലെത്തുമ്പോൾ സമയം രാത്രി  8.00 മണി. 5 Star ഹോട്ടലായിരുന്നു. അവിടെ ഞങ്ങളെ കാത്ത് ഒരു അടിപൊളി ബൊഫെ ഡിന്നറുമുണ്ടായിരുന്നു.
2 പേർക്കുള്ള റൂമായിരുന്നു. (യാത്രയിലുടനീളം സമീർ എന്ന 30 വയസ്സുള്ള കണ്ണൂരുകാരൻ ആയിരുന്നു എന്റെ ഒപ്പം റൂമിലുണ്ടായിരുന്നത്.) റൂമിൽ കയറി ലഗേജ് എല്ലാം വെച്ച് ഒന്ന് ഫ്രഷായി ഡിന്നർ കഴിക്കാൻ താഴെ നിലയിലുള്ള ഡൈനിങ്ങ് ഹാളിലേക്ക് വന്നു. അവിടെ ഞങ്ങൾ ഇന്ത്യക്കാർക്ക് കഴിക്കാൻ ഒരു ഭാഗം ഒഴിവാക്കി വെച്ചിരുന്നു. ഒരു പാട് യൂറോപ്യൻസും അവിടെയുണ്ടായിരുന്നു. അവർക്ക് ഇതുപോലെ സ്ഥലം മാറ്റി വെച്ചിരുന്നു. നമ്മുടെ ഗ്രൂപ്പിലുള്ള പലരും അറിയാതെ യൂറോപ്പ്യൻകാരുടെ ഭാഗത്ത് കയറിയിരുന്നിരുന്നു. പിന്നിട് സപ്ളയർ പറഞ്ഞ ശേഷമാണ് പലരും മാറിയിരുന്നത് . ഭക്ഷണം എല്ലാവർക്കും ഒരേ ഐറ്റം ആയിരുന്നു. ഞാൻ നല്ലവണ്ണം കഴിച്ചു. നാട്ടിലാകുമ്പോൾ രാത്രി  ഒരു ജ്യൂസ് മാത്രമാണ് കുടിക്കാറ്. ഇവിടെ ഭക്ഷണത്തിന്റെ വെറൈറ്റി കണ്ടപ്പോൾ എന്റെ കൺട്രോൾ എല്ലാം തെറ്റി.ശേഷം റൂമിൽ കയറി നല്ലോണമൊന്ന് കുളിപാസാക്കി (നാട്ടിലാകുമ്പോഴും രാത്രി ഉറങ്ങുന്നതിന് മുൻപ് കുളിപാസാക്കാറുണ്ട് ) ഞങ്ങൾ 2 പേരും മഗ് രിബും ഇശായും നമസ്ക്കരിച്ചു. ഉറങ്ങാൻ തയ്യാറെടുത്തു, കാരണം കഴിഞ്ഞ ഒരു ദിവസത്തെ ഉറക്കിന്റെ ബാക്കിയുണ്ട് ഞങ്ങൾക്കെല്ലാവർക്കും.....................
 *അല്ലാഹുവേ എന്നെ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്ന നിന്റെ നാമത്തിൽ ഞാനുറങ്ങുന്നു.......* എന്ന പ്രാർത്ഥന ചൊല്ലി ഉറങ്ങാൻ കിടന്നു.

_സമീർ അപ്പോഴും വാട്സ്ആപ്പിൽ അവന്റെ പ്രിയതമയുമായി ചാറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്._

.....................   _*Zac കിഴക്കേതിൽ*_


എന്റെ ഈജിപ്ത് യാത്രയുടെ ഒരുക്കം

*ചരിത്ര ഭൂമികയിലൂടെ .....*
                                   _Zac കിഴക്കേതിൽ_

_*1 - ഒരുക്കം*_

ലോകം കാണാൻ പണ്ടേ ഇഷ്ടപ്പെടുന്നയാളാണ് ഞാൻ.  അതിനു ചരിത്ര പരമായ എന്തെങ്കിലും കാരണങ്ങൾ ഉള്ളതായി എനിക്കു തോന്നീട്ടില്ല.
മറ്റുള്ളവരെ അതിശയിപ്പിക്കുന്നതിലായിരുന്നു , എന്നും എനിക്ക് ഹരം.

പഠന കാലത്ത് ഇത്താത്തക്ക് തുണയായി തിരുവനന്തപുരത്തും, ബോംബെയിലും, പഠന ട്ടൂറായി ഡൽഹിയിലും പോയതാണ് ആദ്യകാല യാത്രാനുഭവങ്ങൾ.
പിന്നീടൊരിക്കൽ  ഉപ്പാനോട് പറയാതെ  ലൈസൻസ് കിട്ടിയ ഉടനെ ബൈക്കിൽ കോഴിക്കോട്ന്ന്  പെരിന്തൽമണ്ണക്ക്  പോയതാണ്  ഹരം പിടിച്ച ഒരു യാത്ര.

കോഴ്സ് കഴിഞ്ഞധികം കഴിയും മുൻപ്  സൗദിയിലേക്ക്  പോയി. അന്ന് ജോലിയന്വേഷിച്ച് സൗദിയിലേക്ക് തന്നെ പോകാൻ ഒരു രഹസ്യ കാരണമുണ്ടായിരുന്നു. 
*"എന്റെ ഈർക്കിലു പോലെ മെലിഞ്ഞ 48 കിലോ ശരീരം ഒന്നു പുഷ്ടിപ്പെടുത്തണം. പാന്റ് ഇൻ ചെയ്യുമ്പോൾ  ഉഷാറായി നിക്കാൻ മാത്രം കുടവയറുണ്ടാകണം."*🤣🤣

സൗദി അറേബ്യയിൽ ജോലിയിൽ കയറിയതോടെ എന്റെ ഇഷ്ടങ്ങളുടെ ചരിത്രവും വർത്തമാനങ്ങളുമൊക്കെ മാറി.
യാത്രയൊക്കെ വെറുതെ സഞ്ചാരം CD യിൽ കാണുന്നതും, വായിക്കുന്നതുമായി.
അപ്പോഴും *"നിങ്ങൾ ഭൂമിയിലൂടെ സഞ്ചരിക്കുക , അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ കണ്ടറിയുക , "* എന്ന വാക്യം എന്റെ ഇഷ്ടങ്ങൾക്ക് കൂട്ടുനിന്നു.

പുണ്യ റസൂലിന്റെ മദീനയും ,  ശിക്ഷയിറങ്ങിയ മദനി സാലിഹും, താഇഫും, തബൂക്കും,ദമ്മാമും, അൽ ബഹയും, അബഹയും, ഖമീസ് മുശൈത്തും, മഹായലും, ജിദ്ദയുമൊക്കെ ................കണ്ടു. യൗവനത്തിന്റെ 23 വർഷങ്ങളിൽ മക്കയായിരുന്നു എന്റെ ഗോദ. 
അന്നൊക്കെ പ്രിയം നാടിനോടായിരുന്നു.   നാട്ടിലേക്കുള്ള യാത്രകൾ, സന്തോഷം പകർന്നു തന്നപ്പോൾ മറ്റു യാത്രകൾ മറന്നു.
കുടുംബവുമൊത്ത് 1994 മുതൽ മക്കയിൽ താമസിക്കെ നാട്ടിലെ പലതും മിസ് ചെയ്യുന്നുണ്ടായിരുന്നു.
ഞാൻ കണ്ടിട്ടുള്ള പല പ്രവാസി കുടുംബങ്ങളിൽ നിന്നും വ്യത്യസ്തമായി എന്റെ കെട്ട്യോളും കുട്ട്യോളും നാടിനെ പ്രണയിക്കുന്നവരായിരുന്നു. അതു കൊണ്ട് തന്നെയാണ് 2010ൽ കുടുംബം നാട്ടിൽ സ്ഥിരവാസമാക്കിയതും.(കുട്ടികളുടെ ഹയർ പഠനം കാരണം) ശേഷമുള്ള 2 വർഷമുള്ള ഏകാന്തവാസം  എന്നെ നാടിനോടുള്ള ഭ്രാന്തമായ പ്രണയത്തിലാഴ്ത്തി. എങ്ങിനെയും നാട്ടിലെത്തുക എന്ന ചിന്ത എന്നെ സദാ മഥിച്ചു.
വല്ല വിധേനയും നാടു പിടിച്ചു.
23 വർഷം എന്നെ നെഞ്ചേറ്റിയ മക്കയെ പിന്നിലുപേക്ഷിച്ച് ഞാൻ പോന്നത്  അത്ര മേൽ ആഹ്ലാദമൊന്നുമില്ലാതെ എന്നെ കാത്തു നിന്ന നാട്ടിലേക്കായിരുന്നു.

എന്റെ ഭാര്യയും മക്കളുമല്ലാത്തവരാരും  എന്റെ മടങ്ങി വരവിനു വലിയ  ആവേശ പ്രതികരണം നൽകിയില്ല.
പടച്ചവന്റെ കൃപയാൽ അസുഖങ്ങളൊന്നും ഇല്ലാതിരുന്നതും  സാമ്പത്തിക നില അല്ലാഹു അനുഗ്രഹിച്ച് ഭദ്രമാക്കിത്തന്നതും എനിക്ക് തുണയായി.
കുട്ടികൾ സന്തുഷ്ടരായി. വലിയ ഒരു ഉത്തരവാദിത്തം - കുടുംബ ഭരണം - പങ്കു വെക്കാൻ ആളടുത്തുണ്ടായതിൽ പ്രിയതമയും സന്തോഷിച്ചു.

ഞാനാകട്ടെ , കണ്ട മുഖങ്ങളെത്തന്നെ വീണ്ടും വീണ്ടും കണ്ടും, പറഞ്ഞ മറുപടികൾ തന്നെ പറഞ്ഞും മടുത്തു തുടങ്ങിയിരുന്നു. കുട്ടികൾ ഓരോരുത്തരായി വീട്ടിൽ നിന്നും ഹോസ്റ്റലിലേക്കും ജോലി സ്ഥലത്തേക്കുമൊക്കെയായി മാറിയിരിക്കുന്നു. വൈകിയുണ്ടായ രണ്ടു ഭാഗ്യങ്ങൾ (അമൽ & സിയാദ് )ഭാര്യയെ തിരക്കിലുമാക്കി. നാടിനോടുള്ള എന്റെ പ്രണയം ചോർന്നു തുടങ്ങിയിരിക്കുന്നു.

ജീവിതത്തിൽ പ്രണയം നഷടമായിത്തുടങ്ങുന്നത് ആദ്യം തിരിച്ചറിയുന്നത് എന്റെ പ്രിയതമയാണ്. സ്വാഭാവികമായും അതങ്ങിനെയാവണമല്ലോ

അവൾ ഓരോ ട്രിപ്പുകൾ പ്ലാൻ ചെയ്യും. കാസർഗോഡ്, കണ്ണൂർ, തൃശൂർ , എറണാകുളം , കൊല്ലം,ആലപ്പുഴ, ഊട്ടി, കോയമ്പത്തൂർ, ഗോവ ............... പലയിടത്തും കറങ്ങി. 
പലവട്ടം പോയിപ്പോയി ഊട്ടിക്ക് ഞങ്ങളെ  മടുത്തു.
കോയമ്പത്തൂരും മടുത്തു തുടങ്ങി.
ഇനിയും  ദീർഘമായി പോകണമെങ്കിൽ  കുട്ടികളുമൊത്തു പറ്റില്ല. അവർക്കത്രയൊന്നും ത്രാണിയുണ്ടാവില്ല.

അങ്ങിനെ കഴിഞ്ഞ മാർച്ചിൽ നോർത്ത് ഇന്ത്യ മുഴുവൻ കുറച്ച് സുഹൃത്തുക്കൾക്കൊപ്പം ചുറ്റിക്കറങ്ങി.  *കാശ്മീർ,രാജസ്ഥാൻ, UP, ഡെൽഹി ,ആഗ്ര, അജ്മീർ, ജയ്പൂർ, പഞ്ചാബ്................. അങ്ങിനെ ഒരു പാട് സംസ്ഥാനങ്ങൾ ഒരു മാസത്തോളമുള്ള യാത്ര.* യാത്ര മുഴുവൻ ആസ്വദിച്ചു. കാണേണ്ട സ്ഥലങ്ങൾ.  *ഏകത്വത്തിൽ ഉണ്ടെന്ന് നാം പഠിച്ച നാനാത്വത്തിന്റെ വിവിധ മുഖങ്ങൾ.*
പോകുന്നതു മുഴുവൻ ഒരു നിഗൂഢതയാക്കി ഞാൻ ഹരം കൊണ്ടു. യാത്രയുടെ ചാർട്ടുകളൊക്കെ അവസാന നിമിഷം വരെ രഹസ്യമാക്കി വെച്ചു.

*മഞ്ഞുമൂടിയ കാശ്മീർ എന്നെ വല്ലാതെ  മോഹിപ്പിച്ചു.* ആരോ പറഞ്ഞതുപോലെ അത് ഭൂമിയിലെ സ്വർഗം തന്നെ . ഒരിക്കൽക്കൂടി കാശ്മീരിലേക്കു മാത്രം (ആപ്പിൾ സീസൺ കാണാൻ ) ഒന്നു പോയാലോ എന്നൊക്കെ ആലോചിക്കവെയാണ് Green oasis ന്റെ പരസ്യം കണ്ടത്.

*ഈജിപ്ത്*     എന്നും എന്റെ സ്വപ്നമാണ്. മക്കയിൽ ജോലി സ്ഥലത്തുള്ള മിസിരികളുമായുള്ള (ഈജിപ്ഷ്യൻ മാരെ വിളിക്കുന്ന പേര് ) ദീർഘകാല സഹവാസം എന്റെ ഈജിപ്ത് മോഹം വളർത്തിയിട്ടുണ്ട്. മക്കയിലുള്ളപ്പോൾ പലപ്പോഴും ശ്രമിച്ചിട്ടും നടക്കാതെ പോയ യാത്ര!.
യാത്ര ബുക്കുചെയ്തു , Instructional ക്ലാസ് കഴിഞ്ഞു. ഒരുക്കങ്ങൾ കുറേശ്ശെ തുടങ്ങി. സാധനങ്ങൾ ഓരോന്നായി സംഘടിപ്പിച്ചു തുടങ്ങി. *പുതിയ മെബൈൽ, ക്യാമറ, യൂണിവേഴ്സൽ അഡാപ്റ്റർ, പവർ ബാങ്ക്, .....*യാത്രയുടെ ദിവസം വെളിപ്പെടുത്തിട്ടില്ല.
എന്റെ ഇഷ്ടങ്ങൾക്കു  എപ്പോഴും പിന്തുണ നിൽക്കുന്ന ഭാര്യ ഇടക്കിടെ  കലമ്പുന്നുണ്ട്. ഷെഡ്യൂൾ കിട്ടാൻ വേണ്ടി. ഞാനിങ്ങനെ വഴുതി നിൽക്കുകയാണ്.

സെപ്റ്റംബർ 17ന്  *Quaran ചരിത്ര ഭൂമി യാത്ര* എന്ന വാട്സ് ആപ് ഗ്രൂപിൽ  ഞാനും ചേർന്നു. അതിൽ ഒരറിയിപ്പ്, നിങ്ങളുടെ കുടുംബങ്ങളെ ഈ ഗ്രൂപ്പിൽ ചേർത്താൽ വിവരങ്ങൾ കൈമാറാം.
_ഒരു നിമിഷത്തിൽ അറിയാതെ ഞാനവളുടെ നമ്പറും അതിൽ ചേർത്തു._

😳😳 *തീർന്നു, എല്ലാ നിഗൂഢതയും.* 😳😳

ജലീൽ സാഹിബ് (  മാനേജിംഗ് ഡയറക്ടർ Green Oasis ) താഴെ കാണുന്ന Message. ഗ്രൂപ്പിൽ ഇട്ടു  👇👇
...................................................

*ഗ്രീൻ ഒയാസിസിന്റെ ഖുർആൻ ചരിത്രഭൂമിയിലൂടെ 8 -മത്തെ ബാച്ച് സെപ്റ്റംബർ 25 ന് നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും പുറപ്പെടും. 32 പേരടങ്ങുന്ന ബാച്ചിന് സഗീർ മൗലവി ശ്രീമൂലനഗരം, ഷാഫി എന്നിവർ നേതൃത്വം നൽകും. ജോർദാൻ, ഇസ്രയേൽ, ഫലസ്തീൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ സന്ദർശിച്ച് ഒക്ടോബർ 5 ന് പുലർച്ചെ 3 മണിക്ക് കൊച്ചിയിൽ തിരിച്ചെത്തും.*

*ലോകമഹാത്ഭുതങ്ങളായ പെട്ര, പിരമിഡുകൾ, ആദ്യ ഖിബ്‌ലയും മൂന്നാമത്തെ ഹറമുമായ മസ്ജിദുൽ അഖ്സ, എക്കാലത്തെയും വലിയ നിഷേധിയായ ഫിർഔനിന്റെ ശരീരം, അസ്‌ഹാബുൽ കഹ്ഫിന്റെ ഗുഹ, ലോകത്തെ ഏറ്റവും പഴക്കമുള്ള നഗരമായ ജെറീക്കോ, തൂർ-സീന, സൂയസ് കനാൽ തുടങ്ങിയ 90 ഓളം സ്ഥലങ്ങൾ സന്ദർശിക്കുന്നു.*

_*ജലീൽ മങ്കരത്തൊടി*_
_*മാനേജിംഗ് ഡയറക്ടർ*_
.....................................................

_ശ്ശെ , പിന്നൊക്കെ അവരും അറിഞ്ഞു._
മോൾ ഡ്രസുകളൊക്കെ  ജോഡിയൊപ്പിച്ചു. *പല വർണ്ണങ്ങളിലുള്ള വസ്ത്രങ്ങളോട് പണ്ടേ എനിക്ക് വലിയ ഭ്രമമാണ്.* ഇൻസ്ട്രക്ഷനൽ ക്ലാസിൽ വെച്ച് പത്ത് ജോഡി വസ്ത്രം കൊണ്ടുവരണം എന്നു പറഞ്ഞത് നിങ്ങൾക്ക് കോളായി എന്ന് ഭാര്യയും മകളും എന്നെ കളിയാക്കി.അവൾ എടുത്തു വെക്കേണ്ട സാധനങ്ങൾ തരം തിരിച്ചു.
പാക്കിംഗ് കഴിഞ്ഞു.

ചരിത്രവും ലോകവും കണ്ട്  പ്രണയവുമായി തിരിച്ചു വരാൻ വേണ്ടി, Sep 24 ന് വൈകുന്നേരം 5.30 pm ന് അവർ എന്നെ യാത്രയാക്കി.

 എവിടെയും നേരത്തെ എത്തുക എന്നതാണ് എന്റെ രീതി. പതിവു പോലെ 7.30 ന് പുറപ്പെടുന്ന വണ്ടിയിൽ ലഗേജ് കയറ്റാൻ 6:15 ന് മുമ്പ് തന്നെ ഞാൻ മലപ്പുറത്തെത്തി.  ലഗേജുകൾ Oasis ട്രാവൽസ് നിൽക്കുന്ന ബിൽഡിങ്ങിന്റെ സെക്യൂരിറ്റിയെ ഏൽപ്പിച്ച് കാറുമായി ഞാൻ എന്റെ ബന്ധുവീട്ടിൽ പോയി. കാർ അവിടെ നിർത്തിയിട്ട് തിരിച്ച് വീണ്ടും ഗ്രൂപ്പിന്റെ ഓഫീസിലെത്തി. വണ്ടി റെഡിയാണ്.കുറച്ചു പേർ എത്തിയിട്ടുണ്ട്. ഇനിയും പലരും എത്താനുണ്ട്. പലരും വഴിയിൽ നിന്ന് കയറുന്നവരും ഉണ്ട്.

7.30 pm ന് പുറപ്പെടുമെന്ന് പറഞ്ഞിരുന്നെങ്കിലും 8.10 - ഓടെ പുറപ്പെട്ടു. ഒരു ഗ്രൂപ്പാവുമ്പോൾ അതൊരു ഡിലേ എന്നു പറയാൻ ആവില്ല.

എല്ലാവരേയും ചെറുതായൊന്നു പരിചയപ്പെട്ട ഞാൻ ഏറ്റവും പിറകിലെ സീറ്റിൽ  സുഖപ്രദമായ ഇരിപ്പിടം കണ്ടെത്തി .  രാത്രി ഉറക്കം ശരിയായിട്ടില്ലെങ്കിൽ  തുടക്കത്തിലേ  ഒരു മുഷിപ്പൻ ഫീലിംഗാവുമല്ലോ എന്നു കരുതി, കോട്ടൊക്കെ അഴിച്ചു വെച്ചു  നീണ്ടു നിവർന്നു കിടന്നു. വണ്ടിയുടെ താളത്തിൽ  മുന്നോട്ടുള്ള ദിവസങ്ങൾ മനക്കണ്ണിൽ കണ്ടു കൊണ്ട്  കിടന്നു.

തൃശൂരെത്തിയപ്പോൾ വണ്ടി നിർത്തി,  പലരും മൂത്രമൊഴിക്കാൻ  ഇറങ്ങി. അല്പം മുമ്പേ ഈ ശങ്ക തോന്നിയെങ്കിലും മറ്റുള്ളവരെ പ്രയാസപ്പെടുത്തേണ്ടെന്നു കരുതി, അർദ്ധ മയക്കത്തിൽ തുടരുകയായിരുന്ന ഞാനും ഇറങ്ങി.
ശങ്ക തീർത്തു കയറിയവരേയും കൊണ്ട് ബസ് വീണ്ടും നീങ്ങി.

ആളുകൾ ഇടക്ക് കയറുന്നതൊക്കെ  ഉറക്കക്കണ്ണിൽ  ഞാൻ കാണുന്നുണ്ടായിരുന്നു.  അങ്ങിനെ പോകെ വണ്ടിയുടെ താളം ഒരു തൊട്ടിലാട്ടം  പോലെ എന്നെ പൊതിഞ്ഞ ആ കുറഞ്ഞ മണിക്കൂറിൽ ഞാൻ നന്നായുറങ്ങി. 

പെട്ടെന്ന് ഒരു കുലുക്കത്തിലോ മറ്റോ ഞാൻ ഞെട്ടിയുണർന്നു. തുറന്ന കണ്ണിലേക്ക് തുളച്ചു കയറുന്ന വെളിച്ചം, കാതുകളെ ഇക്കിളിപ്പെടുത്തുന്ന ശബ്ദകോലാഹലങ്ങൾ,
പൊരുത്തപ്പെടാൻ പ്രയാസപ്പെടുന്ന  ബഹളങ്ങൾ .......... സമയം 11.30 pm.
നെടുമ്പാശേരി എത്തിയിരിക്കുന്നു.
കോട്ടൊക്കെ തപ്പിയെടുത്ത്, മുഖം തുടച്ച് ഞാൻ ഫ്രഷായി.

എയർപോർട്ടിൽ ഇറങ്ങിയപ്പോൾ ത്തന്നെ എല്ലാവർക്കും ഫോട്ടോ പതിച്ച ഐഡന്റിറ്റി കാർഡ് തന്നു. അതു കഴുത്തിൽ അണിഞ്ഞ് വരിയാക്കി നിർത്തിയാണ് ഞങ്ങളുടെ ടീം ലീഡർ ഷാഫി ഞങ്ങളെ എയർപോർട്ടിലേക്ക് കടത്തിയത്.  അതോടെ ഗ്രൂപ്പിൽ ഏറ്റവും ചെറുപ്പകാരിയായ ഡോക്ടർ നസീഹയും ...... പ്രായക്കൂടുതലായ ഷരീഫ് സാഹിബും  ഉൾക്കൊള്ളുന്ന ഞങ്ങളുടെ യാത്രാ സംഘം  ലീഡർക്കു കീഴിൽ സവിനയം ഒതുങ്ങി.

നെടുമ്പാശേരിയിൽ ഞാനാദ്യമായിട്ടാണ്. വിസ്മയിപ്പിക്കുന്ന വിധത്തിലുള്ള സജ്ജീകരണങ്ങളാണ് അവിടെ കാണാൻ കഴിഞ്ഞത്. അതി മനോഹരമായ അകത്തളം .
ഔദ്യോഗിക ഉപചാരങ്ങൾക്കു ശേഷം ഗ്രൂപ്പ് മെമ്പേഴ്‌സ് എല്ലാവരും ലോഞ്ചിൽ ഒന്നിച്ചിരുന്നു.

ഷാഫിയുടെ നേതൃ പാടവവും സഗീർ മൗലവിയുടെ ഇസ്ലാമിക  വിജ്ഞാനവും ശരിക്കും വിസ്മയിപ്പിക്കുന്നതു തന്നെ.

പിന്നീടുള്ള  ദിവസങ്ങളിൽ ഒരിക്കൽ പോലും മടുത്തു പോവാതെ തുടക്കത്തിലെ ഊർജ്ജം നില നിർത്താൻ എട്ടാം ബാച്ചിലെ ഓരോ അംഗങ്ങളും കാരണക്കാരായി .

അങ്ങിനെ ഹോളിലാൻറ് എന്ന പുതിയ കുടുംബത്തിലും കൂടി എന്നെ അംഗമാക്കിയ യാത്രക്ക്  തുടക്കമായി.

..........................  _*Zac കിഴക്കേതിൽ*_

2017, ഒക്‌ടോബർ 10, ചൊവ്വാഴ്ച

ഒരു പ്രവാസിയുടെ ചാറ്റിംഗ് കഥ....



ഞാൻ:   Hi
അവൾ:  Hi
ഞാൻ:    സലീന എന്നാണല്ലേ പേര് ?
അവൾ:   അതെ
ഞാൻ:    നല്ല പേര്
അവൾ:  tnq
ഞാൻ : സലീന എന്ത് ചെയ്യുന്നു ?
അവൾ : പഠിക്കുന്നു
ഞാൻ : എന്തിന് പഠിക്കുന്നു ?
അവൾ : വിവരമുണ്ടാവാൻ പഠിക്കുന്നു
ഞാൻ : ഓഹ്  തമാശക്കാരിയാണല്ലേ ?
               ഞാനുദ്ദേശിച്ചത് ഏതിനാ             
പഠിക്കുന്നേന്നാ ?
അവൾ : MA english
ഞാൻ : വയസ്സെത്രയായി ?
അവൾ : 24
ഞാൻ : വിവാഹിതയാണോ ?
അവൾ : അല്ല
                (മനസ്സിൽ ലഡു പൊട്ടി)
ഞാൻ : എന്താ വിവാഹം ചെയ്യാഞ്ഞേ ?
അവൾ : ഒന്നും ഒത്തുവന്നില്ല.
ഞാൻ :  mm
അവൾ : ഇക്ക മേരീഡാണോ ?
ഞാൻ :  അല്ല
അവൾ : ഇക്കാക്കെത്ര വയസ്സായി ?
ഞാൻ :  29
അവൾ : കണ്ടാൽ ഒരു 32 തോന്നും
               (മൂന്നാല് ലഡു ഒന്നിച്ച് പൊട്ടി)
ഞാൻ : അത് കുറേയായിട്ട് ഗൾഫിലല്ലേ അതാ      മുടിയൊക്കെ ഇത്തിരി പോയത്.
അവൾ : എന്നാലും ഇക്ക സുന്ദരനാ...
               (ലഡു തലങ്ങും വിലങ്ങും പോട്ടി)
ഞാൻ: tnq
അവൾ : ഇക്കാക്ക് ഗൾഫിൽ എന്താ ജോലി ?
ഞാൻ : ഇൻറീരിയൽ വർക്ക്
അവൾ : നാട്ടിലേക്കെന്നാ വരുന്നത് ?
ഞാൻ :  ഒക്ടോബറിൽ വരും
അവൾ :  mm
ഞാൻ : ഒരു ഫോട്ടോ തരുമോ ?
അവൾ : എന്തിനാ ?
ഞാൻ : ഒന്ന് കാണാൻ
അവൾ : കണ്ടിട്ടെന്തിനാ ?
ഞാൻ : കണ്ടിട്ട് കാര്യമൊക്കെയുണ്ട്.
അവൾ : ഫോട്ടോ തരാൻ എനിക്ക് പേടിയാ
ഞാൻ : പേടിക്കണ്ടാന്നേ എന്നെ വിശ്വസിക്കാം
അവൾ : വേറാരെയും കാണിക്കരുത്.
ഞാൻ : ഇല്ലന്നേ ഒന്ന് കണ്ടിട്ട് ഞാൻ dlt ചെയ്യാം
അവൾ : sure ?
ഞാൻ :  sure.
അവൾ : എന്നാ തരാം...
             
             ( മനസ്സിൽ ലഡു അല്ല ഒരു തൃശ്ശൂർ പൂരത്തിൻറെ വെടിക്കെട്ട് തന്നെ പൊട്ടി )
അവളെങ്ങനായിരിക്കും കറുത്തിട്ടോ വെളുത്തിട്ടോ തടിച്ചിട്ടോ മെലിഞ്ഞിട്ടോ കാണാനും അറിയാനുമുള്ള ആകാംക്ഷയുടെ മുൾമുനയിൽ നില്കേ അതാ വരുന്നു ഫോട്ടോ !!

     കണ്ടതും എൻറെ ചങ്ക് വണ്ണം വെച്ചു  കണ്ണ് തള്ളി  ബെഡ്ഡിൽ നിന്നെഴുനേറ്റിരുന്നു പോയി എസി യുടെ കുളിരിലും വിയർത്തു നനഞ്ഞു. അതാ വരുന്നു വീണ്ടും മെസ്സേജ്

അവൾ : വൃത്തികെട്ട മനുഷ്യാ  നട്ടപ്പാതിരാക്ക് ങ്ങക്കിതാണല്ലേ പണി ?  ഞാൻ വിളിക്കുംബ ബല്യ തിരക്കു
ഒക്ടോബറിലിങ്ങട്ട് വാ...
ബാക്കി വന്നിട്ട് തരാ....കള്ള പന്നി..
എന്ന് ഭാര്യ !