2012, ഡിസംബർ 18, ചൊവ്വാഴ്ച

മുരിങ്ങ ഇല

മുരിങ്ങയും ചീരയും തോരനും നിത്യ ഭക്ഷണത്തിന്റെഭാഗമായിരുന്ന ഒരു കാലമുണ്ടായിരുന്നു മലയാളിക്ക്. തൊടിയിലും പറമ്പിലും നട്ടുപിടിപ്പിച്ച ചെടികളില്‍ നിന്ന് പറിച്ചെടുത്ത കീടനാശിനിയേതുമില്ലാത്ത ഫ്രഷ് ഇലകള്‍ കറിവെച്ചും ഉപ്പേരിയുണ്ടാക്കിയും നമ്മുടെ പഴയ തലമുറ ഭക്ഷണം പോഷക സമൃദ്ധമാക്കി.
പക്ഷെ ഇന്ന് മലയാളിയുടെ ഭക്ഷണ ശീലം ഏറെ മാറിപ്പോയി. ചിക്കനും ബര്‍ഗറുമില്ലാത്ത ഭക്ഷണം നമുക്കിന്ന് ഇല്ലെന്ന് തന്നെ പറയാം. ഇലകളും പച്ചക്കറികളും തീന്‍മേശയില്‍ കാണുന്നത് തന്നെ പുതിയ തലമുറക്ക് ഇഷ്ടമല്ല. അവയൊന്നും തന്‍െറ പാത്രത്തില്‍ വീഴാതിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധ വെക്കും.
എന്നാല്‍ മന:പൂര്‍വം നമ്മുടെ ഭക്ഷണ ശീലങ്ങള്‍ ക്രമീകരിക്കേണ്ട കാലം എന്നേ അതിക്രമിച്ചിരിക്കുന്നു. അവയില്‍ ഉള്‍പ്പെടുത്തേണ്ട വളരെ പ്രധാനപ്പെട്ട ഇനമാണ് ഇലക്കറികള്‍. പ്രത്യേകിച്ചും മുരിങ്ങയില.
വിററാമിനുകളുടെയും ഇരുമ്പിന്റെും ഫോസ്ഫറസിന്റെും കലവറ തന്നെയാണ് മുരിങ്ങയില. വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ഇ എന്നിവ അതില്‍ അടങ്ങിയിരിക്കുന്നു.
പാലില്‍ അടങ്ങിയിരിക്കുന്നതിനേക്കാള്‍ രണ്ട് മടങ്ങ് കാല്‍സ്യവും ചീരയിലുള്ളതിനേക്കാള്‍ മൂന്നിരട്ടി ഇരുമ്പും മുരിങ്ങയില്‍ ഉണ്ട്. ഇതോടൊപ്പം ശരിയായ ശോധനക്കും മുരിങ്ങയില ഉപകരിക്കും.
ആയുര്‍വേദത്തില്‍ നിരവധി ഔധങ്ങളില്‍ മുരിങ്ങ ഉപയോഗിക്കുന്നുണ്ട്. ചര്‍മ സംരക്ഷണത്തിനും മുരിങ്ങയില നല്ലതാണ്. ഇല മാത്രമല്ല മുരിങ്ങക്കായയും അതിന്‍െറ വിത്തും പോഷക സമ്പന്നം തന്നെയാണ്.
മുരിങ്ങയില നീര് രക്ത സമ്മര്‍ദ്ദം സാധാരണ നിലയിലാക്കാന്‍ നല്ലതാണ്. മുരിങ്ങയില സ്ഥിരമായി കഴിക്കുന്നത് കുട്ടികളില്‍ ബുദ്ധി ശക്തി വര്‍ധിക്കുന്നതിന് സഹായിക്കുമെന്നും പഴമക്കാര്‍ പറയുന്നു. പാലിലും കോഴിമുട്ടയിലും അടങ്ങിയിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രോട്ടീനും മുരിങ്ങയില്‍ അടങ്ങിയിട്ടുണ്ട്.
പ്രത്യേകം പരിചണമൊന്നുമില്ലാതെ വളരുന്ന ചെടിയാണ് മുരിങ്ങ. നമ്മുടെ വീട്ടുമുറ്റത്ത് മുരിങ്ങ നട്ടുപിടിപ്പിച്ചാല്‍ വിഷമില്ലാത്ത പുത്തന്‍ ഇലകള്‍ കൊണ്ട് നമുക്ക് ആഹാരം പോഷകസമൃദ്ധമാക്കാം. ഒപ്പം ആരോഗ്യവും സംരക്ഷിക്കാം

2012, ഡിസംബർ 8, ശനിയാഴ്‌ച

വിവാഹിതരാവുമ്പോള്‍

   വിവാഹത്തിനൊരുങ്ങുമ്പോള്‍ പലപ്പോഴും വിസ്മരിക്കപ്പെടുന്നതും എന്നാല്‍ മുഖ്യപരിഗണനയില്‍ വരേണ്ടതുമായ ഒന്നാണ് ലക്ഷ്യനിര്‍ണയം. എന്തിനാണ് വിവാഹം ചെയ്യുന്നത്? ഇതിന്റെ ഉത്തരം എങ്ങനെയാണോ അതിനനുസരിച്ചായിരിക്കും ഓരോരുത്തരുടെയും കുടുംബജീവിതത്തിന്റെ ഐശ്വര്യം.
ഐശ്വര്യപൂര്‍ണമായ കുടുംബജീവിതം അല്ലാഹു ഇഹലോകത്തു തന്നെ നല്‍കുന്ന സ്വര്‍ഗമാണ്. ഭൗതികാര്‍ഥത്തില്‍ വീക്ഷിക്കുമ്പോള്‍ വളരെ താഴ്ന്ന നിലവാരത്തില്‍ കഴിയുന്ന ചില കുടുംബങ്ങള്‍ മറ്റുളളവരില്‍ അസൂയ ജനിപ്പിക്കുമാറുളള ഐശ്വര്യം അനുഭവിക്കുന്നവരായിരിക്കും. എന്നാല്‍ ഭൗതികാനുഗ്രഹത്താല്‍ സമൃദ്ധമായ ചില കുടുംബങ്ങളില്‍ ഐശ്വര്യത്തിന്റെ കണികപോലും ഉണ്ടായില്ലെന്നും വരാം. മകനും മരുമക്കളുമായി പ്രശ്‌നം. തദ്ഫലമായി അവരുടെ മാതാപിതാക്കളുടെ സ്വസ്ഥത നഷ്ടപ്പെടുന്നു. മക്കളുടെ ജീവിതം അസ്വസ്ഥജനകമാവുന്നു, എന്തിനധികം അയല്‍വാസികളും സുഹൃത്തുക്കളും എന്നുവേണ്ട അവരുമായി ബന്ധപ്പെട്ടവരും അല്ലാത്തവരുമെല്ലാം അതിന്റെ പേരില്‍ കഷ്ടപ്പെടേണ്ടി വരുന്നു. ഇങ്ങനെയുള്ള എത്രയോ അനുഭവങ്ങള്‍ നമ്മുടെ മുമ്പില്‍ അനാവരണം ചെയ്യപ്പെടുന്നു. പക്ഷെ, ഇതുകണ്ട് പാഠമുള്‍ക്കൊളളുന്നവര്‍ എത്രയുണ്ട്? ഇവിടെയാണ് വിവാഹത്തിന് ഇസ്‌ലാം പഠിപ്പിച്ച പരിപാവനമായ ചില ലക്ഷ്യങ്ങള്‍ മനസ്സിലാക്കി പ്രയോഗവല്‍ക്കരിക്കുന്നതിന്റെ പ്രാധാന്യം.
ശരീര സൗന്ദര്യം മാത്രം ലക്ഷ്യമാക്കി നടക്കുന്നവരുണ്ട്. അവരെ സംബന്ധിച്ചിടത്തോളം താന്‍ സുന്ദരനാണോ അല്ലേ എന്നത് വിഷയമല്ലെങ്കിലും താന്‍ വിവാഹം കഴിക്കുന്നവള്‍ ലോക സുന്ദരിയും അപ്‌സരസുമായിരിക്കണം. ആണാവട്ടെ പെണ്ണാവട്ടെ ശാരീരിക സൗന്ദര്യമെന്നത് താല്‍ക്കാലികം മാത്രമാണ്. ഒരു പ്രായം കഴിഞ്ഞാല്‍ അതിന്റെ മാറ്റ് ഇല്ലാതാകും. വിവാഹം താല്‍ക്കാലിക ഏര്‍പ്പാടല്ലാത്തതുകൊണ്ട് തന്നെ ശാരീരിക സൗന്ദര്യം വിവാഹത്തിന്റെ ആത്യന്തിക ലക്ഷ്യമായിരിക്കരുത്.
ഒരു വിദേശ രാജ്യത്തെ കുടുംബ കോടതിയില്‍ അല്‍പകാലം ജോലി ചെയ്തപ്പോള്‍ ഇക്കാര്യം ശരിക്കും ബോധ്യമായി. അവിടെയെത്തുന്ന വിവാഹ കേസുകളില്‍ മിക്കതും വിവാഹമോചനവുമായി ബന്ധപ്പെട്ടതാണ്. അവിടെ പരാതിക്കാരായി വരുന്ന യുവതീയുവാക്കളില്‍ മിക്കവരും നല്ല സൗന്ദര്യമുളളവരായിരുന്നു. എന്നിട്ടുമെന്തേ ഇവരുടെ ദാമ്പത്യം നിലനിര്‍ത്താന്‍ ഈ സൗന്ദര്യത്തിന് കഴിയാതെ പോകുന്നു? സൗന്ദര്യം ആസ്വദിക്കുന്നതിന് സ്വഭാവദൂഷ്യമെന്ന മറ വീണിരിക്കുന്നു. വ്യക്തികള്‍ സൗന്ദര്യം ആസ്വദിക്കുന്നത് സൃഷ്ടിപ്പിലുളള അഴകിലൂടെയല്ല, സ്വഭാവത്തിലൂടെയാണ്. സ്‌നേഹവും വാത്സല്യവുമാകുന്നു സൗന്ദര്യം.
തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം സമ്പാദിക്കുന്നവരായിരുന്നു അറബികളായ ഈ ചെറുപ്പക്കാര്‍. ഗള്‍ഫ് രാജ്യത്ത് വിവാഹം എന്നത് ചെറുപ്പക്കാര്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന പരിപാടിയാണ്. നമ്മുടെ നാട്ടിലേതിന് നേര്‍ വിപരീതം. ഇവിടെ സ്ത്രീധനം വെച്ച് കളിക്കുന്ന കളികളും വിലപേശലും മഹറ് വെച്ച് അവിടെ നടക്കുന്നു. വിവാഹമോചനം ചെയ്താല്‍ മറ്റൊരു വിവാഹം എന്നത് അത്തരക്കാര്‍ക്ക് അത്ര എളുപ്പമല്ല. മോചിതയാക്കപ്പെട്ടവളാകട്ടെ അധികം താമസിയാതെ പുനര്‍വിവാഹം ചെയ്യപ്പെടുകയും ചെയ്യും. അതിനാല്‍ വളരെ പ്രയാസകരമായ സാഹചര്യത്തില്‍ യാതൊരു രക്ഷയും ഇല്ലാത്തപ്പോള്‍ മാത്രമേ അവിടത്തെ പുരുഷന്മാര്‍ വിവാഹമോചനത്തിന് മുതിരുകയുളളൂ. എന്നിട്ടുപോലും വിവാഹമോചന കേസുകള്‍ ധാരാളമായി കോടതികളില്‍ വരുമ്പോള്‍ അതിന്റെ കാരണം സ്വഭാവദൂഷ്യമാണെന്ന് കാണാം. സൗന്ദര്യമോ സമ്പത്തോ തറവാടിത്തമോ, വീണ്ടും ഒരു വിവാഹം അത്രയെളുപ്പമല്ല എന്ന വിശ്വാസമോ ഒന്നും തന്നെ ചീത്ത സ്വഭാവിയായ ഇണയെ വെച്ചുകൊണ്ടിരിക്കാന്‍ പ്രേരിപ്പിക്കുന്നില്ല. ഇവിടെയാണ് വിവാഹത്തിന്റെ മുഖ്യലക്ഷ്യം സൗന്ദര്യമായിക്കൂടാ എന്ന് പറയാന്‍ കാരണം. ഈ കാര്യം സമ്പത്തിനും കുലത്തിനുമെല്ലാം ബാധകമാണ്. അതുകൊണ്ടാണ് ജീവിതനിഷ്ഠക്കും സല്‍സ്വഭാവത്തിനുമായിരിക്കണം മുഖ്യപരിഗണന നല്‍കേണ്ടത് എന്ന് നബി (സ) പഠിപ്പിച്ചിട്ടുളളത്. ആണിനോടും പെണ്ണിനോടും ഇക്കാര്യം അവിടുന്ന് ഉണര്‍ത്തിയിട്ടുണ്ട്.
വിവാഹം കഴിക്കുന്നതില്‍ എത്ര കാലമെടുത്താലും തെരഞ്ഞെടുക്കുന്നതില്‍ വീഴ്ച പിണഞ്ഞിട്ടില്ലെങ്കില്‍ ഭാവി ജീവിതം ഐശ്വര്യപൂര്‍ണമായിരിക്കും. ഒരു ബന്ധം ഉരുത്തിരിഞ്ഞുവരാന്‍ കാലതാമസം നേരിട്ടത് അനുഗ്രഹത്തിന് വേണ്ടിയാണെന്ന് അപ്പോള്‍ ബോധ്യമാകും. ഒരുപാട് സ്വപ്നങ്ങളുമായി വിവാഹത്തിലേര്‍പ്പെടുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ പിഴവ് സംഭവിക്കുന്നതോടെ തങ്ങളുടെ ജീവിതം നരകമായി തുടങ്ങി നരകമായി ഒടുങ്ങും. അതാണ് അല്ലാഹുവിന്റെ നടപടിക്രമവും. അതിനാല്‍ വളരെ സൂഷ്മതയോടും അവധാനതയോടും കൂടി മാത്രമേ വിവാഹം എന്ന ഗൗരവമുളള സംഭവത്തെ സമീപിക്കാവൂ.
ഇവിടെ തെരഞ്ഞെടുപ്പ് സാധാരണഗതിയില്‍ പുരുഷന്റെ ഭാഗത്തുനിന്നാണ് ഉണ്ടാവുക. പലരും മനസ്സിലാക്കിയിട്ടുളളത് സ്ത്രീയുടെ ഭാഗത്ത് ഈ വിഷയത്തില്‍ കാര്യമായ പങ്കൊന്നുമില്ല എന്നാണ്. എന്നാല്‍ ഇസ്‌ലാമിക ചരിത്രത്തില്‍ സ്ത്രീകളുടെ ഭാഗത്തു നിന്ന് തനിക്കനുയോജ്യമായ ഭര്‍ത്താവിനെ കണ്ടെത്താനുളള ശ്രമം നടന്നിട്ടുളളതിന്റെ ഉദാഹരണങ്ങളും കാണാവുന്നതാണ്. അങ്ങനെ തെരഞ്ഞെടുത്തവരില്‍ ഏറ്റവും സമര്‍ഥയും ഭാഗ്യവതിയും ആരാണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. പ്രവാചക തിരുമേനി(സ)യെ തെരഞ്ഞെടുത്ത മഹതി ഖദീജ(റ). തന്റെ ഭര്‍ത്താവിനെ സ്വയം കണ്ടെത്തുകയും അതില്‍ വിജയിക്കുകയും ചെയ്ത ഇത്ര അനുഗ്രഹീതയായ മഹതിയെ വേറെ കാണുകയില്ല.
മുഹമ്മദാകട്ടെ വിഷയം തന്റെ പിതൃവ്യന്‍മാരുടെ മുമ്പില്‍ അവതരിപ്പിച്ചു. അങ്ങനെ പിതൃവ്യന്‍മാരുടെ സമ്മതവും ലഭിച്ചു. അതില്‍ ഹംസ മുഹമ്മദ് (സ)യോടൊപ്പം നേരിട്ട് ഖദീജയുടെ അടുത്തെത്തി ഔദ്യോഗികമായി വിവാഹാഭ്യര്‍ത്ഥന നടത്തി.
ചരിത്രത്തിലെ ഏറ്റവും അനുഗ്രഹീതമായ വിവാഹം നടക്കാന്‍ പോകുകയാണ്. രണ്ട് അനാഥകള്‍ തമ്മിലാണ് വിവാഹം. രണ്ടുപേരും പക്ഷെ, തറവാട്ടുകാരും കുലീനരുമാണ്. ഖദീജയുടെ പിതാവ് ഖുവൈലിദും നേരത്തെ മരിച്ചുപോയിരുന്നു. 20 ഒട്ടകങ്ങള്‍ മഹ്‌റായി കൊണ്ടുവന്നിട്ട് അബൂത്വാലിബ് തന്നെ വിവാഹ ഖുതുബ നിര്‍വ്വഹിക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു: ''ബുദ്ധിവൈഭവം കൊണ്ടോ, സാമര്‍ത്ഥ്യം കൊണ്ടോ പദവിയും മാന്യതയും കൊണ്ടോ ഖുറൈശികളുടെ കൂട്ടത്തില്‍ മുഹമ്മദിനോട് കിടപിടിക്കാവുന്ന ഒരു ചെറുപ്പക്കാരനും ഇല്ല. അത്രയ്ക്ക് ഉന്നതനായ ചെറുപ്പക്കാരനാണ് മുഹമ്മദ്. ഇനി സമ്പത്തിന്റെ കാര്യത്തില്‍ അല്‍പം പിന്നിലാണ്. എന്നാല്‍ സമ്പത്ത് കേവലം നീങ്ങിപ്പോകുന്ന തണലുപോലെ, അല്ലെങ്കില്‍ തിരിച്ചുവാങ്ങിക്കാന്‍ ആളു കാത്തുനില്‍ക്കുന്ന വായ്പപോലെയാണ്. അത്രയേ ഉളളൂ അതിന്റെ കാര്യം...
ശൈഖ് മുഹമ്മദുല്‍ ഗസ്സാലി പറയുന്നു: ഖദീജ ഒരുത്തമ മാതൃക തന്നെ. മഹാനായ ഒരു പുരുഷന്റെ ജീവിതം പൂര്‍ണതയിലെത്തിക്കുന്നതില്‍ വിജയിച്ച ഉദാത്തവും ഉന്നതവുമായ മാതൃക. തന്നിലര്‍പ്പിതമായ ഭാരിച്ച ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ വിസ്മരിക്കാനാവാത്ത പങ്ക് വഹിച്ച, അതുല്യമായ സേവനങ്ങളര്‍പ്പിച്ച അസാമാന്യമായ ത്യാഗവും അര്‍പ്പണ ബോധവും പ്രദര്‍ശിപ്പിച്ച മഹതിയായിരുന്നു ഖദീജ. അതെ, ഉത്തമനായ പതിക്ക് ഉത്തമയായ പത്‌നി. ലോകം കണ്ട ഏറ്റവും സ്‌നേഹ സമ്പന്നയായ മാതൃകാദമ്പതികള്‍.
വിവാഹത്തിന്റെ പ്രധാനലക്ഷ്യമായി അല്ലാഹു പറഞ്ഞത് ശാന്തിയും സമാധാനവും അനുഭവിക്കാനുളള ഇടമായിട്ടാണ്. അല്ലാഹു പറഞ്ഞു: ''സ്വന്തം വര്‍ഗത്തില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ച് തന്നത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍പ്പെട്ടതാകുന്നു. എന്തിനെന്നാല്‍ അവരുടെ സാന്നിധ്യത്തില്‍ നിങ്ങള്‍ ശാന്തി നുകരാന്‍. നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കിതന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍പ്പെട്ടതാകുന്നു. (അര്‍റൂം : 21)
ഇവിടെ ശാന്തി നുകരുക എന്ന ഈ പ്രയോഗത്തിന്റെ സാക്ഷ്യം നബി(സ) തിരുമേനിക്ക് പ്രവാചകത്വ ലബ്ധിയുടെ പ്രഥമ സന്ദര്‍ഭത്തില്‍ തന്നെ നമുക്ക് കാണാം. ഹിറാഗുഹയില്‍ നിന്ന് പേടിച്ചുവിറച്ച് 'എന്നെ പുതപ്പിക്കൂ' എന്ന് നിലവിളിച്ചുകൊണ്ട് മുഹമ്മദ് വരുന്നു. പത്‌നി വളരെ സമചിത്തതയോടെ രംഗം കൈകാര്യം ചെയ്യുന്നു. ഭര്‍ത്താവിന്റെ ബേജാറും വെപ്രാളവും കാണുമ്പോള്‍ കൂടുതല്‍ വെപ്രാളപ്പെടുക എന്ന പതിവാണല്ലോ പല ഭാര്യമാരിലും. എന്നാല്‍ അല്ലാഹു സൂചിപ്പിച്ചപോലെ ശാന്തി പകരുന്നതരത്തില്‍ ഖദീജ(റ) സന്ദര്‍ഭത്തിന്റെ തേട്ടം പരിഗണിച്ച് ഉയര്‍ന്ന് പ്രവര്‍ത്തിക്കുന്നതാണ് നാം കാണുന്നത്. തിരുമേനി ആവശ്യപ്പെട്ട പ്രകാരം പുതപ്പ് നല്‍കി അല്‍പം വിശ്രമിക്കട്ടെ എന്ന് വിചാരിച്ച് അല്‍പം കഴിഞ്ഞ് സമീപത്ത് ചെന്നിരുന്നു. അന്നേരം തിരുമേനി വീണ്ടും പറഞ്ഞു : ''ഖദീജാ, എനിക്ക് പേടിയാകുന്നു.'' ഖദീജ പറഞ്ഞു: ''പേടിക്കാനോ? താങ്കളൊ? താങ്കളെപ്പോലുളളവരെ അല്ലാഹു ഒരിക്കലും കൈവിടില്ല.'' ''എന്തുകൊണ്ട്?'' ഖദീജ തന്നെ കാരണം വ്യക്തമാക്കുന്നു. ''താങ്കള്‍ ബന്ധുക്കളോട് നന്നായി ബന്ധം ചാര്‍ത്തുന്നു. നിസ്സഹായരുടെ ഭാരം ചുമക്കുന്നു. അവശതയനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നു, അതിഥികളെ സല്‍ക്കരിക്കുന്നു, എന്ത് ആപത്തും എവിടെ ഉണ്ടായാലും താങ്കളവിടെ ഓടിയെത്തുന്നു. ഇങ്ങനെയൊക്കെയുളള ഒരാളെ അല്ലാഹു കുഴക്കുകയില്ല.''
തിരുമേനിയെ സംബന്ധിച്ചേടത്തോളം സമാശ്വാസത്തിന്റെ കുളിര്‍മഴയായിരുന്നു ഈ കേട്ടതൊക്കെയും. ഇതുകേട്ട നബി(സ) ആശ്വാസത്തിന്റെ നെടുവീര്‍പ്പയച്ചു. ഇത്രയും കൊണ്ട് ഖദീജ(റ) മതിയാക്കിയില്ല. കേവലമായ വാക്കുകളില്‍ ഒതുക്കാതെ പ്രായോഗികമായി തന്റെ പ്രിയതമനെ സമാധാനിപ്പിക്കാനുളള വഴി കണ്ടെത്തുക കൂടി ചെയ്യുന്നു. പണ്ഡിതനും കാരണവരുമായ പിതൃവ്യന്‍ വറഖത്തുബ്‌നു നൗഫലിന്റടുത്തേക്ക് കൂട്ടികൊണ്ടുപോവുകയാണ്. അദ്ദേഹമാണ് മുഹമ്മദ്(സ) യോട് താനൊരു പ്രവാചകനായി നിയോഗിക്കപ്പെട്ടിരിക്കുന്നു എന്ന വിവരം അറിയിക്കുന്നത്. താന്‍ അല്ലാഹുവിന്റെ സവിശേഷം തെരഞ്ഞെടുക്കപ്പെട്ട വ്യക്തിത്വമായിക്കഴിഞ്ഞു എന്നാണല്ലോ അതിന്റെ അര്‍ത്ഥം. ഇവിടെ ഖദീജ(റ)യുടെ പക്വവും സന്ദര്‍ഭോചിതവുമായ നിലപാടുകള്‍ ഏവര്‍ക്കും ഗുണപാഠമാവേണ്ടതാണ്.

ഭൂമി എപ്പോഴും പത്ത് കാര്യങ്ങള്‍ വിളിച്ച് പറയുന്നു


1 . *മനുഷ്യാ എന്റെ പുറത്ത് നീ ഓടി നടക്കുന്നു,എന്നാല്‍ നിന്റെ അന്ത്യം എന്റെ ഉള്ളിലായിരിക്കും

2 . * എന്റെ പുറത്ത് നീ പാപം ചെയ്യുന്നു,എന്നാല്‍ നീ എന്റെ ഉള്ളില്‍ ശിക്ഷിക്കപ്പെടും 

3 . * എന്റെ പുറത്ത് നീ ചിരിച്ചു കൂത്താടുന്നു,എന്നാല്‍ നീ എന്റെ ഉള്ളില്‍ കരഞ്ഞു കരഞ്ഞു തളരും

4 . *എന്റെ പുറത്ത് നീ ആഹ്ലാദിക്കുന്നു,എന്നാല്‍ നീ എന്റെ ഉള്ളില്‍ ദുഖിക്കും

5 . *എന്റെ പുറത്ത് നീ ധനം ശേഖരിക്കുന്നു,എന്നാല്‍ നീ എന്റെ ഉള്ളില്‍ ഖേദിക്കും

6 . *എന്റെ പുറത്ത് നീ നിഷിദ്ധ ആഹാരങ്ങള്‍ ഭൂജിക്കുന്നു,എന്നാല്‍ എന്റെ ഉള്ളില്‍ നിന്നെ പുഴുക്കള്‍ തിന്നും

7 . *എന്റെ പുറത്ത് നീ അഹങ്കരിച്ചു നടക്കുന്നു,എന്നാല്‍ നീ എന്റെ ഉള്ളില്‍ നിന്ദ്യന്‍ ആകും

8 , *എന്റെ പുറത്ത് നീ ആഹ്ലാദഭരിതനായ് നടക്കുന്നു,എന്നാല്‍ നീ എന്റെ ഉള്ളില്‍ ദുഖിതനായ് പതിക്കും

9 .* എന്റെ പുറത്ത് നല്ല വെളിച്ചത്തില്‍ നീ നടക്കുന്നു,എന്നാല്‍ നീ എന്റെ ഉള്ളില്‍ അന്ധകാരത്തില്‍ വലയും

10 . *എന്റെ പുറത്ത് വലിയ ആള്കൂട്ടങ്ങളില്‍ നീ വിലസുന്നു,എന്നാല്‍ നീ എന്റെ ഉള്ളില്‍ എകനായിതീരും .

2012, ഡിസംബർ 4, ചൊവ്വാഴ്ച

ഹൃദയാഘാതം സംഭവിച്ചാല്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങള്‍


വിലപ്പെട്ട ജീവന്‍ രക്ഷിക്കുവാന്‍ ശ്രമിക്കുക... വീട്ടിലൊരാള്‍ക്ക് ഹൃദയാഘാതം സംഭവിച്ചാല്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങളാണ് താഴെ വിവരിക്കുന്നത്.

1)
ഹാര്‍ട്ട് അറ്റാക്ക്വന്ന വ്യക്തിയെ ബോധമുണ്ടെങ്കില് ‍ചാരിയിരുത്തുക തലയും, തോളുംതലയിണകൊണ്ട് താങ്ങുകൊടുക്കണം.

2)
രോഗിയുടെ കൈത്തണ്ടയില്‍ സ്പര്‍ശിച്ച് പള്‍സ് പരിശോധിക്കുക. വീട്ടില്‍ ബി.പി. പരിശോധിക്കുന്ന യന്ത്രം ഉണ്ടെങ്കില്‍ പ്രഷറും പരിശോധിക്കാം. പള്‍സും, ബി.പി.യും കുറവാണെന്നു കണ്ടാല്‍ നിരപ്പായ പ്രതലത്തില്‍ മലര്‍ത്തിക്കിടത്തി കാലുകള്‍ക്കിടയില്‍ രണ്ട് തലയിണകള്‍ വെച്ച്കാലുകള്‍ ഉയര്‍ത്തി വെയ്ക്കുക. തലച്ചോറിലേയ്ക്ക് ആവശ്യത്തിനുള്ള രക്തപ്രവാഹംഉണ്ടാകുവാനും അതുവഴി ബോധക്ഷയം സംഭവിക്കുന്നത് തടയുവാനും ഇത് സഹായിക്കും.

3) രോഗിയുടെ ഇറുകികിടക്കുന്ന വസ്ത്രങ്ങള്‍ ഊരിമാറ്റുകയോ, അയച്ചിടുകയോ ചെയ്യുന്നത് നന്നായിരിക്കും.

4) മുഖത്ത് തണുത്ത വെള്ളം യാതൊരവശാലും തളിക്കരുത്. തണുത്ത വെള്ളം തളിക്കുമ്പോള്‍ രോഗിയുടെ ഹൃദയരക്തക്കുഴലു കള്‍ പെട്ടെന്ന് ചുരുങ്ങുവാനും, നെഞ്ചിടിപ്പിലും പ്രഷറിലും വ്യതിയാനങ്ങള്‍ ഉണ്ടാകുവാനും ഇടയാക്കിയേക്കാം . ഇത് ഹൃദയാഘാതം വന്ന രോഗിക്ക് നല്ലതല്ല.

5) ഹൃദയാഘാതം വന്ന രോഗിയെ നടക്കാനോ മറ്റ് ശാരീരിക അദ്ധ്വാനം വേണ്ട പ്രവര്‍ത്തികള്‍ ചെയ്യുവാനോഅനുവദിക്കാതെ പൂര്‍ണ്ണ വിശ്രമം കൊടുക്കണം. വീല്‍ചെയറിലോ, കസേരയിലോ, സ്ട്രച്ചറിലോമാത ്രമേ രോഗിയെഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് നീക്കാവൂ.

6) ഹൃദയാഘാതം വന്ന ആദ്യ 6 മണിക്കൂറുകളില്‍ കുടിക്കുവാനും ഒന്നും കൊടുക്കാതിരിക്കുന്നതാണ് ഉത്തമം. ദാഹമുണ്ടെങ്കില് ‍ ശുദ്ധജലം കുറച്ചുനല്‍കാം. ആഹാരപദാര്‍ത്ഥങ്ങളോ , പാനിയങ്ങളോ കഴിച്ചാല്‍ ദഹനക്കുറവും തുടര്‍ന്ന് ചര്‍ദ്ദിക്കുവാനുള്ള സാദ്ധ്യത കൂടുതലുള്ളതിനാലാണ് ഈ നിയന്ത്രണം.

7) നെഞ്ചുവേദനയുണ്ടങ്കില്‍ നാക്കിനടിയിലിട്ട് അലിയിച്ചിറക്കുന്ന ഐസോര്‍ഡില്‍ (5 മില്ലിഗ്രാം)ഗുളിക കൊടുക്കാം .ഇതോടൊപ്പം തന്നെ ഒരു ആസ്പിരിന്‍ ഗുളിക ചവച്ചു കഴിക്കുന്നതും നല്ലതാണ്. ഹൃദയാഘാതം സംഭവിച്ച ചില രോഗികളില്‍ നാക്കിന്‍റെ അടിയില്‍ ഐസോര്‍ഡിന്‍ ഗുളിക ഇട്ട് അലിയിച്ചിറക്കിയാല്‍ പെട്ടന്ന് രക്തസമ്മര്‍ദ്ദം കുറഞ്ഞ് ബോധക്ഷയം ഉണ്ടാകുവാനിടയാക്കിയേക്കാം. ഇത് ഒഴിവാക്കാന്‍ നിരപ്പായ പ്രതലത്തില്‍ രോഗിയെ കിടത്തിയതിനുശേഷം ഈ മരുന്നു നാക്കിന്‍റെ അടിയില്‍ ഇട്ട് അലിയിപ്പിച്ചിറക്കിക്കുക.

8) ഹാര്‍ട്ട് അറ്റാക്കിന് ശേഷമുള്ള ഓരോ നിമിഷവും ഓരോ ഹൃദയപേശികള്‍ നശിച്ചുകൊണ്ടേയിരിക്കുന്നതിനാല്‍ ‍ സമയം വളരെ വിലപ്പെട്ടതാണ് . അതിനാല്‍ സമയം പാഴാക്കാതെ ഹൃദദ്രോഗതീവ്ര പരിചരണ വിഭാഗമുള്ള (സി.സി.യു) ഏറ്റവും അടുത്തുള്ള ആശുപത്രിയില്‍ രോഗിയെ എത്തിച്ച് വിദഗ്ധ ചികിത്സ നല്‍കേണ്ടതാണ്.ഹൃദയാഘാതം സംഭവിച്ച വ്യക്തിയെ ഹൃദ്രോഗവിദഗ്ധരു ടെ താമസസ്ഥലത്ത് കൊണ്ടുപോയി പരിശോധിപ്പിക്കുവാന്‍ ശ്രമിച്ച്, വിലപ്പെട്ട സമയം നഷ്ടപ്പെടുത്തരുത്.

9) ഹൃദയാഘാതം വന്ന രോഗി ബോധരഹിതനായാല്‍ ഹൃദയസ്തംഭനംസംഭവിച്ചോ എന്ന് കഴുത്തിലെ പള്‍സും ശ്വാസോച്ചാസവും സൂക്ഷ്മമായി പരിശോധിച്ച് സ്ഥിരീകരിയ്ക്കുക. പള്‍സും, ശ്വാസോച്ഛാസവും നിലച്ചാല്‍ ഹൃദയസ്തംഭനം സംഭവിച്ചു എന്ന് അനുമാനിക്കാം. ഇങ്ങനെയുള്ള രോഗികളെ നിരപ്പായ തറയില്‍ മലര്‍ത്തിക്കിടത്തി കഴുത്ത്ഭാഗം തലയിണ കൊണ്ട് പൊക്കി താടി ആവുന്നത്ര മേലോട്ടുയര്‍ത്തി ശ്വാസോച്ഛാസത്തി ന് തടസ്സമുണ്ടാക്കാത്ത നിലയില്‍ കിടത്തുക. ഇതിനു ശേഷം ഹൃദയത്തിന്റേയും , ശ്വാസകോശത്തിന്റയും പ്രവര്‍ത്തനം പുനഃസ്ഥാപിക്കുവാനുള്ളപ്രഥമ ശുശ്രൂഷയായ സി.പി.ആര്‍ (Cardio Pulmonary Resuscitation) പരിശീലനം ലഭിച്ചവരുണ്ടെങ്കില്‍ നടത്തി ആശുപത്രിയിലേയ്ക്ക് എത്രയും പെട്ടന്ന് എത്തിക്കുക.

10) ഹൃദയാഘാതത്തെ തുടര്‍ന്ന് ബോധക്ഷയം വന്ന രോഗി ചര്‍ദ്ദിച്ചാല്‍ തല കുറച്ചു താഴ്ത്തി ഒരു വശത്തേക്ക് ചരിച്ചു വെച്ച് ചര്‍ദ്ദിലിന്റെ അവശിഷ്ടങ്ങള്‍ വായില്‍ നിന്നും ശ്വാസകോശത്തിലേക്ക് കടക്കാതെ ഉടന്‍തന്നെ പുറത്തേക്ക് പോകുവാന്‍ സഹായകമായ രീതി അവലംഭിക്കേണ്ടതാ ണ്. അല്ലായെങ്കില്‍ ആഹാര പദാര്‍ത്ഥങ്ങള്‍ ശ്വാസനാളിയിലും ശ്വാസകോശത്തിലും പ്രവേശിച്ച് ഗുരുതരമായ പ്രത്യാഘാതങ്ങള് ‍ ഉണ്ടാക്കിയേക്കക്കാം.

11) രോഗിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുമ്പോള്‍ പഴയ ചികിത്സാരോഖകള്‍ , പരിശോധനാ റിപ്പോര്‍ട്ടുകള്‍, ഇ.സിജി,എന്നിവയു ണ്ടെങ്കില്‍ കൂടെ കരുതാന്‍ മറക്കരുത്.

Please visit my blog                                                      www.zeekuzac.blogspot.com

Zac കിഴക്കേതില്‍ Zac™
║▌│█║▌║│█║║▌█ ║▌
╚» + 919747709002  «╝ 

2012, ഡിസംബർ 3, തിങ്കളാഴ്‌ച

എല്ലാവരും മരിക്കെണ്ടാവരാണ്


അസ്സലാമു അലൈകും..

നാം ഓരോരുത്തരുടെയും പ്രവര്‍ത്തികള്‍ അല്ലെങ്കില്‍ നമ്മുടെ ചിന്തകള്‍ , അതുമല്ലെങ്കില്‍ നമ്മുടെ ജീവിത രീതി കണ്ടാല്‍ തോന്നും കാലാ കാലം നാം ഇവിടെ ജീവിക്കും നാം ആരും മരിക്കില്ല എന്ന്. അതല്ല സത്യം നാം എല്ലാവരും മരിക്കെണ്ടാവരാണ്. നശ്വരമായ ഈ ദുനിയാവിലെ കുറഞ്ഞ ജീവിതത്തിനു ശേഷം നമുക്ക് അനശ്വരമായ ഒരു ജീവിതം ഉണ്ട്. അഹങ്കാരിയായി തോന്നിയത് പോലെ ജീവിക്കുമ്പോള്‍ ഇതെല്ലം ഓര്‍ക്കുന്നത് നല്ലതാണു. ആ
ഖിറത്തെ മറന്നു ദുനിയാവ് സമ്പാദിക്കുന്നവന് അവസാനം ആറടി മണ്ണും മൂന്നു കഷ്ണം തുണിയും മാത്രം ബാക്കിയുണ്ടാവൂ. മാത്രമല്ല ആഖിറത്തെ മറന്നു നീ ആര്‍ക്കു വേണ്ടിയാണോ സമ്പാദിച്ചത് അവരായിരിക്കും നാളെ നിന്റെ ഏറ്റവും വലിയ ശത്രുക്കള്‍ . നാളെ മഅശരയില്‍ ഭാര്യക്ക് ഭര്‍ത്താവും ഭര്‍ത്താവിനു ഭാര്യയും മാതാപിതാക്കള്‍ക്ക് മക്കളും മക്കള്‍ക്ക്‌ മാതാപിതാക്കളും തമ്മില്‍ തമ്മില്‍ ശത്രുക്കള്‍ ആയിരിക്കും . ഓരോരുത്തരും ദുനിയാവില്‍ വെച്ച് ചെയ്യാതിരുന്ന കടപ്പാടുകളെ കുറിച്ച് പരസ്പരം കടിച്ചു കീറുന്ന അവസ്ഥയായിരിക്കും അന്ന്.

ഇതിനു വേണ്ടിയാണോ ഹലാലും ഹറാമും നോക്കാതെയുള്ള ധന സംബാദനത്തിനു വേണ്ടിയുള്ള ഈ നെട്ടോട്ടം. എന്തിനു വേണ്ടിയാണ് എവിടെക്കാണ്‌ അല്ലാഹുവിനെ മറന്നുകൊണ്ടുള്ള നിസ്കരിക്കാന്‍ പോലും മറന്ന അല്ലെങ്കില്‍ നേരമില്ലാതെ ധനം സമ്പാതിച്ചു വെച്ചത്...??? മക്കള്‍ക്കുള്ളത് അവര്‍ സമ്പാതിക്കട്ടെ...നിങ്ങള്‍ അവര്‍ക്ക് വിദ്യാഭ്യാസവും അതിനു വേണ്ട സംവിധാനവും ഒരുക്കുക...ബാക്കി നിങ്ങളുടെ ഉഖുറവിയായ ജീവിതത്തിനു വേണ്ടി ചിലവഴിക്കുക.ഈ സമ്പാദ്യങ്ങള്‍ എല്ലാം ഇവിടെ ഇട്ടിട്ടു പോകാനുള്ളതാണ് എന്ന് എപ്പോഴും ചിന്തിക്കുക. ഹലാലല്ലാത്തത് പറ്റിയിട്ടുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് കൊടുത്തു വീട്ടുക അല്ലെങ്കില്‍ പോരുത്തപ്പെടുവിക്കുക. മക്കള്‍ക്ക്‌ ദീനിയായ വിദ്യാഭ്യാസം നല്‍കുക. അത് ഉഖുറവിയായ ജീവിതത്തിനുള്ള ഒരു മുതല്‍ കൂട്ടാണ്. ഭാര്യ സന്താനങ്ങള്‍ക്ക് വസ്ത്രങ്ങള്‍ വങ്ങുമ്പോള്‍ ഔറത്ത് മറയുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ വാങ്ങുക. മാതാപിതാക്കളെ പരിചരിക്കുകയും അവര്‍ക്ക് വേണ്ട എല്ലാ സൌകര്യങ്ങളും ചെയ്യുകയും ചെയ്യുക. മത പിതാക്കളുടെ ഗുരുത്തവും പൊരുത്തവും സമ്പാദിക്കുക....

സല്‍കര്‍മ്മങ്ങള്‍ അധികരിപ്പിക്കുക...നല്ലവനായി സത്യസന്ധതയോട് കൂടി ജീവിക്കുക. എല്ലാ സല്കര്‍മ്മങ്ങള്‍ക്കും ഇഖ്ലാസ് , ഈമാന്‍ , യാഖീന്‍ , ഖുശൂഅ, ഇഹ്സാന്‍ തുടങ്ങിയ ഗുണങ്ങള്‍ ആവശ്യമാണ്‌...അതുണ്ടാവാനുള്ള വഴി അന്യേശിക്കുക.

നബി(സ) തങ്ങള്‍ പറഞ്ഞ ചില വിജയത്തിന്റെ അടയാളങ്ങള്‍ താഴെ കൊടുക്കുന്നു. " ദുനിയാവിനെ വിട്ടു ആഖിരത്തില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നവനാകുക, ഖുര്‍ആന്‍ പാരായണത്തിലും ഇബാദത് കളിലും ശ്രദ്ധിക്കുന്നവനാകുക, അനാവശ്യ കാര്യത്തില്‍ അധികം സംസാരിക്കാത്തവനാകുക, അഞ്ചു വക്ത് നിസ്കാരം സൂക്ഷിക്കുന്നവനാകുക, ഹറാമില്‍ നിന്നും ശുബ് ഹത്തില്‍ നിന്നും നേരിയതു പോലും സൂക്ഷിക്കുന്നവനാകുക, സ്വാദിഖീങ്ങളോടൊപ്പം സഹാവസിക്കുന്നവനാകുക, അഹങ്കരിക്കാതെ വിനയമുള്ളവനാകുക, ഗുണവാനായ ഔദാര്യ വാനാകുക, അല്ലാഹുവിന്റെ സൃഷ്ടികള്‍ക്ക് കരുണ ചെയ്യുന്നവനാകുക, സൃഷ്ടികള്‍ക്ക് ഉപകാരം ചെയ്യുന്നവനാകുക, മരണത്തെ ഇപ്പോഴും ഓര്‍ക്കുന്നവനാകുക..

റസൂല്‍ (സ) തങ്ങള്‍ പരാജയത്തിന്റെ അടയാളങ്ങളും നമുക്ക് പഠിപ്പിച്ചു തരുന്നുണ്ട്. ഒരു ഹദീസ് ഇപ്രകാരം വായിക്കാം " നബി(സ) തങ്ങള്‍ പറയുന്നു: പരാജയത്തിന്റെ അടയാളങ്ങള്‍ നാലാണ്. കഴിഞ്ഞു പോയ ദോഷങ്ങള്‍ മറക്കുക ( അത് അല്ലാഹുവിന്റെ അടുക്കല്‍ സൂക്ഷിക്കപ്പെട്ടതാണ് ), മുന്‍പ് ചെയ്ത നന്മകള്‍ ഓര്‍ക്കുക (അത് സ്വീകരിക്കപ്പെട്ടുവോ തല്ലപ്പെട്ടോ എന്നവന്‍ അറിയുകയുമില്ല), ദുനിയാവിന്റെ കാര്യത്തില്‍ തന്നെക്കാള്‍ മേലെ ഉള്ളവരിലേക്ക് നോക്കുക ആഖിറതിന്റെ കാര്യത്തില്‍ തന്നെക്കാള്‍ താഴെയുള്ളവരിലേക്ക് നോക്കുക. നബി (സ) തങ്ങള്‍ പറഞ്ഞ ഈ നാലു കാര്യങ്ങള്‍ നമ്മില്‍ ഉണ്ടോ എന്ന് നാം സ്വയം നമ്മെ പരിശോധിക്കുക. ഇതിനെ കുറിച്ച് ഗൌരവമായി ചിന്തിക്കുക. മുന്‍ കഴിഞ്ഞു പോയ പാപങ്ങള്‍ മറക്കുകയും, അഹങ്കാരിയായി ജീവിക്കുകയും ചെയ്യുമ്പോള്‍ നാം പരാജയതിലെക്കാണ് പോകുന്നത് എന്ന യഥാര്‍ത്ഥ്യം നാം മനസ്സിലാക്കാതെ പോകരുത്.

നാം ഏപ്പോഴും മരണത്തെ ഓര്‍ക്കുന്നവനാകുക....നാഥന്‍ നമ്മെ വിജയികളുടെ കൂട്ടത്തില്‍ ഉള്‍ പെടുത്തുമാറാകട്ടെ...സ്വാദിഖീങ്ങളുടെ കൂടെ സഹവസിക്കാന്‍ അള്ളാഹു നമുക്ക് തൌഫീഖ് നല്‍കുമാറാകട്ടെ..

NB : സ്വാദിഖീങ്ങള്‍ എന്നാല്‍ ഖുര്‍ആനില്‍ പറഞ്ഞ മുര്ഷിദ് ആയ മുറബ്ബിയായ ശൈഖുമാര്‍ ആണെന്നാണ് മുഫസ്സിരീങ്ങള്‍ പറയുന്നത്...അത് കൊണ്ട് ഒരു യഥാര്‍ത്ഥ മുര്ഷിദ് ആയ മുറബ്ബിയായ ശൈഖിനെ ലഭിക്കുവാന്‍ വേണ്ടി അല്ലാഹുവിനോട് നിരന്തരം തേടുക....(പണ്ഡിതനായാലും പാമാരനായാലും ശെരി) ആഖിറം വിജയിക്കാന്‍ വേണ്ടി.....!
 

2012, നവംബർ 25, ഞായറാഴ്‌ച

ഇത് പോലെ ജീവിക്കേണ്ടി വരും


1. എയര്‍പോര്‍ട്ടില്‍ ഇറങ്ങുമ്പോള്‍ തന്നെ കൂളിംഗ്‌ ഗ്ലാസ്, പാന്റ് എന്നിവ  മാറ്റി മുണ്ടുടുക്കുക.‌

2.
കഴിവതും ചെല്ലുന്ന വിവരം വീട്ടില്‍ ആരെയും അറിയിക്കരുത്.. എയര്‍പോര്‍ട്ടില്‍ നിന്നും ടാക്സി വിളിച്ചു വീടിനു അടുത്തുള്ള ഏതെങ്കിലും ഒരു ടൌണില്‍ നിന്നും ടാക്സി മാറി കേറി വീട്ടില്‍ ചെല്ലുക. വീട്ടുകാര്‍ ചോദിച്ചാല്‍ പറയുക, കാശില്ലാത്തതിനാല്‍ ബസിനു വന്നിറങ്ങി ടാക്സിയില്‍ പോന്നു എന്നെ പറയാവൂ. അപ്പോള്‍ തന്നെ ഏകദേശ
രൂപം വീടുകാര്‍ക്ക് കിട്ടിത്തുടങ്ങിയിട്ടുണ്ട്. വന്ന ഉടനെ പെട്ടി തുറക്കാന്‍ നില്‍ക്കരുത്. വന്ന പാടെ പെട്ടികള്‍ സ്വന്തം മുറിയില്‍ വക്കുക. അതിനു ശേഷം കാപ്പിയോ മറ്റോ കുടിച്ചു വീടിന്റെ ഏതെങ്കിലും മൂലയില്‍ ചിന്താമൂകനായി നില്‍ക്കുക. ചിന്താഭാരം തോട്ടില്‍ എന്ന റഷ്യന്‍ നാടോടിഗാനം സ്മരിക്കുക.

3.
എന്തുപറ്റി എന്ന ചോദ്യത്തിന് തന്റെ ജോലി പോയെന്നും രണ്ടുമൂന്നുമാസത്തെ ശമ്പളം തരാതെ അറബി പറ്റിച്ചു എന്നും അങ്ങ് താങ്ങിയേക്കണം. ഗള്‍ഫന്‍ അല്ലെങ്കില്‍ ഗ്ലോബല്‍ റിസഷന്‍ കാരണം ജോലി വെട്ടിക്കുറച്ചു, അക്കൂടെ താനും ഔട്ടായി എന്നു പറയണം.

4.
ആകെ പൊളിഞ്ഞു നാറാണക്കല്ല് പിടിച്ചാണ് തിരിച്ചെത്തിയിരിക്കുന്നത് എന്ന് അവരെ ബോധ്യപ്പെടുത്തിയാല്‍ ബാക്കി കാര്യം അവര്‍ ഏറ്റെടുത്തു നാട്ടുകാരെ ബോധിപ്പിച്ചോളും. പാരയായി നില്‍ക്കുന്ന ചേട്ടന്മാരോ അനിയന്മാരോ ഉണ്ടെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി.

5.
പൊളിഞ്ഞു പാളീസായി എന്ന് കേട്ടാല്‍ നാടുകാര്‍ക്കുണ്ടാകുന്ന സന്തോഷം ചില്ലറയൊന്നുമല്ല. അവരുടെ സന്തോഷം കണ്ടു നമ്മള്‍ ഉള്ളില്‍ മാത്രം ചിരിക്കുക.

6.
രണ്ടുദിവസത്തിന് ശേഷം മാത്രമേ കൂട്ടുകാരെ സന്ദര്‍ശിക്കാന്‍ പാടുള്ളൂ. ആദ്യം കാണുമ്പോള്‍ ഒത്തിരി എക്‍സൈറ്റ്മെന്റ് ഒന്നും കാണിക്കരുത്.

7.
സ്ഥായിയായ ഒരു ദുഃഖഭാവം എപ്പോഴും മുഖത്ത് സൂക്ഷിക്കുക.

8.
പള്ളിയിലോ അമ്പലത്തിലോ സ്ഥിരമായി പോകുക. പറ്റുമെങ്കില്‍ ഒരു ധ്യാനവും കൂടുക.

9.
ഗള്‍ഫില്‍ നിന്നും തിരിച്ചു ചെന്നവര്‍ ആണെങ്കില്‍ അവരുടെ ബ്രാന്‍ഡ്‌ മാര്‍ക്ക് ആയ ഓയില്‍മുണ്ടും ടീ ഷര്‍ട്ടും, സ്വര്‍ണ വാച്ച്, ബ്രെയ്സ്ലെറ്റ് എന്നിവയും യുകെ, യുഎസ്എ എന്നിവടങ്ങളില്‍ നിന്നും തിരിച്ചു ചെന്നവര്‍ ആണെങ്കില്‍ ബെര്‍മുഡ, ഇംഗ്ലണ്ട് ഫുട്ബോള്‍ ടീമിന്റെ ടീ ഷര്‍ട്ട്, അമേരിക്കന്‍ ഫ്ലാഗിന്റെ ടീ ഷര്‍ട്ട് എന്നിവയൊക്കെ പൂര്‍ണമായും 6 മാസത്തേക്ക് വര്‍ജിക്കുക. ഇതൊക്കെയിട്ടു നാടുകാരുടെ മുന്‍പില്‍ ചെന്നുപെട്ടാല്‍ അതിട്ടവന്റെ അപ്പനപ്പൂപ്പന്മാരുടെ ജാതകവും വിധിയും ചരിത്രവും ഒക്കെ എടുത്തിട്ട് വിളമ്പിത്തുടങ്ങും.

കുട്ടികളെ വസ്ത്രം ധരിപ്പിക്കുമ്പോള്‍ കഴിവതും വെള്ള ടോപ്‌ അല്ലെങ്കില്‍ ഷര്‍ട്ട്, നീല ജീന്‍സ്, വെളുത്ത കാന്‍വാസ് ഷൂ എന്നിങ്ങനെയുള്ള കോമ്പിനേഷന്‍ ഇടീക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കാരണം മൊട്ടയില്‍ നിന്നും വിരിഞ്ഞില്ലെങ്കില്‍ കൂടി നാട്ടിലെ കുട്ടികള്‍ പണി കൊടുക്കാന്‍ ബഹു സമര്‍ത്ഥര്‍ ആണ്. ഈ വേഷം ധരിച്ചു ചെല്ലുന്ന കുട്ടികളെ അവര്‍ അമുല്‍ ബേബി, മ.ബു.(മന്ദ ബുദ്ധി )എന്നൊക്കെയാണ് വിളിക്കാറ്.

10.
പെര്‍ഫ്യൂം ഒഴിവാക്കി കുട്ടികുറ പൌഡര്‍ ഇടുക.

11.
ആദ്യത്തെ ആറു മാസത്തേക്ക് കഴിവതും കുടുംബസമേതമുള്ള യാത്രകള്‍ ഒഴിവാക്കുക. ഒറ്റയ്ക്കാകുമ്പോള്‍ ബസിനു പോയാല്‍ മതിയല്ലോ. തരം കിട്ടിയാല്‍ ഏതെങ്കിലും ഫ്രെണ്ടിന്റെ ബൈക്കിനു ലിഫ്റ്റ്‌ ചോദിക്കുക.

12.
തന്നോട് കടം ചോദിയ്ക്കാന്‍ സാധ്യതയുള്ളവരുടെ ലിസ്റ്റ് നേരത്തെ തന്നെ തയ്യാറാക്കി വക്കുക. ഇങ്ങോട്ട് ചോദിക്കുന്നതിനു മുന്‍പ് അങ്ങോട്ട്‌ സ്വന്തം വിഷമങ്ങള്‍ എല്ലാം പറഞ്ഞു ആവശ്യമില്ലെങ്കില്‍ കൂടി കുറച്ചു കടം മേടിക്കുക.

13.
കടം വാങ്ങിച്ച കാശ് പറഞ്ഞ സമയത്ത് തിരിച്ചു കൊടുക്കരുത്. നാടുവിട്ടുപോയി എന്ന് കരുതി നമ്മള്‍ നാട്ടുനടപ്പ് മറക്കരുത്.

14.
കടം തന്നവനെ കുറഞ്ഞത്‌ 3 -4 പ്രാവശ്യം ഇട്ടു നടത്തിക്കുക.

15.
കുറച്ചു സ്വര്‍ണം എടുത്തു പണയം വക്കുക. അധികം തുക എടുക്കേണ്ട കാര്യമില്ല. ഒരു പേരിനു മാത്രം. പണയം സമയത്ത് തിരിച്ചെടുക്കരുത്. പണയവസ്തു ലേലം ചെയ്യുന്നതിന്റെ തലേ ദിവസം ആരും അറിയാതെ തിരിച്ചെടുക്കണം. പക്ഷെ ബാങ്കില്‍ നിന്നും പണയപ്പണ്ടത്തിന്റെ ലേല പരസ്യ നോട്ടീസ് പോക്കറ്റില്‍ തന്നെ മറ്റുള്ളവര്‍ കാണത്തക്ക രീതിയില്‍ വച്ചേക്കുക.

16.
പരസ്പരജാമ്യത്തില്‍ സഹകരണ ബാങ്കില്‍ നിന്നും ലോണ്‍ എടുക്കുക. ഇതിനായി കുറഞ്ഞത്‌ 8 - 10 പേരോട് ജാമ്യം നില്കാമോ എന്ന് തിരക്കുക.

17.
ഈ ലോണും സമയത്ത് തിരിച്ചടയ്ക്കരുത്. ജാമ്യം നിന്നവന്‍ നോട്ടീസുമായി വരുമ്പോള്‍ അവനോടു എവിടുന്നെങ്കിലും കാശ് മറിവിനു മേടിച്ചു തിരിച്ചടയ്ക്കാം എന്ന് പറഞ്ഞു സമാധാനിപ്പിക്കുക. പക്ഷെ ഉടനെയൊന്നും തിരിച്ചടയ്ക്കരുത്. ജാമ്യം നിന്നവന്റെ ഭാര്യ ഇതറിയുന്നത് വരെ വെയിറ്റ് ചെയ്യണം.

18.
മദ്യം സിഗരെറ്റ്‌ എന്നിവ കഴിവതും വീട്ടില്‍ തന്നെയിരുന്നു ഒറ്റയ്ക്ക് കഴിക്കുക. പുറത്തിറങ്ങുമ്പോള്‍ സിഗരെറ്റ്‌ കൂട്ടുകാരോട് കടം വാങ്ങുക.

19.
വെള്ളമടി കമ്പനിയില്‍ ഷെയര്‍ മുഴുവന്‍ ഒരു കാരണവശാലും ഇടരുത്. പറ്റുമെങ്കില്‍ ടച്ചിങ്ങ്സ് വീട്ടില്‍ നിന്നും ഉണ്ടാക്കി കൊണ്ട് പോയി അത് ഷെയറില്‍ കൂട്ടിക്കോളാന്‍ പറയുക.

20.
എന്തൊക്കെ സംഭവിച്ചാലും ഫിക്സെഡ് ഡെപ്പോസിറ്റില്‍ കൈവയ്ക്കരുത്. അത് കഴിവതും സ്വന്തം നാട്ടിലെ ബാങ്കിലോ അല്ലെങ്കില്‍ പരിചയക്കാരോ ബന്ധുക്കളോ ജോലി ചെയ്യുന്ന സ്ഥാപനത്തിലോ ഇടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

21.
സ്വന്തം നാട്ടില്‍ വീടിനുള്ള സ്ഥലം മാത്രമല്ലാതെ മറ്റു വസ്തുവകകള്‍ വാങ്ങരുത്.

22.
നാട്ടില്‍ തിരിച്ചെതുന്നതിനു് ഒരു വര്‍ഷം മുന്‍പ് കേറിക്കിടക്കാന്‍ ഒരു നല്ല വീട് പണിതിടുക. പക്ഷെ കളര്‍ പെയിന്റ് അടിക്കരുത്. വെള്ളയടിച്ചു കുറച്ചു നാള്‍ അങ്ങിനെ അങ്ങ് ഇട്ടേക്കണം. പായല്‍ പിടിച്ചു ഒരു പരുവം ആകുമ്പോള്‍ അതിനു നല്ല കളര്‍ പെയിന്റ് കൊടുക്കുക. പായലിന്റെ ശല്യം കൊണ്ട് ഗത്യന്തരമില്ലാതെ ചെയ്തതാണെന്ന് നാട്ടുകാരെ പ്രത്യേകം ബോധ്യപ്പെടുത്താന്‍ മറക്കരുത്.

23.
എല്‍ഐസി, മെറ്റ് ലൈഫ് ഏജന്റുമാരെ അകലെ നിന്ന് കാണുമ്പോള്‍ തന്നെ മുറ്റത്ത്‌ നില്‍കുന്ന റബ്ബര്‍ മരത്തിന്റെയോ കുരുമുളക് ചെടിയുടെ ചോട്ടിലോ ചിന്താമഗ്നനായി വിഷാദ ഭാവത്തില്‍ നില്‍ക്കുക. അവര്‍ അടുത്ത് വരുമ്പോഴേ നാടിനെ കുറിച്ചുള്ള തന്റെ പ്രതീക്ഷകള്‍ തകര്‍ന്നു തരിപ്പണമായ കഥ അവരോടു പറയുക. എങ്ങിനെയെങ്കിലും തിരികെ പോകുന്ന കാര്യം സംസാരിച്ചു തുടങ്ങുക. അല്ലെങ്കില്‍ എങ്ങിനെയാണ് ഒരു ഇന്‍ഷുറന്‍സ് എജെന്‍സി തരപ്പെടുത്തുക എന്ന് അവരോടു ചോദിക്കുക. അതുമല്ലെങ്കില്‍ തിരിച്ചു പോകാനുള്ള വിസക്കുള്ള കാശ് ഒന്ന് മറിക്കാമോ എന്ന് ചോദിക്കുക.

24.
മീന്‍ വാങ്ങുമ്പോള്‍ കഴിവതും വില പേശി തന്നെ വാങ്ങുക.

25.
നാട്ടില്‍ ചെന്നാല്‍ ഉടന്‍ അവിടെ പൊതുവേ കാണപ്പെടുന്ന അഴിമതി,കൈക്കൂലി എന്നിവക്കെതിരെ പ്രതികരിക്കാന്‍ തോന്നുക സ്വാഭാവികം ആണ്.പക്ഷെ ഒന്നും കണ്ടില്ലെന്നു നടിക്കുക.സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെ അറബികളെയും സായിപ്പിനെയും കാണുന്ന പോലെ തന്നെ കണ്ടു ബഹുമാനിക്കണം.കാരണം അവരാണ് നാട്ടിലെ അറബിയും സായിപ്പും എല്ലാം.

26.
പുതിയ സംരംഭങ്ങള്‍ നാട്ടില്‍ ചെന്ന ഉടനെ തുടങ്ങരുത്‌.ഉടനെ തുടങ്ങിയാല്‍ പാരകളും പാര്ടികാരും കൂടി നശിപ്പിച്ചു കയ്യില്‍ തരും.ഇവനൊന്നു നന്നായിക്കോട്ടെ എന്ന് നാട്ടുകാര്‍ക് തോന്നുന്നത് വരെ ബിസിനെസ്സുകള്‍ ഒന്നും തുടങ്ങരുത്‌.

ഇത്രയുമൊക്കെ ആയിക്കഴിയുമ്പോള്‍ നിങ്ങളെപ്പറ്റി ഏറെക്കുറെ ഒരു ധാരണ നാട്ടുകാര്‍ക്കിടയില്‍ ഉണ്ടായിത്തുടങ്ങും. കൂട്ടുകാര്‍ നിങ്ങള്‍ പണ്ട് എങ്ങിനെ ആയിരുന്നോ എന്ന പോലെ അടുത്തിടപഴകാന്‍ തുടങ്ങും.

കാശുകാരന്‍ ആയതിന്റെ ജാഡ കാണിച്ചാല്‍ അധികം താമസിക്കാതെ ഉണ്ടാക്കിയെടുത്ത പണം പിരിവും സഹായവും ഒക്കെയായി നഷ്ടപ്പെട്ട് യഥാര്‍ത്ഥ ജീവിതത്തില്‍ ഇത് പോലെ ജീവിക്കേണ്ടി വരും. അതിലും നല്ലത് കാശെങ്കിലും കൈയില്‍ വച്ചിട്ട് ഇങ്ങിനെ ജീവിക്കുന്നതല്ലെ??


2012, നവംബർ 11, ഞായറാഴ്‌ച

അസിഡിറ്റിയുണ്ടാക്കുന്ന കാരണങ്ങള്‍


അസിഡിറ്റി ദഹനത്തകരാറാണെന്നും അതിന്റെ ഫലമായുണ്ടാകുന്ന രോഗമാണ് അള്‍സര്‍ എന്നുമൊക്കെ എല്ലാവര്‍ക്കും അറിയുമോ..?
നെഞ്ചെരിച്ചില്‍ മാത്രമല്ല, അസഹനീയമായ വയറുവേദനയും തലവേദനയുമൊക്കെ അസിഡിറ്റിയുടെ ഫലമായി ഉണ്ടാവും. ഏതോ സീരിയസായ രോഗമാണെന്നു തോന്നുന്ന തരത്തിലുള്ള പല ലക്ഷണങ്ങളും അസിഡിറ്റി വഴി ഉണ്ടാവാം. വയറിനു പിടിക്കാത്ത ഭക്ഷണം കഴിക്കുന്നതുമൂലം അല്ലെങ്കില്‍ നമ്മുടെ ദഹനവ്
യവസ്ഥയുമായി ഒത്തുപോകാത്ത ആഹാരശീലംകൊണ്ട് ആമാശയം, അന്നനാളം, ചെറുകുടലിന്റെ അറ്റം എന്നീ അവയവങ്ങള്‍ ക്ഷയിച്ചുതുടങ്ങുകയും പിന്നീട് അള്‍സറായി മാറുകയും ചെയ്യുന്നു. അള്‍സര്‍ അല്ലെങ്കില്‍ ദ്രവിച്ച ഭാഗത്തെ വിടവിലൂടെ ആഹാരത്തിലെ അമ്ളരസങ്ങള്‍ അന്നനാളത്തിലേക്ക് അരിച്ചുകയറും. അപ്പോഴാണ് അസഹനീയമായ വയറുവേദന അനുഭവപ്പെടുക. ഗ്യാസ്ട്രബിളാണെന്ന് കരുതി നിസാരമാക്കരുത്
ചിലര്‍ ഇത് ഗ്യാസ്ട്രബിള്‍ ആണെന്ന ധരിക്കുകയും ഗ്യാസിനുള്ള മരുന്നു കഴിച്ച് താല്‍ക്കാലിക ആശ്വാസം തേടുകയും ചെയ്യും. മറ്റു ചിലര്‍ ഏതോ മാരകരോഗമാണെന്ന ധാരണയില്‍ ചെലവേറിയ ടെസ്റ്റുകളുടെ പിന്നാലെ പോവുകയും ചെയ്യും. ഇതു രണ്ടും അപകടം ചെയ്യും എന്നതുകൊണ്ട് അസിഡിറ്റിയെ അത്ര നിസാരമായി കാണാന്‍ ശ്രമിക്കരുത്.
അമ്ളം പ്രവര്‍ത്തിച്ച് അസിഡിറ്റിയുണ്ടാവുന്നു നാം കഴിക്കുന്ന ഭക്ഷണത്തില്‍ അമ്ളവും ക്ഷാരവും അടങ്ങിയിട്ടുണ്ട്. ഇതു തമ്മിലുള്ള അനുപാതം തെറ്റുമ്പോഴാണ് അസിഡിറ്റിയുണ്ടാവുന്നത്. 75-80 ശതമാനം ക്ഷാരസ്വഭാവമുള്ളതും 20-25 ശതമാനം അമ്ളസ്വഭാവമുള്ള ആഹാരമാണ് കഴിക്കേണ്ടത്. ഇതില്‍ അമ്ളത്തിനാണ് അസിഡിറ്റി എന്നു പറയുക. അമ്ളം കൂടിയ ഭക്ഷണം കൂടുതലായി കഴിച്ചാല്‍ അസിഡിറ്റിയും കൂടും. അമ്ളത്തിന്റെ അംശം കൂടുമ്പോള്‍ ക്ഷാരത്തിന്റെ അംശംകൊണ്ട് അമ്ളത്തെ നിര്‍വീര്യമാക്കുന്ന പ്രവര്‍ത്തനം ശരീരത്തില്‍ നടക്കുന്ന ഒരു സ്വാഭാവികപ്രക്രിയയാണ്. ഇതിനാവശ്യമായ ക്ഷാരത്തിന്റെ കരുതല്‍ശേഖരം ആരോഗ്യമുള്ള ശരീരത്തില്‍ ഉണ്ടായിരിക്കും. ഇങ്ങനെ വീണ്ടും വീണ്ടും കരുതല്‍ശേഖരത്തില്‍നിന്ന് ക്ഷാരം എടുക്കേണ്ടിവരുമ്പോള്‍ ശരീരം ക്ഷീണിതമാകും. വീണ്ടും ശരീരത്തിലെത്തുന്ന അമ്ളത്തെ നിര്‍വീര്യമാക്കാന്‍ കരുതല്‍ശേഖരം പോരാതെ വരുകയും പകരം ആഹാരത്തിലൂടെ എത്തുന്ന കാല്‍സ്യം, സോഡിയം, പൊട്ടാസ്യം, മഗനീഷ്യം തുടങ്ങിയ ധാതുലവണങ്ങള്‍ ശരീരത്തില്‍നിന്ന് കവര്‍ന്നെടുക്കപ്പെടുകയും ചെയ്യും. ഈ പ്രക്രിയ തുടരുന്നപക്ഷം, ആന്തരാവയവങ്ങള്‍ തകരാറിലാവാന്‍ തുടങ്ങുന്നു. ഭക്ഷ്യവിഭവങ്ങളില്‍ ക്ഷാരാംശമുള്ളവയും അമ്ളാംശമുള്ളവയും ഏതൊക്കെയാണെന്നറിയാന്‍ താഴെ കൊടുത്തിരിക്കുന്നു. ക്ഷാരാംശം ലഭിക്കുന്നവ :- ഏത്തപ്പഴം, മുന്തിരി, ചെറി, പപ്പായ, നാരങ്ങ, പൈനാപ്പിള്‍ , തക്കാളി , തണ്ണിമത്തന്‍, ഉണക്കമുന്തിരി , മുത്താറി, ഏലയ്ക്ക , ഇഞ്ചി , തേങ്ങ , കടുക് , ഉള്ളി,വെള്ളുള്ളി, മുളപ്പിച്ച പയര്‍ , മത്തന്‍ , വഴുതിന, കുമ്പളം, ബീറ്റ്റൂട്ട്, കൂണ്‍ , കാബേജ്, കാരറ്റ്, കോളിഫ്ളവര്‍ തുടങ്ങിയവയാണ്.

അമ്ളാംശം ലഭിക്കുന്നവ:- ഉരുളക്കിഴങ്ങ്, മുട്ട, ഗ്രീന്‍പീസ്,സോയാബീന്‍ ,ഓട്സ്, അരി, പഞ്ചസാര, പാല്‍ , മാംസം, മല്‍സ്യം, എള്ളെണ്ണ, സൂര്യകാന്തി എണ്ണ, ബാര്‍ളി,ചോളം,ബ്രെഡ്ഡ് എന്നിവയാണ്.

പഴങ്ങളിലും പച്ചക്കറികളിലും അമ്ളത്തോടൊപ്പം സോഡിയം, പൊട്ടാസ്യം എന്നീ ധാതുലവണങ്ങളും അടങ്ങിയിരിക്കുന്നു. ദഹനപ്രക്രിയയ്ക്കുശേഷം ഈ ലവണങ്ങള്‍ രക്തത്തിലെ ക്ഷാരാംശം വര്‍ദ്ധിപ്പിക്കുന്നു. സള്‍ഫര്‍, ഫോസ്ഫറസ്, ക്ളോറിന്‍ എന്നീ ധാതുലവണങ്ങള്‍ അമ്ളാംശം വര്‍ദ്ധിപ്പിക്കുന്നു.
അസിഡിറ്റി ഉണ്ടാവാനിടയാക്കുന്ന മറ്റു കാരണങ്ങള്‍
* ആസ്പിരിന്‍, ആന്റിബയോടിക് തുടങ്ങിയ മരുന്നുകളുടെ ഉപയോഗം
* പഴകിത്തണുത്ത ആഹാരം
* രുചിയും മണവും കിട്ടുന്നതിനായി ആഹാരത്തില്‍ ചേര്‍ക്കുന്ന രാസവസ്തുക്കള്‍
* എരിവ്, പുളി, മസാല എന്നിവ അധികം ചേര്‍ത്ത ആഹാരം
* ചായ, കാപ്പി, എന്നിവയുടെ അമിത ഉപയോഗം
* മദ്യപാനവും പുകവലിയും
* സമയംതെറ്റിയുള്ള ആഹാരം
* പകലുറക്കം
* മാനസികസംഘര്‍ഷം
* വിരുദ്ധ ആഹാരം കഴിക്കുന്നത് (പാലും മീനും കോഴിയിറച്ചിയും തൈരും)
ലക്ഷണങ്ങള്‍ പലവിധം
ചില ആളുകള്‍ക്ക് അസിഡിറ്റിയുടെ പ്രശ്നം ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരിക്കും. ഇവര്‍ ആഹാരം കരുതലോടെ കഴിക്കണം. അസിഡിറ്റിയുള്ളവരുടെ ഉള്ളില്‍ വായു കടന്നുകൂടുമ്പോഴാണ് നെഞ്ചെരിച്ചില്‍പോലുള്ള അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാവുന്നത്. ഏമ്പക്കം, പുളിച്ചുതികട്ടല്‍ എന്നിവയും അസിഡിറ്റിയുടെ ലക്ഷണങ്ങളാണ്. കൂടാതെ വയറെരിച്ചില്‍, വയറു വീര്‍ക്കല്‍, ശ്വാസംമുട്ടല്‍, കിതപ്പ്, തലവേദന, തലപെരുപ്പ് തുടങ്ങിയവയും അസിഡിറ്റിയുടെ ലക്ഷണങ്ങളില്‍പ്പെടുന്നു. ഇടയ്ക്കിടെ കോട്ടുവായിടുന്നതും, വായില്‍ കയ്പുണ്ടാവുന്നതും തലചുറ്റലുണ്ടാവുന്നതും അസിഡിറ്റിയുടെ ഭാഗമാണ്.
അള്‍സറും അസിഡിറ്റിയും
അസിഡിറ്റിയെ ഒരു രോഗമെന്ന നിലയില്‍ ആരും പിഗണിക്കാറില്ല. താല്‍ക്കാലികാശ്വാസത്തിന് എന്തെങ്കിലും ലൊട്ടുലൊടുക്കു മരുന്നു കഴിച്ച് രക്ഷപ്പെടുകയാണ് ചെയ്യാറ്. പക്ഷേ, ഈ രീതി അധികനാള്‍ തുടര്‍ന്നാല്‍ ഉദരാന്തരഭിത്തികളില്‍ അമ്ളം പ്രവര്‍ത്തിച്ച് മുറിവുകളുണ്ടാവും. ഇതിനെയാണ് അള്‍സര്‍ എന്നു പറയുന്നത്. ഇത് അസഹനീയമായ വേദനയുണ്ടാക്കും.
ആമാശയത്തിലാണ് വ്രണമെങ്കില്‍ വിശപ്പു തുടങ്ങുന്നതോടെ വയറുവേദന തുടങ്ങും. എന്നാല്‍ കുടലിലാണ് വ്രണമെങ്കില്‍ ആഹാരം കഴിച്ചശേഷം ദഹനപ്രക്രിയ ആരംഭിക്കുന്നതോടെയാണ് വേദന തുടങ്ങുക. ഇവര്‍ക്ക് ഛര്‍ദ്ദിക്കുമ്പോള്‍ വേദനയ്ക്ക് അല്പം ആശ്വാസം കിട്ടും.
വിശപ്പും അള്‍സറും തമ്മിലുള്ള ബന്ധമുണ്ടെന്ന് പലരും അനുഭവത്തിലൂടെ മനസിലാക്കിയിട്ടുണ്ടാവും. വിശക്കുമ്പോള്‍ ആഹാരത്തെ ദഹിപ്പിക്കാനുള്ള ദഹനരസം ശരീരത്തില്‍ ഉല്പാദിപ്പിക്കപ്പെടുകയും എന്നാല്‍ അതേസമയത്ത് ഭക്ഷണം ലഭിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ഈ രാസദ്രവം ആമാശയത്തില്‍ പ്രവര്‍ത്തിച്ച് അസിഡിറ്റിയുണ്ടാക്കുന്നു.
പ്രതിവിധി
അള്‍സറുള്ളവരോട് ഡോക്ടര്‍മാര്‍ പറയുന്ന ഒരു ഡയലോഗുണ്ട്-'അവോയിഡ് ഹറി, കറി, വറി.' എന്നുവച്ചാല്‍ ചൂടുള്ളതും എരിവുള്ളതുമായ ആഹാരം കഴിക്കരുത്. അതുപോലെ സംഘര്‍ഷങ്ങളും പാടില്ല. തിടുക്കമുള്ളവരാണ് ആഹാരം തണുക്കാന്‍ കാത്തുനില്‍ക്കാതെ ചൂടോടെ കഴിക്കുന്നത്. അതുകൊണ്ടാണ് അവോയിഡ് ഹറി എന്നു പറയാന്‍ കാരണം. അള്‍സറിന്റെ ആരംഭമാണെന്നു കണ്ടെത്തിയാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം ആറിയ പാല്‍ കുടിക്കാനും നിര്‍ദ്ദേശിക്കാറുണ്ട്. ദ്രവിച്ചു തുളവീണ ഭാഗം താല്‍ക്കാലികമായി അടയ്ക്കാന്‍ പാലിലെ കൊഴുപ്പിനു കഴിയും.
അള്‍സര്‍ ഗുരുതരമാവുമ്പോള്‍ സര്‍ജറിയിലൂടെ ദ്രവിച്ച ഭാഗം നീക്കം ചെയ്ത് പകരം കൃത്രിമ അവയവഭാഗം തുന്നിച്ചേര്‍ക്കുകയാണ് പ്രതിവിധി. കുടലിലാണ് വ്രണമെങ്കില്‍ പകരം പ്ളാസ്റിക് കുടല്‍ ഘടിപ്പിക്കുന്നു. മരുന്നുകള്‍ക്കൊണ്ട് അള്‍സറിനെ തടുക്കുക അത്ര എളുപ്പമല്ല. അസിഡിറ്റിയുണ്ടാക്കുന്ന കാരണങ്ങള്‍ ഒഴിവാക്കുകയാണ് ഏറ്റവും നല്ല ചികില്‍സ.
നെഞ്ചെരിച്ചില്‍ അസിഡിറ്റിയുടെ ലക്ഷണമെന്നതുപോലെ ഹൃദയസ്തംഭനത്തിന്റെയും ലക്ഷണമാണ്. ഇത് ആശങ്കയും ഒപ്പം ആശയക്കുഴപ്പങ്ങളും സൃഷ്ടിക്കുന്നുണ്ട്. നെഞ്ചെരിച്ചില്‍ കൂടുമ്പോള്‍ വേദനയായി അനുഭവപ്പെടുകയും അത് ഇടതുകൈയിലേക്കു വ്യാപിക്കുകയും ചെയ്യുമ്പോഴാണ് അറ്റാക്കിന്റെ ലക്ഷണമാവുന്നത്. ചുരുക്കത്തില്‍ രണ്ടു ലക്ഷണങ്ങളും തമ്മില്‍ നേരിയ വ്യത്യാസമേയുള്ളൂ. അതുകൊണ്ടുതന്നെ തിരിച്ചറിയാനും വിഷമമാണ്. .......

2012, ഒക്‌ടോബർ 14, ഞായറാഴ്‌ച

മോഷണം പോയ ലാപ്ടോപ്പ് എങ്ങനെ കണ്ടെത്താം..?



നമ്മളില്‍ പലരുടെയും ലാപ്ടോപ്പ് ബസില്‍ വെച്ചോ ട്രെയിനില്‍ വെച്ചോ മോഷണം പോവാന്‍ ഉള്ള ചാന്‍സ് വളരെയധികമാണ്. കാരണം ലാപ്ടോപ്പ് ഒക്കെ ബസിന്‍റെ ബര്‍ത്തില്‍ വെച്ച് കൂര്‍ക്കം വലിച്ചുറങ്ങാര്‍ ആണല്ലോ പലരും ചെയ്യാറ്. അതിനിടയില്‍ എന്ത് സംഭവിച്ചാലും നമ്മളില്‍ പലരും അറിയില്ല. അങ്ങിനെ ലാപ്ടോപ്പ് കളവു പോയാല്‍ അത് 

കണ്ടെത്തുവാന്‍ വല്ല മാര്‍ഗവും ഉണ്ടോ....? നമുക്ക് നോക്കാം.

കമ്പ്യൂട്ടറുകള്‍ക്കെല്ലാം ഒരു തിരിച്ചറിയല്‍ നമ്പര്‍ ഉണ്ട്. ഇതിനെ മാക്‌ ഐഡി എന്നാണ് പറയുക. മാക്‌ ഐഡി അറിയുന്നതിന് സ്റ്റാര്‍ട്ട്‌ മെനുവില്‍ RUN എന്ന് ടൈപ്പ് ചെയ്യുക. തുടര്‍ന്ന് റണ്‍ വിന്‍ഡോയില്‍ CMD എന്ന് ടൈപ്പ് ചെയ്യുക. തുടര്‍ന്ന് എത്തുന്ന പേജില്‍ ipconfig /all എന്ന് ടൈപ്പ് ചെയ്യുക. തുടര്‍ന്ന് എന്റര്‍ കീ അമര്‍ത്തുക. തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ നിന്നും മാക്‌ ഐഡി കണ്ടെത്താം. mac id എന്നോ physical address എന്നോ ഉള്ള നമ്പര്‍ ആണ് എടുക്കേണ്ടത്. ഈ നമ്പര്‍ എഴുതി സൂക്ഷിച്ചു വെക്കേണ്ടതാണ്.

ലാപ്ടോപ് മോഷണം പോയാല്‍ ഈ സൈറ്റ് എടുക്കുക. http://preyproject.com/ ഇതില്‍ മാക്‌ ഐഡി ഉപയോഗിച്ച് ഫ്രീ ആയി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. മോഷണം പോയ ലാപ്ടോപ് എപ്പോഴെന്കിലും ഇന്റര്‍നെറ്റുമായി കണക്ട് ചെയ്താല്‍ അതിന്റെ ഐ പി അഡ്രസ്‌ അറിയാന്‍ കഴിയുന്നതാണ്.

2012, ഒക്‌ടോബർ 8, തിങ്കളാഴ്‌ച

2012, ഒക്‌ടോബർ 7, ഞായറാഴ്‌ച

2012, ഒക്‌ടോബർ 3, ബുധനാഴ്‌ച

ജിന്ന്: ആരാണ് ആശയക്കുഴപ്പം ഉണ്ടാക്കുന്നത്?

ജിന്ന്: ആരാണ് ആശയക്കുഴപ്പം ഉണ്ടാക്കുന്നത്? 
ധാരാളമാളുകള്‍, പുറമെക്ക് സത്ത കാണാന്‍ കഴിയാത്ത ഒരിനം സൃഷ്ടിയെ സംബന്ധിച്ച് സംസാരിക്കുന്നുണ്ട്. ദൃശ്യമല്ലെങ്കിലും അവയെ അടയാളങ്ങളും പ്രവര്‍ത്തനങ്ങളും വഴി തിരിച്ചറിയാനാവുമെന്നും മനുഷ്യരുടെ ജീവിതത്തിന്റെ നാനാ മേഖലകളില്‍ അവക്കിടപെടാനാവുമെന്നും മനുഷ്യരൂപം സ്വീകരിക്കാനും അദൃശ്യ വിവരങ്ങള്‍ ലഭ്യമാക്കാനും മനുഷ്യരെ പോലെ സംസാരിക്കാനും ചലിക്കാനും കഴിയുമെന്നും വിശ്വസിക്കപ്പെടുന്നു. മനുഷ്യര്‍ ഉദ്ദേശിക്കുമ്പോഴെല്ലാം അവരെ ഹാജരാക്കാനും അവരിലൂടെ നമ്മുടെ ആവശ്യങ്ങള്‍ നിവൃത്തിക്കാനും സഹായകമായ പ്രാര്‍ഥനകളും മന്ത്രങ്ങളും ഉണ്ടത്രെ. ഇത്തരം സൃഷ്ടികള്‍ 'ജിന്ന്' എന്ന പേരില്‍ അറിയപ്പെടുന്നു.
അതേസമയം, ലോകത്ത് മനുഷ്യരല്ലാതെ ചിന്തിക്കുകയോ സംസാരിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്ന മറ്റൊരു സൃഷ്ടിയുമില്ലെന്നാണ് ചിലരുടെ വാദം. ഈ രണ്ട് വീക്ഷണങ്ങളും ആത്മീയ-ഭൗതിക വിഷയകമായി പൗരാണിക കാലം മുതലേ നിലവിലുള്ളതാണ്. 
വേദഗ്രന്ഥങ്ങള്‍
ജിന്നിനെയും ഭൗതികാതീത സൃഷ്ടികളെയും സംബന്ധിച്ച് വേദഗ്രന്ഥങ്ങള്‍ മധ്യമ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അത്തരമൊരു വര്‍ഗത്തിന്റെ അസ്തിത്വത്തെയും അവയുടെ സത്താ സവിശേഷതകളെയും അംഗീകരിക്കുന്ന വേദഗ്രന്ഥങ്ങള്‍ പക്ഷേ, മനുഷ്യര്‍ അവര്‍ക്ക് ചാര്‍ത്തി കൊടുത്ത അതിശയോക്തിപരായ വര്‍ണനകള്‍ നിരാകരിക്കുന്നു.
ലോകത്ത് അരൂപികളും യാഥാര്‍ഥ്യം അജ്ഞാതവുമായ മനുഷ്യേതര സൃഷ്ടികളുണ്ടെന്ന് വേദഗ്രന്ഥങ്ങള്‍ അവിതര്‍ക്കിതമായിത്തന്നെ പറഞ്ഞിട്ടുണ്ട്. ഇത്തരം സൃഷ്ടികളെ പ്രത്യേക ശീര്‍ഷകങ്ങളില്‍ വര്‍ഗീകരിച്ചതും കാണാം. ഇവയിലൊന്നാണ് മലക്കുകള്‍. ഇസ്‌ലാമികാദര്‍ശത്തിന്റെ അഭിവാജ്യ ഘടകമാണ് മലക്കുകളിലുള്ള വിശ്വാസം. മലക്കുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ച വേദഗ്രന്ഥങ്ങള്‍ അവര്‍ ദൈവാനുസരണത്തില്‍ വ്യാപൃതരാണെന്ന് പ്രഖ്യാപിക്കുന്നു. ''അല്ലാഹു അവരോട് എന്താണോ കല്‍പിച്ചത് അതവര്‍ ധിക്കരിക്കുന്നില്ല. തങ്ങള്‍ അനുശാസിക്കപ്പെടുന്നതെന്തോ അതവര്‍ പ്രവര്‍ത്തിക്കുന്നു'' (അത്തഹ്‌രീം 6).
മനുഷ്യരോടു ചേര്‍ത്തുപറഞ്ഞ മറ്റൊരു സൃഷ്ടിയാണ് ജിന്ന്. മനുഷ്യരെയും ജിന്നുകളെയും ഒന്നിച്ചു പരാമര്‍ശിക്കുമ്പോള്‍ ഖുര്‍ആന്‍ 'അസ്സഖലൈന്‍' എന്നാണ് പ്രയോഗിക്കുന്നത്. ഉത്തരവാദിത്വം, രക്ഷാശിക്ഷകള്‍, പരിണാമം എന്നിവയിലെല്ലാം മനുഷ്യരുടെയും ജിന്നിന്റെയും ഭാഗഭാഗിത്വം സംബന്ധിച്ച് ഖുര്‍ആന്‍ പറയുന്നു: ''ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, എന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരികയും ഈ ദിവസത്തെ- ഉയിര്‍ത്തെഴുന്നേല്‍പ് ദിനം- അഭിമുഖീകരിക്കേണ്ടിവരുമെന്ന് നിങ്ങള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തുകൊണ്ട് നിങ്ങളില്‍ നിന്നു തന്നെയുള്ള ദൂതന്മാര്‍ നിങ്ങളുടെ അടുക്കല്‍ വരികയുണ്ടായില്ലേ?'' (അല്‍അന്‍ആം 130). ''ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശങ്ങളുടെയും ഭൂമിയുടെയും മേഖലകളില്‍ നിന്നു പുറത്തു കടന്നുപോകാന്‍ നിങ്ങള്‍ക്ക് സാധിക്കുന്ന പക്ഷം നിങ്ങള്‍ കടന്നു പോയ്‌കൊള്ളുക. ഒരധികാരം ലഭിച്ചിട്ടല്ലാതെ നിങ്ങള്‍ക്ക് കടന്നുപോകാനാവുകയില്ല'' (അര്‍റഹ്മാന്‍ 33).
''ഹേ, ഭാരിച്ച രണ്ട് സമൂഹങ്ങളേ, (ജിന്നുകള്‍, മനുഷ്യര്‍) നിങ്ങളുടെ കാര്യത്തിനായി നാം 'ഒഴിഞ്ഞിരിക്കുന്ന'താണ്'' (അര്‍റഹ്മാന്‍ 31). ''അവരെയെല്ലാം അവന്‍ (അല്ലാഹു) ഒരുമിച്ചുകൂട്ടുന്ന ദിവസം (ജിന്നുകളോട് അവന്‍ പറയും): ജിന്നുകളുടെ സമൂഹമേ, മനുഷ്യരില്‍നിന്ന് ധാരാളം പേരെ നിങ്ങള്‍ പിഴപ്പിച്ചിട്ടുണ്ട്. മനുഷ്യരില്‍നിന്നുള്ള അവരുടെ ഉറ്റ മിത്രങ്ങള്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങളില്‍ ചിലര്‍ മറ്റു ചിലരെ കൊണ്ട് സുഖമനുഭവിക്കുകയുണ്ടായി. നീ ഞങ്ങള്‍ക്ക് നിശ്ചയിച്ച അവധിയില്‍ ഞങ്ങളിതാ എത്തിയിരിക്കുന്നു. അവന്‍ പറയും: നരകമാണ് നിങ്ങളുടെ പാര്‍പ്പിടം. അല്ലാഹു ഉദ്ദേശിച്ച സമയം ഒഴികെ നിങ്ങള്‍ അതില്‍ ശാശ്വതവാസികളായിരിക്കും. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് യുക്തിമാനും സര്‍വജ്ഞനുമാകുന്നു'' (അല്‍അന്‍ആം 128).
ജിന്നുകളുടെ അസ്തിത്വവും സാന്നിധ്യവും ഖുര്‍ആന്‍ ഉള്‍പ്പെടെയുള്ള വേദഗ്രന്ഥങ്ങള്‍ അംഗീകരിച്ചിരിക്കെ അത് നിഷേധിക്കുന്നത് അല്ലാഹുവിന്റെ പ്രഖ്യാപനത്തെ നിഷേധിക്കലും തള്ളിക്കളയലുമാണ്. ജിന്നുകളുണ്ടെന്ന് വിശ്വസിക്കാത്തയാള്‍ ഖുര്‍ആന്റെ നിഷേധിയാവും. ജിന്ന് വിഷയകമായ ഖുര്‍ആനിക പരമാര്‍ശങ്ങളെ നിഷേധിക്കുന്നത് വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കലാണ്. പദങ്ങളില്‍ നിക്ഷിപ്തമായ ആശയങ്ങളെ അവയില്‍നിന്ന് ഉരിഞ്ഞുകളയലാവും. 'മനുഷ്യന്‍, ജിന്ന്' എന്ന ദ്വന്ദങ്ങളെ അടര്‍ത്തിമാറ്റലാവും. പഞ്ചേന്ദ്രിയാനുഭവങ്ങള്‍ക്കതീതമായ എല്ലാറ്റിനെയും തള്ളിപ്പറയലാവും.
ആയതിനാല്‍, ജിന്നുകളുടെ അസ്തിത്വം സംബന്ധിച്ച് സംശയത്തിനടിസ്ഥാനമില്ല. അവരുടെ ഉത്തരവാദിത്വം, ശിക്ഷ, ഖുര്‍ആന്‍ ശ്രവണം, ഗ്രഹണം മുതലായവയെ സംബന്ധിച്ചും സന്ദേഹത്തിന് സ്ഥാനമില്ല. ഇവയെല്ലാം അവിതര്‍ക്കിതമായ ഖുര്‍ആനിക സത്യമത്രെ.
ഖുര്‍ആന്റെ ദൃഷ്ടിയില്‍ ജിന്നുകളും മനുഷ്യരും തമ്മിലെ ബന്ധം
ജിന്നുകളുടെ അസ്തിത്വം സ്ഥാപിക്കുന്ന ഖുര്‍ആന്‍ അവരും മനുഷ്യരും തമ്മിലെ ബന്ധം കൃത്യമായി നിര്‍ണയിച്ചിട്ടുണ്ട്. മനുഷ്യര്‍ മനുഷ്യരെയെന്ന പോലെ, ജിന്നുകള്‍ക്ക് മനുഷ്യരെ ദുര്‍ബോധനം ചെയ്യാനും കാര്യങ്ങള്‍ അലങ്കാരചമല്‍ക്കാരങ്ങളോടെ അവതരിപ്പിക്കാനും കഴിയും. ഇതിനപ്പുറം മനുഷ്യരെ സ്വാധീനിക്കാന്‍ ജിന്നുകള്‍ക്ക് കഴിയുമെന്ന് ഖുര്‍ആന്‍ പറയുന്നില്ല. 'മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തി പിന്മാറിക്കളയുന്ന, മനുഷ്യരിലും ജിന്നുകളിലും പെട്ട ദുര്‍ബോധകരെക്കൊണ്ടുള്ള കെടുതിയില്‍നിന്ന് (ഞാന്‍ ശരണം തേടുന്നു)' (അന്നാസ് 4-6). ഖുര്‍ആന്റെ ഖണ്ഡിത നിലപാടനുസരിച്ച് ജിന്നു വര്‍ഗത്തില്‍ പെട്ട പിശാച് പറയുന്നതായി ഖുര്‍ആന്‍ ഉദ്ധരിക്കുന്നു: കാര്യം തീരുമാനിക്കപ്പെട്ടു കഴിഞ്ഞാല്‍ പിശാച് പറയുന്നതാണ്: തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് ഒരു വാഗ്ദാനം ചെയ്തു. സത്യവാഗ്ദാനം. ഞാനും നിങ്ങളോട് വാഗ്ദാനം ചെയ്തു. എന്നാല്‍, നിങ്ങളോട് (ഞാന്‍ ചെയ്ത വാഗ്ദാനം) ഞാന്‍ ലംഘിച്ചു. എനിക്ക് നിങ്ങളുടെ മേല്‍ യാതൊരധികാരവും ഉണ്ടായിരുന്നില്ല. ഞാന്‍ നിങ്ങളെ ക്ഷണിച്ചു. അപ്പോള്‍ നിങ്ങള്‍ എനിക്ക് ഉത്തരം നല്‍കി എന്നു മാത്രം. ആകയാല്‍, നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തേണ്ട, നിങ്ങള്‍ നിങ്ങളെത്തന്നെ കുറ്റപ്പെടുത്തുക. എനിക്ക് നിങ്ങളെ സഹായിക്കാനാവില്ല. നിങ്ങള്‍ക്ക് എന്നെയും സഹായിക്കാനാവില്ല. മുമ്പ് നിങ്ങള്‍ എന്നെ പങ്കാളിയാക്കിയിരുന്നതിനെ ഞാനിതാ നിഷേധിച്ചിരിക്കുന്നു. തീര്‍ച്ചയായും അക്രമകാരികളാരോ അവര്‍ക്കാണ് വേദനയേറിയ ശിക്ഷയുള്ളത്'' (ഇബ്‌റാഹീം 22). മനുഷ്യരെ ക്ഷണിക്കുക, വാഗ്ദാനം ചെയ്യുക, മനസ്സില്‍ ദുര്‍ബോധനം നടത്തുക, പ്രലോഭിപ്പിക്കുക, കാര്യങ്ങള്‍ ഭംഗിയാക്കി അവതരിപ്പിക്കുക മുതലായവ മാത്രമാണ് ജിന്നു വര്‍ഗത്തിലെ പിശാചിന്റെ കഴിവില്‍ പെടുന്നത്. ''അവര്‍ രണ്ടു പേര്‍ക്കും- ആദമിനും ഹവ്വാക്കും- അവന്‍ (പിശാച്) ദുര്‍മന്ത്രണം ചെയ്തു'' (അഅ്‌റാഫ് 20). ''അവന്‍ (പിശാച്) പറഞ്ഞു: എന്റെ നാഥാ! നീ എന്നെ പിഴപ്പിച്ചതിനാല്‍ ഞാന്‍ അവര്‍ക്ക് തീര്‍ച്ചയായും ഭൂമിയില്‍ സുന്ദരമാക്കിക്കാണിക്കുകയും അവരെ ഒന്നടങ്കം പിഴപ്പിക്കുകയും ചെയ്യും'' (ഹിജ്ര്‍ 39).
അപ്രകാരം, ജിന്നുകളുടെ ദുര്‍മന്ത്രണങ്ങള്‍ക്കും മാര്‍ഗഭ്രംശത്തിനും വശംവദരാവുക ദുര്‍ബല ബുദ്ധികളും അല്‍പ വിശ്വാസികളുമായിരിക്കുമെന്നും ഖുര്‍ആന്‍ തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍, ബുദ്ധിപരമായും വിശ്വാസപരമായും കരുത്തുള്ളവര്‍ പൈശാചിക പ്രേരണകളില്‍നിന്ന് ദൂരെയായിരിക്കും. നിഷ്‌കളങ്കരായ ദൈവദാസന്മാരെ പിശാചിന്റെ പ്രലോഭനവൃത്തത്തില്‍ നിന്ന് അല്ലാഹു മാറ്റിനിര്‍ത്തിയിരിക്കുന്നു. ''തീര്‍ച്ചയായും എന്റെ ദാസന്മാരുടെ മേല്‍ നിനക്ക് സ്വാധീനമില്ല, നിന്നെ പിന്‍പറ്റിയ മാര്‍ഗഭ്രഷ്ടരല്ലാതെ'' (ഹിജ്ര്‍ 42).
ജിന്നു ബന്ധം: 
ജനങ്ങളുടെ തെറ്റിദ്ധാരണകള്‍
ഇത്രയും പറഞ്ഞത് ദുര്‍ബോധനം, മാര്‍ഗഭ്രംശം എന്നിവയെ സംബന്ധിച്ചാണ്. ഇതിനപ്പുറം ജിന്നുകള്‍ അവരുടെ തനി സ്വരൂപത്തിലോ മറ്റു രൂപത്തിലോ മനുഷ്യരുടെ മുമ്പാകെ പ്രത്യക്ഷപ്പെടുക, ജിന്നുകള്‍ മനുഷ്യശരീരത്തില്‍ പ്രവേശിക്കുക, മനുഷ്യരുടെ പഞ്ചേന്ദ്രിയങ്ങളിന്മേല്‍ മേധാവിത്വം നേടുക, നന്മകള്‍ നേടാനും തിന്മകളെ പ്രതിരോധിക്കാനുമായി അവരെ ഉപയോഗപ്പെടുത്തുക, ഉദ്ദേശിക്കുമ്പോഴെല്ലാം അവരെ ഹാജരാക്കുക, അവര്‍ മുഖേന അദൃശ്യ വിവരങ്ങള്‍ മനസ്സിലാക്കുക, അവരുമായി വിവാഹബന്ധത്തിലേര്‍പ്പെടുക മുതലായ പലതും സാധ്യമാണെന്ന് ചിലര്‍ ധരിച്ചുവശായിരിക്കുന്നു. ഇതെല്ലാം ഖണ്ഡിതമായ ദീനീ പ്രമാണങ്ങള്‍ക്ക് പുറത്തുള്ള സ്രോതസ്സില്‍നിന്ന് വന്നതാണ്. എല്ലാ കാലത്തുമുള്ള ജനവിഭാഗങ്ങളില്‍ ജിന്നുകളുമായി ബന്ധപ്പെട്ട് പ്രചാരത്തിലുള്ള വര്‍ത്തമാനങ്ങളും അവരിലേക്ക് ചേര്‍ത്ത് പറയപ്പെടുന്ന കഥകളും വിശ്വസിക്കുന്നവരുണ്ടാകും. മനുഷ്യരുടെ മുമ്പാകെ ജിന്നുകള്‍ തനിസ്വരൂപത്തിലും അല്ലാതെയും പ്രത്യക്ഷപ്പെടുമെന്നും മനുഷ്യരുമായി അവര്‍ സംസാരിക്കുമെന്നും മനുഷ്യ ശരീരത്തില്‍ ആവേശിക്കുമെന്നും മറ്റും വിശ്വസിക്കപ്പെടുന്നു. ആദ്യകാല ഇസ്‌ലാമിക തലമുറകളില്‍നിന്ന് ഉദ്ധൃതമായതെന്ന തരത്തില്‍ പ്രചാരത്തിലായ ചില കാര്യങ്ങള്‍ കുറേ പേര്‍ വിശ്വസിച്ചുവശായിരിക്കുന്നു. പണ്ഡിതന്മാര്‍ അവ സാധുവാണെന്ന് അനുമാനിക്കുന്നു. ഈ സങ്കല്‍പത്തെ അടിസ്ഥാനപ്പെടുത്തി മതവിധികള്‍ ആവിഷ്‌കൃതമാവുക വരെ ചെയ്തിട്ടുണ്ട്. 
ജിന്നുകളുമായി മനുഷ്യരുടെ വിവാഹം സാധ്യവും സാധുവുമാണെന്ന് വാദിച്ച ചില പണ്ഡിതന്മാര്‍, ജിന്നുമായി ലൈംഗിക വേഴ്ചയിലേര്‍പ്പെട്ട മനുഷ്യസ്ത്രീ നിര്‍ബന്ധമായും കുളിക്കണമെന്ന് വിധിച്ചിട്ടുണ്ട്. ജിന്നുകള്‍ക്കൊപ്പം സംഘടിത നമസ്‌കാരം, നമസ്‌കരിക്കുന്ന മനുഷ്യര്‍ക്ക് മുന്നിലൂടെ ജിന്നുകളുടെ നടത്തം, മനുഷ്യരില്‍ നിന്ന് ജിന്നുകളും ജിന്നുകളില്‍നിന്ന് മനുഷ്യരും നിവേദനം ചെയ്യുക, ജിന്നുകളുടെ ഭക്ഷണമായ എല്ല് ഉപയോഗിച്ചുള്ള ശൗച്യം, ജിന്നുകള്‍ അറുത്തത് ഭക്ഷിക്കല്‍ മുതലായ ഒട്ടേറെ വിഷയങ്ങള്‍ ഫിഖ്ഹ് ഗ്രന്ഥങ്ങളിലും ജിന്നുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രത്യേകം ക്രോഡീകരിച്ച ഗ്രന്ഥങ്ങളിലും ചര്‍ച്ച ചെയ്തതായി കാണാം.
ഞാന്‍ മനസ്സിലാക്കുന്നത്, മേല്‍ പണ്ഡിതന്മാര്‍ സംഭവിക്കാനിടയില്ലാത്തതോ ഒരിക്കലും സംഭവിച്ചിട്ടില്ലാത്തതോ ആയ കാര്യങ്ങള്‍ സങ്കല്‍പിച്ചുകൊണ്ട് കര്‍മശാസ്ത്രാഭ്യാസം നടത്തുക മാത്രമായിരുന്നു എന്നാണ്. അതുകൊണ്ടുതന്നെ ഫിഖ്ഹീ അഭ്യാസം എന്ന നിലയില്‍ പണ്ഡിതന്മാര്‍ ആവിഷ്‌കരിച്ച സങ്കല്‍പ വിഷയങ്ങള്‍ നമ്മെ സംബന്ധിച്ചേടത്തോളം തീര്‍ച്ചയുള്ള സത്യങ്ങള്‍ എന്ന നിലയില്‍ പരിഗണനീയമേ അല്ല. പണ്ഡിതന്മാര്‍ അവരുടെ രീതിയനുസരിച്ച് സങ്കല്‍പിക്കട്ടെ. നമുക്ക് ഖുര്‍ആനിലേക്ക് മടങ്ങാം.
ഖുര്‍ആന്‍ പറയുന്നത്
അല്ലാഹു മനുഷ്യന് ചെയ്ത അനുഗ്രഹങ്ങളിലൊന്നായാണ് ഇണകള്‍ എന്ന ഖുര്‍ആന്‍ പറയുന്നു. മനുഷ്യര്‍ക്ക് അവരുടെ വര്‍ഗത്തില്‍നിന്നുതന്നെ ഇണകളെ സൃഷ്ടിച്ചു നല്‍കി, അവര്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കി എന്നതെല്ലാം ഖുര്‍ആന്‍ പ്രത്യേകം പരാമര്‍ശിച്ചിരിക്കുന്നു. ''അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ കൂട്ടത്തില്‍ നിന്നുതന്നെ ഇണകളെ ഉണ്ടാക്കുകയും നിങ്ങളുടെ ഇണകളിലൂടെ അവന്‍ നിങ്ങള്‍ക്ക് പുത്രന്മാരെയും പൗത്രന്മാരെയും ഉണ്ടാക്കിത്തരികയും ചെയ്തിരിക്കുന്നു....'' (അന്നഹ്ല്‍ 72). ''നിങ്ങള്‍ക്ക് സമാധാനപൂര്‍വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ'' (അര്‍റൂം 21). മനുഷ്യര്‍ ജിന്നുകളെ വിവാഹം ചെയ്യുക എന്ന വാദം തന്നെ മഹാ അബദ്ധമാണെന്ന് മേല്‍ സൂക്തങ്ങള്‍ വ്യക്തമാക്കുന്നു. ഇത്തരുണത്തില്‍ അത്തരം വിവാഹം സാധുവാകുമോ ഇല്ലയോ എന്ന ചര്‍ച്ച തന്നെ അപ്രസക്തമാണ്.
മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിനു മുമ്പ്, ജിന്നുകള്‍ക്ക് തങ്ങളുടെ മേല്‍ സ്വാധീനമുണ്ടെന്ന് വിശ്വസിച്ച് അവരുടെ സ്വാധീനത്തില്‍നിന്ന് തങ്ങളെ രക്ഷിക്കാനായി ജിന്നുകളെ സ്വാധീനിക്കാന്‍ കഴിവുണ്ടെന്ന് അവകാശപ്പെട്ട മനുഷ്യരോട് ചിലയാളുകള്‍ ശരണം തേടിയിരുന്നതായി ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്. ജിന്നുകള്‍ക്ക് അദൃശ്യ കാര്യങ്ങളറിയാം, അല്ലാഹുവിന്റെ വിധിപരമായ കാര്യങ്ങള്‍ അറിയാന്‍ കഴിയും, അവരെ സ്വാധീനിക്കാന്‍ ചില മനുഷ്യര്‍ക്ക് കഴിയും മുതലായവ തെറ്റായ വിശ്വാസങ്ങളാണെന്നും അദൃശ്യം അല്ലാഹുവിനു മാത്രമേ അറിയുകയുള്ളൂവെന്നും ജിന്നുകള്‍ തന്നെ പ്രസ്താവിക്കുന്നതായി ഖുര്‍ആന്‍ ഉദ്ധരിച്ചിട്ടുണ്ട്. ''ഭൂമിയിലുള്ളവരുടെ കാര്യത്തില്‍ തിന്മയാണോ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്, അതല്ല അവരുടെ രക്ഷിതാവ് അവരെ നേര്‍വഴിയിലാക്കാന്‍ ഉദ്ദേശിച്ചിരിക്കുകയാണോ എന്ന് ഞങ്ങള്‍ക്കറിഞ്ഞു കൂടാ'' (ജിന്ന് 10).
''അവന്‍ (അല്ലാഹു) അദൃശ്യം അറിയുന്നവനാണ്. എന്നാല്‍ അവന്‍ തന്റെ അദൃശ്യജ്ഞാനം യാതൊരാള്‍ക്കും വെളിപ്പെടുത്തിക്കൊടുക്കുകയില്ല, അവന്‍ തൃപ്തിപ്പെട്ട വല്ല ദൂതന്നുമല്ലാതെ...'' (ജിന്ന് 26,27). ''അങ്ങനെ അദ്ദേഹം (സുലൈമാന്‍ നബി) വീണപ്പോള്‍, തങ്ങള്‍ക്ക് അദൃശ്യകാര്യം അറിയാമായിരുന്നുവെങ്കില്‍ അപമാനകരമായ ശിക്ഷയില്‍ ഞങ്ങള്‍ കഴിച്ചുകൂട്ടേണ്ടിവരില്ലായിരുന്നുവെന്ന് ജിന്നുകള്‍ക്ക് ബോധ്യമായി'' (സബഅ് 14). മേല്‍ രണ്ട് സൂക്തങ്ങളും ജിന്നുകള്‍ ഉള്‍പ്പെടെ അല്ലാഹു അല്ലാത്തവര്‍ക്ക് അദൃശ്യമറിയുകയില്ലെന്ന് വ്യക്തമാക്കുന്നു. ജിന്ന്: 10, സബഅ് 14 സൂക്തങ്ങള്‍ തങ്ങള്‍ക്ക് അദൃശ്യം അറിയില്ലെന്ന് ജിന്നുകള്‍ തന്നെ ഖണ്ഡിതമായി പറയുന്നവയാണ്. ഈ സാഹചര്യത്തില്‍ ജിന്നുകള്‍ക്ക് അദൃശ്യം അറിയില്ലെന്നും നേരിട്ടോ അല്ലാതെയോ അവര്‍ക്ക് മനുഷ്യരെ ഉപദ്രവിക്കാന്‍ കഴിയുകയില്ലെന്നും ഖുര്‍ആനില്‍നിന്ന് നമുക്ക് ബോധ്യമാവും.
ഊഹങ്ങള്‍, ആശയക്കുഴപ്പങ്ങള്‍
ഖുര്‍ആന്‍ ഖണ്ഡിതമായിത്തന്നെ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയതാണെങ്കിലും എല്ലാ കാലത്തും ജിന്നുകളെ സംബന്ധിച്ച് മനുഷ്യര്‍ക്കിടയില്‍ പല ഊഹങ്ങളും നിലനിന്നു പോന്നിട്ടുണ്ട്. മാരണവിദ്യക്കാര്‍ ജനമനസ്സുകളില്‍ അവ നട്ടുപിടിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മന്ദബുദ്ധികളും അല്‍പവിശ്വാസികളും അവരുടെ കെണിയില്‍ വീണുപോയിട്ടുണ്ട്. ജിന്നുകള്‍ക്ക് മനുഷ്യാകാരം സ്വീകരിക്കാന്‍ കഴിയും, അതില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയും... ഇങ്ങനെ പോകുന്നു വിശ്വാസങ്ങള്‍. സ്‌നേഹം, ദ്വേഷം, വിവാഹം, വിവാഹമോചനം, നന്മ നേടുക, തിന്മ തടുക്കുക മുതലായവയിലെല്ലാം ജിന്നുകളെ സ്വാധീനിച്ച് കാര്യം നേടാം എന്ന അന്ധവിശ്വാസം ഇപ്പോഴും ബലവത്തായി തുടരുന്നു. നഷ്ടപ്പെട്ടുപോയ വസ്തുക്കള്‍ തിരിച്ചു കിട്ടാനും മറഞ്ഞ കാര്യങ്ങള്‍ അറിയാനും ചികിത്സാവശ്യാര്‍ഥവുമെല്ലാം ജിന്നു സേവയിലൂന്നിയ ആചാരങ്ങളും അനുഷ്ഠാനങ്ങളും വികസിപ്പിച്ചെടുത്ത് ഉപജീവന മാര്‍ഗം തേടുകയാണ് അതിന്റെ വക്താക്കള്‍. ചില പണ്ഡിതന്മാര്‍ ഇത്തരം ആളുകളെ വ്യാജകഥകള്‍ ചമച്ചു കൊടുത്ത് വഞ്ചിക്കുകയാണ്. അറിവിലും കര്‍മത്തിലും ശ്രദ്ധിക്കേണ്ട പ്രകൃതിപരമായ ചര്യകളില്‍നിന്ന് ആളുകളെ വഴിതെറ്റിക്കുകയാണ്.
എല്ലാവരും തങ്ങളുടെ ദീനിനും ദുന്‍യാവിനും ഉപകാരപ്രദമായ കാര്യങ്ങളില്‍ ശ്രദ്ധയൂന്നുകയാണ് വേണ്ടത്. അന്ധവിശ്വാസങ്ങള്‍ ഹൃദയങ്ങളിലേക്ക് കടന്നുവരാന്‍ അനുവദിക്കരുത്. അന്ധവിശ്വാസികളോട് പൊരുതുക, അവരെ ആട്ടിയോടിക്കുക, സമൂഹം അവരില്‍നിന്ന് ശുദ്ധമാവട്ടെ. നന്മയുടെയും സൗഭാഗ്യത്തിന്റെയും കവാടങ്ങള്‍ തുറക്കാന്‍ അല്ലാഹു അനിവാര്യമായി പ്രഖ്യാപിച്ച അറിവുകള്‍ ജനങ്ങള്‍ സ്വായത്തമാക്കട്ടെ.

Zac കിഴക്കേതില്‍ Zac
║▌│█║▌║│█║║▌█ ║▌

╚»+966508307860+919747709002«╝

2012, ഒക്‌ടോബർ 1, തിങ്കളാഴ്‌ച

ഒരു മനുഷ്യന്റെ വിജയ പരാജയo



ഒരു മനുഷ്യന്റെ വിജയ പരാജയo

അസ്സലാമു അലൈകും... 

റസൂല്‍ (സ) തങ്ങള്‍ നമുക്ക് ഒരു മനുഷ്യന്റെ വിജയ പരാജയത്തിന്റെ അടയാളങ്ങള്‍ നമുക്ക് പഠിപ്പിച്ചു തരുന്നുണ്ട്. ഒരു ഹദീസ് ഇപ്രകാരം വായിക്കാം " നബി(സ) തങ്ങള്‍ പറയുന്നു: പരാജയത്തിന്റെ അടയാളങ്ങള്‍ നാലാണ്. കഴിഞ്ഞു പോയ ദോഷങ്ങള്‍ മറക്കുക ( അത് അല്ലാഹുവിന്റെ അടുക്കല്‍ സൂക്ഷിക്കപ്പെട്ടതാണ് ), മുന്‍പ് ചെയ്ത നന്മകള്‍ ഓര്‍ക്കുക (അത് സ്വീകരിക്കപ്പെട്ടുവോ തള്ളപ്പെട്ടോ എന്നവന്‍ അറിയുകയുമില്ല), ദു

നിയാവിന്റെ കാര്യത്തില്‍ തന്നെക്കാള്‍ മേലെ ഉള്ളവരിലേക്ക് നോക്കുക ആഖിറതിന്റെ കാര്യത്തില്‍ തന്നെക്കാള്‍ താഴെയുള്ളവരിലേക്ക് നോക്കുക. നബി (സ) തങ്ങള്‍ പറഞ്ഞ ഈ നാലു കാര്യങ്ങള്‍ നമ്മില്‍ ഉണ്ടോ എന്ന് നാം സ്വയം നമ്മെ പരിശോധിക്കുക. ഇതിനെ കുറിച്ച് ഗൌരവമായി ചിന്തിക്കുക. മുന്‍ കഴിഞ്ഞു പോയ പാപങ്ങള്‍ മറക്കുകയും, അഹങ്കാരിയായി ജീവിക്കുകയും ചെയ്യുമ്പോള്‍ നാം പരാജയതിലെക്കാണ് പോകുന്നത് എന്ന യഥാര്‍ത്ഥ്യം നാം മനസ്സിലാക്കാതെ പോകരുത്.
നബി(സ) തങ്ങള്‍ പറഞ്ഞ ചില വിജയത്തിന്റെ അടയാളങ്ങള്‍ താഴെ കൊടുക്കുന്നു.
" ദുനിയാവിനെ വിട്ടു ആഖിരത്തില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നവനാകുക, ഖുര്‍ആന്‍ പാരായണത്തിലും ഇബാദത് കളിലും ശ്രദ്ധിക്കുന്നവനാകുക, അനാവശ്യ കാര്യത്തില്‍ അധികം സംസാരിക്കാത്തവനാകുക, അഞ്ചു വക്ത് നിസ്കാരം സൂക്ഷിക്കുന്നവനാകുക, ഹറാമില്‍ നിന്നും ശുബ് ഹത്തില്‍ നിന്നും നേരിയതു പോലും സൂക്ഷിക്കുന്നവനാകുക, സ്വലിഹീങ്ങള്‍ഒടൊപ്പം സഹാവസിക്കുന്നവനാകുക, അഹങ്കരിക്കാതെ വിനയമുള്ളവനാകുക, ഗുണവാനായ ഔദാര്യ വാനാകുക, അല്ലാഹുവിന്റെ സൃഷ്ടികള്‍ക്ക് കരുണ ചെയ്യുന്നവനാകുക, സൃഷ്ടികള്‍ക്ക് ഉപകാരം ചെയ്യുന്നവനാകുക, മരണത്തെ ഇപ്പോഴും ഓര്‍ക്കുന്നവനാകുക...... ..തുടങ്ങിയവയാണ് ".

സുഹ്രത്തുക്കളെ..എനിക്ക് പറയാനുള്ളത് മുകളില്‍ പറഞ്ഞിരിക്കുന്ന പരാജിതന്റെയും വിജയിയുടെയും അടയാളങ്ങള്‍ നമ്മെ ചിന്തിപ്പിക്കുന്ന വിഷയങ്ങള്‍ ആണ്. കാരണം ശെരിയായ രീതിയില്‍ ഇത് വായിച്ചാല്‍ പരാജിതന്റെ അടയാളങ്ങള്‍ പറഞ്ഞിരിക്കുന്നതു നമ്മെ നോക്കിയാണെന്നു തോന്നും. നമ്മില്‍ പലരും വല്ല നന്മയും ചെയ്‌താല്‍ അത് നാല് പേരോട് വിളിച്ചു പറയാതെ നമുക്ക് ഉറക്കം വരില്ല. മാത്രമല്ല അത് ജീവിതത്തില്‍ ഒരിക്കലും മറക്കുകയും ഇല്ല. അത് സ്വീകരിക്കപ്പെട്ടുവോ തള്ളപ്പെട്ടോ നമുക്ക് അറിയുകയുമില്ല. അത് പോലെ തന്നെ കഴിഞ്ഞ കാലങ്ങളില്‍ നാം ചെയ്തു പോയ പാപങ്ങള്‍ നാം പലരും മറന്നിരിക്കുന്നു. പടച്ചവന്‍ ഞാന്‍ എല്ലാം നിനക്ക് പൊറുത്തു തന്നിരിക്കുന്നു എന്ന് നേരിട്ട് പറഞ്ഞ പോലെയാണ് നമ്മുടെ നടത്തം. പിന്നീടു പറഞ്ഞത് നോക്കൂ..ദുനിയാവിന്റെ കാര്യത്തില്‍ നാം നമ്മുടെ മുകളിലുള്ളവരിലെക്കല്ലേ നോക്കാറുള്ളത്...? ഇങ്ങിനെ നാം ചെയ്താല്‍ എന്നെങ്കിലും നമുക്ക് മനശാന്തി ലഭിക്കുമോ...? നേരെ മറിച്ച് നാം നമ്മുടെ താഴെയുള്ളവരിലേക്ക് നോക്കിയാലോ നമുക്ക് അള്ളാഹു ചെയ്യ്തു തന്ന പല നിഅമത്തുകളും നമുക്ക് തിരിച്ചറിയാനും അതനുസരിച്ച് അവനു നന്ദി കാണിക്കാനും കഴിയും.

നാലാമത് പറഞ്ഞ കാര്യം ആഖിറതിന്റെ കാര്യത്തില്‍ തന്നെക്കാള്‍ താഴെയുള്ളവരിലേക്ക് നോക്കുക എന്നതാണ്. ഇത് കൊണ്ട് നമുക്കുണ്ടാവുന്ന ദോഷം നോക്കൂ.. ഒരു മനുഷ്യന്‍ ഏറ്റവും കൂടുതല്‍ സ്വന്തത്തെ കുറിച്ച് പരിതപിക്കുന്ന സമയം അവന്‍ സ്വര്‍ഗ്ഗത്തില്‍ ചെന്നലാണ് എന്നാണ് റസൂല്‍ (സ) നമുക്ക് പഠിപ്പിച്ചു തരുന്നത്. കാരണം സ്വര്‍ഗ്ഗത്തില്‍ എത്തിയാല്‍ മാത്രമേ അവന്‍ ജീവിതകാലത്ത് നഷ്ട്ടപ്പെടുത്തിയ സമയത്തെ കുറിച്ചുള്ള വില മനസ്സിലാകുകയുള്ളൂ......സ്വര്‍ഗ്ഗത്തില്‍ എല്ലാവരും ഒരു പോലെയുള്ള ദറജയിലായിരിക്കില്ല . ഓരോരുത്തരും ചെയ്ത നന്മകള്‍ അടിസ്ഥാനത്തില്‍ വ്യത്യാസം ഉണ്ടായിരിക്കും. ഓരോരുത്തര്‍ക്കും അവരവരുടെ കര്‍മ്മങ്ങള്‍ അനുസരിച്ചുള്ള സൌകര്യങ്ങള്‍ ആയിരിക്കും അവിടെ ഉണ്ടാവുക. നമ്മുടെ കൂടെ ഒരേ ബഞ്ചില്‍ പഠിച്ച ഒരുമിച്ചു നടന്നിരുന്ന നമ്മുടെ കൂട്ടുകാരന്‍ ഒരുപക്ഷെ വലിയ ദറജയില്‍ ആയിരിക്കും. അപ്പോള്‍ അവന്‍ നഷ്ടപ്പെടുത്തിയ സമയത്തെ ഓര്‍ത്ത്‌ അവന്‍ വിലപിക്കും. ദുനിയാവില്‍ വെച്ച് പത്തു ഇസ്തിഗ്ഫാര്‍ കൂടി ഞാന്‍ അദികമായി ചൊല്ലിയില്ലല്ലോ..! കുറച്ചു സുന്നത്ത് നിസ്കാരങ്ങള്‍ ഞാന്‍ അധികമായി ചെയ്തില്ലല്ലോ..! കുറച്ചു കൂടി സദഖ ചെയ്യാമായിരുന്നു... കുറച്ചു കൂടി നല്ല കാര്യങ്ങള്‍ ചെയ്യാമായിരുന്നു. എന്നെല്ലാം ഓരോ മനുഷ്യരും ഇങ്ങിനെ നഷ്ട്ടപ്പെടുത്തിയ സമയത്തെ ഓര്‍ത്ത്‌ വിലപിക്കുമെന്നു റസൂല്‍ (സ) നമ്മെ പഠിപ്പിക്കുന്നു. ആഖിറതിന്റെ കാര്യത്തില്‍ നാം താഴെയുല്ലവരിലേക്ക് നോക്കിയാല്‍ നമ്മള്‍ നന്മ അധികരിപ്പിക്കുകയില്ല. നമ്മള്‍ അവനെക്കളും ഭേദമാണ് എന്ന് ചിന്തിച്ചാല്‍ പിന്നെ എങ്ങിനെ നന്മകള്‍ അധികരിപ്പിക്കും. നേരെ മറിച്ച് ഇബാദത്തുകളുടെ കാര്യത്തില്‍ നാം നമ്മെക്കാള്‍ കൂടുതല്‍ ഇബാദത്തുകള്‍ ചെയ്യുന്നവരിലേക്ക്‌ നോക്കിയാല്‍ എന്തായിരിക്കും. നാം കൂടുത കൂടുതല്‍ ഇബാദത്തുകള്‍ ചെയ്യുവാന്‍ ശ്രമിക്കില്ലെ...? ശെരിയല്ലേ....അത് കൊണ്ട് എന്റെ സുഹ്രത്തുക്കളെ എനിക്ക് എന്നോടും നിങ്ങളോടും പറയാനുള്ളത് പരാചിതനുള്ള ഈ നാലു കാര്യങ്ങളും നമ്മില്‍ ഉണ്ടെങ്കില്‍ നാം തിരുത്തണം. റസൂല്‍ (സ) നമ്മോടു പറഞ്ഞ ഒരു വിജയിയുടെ ലക്ഷണങ്ങള്‍ നാം നമ്മുടെ ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുക. മാത്രമല്ല ഇത് മറ്റുള്ളവര്‍ക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യുക.
നാഥന്‍ നമ്മെ വിജയികളുടെ കൂട്ടത്തില്‍ ഉള്‍പെടുത്തുമാറാകട്ടെ... നമ്മുടെ ചെറുതും വലുതും രഹസ്യവും പരസ്യവുമായ എല്ലാ ചെറു ദോഷങ്ങളും വന്‍ ദോഷങ്ങളും അവന്‍ അവന്റെ മഹത്തായ ഔദാര്യം കൊണ്ടും കാരുണ്യം കൊണ്ടും വിട്ടു പൊറുത്ത് മാപ്പാക്കി തരുമാറാകട്ടെ.... ആമീന്‍ .

Zac കിഴക്കേതില്‍ Zac
║▌│█║▌║│█║║▌█ ║▌

╚»+966508307860+919747709002«╝