2018, ജൂലൈ 30, തിങ്കളാഴ്‌ച

ഒന്നും ആസ്വദിക്കാനാകാതെ മനുഷ്യർ


'ആകാശങ്ങളിലും ഭൂമിയിലുംഅവർക്കിടയിൽ എത്രയെത്ര സുന്ദര ദൃഷ്ടാന്തങ്ങൾ,അതിനടുത്തു കൂടെ അവർ അശ്രദ്ധരായി നടന്നു പോകുന്നു'.
ഖുർആനിലെ പ്രസിദ്ധമായ ഒരു വചനമാണിത്.
പുതിയ കാലത്തെ തിരക്കു പിടിച്ച മനുഷ്യ ജീവിതത്തെ ഈ വചനം കൃത്യമായി വരച്ചു കാട്ടുന്നു.
ഒരു ജലപ്രവാഹത്തിലേക്ക്
അല്പനേരം നോക്കിയിരിക്കാൻ,
പത്തു മിനിറ്റിലധികം ഒരു നല്ല പുസ്തകംവായിച്ചിരിക്കാൻ,കുറച്ചു നേരംനല്ല സംഗീതമാസ്വദിക്കാൻ
നമ്മുടെ 'അസ്വസ്ഥത' നമ്മെ അനുവദിക്കുന്നില്ല.
മനുഷ്യരുടെ എല്ലാ ദുരിത പർവ്വങ്ങൾക്കും കാരണം,സ്വസ്ഥമായി,
ശാന്തമായി ഒരിടത്തിരിക്കാനും,ചുറ്റിലുമുളള സൗന്ദര്യത്തെ ആസ്വദിക്കാനുമാകാത്തതാണെന്ന് ബ്ലെയ്സ് പാസ്കൽ ഒരിക്കലെഴുതി.
ലഭ്യമായ സമയം മുഴുവൻ അനാവശ്യമായ ഒച്ചകൾ കൊണ്ടുംപ്രവർത്തനങ്ങൾ കൊണ്ടും നിറക്കുകയാണ് മനുഷ്യർ.
തിരക്കോടു തിരക്കാണ്
എവിടെയും.

ധൃതി ഒട്ടുമില്ലെങ്കിലും സൂപ്പർ ഫാസ്റ്റ് ബസിനുവേണ്ടി നാം കാത്തു നില്ക്കുന്നു.
ട്രാഫിക് ജാമിൽ
അസ്വസ്ഥമായി ഹോണ് മുഴക്കുന്നു.
ക്യൂവിൽ മുന്നിലുളളവനെ ശപിച്ചു കൊണ്ടിരിക്കുന്നു.
എവിടെയുംആവശ്യമില്ലാത്ത ധൃതി കൂട്ടി മനുഷ്യർ വെറുതെ അസ്വസ്ഥരാകുന്നു.

ദാർശനികനായ തോമസ് ഹക്സലിയുടെ ഒരു സംഭവമുണ്ട്.ഒരിക്കൽ ഒരു സംഗീത പരിപാടി കഴിഞ്ഞ്.അദ്ദേഹം തിരക്കിട്ട് പുറത്തിറങ്ങി.റോഡിൽ കാത്തു നിന്ന ഒരു കുതിരവണ്ടിയിൽ ചാടിക്കയറി അദ്ദേഹം പറഞ്ഞു.വേഗം വിട്,വേഗം വേഗം..
അദ്ദേഹത്തിൻറ്റെ ധൃതി കണ്ട് കുതിര നിന്ന ദിശയിലേക്ക് വണ്ടിക്കാരൻ കുതിരവണ്ടി പായിച്ചു.കുറെ ഓടിക്കഴിഞ്ഞപ്പോഴാണ്,മറ്റൊരു ദിക്കിലേക്കാണ് താൻ പോയിക്കൊണ്ടിരിക്കുന്നതെന്ന് ഹക്സലിക്ക് ബോധ്യമായത്..യഥാർത്ഥത്തിൽ അനാവശ്യ ധൃതി മൂലം തനിക്ക് പോകേണ്ട സ്ഥലമേതെന്ന് വണ്ടിക്കാരനോട് പറയാൻ അദ്ദേഹം വിട്ടു പോയിരുന്നു.
അനാവശ്യ ധൃതിയും അസ്വസ്ഥതയും,ധമ്മുടെ ചുറ്റുപാടിനെക്കുറിച്ച
ധാരണയെ നഷ്ടപ്പെടുത്തിക്കളയുന്നു.അതുകൊണ്ടാണ് നിങ്ങൾ ധൃതിപ്പെടരുതെന്ന് നബി പറയാൻ കാരണം.

പ്രഭാതത്തിലുംസന്ധ്യാ സമയത്തുംനമുക്കുവേണ്ടി പാടുന്ന കിളികളുടെ ആരവം നാം കേൾക്കുന്നില്ല.
വീട്ടുമുറ്റത്ത് വിരിഞ്ഞു നില്ക്കുന്ന ഒരു പൂവിൻറ്റെ സൗന്ദര്യംദർശിക്കാൻ നമുക്കാകുന്നില്ല.
ജോലിഭാരം പേറി വീട്ടിലെത്തുമ്പോൾ നമ്മിലേക്കെത്തുന്ന കുഞ്ഞിളം പുഞ്ചിരിയുംനമ്മെ ആകർഷിക്കുന്നില്ല.

വാഷിംങ്ങ്ടണ് d c യിലെ പ്രസിദ്ധമായ മെട്രോ സ്റ്റേഷൻ.ജനുവരിയിലെ തണുത്ത പ്രഭാതത്തിൽ വഴിയരികിൽ വയലിൻ വായിക്കുകയാണ് ഒരു മനുഷ്യൻ.
മനോഹരമായ സംഗീതം.
നഗരം തിരക്കി
ലമരുകയാണ്.
ഓഫീസിലേക്കുംമറ്റുമായി ആളുകൾ തിരക്കിട്ട് പോകുന്നു.ആരും അദ്ദേഹത്തെ ശ്രദ്ധിക്കുന്നേയില്ല..
മനോഹര സംഗീതം കേട്ട് തിരിഞ്ഞുംതിരിഞ്ഞും നോക്കുന്ന കുട്ടികളുടെ കൈ പിടിച്ചു വലിച്ച് മാതാപിതാക്കൾ ധൃതിയിൽ കടന്നു പോയി.
ചിലരൊക്കെ നാണയ തുട്ടുകളെറിഞ്ഞു.
യഥാർത്ഥത്തിൽ,
ലോകപ്രശസ്ത വയലിനിസ്റ്റായ ജോഷ്വോ ബെൽ ആണ് വഴിയരികിൽ വയലിൻ വായിച്ചിരുന്നതെന്ന് ഒരാളും അറിഞ്ഞിരുന്നില്ല.
വാഷിംങ്ങ്ടണ് പോസ്റ്റ് പത്രം ഇത്തരമൊരു പരിപാടി ആസൂത്രിതമായി സംഘടിപ്പിച്ചത്,പൊതു ജനങ്ങളുടെ ആസ്വാദന താത്പര്യം അവബോധം എന്നിവ പരീക്ഷിക്കാനായിരുന്നു.നമുക്കു ചുറ്റിലും
അപ്രതീക്ഷിതമായുണ്ടാകുന്ന സുന്ദരക്കാഴ്ചകളും,പ്രതിഭയുടെ മിന്നലാട്ടങ്ങളും കണ്ട് നമുക്കാസ്വദിക്കാനാവുന്നില്ലെങ്കിൽ,ഉറപ്പിക്കാം..യാന്ത്രികതയുടെ
അസ്വസ്ഥതാ രോഗം നമ്മെയും പിടികൂടിയിരിക്കുന്നുവെന്ന്.
ഇത്തരംമനസ്സുകളാണ് ലോകത്തിൻറ്റെ എല്ലാ മനോഹാരികതകളെയുംമറച്ചു പിടിക്കുന്നത്.
ഭാരതത്തിലെ പുരാതന മഹർഷിമാർ,
മുനിമാർ,ലോകത്തു വന്നിട്ടുളള പ്രവാചകന്മാർ തുടങ്ങിയവർ മൗനത്തിന്റെ ആഴങ്ങളിലാണ് പ്രപഞ്ചത്തിലെ മുഴുവൻ സ്വസ്ഥതയുംതങ്ങളിലേക്ക് ആവാഹിച്ചിരുന്നത് എന്നു കാണാം.

2018, ജൂലൈ 13, വെള്ളിയാഴ്‌ച

വിഡ്ഢികളായ യാത്രക്കാര്‍


ആളുകള്‍ തങ്ങളുടെ ആയുസ്സില്‍ നിന്ന് ഒരു വര്‍ഷം കഴിഞ്ഞു പോകുമ്പോള്‍ ആഘോഷിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നത് എന്നെ ഏറെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. സാധാരണയായി ഞാന്‍ അവരോട് പറയാറുള്ളത് ഇങ്ങനെയാണ്: നന്നെ ചുരുങ്ങിയത് കഴിഞ്ഞു പോയ വര്‍ഷത്തെ ഒരു വിലയിരുത്തി അതിന്റെ മൂല്യം കണക്കാക്കൂ, എന്നിട്ട് നിങ്ങള്‍ സന്തോഷിക്കുകയോ ദുഖിക്കുകയോ ചെയ്‌തോളൂ. അല്ലാതെ ആയുസ്സ് കടന്നു പോവുകയും, പാപങ്ങള്‍ അധികരിക്കുകയും, നേട്ടങ്ങള്‍ കുറയുകയും, വിചാരണ അടുത്ത് വരികയുമാണെങ്കില്‍ എങ്ങനെയാണ് മനുഷ്യന്‍ അതില്‍ സന്തോഷിക്കുക?
യൗവ്വനത്തിന്റെ ഘട്ടത്തിലേക്ക് അടുക്കുന്നവരെന്ന നിലയില്‍ ഇക്കാര്യത്തില്‍ കുട്ടികള്‍ക്കുള്ള സന്തോഷം എനിക്ക് മനസ്സിലാക്കാനാകും. എന്നാല്‍ തങ്ങളുടെ അന്ത്യത്തോട് അടുത്തു കൊണ്ടിരിക്കുന്ന മുതിര്‍ന്നവര്‍ അതാഘോഷിക്കുമ്പോള്‍ വിഡ്ഢിത്തമായിട്ടല്ലാതെ അതിന് കാണാന്‍ എനിക്കാവുന്നില്ല. ഇങ്ങനെ ആഘോഷിക്കുന്നവര്‍ അതിന് മുമ്പായി തന്റെ കഴിഞ്ഞ വര്‍ഷത്തെ വിലയിരുത്തേണ്ടതുണ്ട്.
ജീവിതത്തിലൂടെ യാത്ര ചെയ്യുന്നവരിലേക്ക് നോക്കുമ്പോള്‍ എന്റെ കണ്ണുകളില്‍ തെളിയുന്നത് സമീപകാല ഓര്‍മകളാണ്. ജീവിതമെന്നാല്‍ യഥാര്‍ത്ഥത്തില്‍ ഒരു യാത്രയാണ്. അത് കടലിലൂടെയോ കരയിലൂടെയോ ആകാശത്തിലൂടെയോ ആവാം. അതിലെ ദിവസങ്ങള്‍ കരക്കടുക്കുന്നതോ മുങ്ങുന്നതോ ആയ ബോട്ടു പോലെയാണ്. മറയുന്നത് വരെ അകന്നു പോകുന്ന ട്രെയിന്‍ പോലെയാണത്.
യാത്രയില്‍ കൂടെ കരുതാനുള്ള വിഭവങ്ങളും മുന്നൊരുക്കങ്ങളും വളരെ കുറച്ച് മാത്രം ചെയ്യുന്ന വിഡ്ഢികളായ യാത്രക്കാരാണ് പലപ്പോഴും നമ്മള്‍. അതേസമയം ബാഹ്യമോടികള്‍ക്ക് നാം അമിത ശ്രദ്ധയും പ്രാധാന്യവും നല്‍കുന്നു. വഴിയിലെ പര്‍വതങ്ങളും മരങ്ങളും മരുഭൂമിയും പച്ചപ്പുമെല്ലാം കണ്ണിമ വെട്ടാതെ നാം പിന്തുടരുന്നു. യാത്ര തുടങ്ങിയത് മുതലുള്ള ദൂരം നാം മറക്കുന്നു. വഴിയുടെ അന്ത്യത്തില്‍ എത്താറായിരിക്കുന്നു എന്നതിനെ കുറിച്ചും നാം അശ്രദ്ധരാവുന്നു.
ഇങ്ങനെ അശ്രദ്ധനായ ഒരു യാത്രക്കാരന്‍ താന്‍ പിന്നിട്ട ദൂരത്തെയോര്‍ത്ത് സന്തോഷിക്കുന്നതെന്തിനാണ്? പാതയുടെ അവസാനത്തോടടുക്കുമ്പോഴുള്ള അവന്റെ സന്തോഷത്തിന് എന്തര്‍ത്ഥമാണുള്ളത്?
നാം യാത്ര ചെയ്യുന്ന ഓരോ ദിവസവും അന്ത്യത്തോട് അടുക്കുകയാണ്. വിളവെടുപ്പല്ലാതെ മറ്റൊന്നുമില്ല. ദുഖമാണോ അതല്ല സന്തോഷമാണോ കാത്തിരിക്കുന്നതെന്ന് അവിടെയാണ് തീരുമാനിക്കപ്പെടുക.
കാലത്തിന്റെ കടന്നു പോക്കിനെ കുറിച്ച അശ്രദ്ധയില്‍ കഴിഞ്ഞവര്‍ വിചാരണാ നാളുകളെ കാത്തിരിക്കുമ്പോള്‍ എങ്ങനെയാണത് ആഘോഷിക്കുക? അന്ത്യത്തില്‍ തന്നെ കാത്തിരിക്കുന്നത് വേദനകളാണെങ്കില്‍ എങ്ങനെയാണ് ഒരാള്‍ക്ക് സന്തോഷിക്കാനാവുക!
പ്രവാചകന്‍(സ) നമുക്ക് ജീവിതത്തിന്റെ അര്‍ഥം വരച്ചു കാണിച്ചു തരുന്നുണ്ട്. നബി(സ) പറയുന്നു: 'എനിക്ക് ഐഹിക ലോകവുമായി എന്ത് ബന്ധമാണുള്ളത്? മരച്ചുവട്ടില്‍ തണല്‍കാഞ്ഞ ശേഷം അതുപേക്ഷിച്ച് പിന്നെയും യാത്രതുടരുന്ന യാത്രക്കാരനെ പോലെ മാത്രമാണ് ഞാന്‍ ഈ ലോകത്ത്.' യാത്രക്ക് പാഥേയവും നല്ല സഹയാത്രികരും മുന്നൊരുക്കവും ആവശ്യമാണെന്ന ബോധമാണ് നമ്മുടെ മനസ്സുകളിലേക്കത് പകര്‍ന്നു നല്‍കേണ്ടത്. ശാശ്വത ജീവിതത്തിലേക്കുള്ള യാത്രക്കാരെന്ന നിലയില്‍ ഐഹിക വിഭവങ്ങളില്‍ ആസക്തനായി അവന്‍ നിന്നു പോകരുത്. യാത്രികന്‍ ഒരിക്കലും താന്‍ എത്തിപ്പെട്ട സ്ഥലത്തിന്റെ മനോഹാരിതയില്‍ മയങ്ങിപ്പോകരുത്. തങ്ങള്‍ വിടപറയേണ്ടുന്ന അതിനെ മോടിപിടിപ്പിക്കാനായി കിണഞ്ഞു ശ്രമിക്കുകയും വേണ്ട. തങ്ങള്‍ക്ക് ഒരിക്കലും പിടിതരാത്ത വേട്ടമൃഗത്തിന്റെ പുറകെ പോകുകയും അരുത്.
നല്ല യാത്രികനെ സംബന്ധിച്ചിടത്തോളം എപ്പോഴും അവന്റെ കണ്‍മുന്നിലുണ്ടാവുക ലക്ഷ്യസ്ഥാനമായിരിക്കും. അതിന് വേണ്ട ഒരുക്കങ്ങള്‍ നടത്തുന്ന അവന്റെ സ്വപ്‌നങ്ങളും അതിനെ ചുറ്റിപ്പറ്റിയായിരിക്കും. അതവരെ അതിന്റെ പാതയില്‍ മുന്നോട്ടു ചലിപ്പിക്കും. ആത്മാര്‍ഥമായി വിയര്‍പ്പൊഴുക്കി, ഉറക്കമിളച്ച് താനുണ്ടാക്കിയ വിളവ് കൊയ്‌തെടുക്കാനുള്ള മനസ്സുമായിട്ടായിരിക്കും അവരുടെ പ്രയാണം. ''അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രതിഫലമായി അവര്‍ക്കുവേണ്ടി രഹസ്യമായി സൂക്ഷിക്കപ്പെട്ട, കണ്‍കുളിര്‍പ്പിക്കുന്ന സമ്മാനം ഒരാള്‍ക്കും അറിഞ്ഞുകൂടാ.'' അതറിയാനുള്ള ആകാംക്ഷയോടെ ധൃതിയില്‍ അവരുടെ കാലുകള്‍ മുന്നോട്ടു നയിക്കും.

2018, ജൂലൈ 9, തിങ്കളാഴ്‌ച

എന്നെ കരയിപ്പിച്ച സന്ദേശം


"മരണമെത്തുന്ന നേരത്ത്"
-------------------------------------------

അന്ന് മഴയുണ്ടാകുമോ...?

അറിയില്ല,...

ഉണ്ടായിരുന്നെങ്കില്‍ എന്ന്‍ വെറുതെ  കൊതിക്കുകയാണ്,...
ഒരു ചെറിയ ചാറ്റല്‍മഴ വേണം ...
ആ ചാറ്റല്‍മഴകൊണ്ട്‌ എന്‍റെ വീട്ടിലേക്കുള്ള ഇടവഴി നനഞ്ഞിരിക്കണം....

അന്നേരത്തുള്ള  മണ്ണിന്‍റെ നനഞ്ഞ മണം അവസാനമായി എന്നെ ഒരുനോക്ക് കാണാന്‍ വരുന്നവര്‍ മണക്കണം....

വീട്ടിലെത്തിയാല്‍ പിന്നെ കുന്തിരിക്കം പുകഞ്ഞ മണം  ആസ്വദിക്കണം,........
ഒരു വല്ലാത്ത ദിവസം തന്നെയാകും അത് ... അല്ലെ....

തീരെ വീട്ടില്‍ ഇരിക്കാത്ത എന്നെ, മണിക്കൂറുകളോളം എന്‍റെ വീടിന്‍റെ ഹാളില്‍ മലര്‍ത്തി കിടത്തുന്ന ദിവസം....

കരഞ്ഞ് കരഞ്ഞ് കണ്ണീരുപോലും വറ്റിയ എന്‍റെ ഉമ്മയുടെ സഹിക്കാനാവാത്ത ദിവസം,......

എന്നോട് തല്ലുകൂടിയിട്ടും വഴക്കിട്ടിട്ടും മതിയാവാത്ത എന്‍റെ ചങ്കായ അനിയന്‍റെ  ചങ്ക് പിടയുന്ന ദിവസം,.
എന്‍റെ പൊന്നുപ്പായുടെ  കവിൾ തടങ്ങൾ  കണ്ണീരിനാല്‍ നനഞ്ഞ് കുതിരുന്ന ദിവസം,....

എനിക്ക് വേണ്ടി "മീസാന്‍കല്ല്‌" പണിയാന്‍ ഏല്‍പിക്കുന്ന ദിവസം,...
,.....

ഇന്നലെവരെ ഉപയോഗിച്ച വിലകൂടിയ തുണിക്ക് പകരം വിലകുറഞ്ഞ കഫന്തുണി എനിക്ക് വേണ്ടി ഒരുങ്ങുന്ന  ദിവസം,....

എന്‍റെ പൊന്നുമ്മയെ ആശ്വസിപ്പിക്കാന്‍ അയല്‍വാസികളായ താത്തമാരും, ചേച്ചിമാരും അടുക്കള വാതില്‍വഴി എന്‍റെ വീട്ടില്‍ തിങ്ങി നിറയുന്ന ദിവസം,...

കൂടെ...
എന്റെ പേര് ചേർത്ത് വീട് അന്യേഷിച്ചവര്‍ മരിച്ച വീട് എന്ന്‍ മാറ്റിപ്പറയുന്ന നനഞ്ഞ ദിവസം,....

ഒരു സെന്റ്‌  ഭൂമിയെങ്കിലും സ്വന്തമാക്കാനുള്ള  കഠിന പ്രയത്നത്തിനിടയിൽ എനിക്ക് ഒടുവില്‍ ഔധാര്യമായി ആറടി മണ്ണ് കിടക്കാന്‍ ലഭിക്കുന്ന ദിവസം,..

'ദിവസങ്ങള്‍ ഒരുപാട് കണ്ട' ഞാന്‍ കാണാത്ത ഒരു അവസാന ദിവസം,....!

എനിക്കിപ്പോഴും അത്ഭുതം തോന്നുന്നു.

ഒരു ഒരുക്കവും ഇല്ലാതെ കിടക്കുന്ന എന്നെ കാണാന്‍ നിങ്ങളെന്തിനാണ് ഇത്രമേല്‍ ഉടുത്തൊരുങ്ങി വരുന്നത്,.. ?

കളിയാക്കിയവരും, പരിഹസിച്ചവരും ഈ ദിവസത്തില്‍ മാത്രമെന്തിനാണ് എന്നെ ഇത്രമേല്‍ നല്ല വാക്ക് കൊണ്ട് മൂടിപ്പുതപ്പിക്കുന്നത്,.....

ഒടുവില്‍,...... "എന്നാല്‍ ഇനി അതികം വെച്ച് താമസിപ്പികണ്ട" എന്ന് ഏതെങ്കിലും മുതിര്‍ന്ന കാര്‍ന്നവര്‍ പറയുമ്പോള്‍,.....
തൊണ്ടയിലെ അവസാനത്തെ ശബ്ദവും തേങ്ങലായി എന്‍റെ പുന്നാര ഉമ്മ പൊട്ടിക്കരയുന്ന നേരം,....

ആസമയത്ത് എന്‍റെ പൊന്നുപ്പയുടെ മുഖം എനിക്ക് ഓര്‍ത്ത്‌ നോക്കാന്‍ കഴിയുന്നുണ്ട്,....                         
എന്‍റെ അനിയന്‍റെ വിറയാര്‍ന്ന അധരങ്ങള്‍ എനിക്ക് കാണാന്‍ പറ്റുന്നുണ്ട്,....

എന്നെ സ്നേഹിക്കുന്നവരുടെ നനഞ്ഞ കണ്ണും ഞാന്‍ കാണുന്നുണ്ട്,...

എനിക്കറിയാം ,....
പറഞ്ഞയക്കാന്‍ ആരും ആഗ്രഹിചിട്ടല്ല... പോകാന്‍ എനിക്ക് തിടുക്കം ഉണ്ടായിട്ടുമല്ല,....

 പക്ഷെ....
എന്‍റെ റബ്ബ് തീരുമാനിച്ചിരിക്കുന്നു...
എന്‍റെ സമയം,...
എന്‍റെ സന്ദര്‍ഭം,...
എന്‍റെ ഈ നനഞ്ഞ ദിവസം,......

ഉമ്മാ,....
ഞാന്‍ പോവുകയാണ്,.... നിങ്ങളോടെങ്ങിനെയാണ് ഞാന്‍ യാത്ര ചോദിക്കുക,...

നിങ്ങളില്‍ നിന്നും എനിക്ക് നഷ്ടമാകുന്ന ഒരു വല്ലാത്ത സന്ദര്‍ഭമുണ്ട്...
 മഗ്രിബ് നിസ്കരിച്ച് ഞാന്‍ വീട്ടില്‍ എത്തുമ്പോള്‍,.. നിസ്ക്കാരക്കുപ്പായം ധരിച്ച് മുസല്ലയില്‍ പടച്ചവനോട് "സ്വകാര്യം" പറയുന്ന നിങ്ങളുടെ മടിയില്‍ വന്നിരിക്കുന്ന എന്‍റെ  കുട്ടിക്കാലത്തെ ഏറ്റവും വലിയ സന്ദര്‍ഭം,...
അത് ആസ്വദിക്കാന്‍ ഇനി ഞാനുണ്ടാവില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ എനിക്ക് യാത്ര ചോദിക്കാന്‍ കഴിയുന്നില്ല ഉമ്മാ,.....

ഉമ്മാ,...
നിങ്ങള്‍ എനിക്ക് വേണ്ടി മറക്കാതെ ഒരു കാര്യം ചെയ്യണേ,... എനിക്ക് പേടിയാണ്,.. സ്വയം മറന്നുള്ള സങ്കടത്തില്‍ നിങ്ങളത് മറക്കുമോ ആവോ,....
എന്താണെന്നോ,.. എന്നെ കുളിപ്പിച്ച് കിടത്തിയാല്‍ നിങ്ങളുടെ മഹത്തരമായ പാദങ്ങള്‍ എന്‍റെ പാദങ്ങളിലൊന്ന്‍ തട്ടിക്കണേ,... റസൂല്‍ പറഞ്ഞ കാല്‍പാഥങ്ങളിലെ സ്വര്‍ഗ്ഗം എനിക്കൊന്ന് അനുഭവിക്കാനാണ്...

ഇനി ഞാന്‍ പോവുകയാണ്,..  യാത്ര ചോദിക്കാന്‍  കഴിയാത്ത എന്‍റെ  അവസാനയാത്രയാണിത്..!

എന്നെയും വഹിച്ച് പള്ളിക്കാടിലേക്ക് നടക്കുന്ന എന്‍റെ പ്രിയപ്പെട്ടവർ....

ഒടുവില്‍,.. "ഞാനെന്ന" മയ്യിത്തിന്‍റെ നിസ്കാരം നിര്‍വഹിക്കാന്‍ എന്‍റെ പൊന്നുപ്പാക്കോ അനുജനോ  നിങ്ങള്‍ സൗകര്യം ചെയ്ത് കൊടുക്കണേ,...

ഇനി,.....
ഇനി,......
ഇനിയെന്നെ കബറിലേക്ക് എടുത്തോളൂ,.... മെല്ലേ ആ കുഴിയിലേക്ക് ഇറക്കിവെച്ച് മറമാടിക്കഴിഞ്,....
അല്പസമയം കൂടി തസ്ബീത്തു ചൊല്ലിത്തരണേ...

ഇനി നിങ്ങള്‍ നടന്ന്‍ നീങ്ങികൊള്ളൂ,...
ഇനി എന്‍റെ നന്മയും,.. തിന്മകളും ബാക്കിയാകുന്ന ഇരുണ്ട മുറിയും...
ഞാനും മാത്രമുള്ള ലോകമാണ്,...
ഒന്ന് തിരിഞ്ഞ് കിടക്കാന്‍ പോലും കഴിയാത്ത മുറി,...
ഓര്‍ക്കുമ്പോള്‍ ചങ്ക്  പൊളിയുന്ന വേദനയാണ്...

നിങ്ങളപ്പോള്‍ എനിക്ക് മുകളില്‍ വിതറിയ മൂന്ന് പിടി മണ്ണിന്‍റെ കയ്യില്‍ പറ്റിപ്പിടിച്ച പൊടി കഴുകിക്കളയുന്ന തിരക്കിലാകും,.... അല്ലേ,... അതേ....
കുറച്ച് ദിവസം കഴിഞ്ഞാല്‍ നിങ്ങളും മറക്കും എന്നെ... പള്ളിക്കാട്ടിലെ അടുത്ത രണ്ട് മീസാന്‍  കല്ലുകള്‍  വരുന്നത് വരെ  മാത്രം നിങ്ങളുടെ  ഓര്‍മകളില്‍ എനിക്ക്  ആയുസ്സുണ്ടാകും  ലേ,.. ?

പക്ഷെ,... എന്നെ  സ്നേഹിക്കുന്നവര്‍ എന്നെ മറക്കില്ലായിരിക്കും....!

ഇനി ഞാന്‍  ഉറങ്ങുകയാണ്.....
ഉണരാന്‍  വേണ്ടിയല്ലാത്ത ഒരു വല്ലാത്ത ഉറക്കം........  !!

മരണം ഓര്‍ത്ത് നോക്കിയിട്ടുണ്ടോ നമ്മള്‍... ഇല്ലെങ്കില്‍  ഓര്‍ത്ത് നോക്കണം..

 പിടയും  ശെരിക്കും  നമ്മുടെ ഉള്ള്... ആരെയും  നോവിക്കാനല്ല.. പക്ഷെ ഒന്ന് ചിന്തിക്കാന്‍... നമ്മള്‍ മരിച്ച് കഴിഞ്ഞാല്‍ ഭൂമിയില്‍ നമ്മുടെ പേരില്‍ ബാക്കി നില്‍കുന്ന വല്ല നന്മയും ഉണ്ടോ... എന്ത്  മുന്നൊരുക്കമാണ്‌ നമുക്കുള്ളത്....

 എത്രപേരോടാണ്  നമ്മള്‍ വഴക്കിട്ടത്... പൊരുത്തപെടിയിച്ചിട്ടുണ്ടോ... ?  മരണം  നാളെയാണെങ്കിലോ... ? കൊടുക്കാനുള്ള  കടം  എഴുതി വെച്ചിട്ടുണ്ടോ.... ഇന്ന്  രാത്രിയോടെ  നമ്മുടെ  ആയുസ്സ് തീരുകയാണെങ്കിലോ...? കടം തന്നവന്‍ നാളെ നമ്മെ ശപിച്ചാലോ... ?

ഉമ്മയോട് വഴക്കിട്ടാണോ വീട്ടില്‍ നിന്ന് ഇറങ്ങിയത്... ? ബൈക്കിലാണോ യാത്ര ... ? അവസാനത്തെ  യാത്രയായാലോ.... ? പകരം ഉമ്മാനോട് ചിരിച്ച് സലാം പറഞ്ഞിട്ടാണോ യാത്ര പുറപ്പെട്ടത്... ആ മരണത്തിനൊരു സുഖമില്ലേ...?

ചിരിക്കാന്‍ പിശുക്ക് കാണിക്കാറുണ്ടോ... കര്‍ക്കശ സ്വഭാവക്കാരനാണോ..  മരിച്ച് കിടക്കുമ്പോള്‍  നമ്മുടെ  മരണം ആഗ്രഹിക്കുന്ന ആളുകളെ എന്തിന് അതിലൂടെ സമ്പാദിക്കണം... ? ചെറിയ ഈഗോയുടെ  പേരില്‍ ഭാര്യയോട്  പിണങ്ങി മാറി താമസിക്കുകയാണോ.. ? രണ്ടില്‍ ഒരാള്‍  നാളെ മരിക്കുകയാണെങ്കില്‍... ?

 ഓര്‍ക്കണം....
അറ്റാക്ക് രണ്ട് തവണ കഴിഞ്ഞവനും.. ക്യാന്‍സര്‍ രോഗിയും...
മാരകമായ  അസുഖം  ഉള്ളവനും മാത്രമല്ല  മരിക്കുന്നത്....
'സ്വാഭാവിക മരണം' എന്ന്  കേട്ടിട്ടില്ലേ,...

 മരണത്തിന് വയസ്സില്ല....
 ജാതിയില്ല....
മതമില്ല.....
ഗോത്രമില്ല....
ഊരില്ല...
പേരില്ല....
എപ്പോഴും നമ്മില്‍ സംഭവിക്കാം........

അതേ പ്രതീക്ഷിക്കണം....
കൂടെയുണ്ട്....)

നല്ല മരണങ്ങള്‍ നല്‍കി നാഥന്‍  അനുഗ്രഹിക്കട്ടെ,.......ആമീൻ
 
പൊരുത്തപ്പെട്ടു തരണേ സഹോദരാ.... തെറ്റുകൾ വന്നു പോയിട്ടുണ്ടാകും
ഇനിയും ബാക്കിവെച്ചിട്ടെന്തിനാ...

പ്രാർത്ഥനയോടെ ......

2018, മാർച്ച് 25, ഞായറാഴ്‌ച

ജലദിനം

ജലദിനം
💧💦💧💦

വല്ലിപ്പ  കിണർ  കുഴിപ്പിച്ചപ്പോൾ  കിണറിന്റെ  ആഴം  12 അടി .
വാപ്പ  കുഴിപ്പിച്ച് കുഴിപ്പിച്ച്  ആഴം  24 അടിവരെയാക്കി .
പിന്നെ  എന്റെ  ഊഴമായിരുന്നു .
ഇന്നലെ  ഞാനത്  68 അടിയിലെത്തിച്ചു .
ഇന്ന്  രാവിലെ  കിണറിൽ  നോക്കിയപ്പോൾ  വെള്ളത്തിനുപകരം  ഒരു  വെളുത്ത  പേപ്പർ.
അതൊരു  കത്തായിരുന്നു .
കിണർ  ഞാനെന്ന  മനുഷ്യനെഴുതിയ  ഒരു  തുറന്ന  കത്ത്  !

എടാ  പൊട്ടാ ,
                        നിന്റെ  വല്ലിപ്പാടെ  കാലത്ത്  ഒരു  ഏക്കറുണ്ടായിരുന്ന  ഈ  പറമ്പിൽ  നൂറ്  തെങ്ങിൻതടങ്ങളുണ്ടായിരുന്നു . ഓരോ  മഴയിലും  ഏകദേശം  ഒരു  ലക്ഷം  ലിറ്റർ  വെള്ളമാണ്  തെങ്ങിൻതടത്തിൽ  തടഞ്ഞുനിർത്തി  ഭൂമിയെക്കൊണ്ട്  കുടിപ്പിച്ചത് . നിന്റെ  വാപ്പാടെ  കാലമായപ്പോൾ  പറമ്പ്  ചുരുങ്ങി  തെങ്ങിൻതടങ്ങൾ  മുപ്പതായി .
ഒടുവിൽ  നിന്നിലെത്തിയപ്പോൾ  നിനക്ക്  കൈവന്ന  എട്ടുസെന്റിൽ  വീടും  ഇന്റർലോക്കുമിട്ടു . മാത്രമല്ല  വീടിന്റെ  കൂരയിൽ  വീഴുന്ന  വെള്ളത്തെപ്പോലും  പുറത്താക്കി 

സീറോ  ബാലൻസുള്ള  അക്കൗണ്ടിൽ  പണമിടാതെ , ചെക്കെഴുതി  ബാങ്കിന്റെ  കൗണ്ടറിൽ  കൊടുത്തിട്ട്   കാശിനുവേണ്ടി  ക്യൂവിൽ  കാത്തുനിൽക്കുന്ന  പൊട്ടാ , ആദ്യം  നിന്റെ  അക്കൗണ്ടിൽ  പണം  നിക്ഷേപിക്കൂ .
             കാര്യങ്ങൾ  മനസ്സിലായിക്കാണും  എന്ന്  വിശ്വസിച്ചുകൊണ്ട് ,
   
               സ്നേഹപൂർവ്വം
              നിന്റെ  കിണർ

2018, മാർച്ച് 18, ഞായറാഴ്‌ച

ഖുർആനിൽ പ്രധാനമായും പ്രതിപാദിച്ചകാര്യങ്ങൾ !


1. ഖുർആൻ എന്ന പദത്തിന്റെ അർത്ഥം?
Ans:വായിക്കപ്പെടുന്നത്

2. ലോകത്ത് ഏറ്റവുമധികം വായിക്കപ്പെടുന്ന ഗ്രന്ഥം?
Ans: ഖുർആൻ

3. ഇസ്ലാമിൽ പാരായണം ആരാധനയായി നിശ്ചയിക്കപ്പെട്ട ഏക ഗ്രന്ഥം?
Ans:  ഖുർആൻ

4. ഖുർആൻ അവതരിച്ചത് എത്ര കാലം കൊണ്ട്?
Ans:  23 വർഷം

5. ഖുർആൻ അവതരിച്ച രാത്രിയുടെ പേര്?
Ans: ലൈലത്തുൽ ഖദ്ർ

6. ഖുർആൻ അല്ലാഹുവിൻറെ സൃഷ്ടിയാണോ?
 Ans: അല്ല, അല്ലാഹുവിന്റെ വചനമാണ്.

7. ഖുർആൻ അവതരിക്കുന്നതിനു മുമ്പ് തന്നെ അതിന്റെ പൂർണരൂപം രേഖപ്പെടുത്തിയിരുന്നത് എവിടെ?
Ans:  ലൗഹുൽ മഹ്ഫൂദിൽ

8. ഖുർആനിന്റെ മറ്റു പേരുകൾ?
Ans: അൽ-ഫുർഖാൻ, അദ്ദിക്ർ, അന്നൂർ, അൽ-ഹുദാ, അൽ-കിതാബ്

9. ആദ്യമായി അവതരിച്ച വചനങ്ങൾ ഏതു സൂറത്തിൽ?
Ans: സൂറത്ത് അൽ-അലഖ് (96)

10. ആദ്യമായി പൂർണമായി അവതരിച്ച സൂറത്ത്?
Ans: അൽ-ഫാതിഹ

11. സൂറത്തുൽ ഫാതിഹയുടെ മറ്റു പേരുകൾ?
 Ans: ഉമ്മുൽ ഖുർആൻ, അസാസുൽ ഖുർആൻ, അദ്ദുആ, അൽ-ഹംദ്, അൽ-കൻസ്.

12. ഖുർആനിൽ ആകെ എത്ര സൂറത്തുകൾ ഉണ്ട്?
Ans:  114

13. ഖുർആനിൽ ആകെ എത്ര ആയത്തുകൾ ഉണ്ട്?
Ans:  6236

14. ഖുർആനിലെ സൂറത്തുകളുടെയും ആയത്തുകളുടെയും ക്രമം നിശ്ചയിച്ചത് ആര്?
Ans:  അല്ലാഹു

15. ഒന്നാമതായി ഖുർആൻ മനപ്പാഠമാക്കിയ വ്യക്തി? Ans: മുഹമ്മദ് നബി(സ)

16. ഖുർആൻ ഗ്രന്ഥരൂപത്തിൽ ക്രോഡീകരിച്ചത് ഏതു ഖലീഫയുടെ കാലത്ത്?
Ans: ഒന്നാം ഖലീഫ അബൂബക്ർ(റ) വിന്റെ കാലത്ത്

17. ഹിജ്റക്ക് മുമ്പ് അവതരിച്ച സൂറത്തുകൾക്ക് മൊത്തത്തിൽ പറയുന്ന പേര്?
Ans:  മക്കീ സൂറത്തുകൾ

18. ഹിജ്റക്ക് ശേഷം അവതരിച്ച സൂറത്തുകൾക്ക് മൊത്തത്തിൽ പറയുന്ന പേര്?
Ans: മദനീ സൂറത്തുകൾ

19. മക്കീ സൂറത്തുകളുടെ എണ്ണം?
Ans: 86

20. മദനീ സൂറത്തുകളുടെ എണ്ണം?
Ans:  28

21. ഏറ്റവും കുറവ് സൂറത്തുകൾ ഉള്ളത് ഏത് ജുസുഇൽ?
Ans: രണ്ടാം ജുസുഇൽ (അൽ-ബഖറ സൂറത്തിന്റെ ഒരു ഭാഗം മാത്രം)

22. ഏറ്റവും കൂടുതൽ സൂറത്തുകൾ ഉള്ളത് ഏത് ജുസുഇൽ? എത്ര സൂറത്തുകൾ?
Ans: മുപ്പതാം ജുസുഇൽ, 37 സൂറത്തുകൾ

23. ഖുർആനിലെ ഏറ്റവും വലിയ സൂറത്ത്?
Ans:  സൂറത്ത് അൽ-ബഖറ

24. ഖുർആനിലെ ഏറ്റവും ചെറിയ സൂറത്ത്?
 Ans: സൂറത്ത് അൽ-കൌസർ

25. ബിസ്മി കൊണ്ട് ആരംഭിക്കാത്ത സൂറത്ത്?
 Ans: സൂറത്ത് അത്തൗബ

26. രണ്ട് ബിസ്മിയുള്ള സൂറത്ത്?
Ans:  സൂറത്ത് അന്നംല്

27. ഖുർആനിൽ എത്ര ബിസ്മി എഴുതപ്പെട്ടിട്ടുണ്ട്? Ans: 114

28: ആയത്തോ ആയത്തിന്റെ ഭാഗമോ ആയ ബിസ്മികൾ ഏതെല്ലാം?
Ans: സൂറത്ത് അൽ-ഫാതിഹയുടെ ആദ്യ ത്തിലും, സൂറത്ത് അന്നംലിലെ ആയത്ത് 30ലും ഉള്ളത്

29. ഖുർആനിലെ ഏറ്റവും മഹത്വമുള്ള ആയത്ത്? Ans: ആയത്തുൽ കുർസിയ്യ്

30: ഉറങ്ങുന്നതിനു മുമ്പ് ഓതിയാൽ അടുത്ത പ്രഭാതം വരെ അല്ലാഹുവിൻറെ സംരക്ഷണം ലഭിക്കാൻ കാരണമാകുന്ന ആയത്ത്?
Ans:  ആയത്തുൽ കുർസിയ്യ്

31: ആയത്തുൽ കുർസിയ്യ് ഏതു സൂറത്തിൽ എത്രാമത്തെ ആയത്ത്?
Ans:സൂറത്ത് 2 അൽ-ബഖറ, ആയത്ത് 255

32. ഖുർആനിലെ ഏറ്റവും ദീർഘമായ ആയത്തിന്റെ പേര്?
Ans:  ആയത്തുദ്ദൈൻ

33. ആയത്തുദ്ദൈൻ ഏതു സൂറത്തിൽ എത്രാമത്തെ ആയത്ത്?
Ans: സൂറത്ത് 2 അൽ-ബഖറ, ആയത്ത് 282

34. ഖുർആനിലെ ഏറ്റവും ദീർഘമായ ആയത്തിലെ പ്രതിപാദ്യ വിഷയം?
Ans:  കടമിടപാടുകളുടെ നിയമങ്ങൾ

35. ഏറ്റവും കൂടുതൽ ആയത്തുകളുള്ളത് ഏതു സൂറത്തിൽ? എത്ര ആയത്ത്?
Ans: സൂറത്ത് 2 അൽ-ബഖറ, 286 ആയത്ത്

36. സൂറത്ത് അൽ-ബഖറ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആയത്തുകളുള്ളത് ഏതു സൂറത്തിൽ? എത്ര ആയത്ത്?
Ans: സൂറത്ത് 26 അശ്ശുഅറാ, 227 ആയത്ത്

37. അല്ലാഹുവിന്റെ പേരുകൾ നല്കപ്പെട്ട സൂറത്തുകൾ?
Ans: ഫാത്വിർ (35), ഗാഫിർ (40), അർറഹ് മാൻ (55), അൽ-അഅ് ലാ (87)

38. പ്രവാചകന്മാരുടെ പേരിലുള്ള സൂറത്തുകൾ? Ans:യൂനുസ് (10), ഹൂദ്(11), യൂസുഫ്(12), ഇബ്റാഹീം (14), മുഹമ്മദ് (47), നൂഹ് (71)

39. പ്രവാചകന്മാരുടെതല്ലാത്ത വ്യക്തികളുടെ പേരുകളിലുള്ള സൂറത്തുകൾ?
Ans: മർയം (19), ലുഖ്മാൻ (31)

40. രാജ്യങ്ങളുടെ പേര് നല്കപ്പെട്ട സൂറത്തുകൾ?
Ans: റൂം (30), സബഅ് (34)

41. എല്ലാ ആയത്തിലും അല്ലാഹു എന്ന പദമുള്ള സൂറത്ത്?
Ans: സൂറത്ത് മുജാദല

42. ﻑ ഇല്ലാത്ത സൂറത്ത്?
Ans: അൽ-ഫാതിഹ

43.  ﻡ ഇല്ലാത്ത സൂറത്ത്?
Ans: അൽ-കൌസർ

44.  ﺕഇല്ലാത്ത സൂറത്ത് ?
Ans: അൽ-ഇഖ്ലാസ്

45. ഖുർആനിന്റെ മൂന്നിലൊന്ന് എന്ന് വിശേഷിപ്പിക്കപ്പെട്ട സൂറത്ത്?
Ans: അൽ-ഇഖ്ലാസ് (112)

46.  അല്ലാഹുവിൽ ശരണം തേടാൻ ഉപയോഗിക്കുന്നതിനാൽ അൽ-മുഅവ്വിദതൈനി എന്ന് അറിയപ്പെടുന്ന സൂറത്തുകൾ?
Ans: അൽ-ഫലഖ് (113) , അന്നാസ് (114)

47.  അൽ-ഇഖ്ലാസ്, അൽ-ഫലഖ്, അന്നാസ് എന്നീ മൂന്നു സൂറത്തുകൾക്കും കൂടി പറയുന്ന പേര്?
 Ans: അൽ-മുഅവ്വിദാത്ത്

48.  ഇഹലോകത്തുള്ള എല്ലാത്തിനേക്കാളും എനിക്ക് പ്രിയങ്കരമായത്' എന്ന് നബി (സ) പറഞ്ഞത് ഏതു സൂറത്തിനെക്കുറിച്ചാണ്?
Ans:  സൂറത്ത് അൽ-ഫത്ഹ് (48)

49.  ആരാധനാകർമങ്ങളുടെ പേരുള്ള സൂറത്തുകൾ? Ans: ഹജ്ജ് (22), സജദ (32), ജുമുഅ (62)

50. ഏതു സൂറത്തിനെക്കുറിച്ചാണ് അതു പാരായണം ചെയ്യപ്പെടുന്ന വീടുകളിൽനിന്ന് പിശാച് ഓടിപ്പോകും എന്ന് നബി(സ) പറഞ്ഞത്?
Ans: സൂറത്ത് അൽ-ബഖറ

52. ഖബർ ശിക്ഷയെ തടുക്കുന്നത് എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്?
Ans:  സൂറത്ത് അൽ-മുൽക് (67)

52.  പാപങ്ങൾ പൊറുക്കപ്പെടുന്
നതുവരെ അതിന്റെ ആൾക്കുവേണ്ടി ശുപാർശ ചെയ്യുന്നത് എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്? Ans: സൂറത്ത് അൽ-മുൽക് (67)

53.  വെള്ളിയാഴ്ച ഫജ്ർ നമസ്കാരത്തിന് ഓതൽ സുന്നത്തുള്ള സൂറത്തുകൾ?
Ans: സൂറത്ത് സജദ (32), സൂറത്ത് അൽ ഇൻസാൻ (76)

54. വിത്ർ നമസ്കാരത്തിൽ ഓതൽ സുന്നത്തായ സൂറത്തുകൾ?
Ans: സൂറത്ത് അഅ് ലാ , കാഫിറൂൻ, ഇഖ് ലാസ്

55. സ്ത്രീകളെ പ്രത്യേകം പഠിപ്പിക്കാൻ നബി(സ) പ്രോത്സാഹിപ്പിച്ച സൂറത്ത്?
Ans: സൂറത്ത് അന്നൂർ (24)

56.  ഏതു സൂറത്തിൽ നിന്നുള്ള വചനങ്ങൾ കേട്ടതാണ് ഉമർ(റ)വിനെ ഇസ്ലാമിലേക്ക് ആകർഷിച്ചത്?
Ans:  സൂറത്ത് ത്വാഹാ (20)

57.  ഖുർആനിലെ അവസാനത്തെ സൂറത്ത്?
Ans: സൂറത്ത് അൽ-നാസ്

58. ഏതു സൂറത്ത് അവതരിച്ചപ്പോഴാണ് നബി(സ)യുടെ വിയോഗത്തിന്റെ സൂചന മനസ്സിലാക്കി അബൂബക്ർ(റ) കരഞ്ഞത്?
Ans:  സൂറത്ത് അന്നസ്വ്ർ

59.  എഴുപതിനായിരം മലക്കുകളുടെ അകമ്പടിയോടെ അവതരിപ്പിക്കപ്പെട്ട സൂറത്ത്?
Ans: സൂറത്ത് അൽ-അൻആം

61.  സൂറത്ത് ഗാഫിറിന്റെ മറ്റൊരു പേര്?
Ans:  സൂറത്ത് മുഅ്മിൻ

62. സൂറത്ത് ഫുസ്സിലതിന്റെ മറ്റൊരു പേര്?
 Ans: സൂറത്ത് ഹാമീം സജദ

62.  സൂറത്തുൽ ഇൻസാനിന്റെ മറ്റൊരു പേര്?
 Ans: സൂറത്ത് അദ്ദഹ്ർ

63.  സൂറത്തുൽ ഇസ്റാഇന്റെ മറ്റൊരു പേര്?
 Ans: സൂറത്ത് ബനൂ ഇസ്രാഈൽ

64.  സൂറത്തുൽ ഇഖ് ലാസിന്റെ മറ്റൊരു പേര്?
Ans: സൂറത്ത് അത്തൌഹീദ്

65.  ശിർകിൽ നിന്ന് അകറ്റുന്നത് (ﺑﺮﺍﺋﺔ ﻣﻦ ﺍﻟﺸﺮﻙ ) എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്?
Ans: സൂറത്ത് അൽ-കാഫിറൂൻ

66.  നബി(സ)യോടൊപ്പം ശത്രുക്കൾ സുജൂദ് ചെയ്തത് ഏതു സൂറത്ത് കേട്ടപ്പോൾ?
Ans:  സൂറത്ത് അന്നജ്മ് (53)

67.  തസ്ബീഹ് കൊണ്ട് (സബ്ബഹ, യുസബ്ബിഹു പോലെ) തുടങ്ങുന്ന സൂറത്തുകൾക്ക് പൊതുവായി പറയുന്ന പേര്?
Ans:  മുസബ്ബിഹാത്ത്

68. മുസബ്ബിഹാത്തുകൾ എന്നറിയപ്പെടുന്ന സൂറത്തുകൾ എത്ര? ഏതെല്ലാം?
Ans:  7 സൂറത്തുകൾ - ഇസ്റാഅ് (17), ഹദീദ് (57), ഹശ്ർ (59), സ്വഫ്ഫ് (61), ജുമുഅ (62), തഗാബുൻ (64), അഅ് ലാ (87)

69.  ആയിരം ആയത്തുകളെക്കൾ ഉത്തമമായ ഒരു ആയത്ത് ഇവയിലുണ്ട്' എന്ന് നബി(സ) പറഞ്ഞത് എന്തിനെപ്പറ്റി?
Ans:  മുസബ്ബിഹാത്തുകളെപ്പറ്റി

70.  ഖുർആൻ പാരായണം ചെയ്യുമ്പോൾ പിശാചിൽനിന്ന് അല്ലാഹുവിൽ ശരണം തേടാൻ കല്പിക്കുന്നത് ഏതു സൂറത്തിൽ എത്രാമത്തെ ആയത്തിൽ?
Ans: സൂറത്ത് അന്നഹ്ൽ, ആയത്ത് 98.

71.  ഇസ്ലാം മതത്തിന്റെ പൂർത്തീകരണം കുറിക്കുന്ന വചനം (അൽ യൗമ അക്മൽതു ലകും ദീനകും) ഏതു സൂറത്തിൽ എത്രാമത്തെ ആയത്തിൽ?
Ans:  സൂറത്ത് മാഇദ, ആയത്ത് 3

72.  ഖുർആൻ പാരായണനിയമങ്ങൾക്ക് മൊത്തത്തിൽ പറയുന്ന പേര്?
Ans:  തജ്.വീദ്

73. ഖുർആൻ സാവധാനത്തിൽ വേണ്ടിടത്ത് നിർത്തി ഓതുന്നതിന് പറയുന്ന പേര്?
Ans:  തർതീൽ
74.  ചില ആയത്തുകൾ പാരായണം ചെയ്താൽ  സുജൂദ് ചെയ്യൽ സുന്നത്താണ്. ഈ സുജൂദിന് പറയുന്ന പേര്?
Ans:  സുജൂദുത്തിലാവത്ത്

75. സുജൂദുത്തിലാവത്തിന്റെ ആയത്തുകൾ എത്ര?
Ans:  15

76.  സുജൂദുത്തിലാവത്ത്തിന്റെ ആയത്ത് ആദ്യം അവതരിച്ചത് ഏതു സൂറത്തിൽ?
Ans:  സൂറത്ത് അന്നജ്മ് (53)

77.  സുജൂദുത്തിലാവത്തിന്റെ ആയത്തുകൾ രണ്ടെണ്ണമുള്ള സൂറത്ത്?
Ans:  അൽ-ഹജ്ജ്

78.  ചില സൂറത്തുകളുടെ തുടക്കത്തിൽ കാണുന്ന (അലിഫ് ലാം മീം പോലുള്ള) കേവലാക്ഷരങ്ങൾക്ക് പറയുന്ന പേര്?
Ans: ഹുറൂഫുൽ മുഖത്തആത്ത്

79. ഹുറൂഫുൽ മുഖത്തആത്ത് കൊണ്ട് തുടങ്ങുന്ന സൂറത്തുകൾ എത്ര?
Ans:  29

80.  ആകെ എത്ര അക്ഷരങ്ങൾ മുഖത്തആത്ത് ആയി വന്നിട്ടുണ്ട്?
Ans: 14

81.  ഹുറൂഫുൽ മുഖത്തആത്തിൽ ഒറ്റ അക്ഷരമായി വന്നിട്ടുള്ളത് ഏതെല്ലാം?
Ans:  സ്വാദ് ഖാഫ്, നൂൻ

82.  ഹുറൂഫുൽ മുഖത്തആത്തിൽ സൂറത്തിന്റെ പേരായി വന്നിട്ടുള്ളവ ഏതെല്ലാം?
Ans:  സ്വാദ് (38), ഖാഫ് (50)

83.  ഹുറൂഫുൽ മുഖത്തആത്ത് ആയി കൂടിയത് എത്ര അക്ഷരങ്ങളാണ് ഒന്നിച്ചു വന്നിട്ടുള്ളത്? ഏവ? ഏതു സൂറത്തിൽ?
Ans:  5 അക്ഷരങ്ങൾ - കാഫ്, ഹാ, യാ,ഐൻ, സ്വാദ് (ﻛﻬﻴﻌﺺ) - സൂറത്ത് മർയം

84.  ഹുറൂഫുൽ മുഖത്തആത്തിൽ കൂടുതൽ തവണ ആവർത്തിച്ചു വന്നത് ഏത്? എത്ര തവണ?
Ans:  (ﺣﻢ ) ഹാമീം, 7 തവണ (സൂറത്ത് 40 മുതൽ 46 വരെ)

85. ഹുറൂഫുൽ മുഖത്തആത്ത് രണ്ടു കൂട്ടങ്ങളായി വന്നത് ഏതു സൂറത്തിൽ? അക്ഷരങ്ങൾ ഏവ?
 Ans: സൂറത്ത് അശ് ശൂറാ (42) - ഹാമീം, ഐൻ സീൻ ഖാഫ് (ﺣﻢ ﻋﺴﻖ )

86.  അറബിയിലെ എല്ലാ അക്ഷരങ്ങളും ഉൾകൊള്ളുന്ന ഖുർആനിലെ രണ്ട് ആയത്തുകൾ? Ans: ആലു ഇംറാൻ 154, ഫത്ഹ് 29

87. ഖുർആനിൽ ഏറ്റവുമധികം ആവർത്തിച്ചു പറഞ്ഞ മൂന്നു വിഷയങ്ങൾ?
 Ans: തൗഹീദ് (ഏകദൈവാരാധന), ആഖിറത്ത് (പരലോകം), രിസാലത്ത് (പ്രവാചകനിയോഗം)

88.  ലാ ഇലാഹ ഇല്ലല്ലാഹു എന്ന വാചകം ഖുർആനിൽ എത്ര തവണ വന്നിട്ടുണ്ട്?
Ans: 2 തവണ (സ്വാഫ്ഫാത്ത് 35, മുഹമ്മദ് 19)

89. ഖുർആനിൽ എത്ര നബിമാരുടെ പേര് പരാമർശിച്ചിട്ടുണ്ട്?
Ans:  25

90.  ഖുർആനിൽ നബി(സ)യുടെ പേര് എത്ര തവണ വന്നിട്ടുണ്ട്?
Ans: 5 തവണ (മുഹമ്മദ് 4 , അഹ് മദ് 1)

91.ഖുർആനിൽ ഏറ്റവുമധികം തവണ പേര് പറയപ്പെട്ട നബി? എത്ര തവണ?
Ans:  മൂസാ നബി(അ) - 136 തവണ.

92. ഖുർആനിൽ പേര് പറയപ്പെട്ട ഏക വനിത?
Ans: മർയം (മർയം ഇബ്നത ഇംറാൻ)

93. സത്യവിശ്വാസികളുടെ ഉദാഹരണമായി അല്ലാഹു ഖുർആനിൽ എടുത്തുപറഞ്ഞ രണ്ടുപേർ ആരെല്ലാം?
Ans:മർയം (അ), ഫിർഔന്റെ ഭാര്യ (പേര് പറഞ്ഞിട്ടില്ല)

94. സത്യനിഷേധികളുടെ ഉദാഹരണമായി അല്ലാഹു ഖുർആനിൽ എടുത്തുപറഞ്ഞ രണ്ടുപേർ ആരെല്ലാം? Ans: നൂഹ് നബി(അ)യുടെ ഭാര്യ, ലൂത്വ് നബി(അ)യുടെ ഭാര്യ

95. ഖുർആനിൽ പേര് പറയപ്പെട്ട സ്വഹാബി?
Ans: സൈദ് (സൈദ്ബ്നു ഹാരിസ) (റ)

96.  ഖുർആൻ പേരെടുത്തു പറഞ്ഞ് ശപിച്ച വ്യക്തി? Ans: അബൂലഹബ്

97.  ഖുർആനിൽ പറഞ്ഞ മക്കയുടെ മറ്റു പേരുകൾ? Ans: ബക്ക, ഉമ്മുൽ ഖുറാ, ബലദുൽ അമീൻ

98. ഖുർആനിൽ പരാമർശിക്കപ്പെടുന്ന കത്ത് ആര് ആർക്ക് അയച്ചതാണ്?
Ans:  സുലൈമാൻ നബി (അ) സബഇലെ രാജ്ഞിക്ക് അയച്ചത്

99.  രണ്ടെണ്ണത്തിൽ ശിഫാ അഥവാ രോഗശമനം ഉണ്ടെന്നു ഖുർആൻ പ്രസ്താവിച്ചിട്ടുണ്ട്. അവ ഏതെല്ലാം?
Ans:  ഖുർആൻ, തേൻ

100.  രോഗം മാറാനും കണ്ണേറ്, സിഹ്ർ തുടങ്ങിയ പൈശാചിക ഉപദ്രവങ്ങൾ തടുക്കാനും ഖുർആൻ ആയത്തുകളും നബി(സ) പഠിപ്പിച്ച ദിക്റുകളും ദുആകളും ഉപയോഗിച്ച് മന്ത്രിക്കുന്നതിന് പറയുന്ന പേര്?
Ans:  റുഖ്യ ശറഇയ്യ


മനുഷ്യരുടെയെല്ലാം രൂപഘടന ഒരേ രീതിയിൽതന്നെയാണ്

ഇന്ന് ഭൂമിയിൽ ഏതാണ്ട് 750  കോടി മനുഷ്യർ അതിവസിക്കുന്നുണ്ട്.
ഈ മനുഷ്യരുടെയെല്ലാം
രൂപഘടന ഒരേ രീതിയിൽതന്നെയാണ്.

രണ്ടു കാലുകളും രണ്ടു കൈകളും ഏറ്റവും മുകളിൽ മുഖവുമാണ് മനുഷ്യ രൂപ ഘടനയിലുള്ളത്.

മനുഷ്യ  മുഖത്തിൻറ്റെ ഏകദേശ വലിപ്പം ഏതാണ്ട് മുക്കാൽ സ്ക്വയർ ഫീറ്റ് മാത്രമാണുള്ളത്.

ആ മുക്കാൽ സ്ക്വയർ ഫീറ്റിനുളളിൽ കൃത്യമായ സ്ഥലത്ത്  രണ്ട് കണ്ണുകളും
ഒരു മൂക്കും രണ്ട് ചുണ്ടുകളും ഇരുഭാഗത്തായി രണ്ട് ശ്രവണ പുടങളുമാണുള്ളത് .

എന്നാൽ , വെറും മുക്കാൽ സ്ക്വയർ ഫീറ്റിനുളളിൽ , ഓരോ സ്ഥലങ്ങളിലും കൃത്യമായ രീതിയിൽ ഓരോരോ അവയവങളെ ഉൾക്കൊള്ളിച്ചു കൊണ്ട് , ഇന്ന് ഭൂമിയിൽ ജീവിക്കുന്ന 750 കോടി മനുഷ്യരുടേയും മുഖങളെ വ്യത്യസ്തമായ രീതിയിൽ പടച്ച സൃഷ്ടാവിൻറ്റെ സൃഷ്ടി വൈഭവത്തെ നമുക്ക് എങിനെയാണ് വിലയിരുത്താനാവുക.

അപ്പോൾ , നമുക്ക് മുമ്പേ കഴിഞ്ഞു പോയ കോടാനു കോടി മനുഷ്യരുടേയും നമുക്ക് ശേഷം വരാനിരിക്കുന്ന കോടാനുകോടി മനുഷ്യരുടേയും വെറും മുക്കാൽ സ്ക്വയർ ഫീറ്റിനുളളിൽ സൃഷ്ടിച്ച മുഖങളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാണ് എന്ന യാഥാർഥ്യം കൂടി മനസ്സിലാക്കുമ്പോൾ ആ സൃഷ്ടാവിൻറ്റെ സൃഷ്ടി വൈഭവത്തെ എങിനെയാണ് നമുക്ക് നിഷേധിക്കാൻ കഴിയുന്നത്.

അതോടൊപ്പം ഒരേ മാതാപിതാക്കൾക്കൾക്ക് ജനിക്കുന്ന , ഒരേ മാതാവിൻറ്റെ ഗർഭപാത്രത്തിൽ നിന്നും ഓരോ വട്ടവും പുറത്തു വരുന്ന അവരുടെ സന്താനങൾ രൂപത്തിലും ഭാവത്തിലുമെല്ലാം വളരെയധികം വ്യത്യസ്തത പുലർത്തുന്നതിൽ നിന്നും മനുഷ്യ ബുദ്ധിയുടെ ഏതളവുകോലുകൾ  വെച്ചു കൊണ്ടു പോലും നിർവ്വചിക്കാൻ മനുഷ്യർ അശക്തനാണ് എന്ന് തിരിച്ചറിവിലേക്ക് നിസ്സഹായനായി നാം എത്തിച്ചേരുക തന്നെ ചെയ്യും.

മാത്രമല്ല , ആ മനുഷ്യൻറ്റെ മുഖത്തെ രണ്ട് ചുണ്ടുകൾക്കിടയിൽ നിന്നും വരുന്ന രൂപമില്ലാത്ത ശബ്ദം എന്ന പ്രതിഭാസത്തെ പോലും ഓരോരുത്തരിലും വ്യത്യസ്തമായ രീതിയിൽ സംവിധാനിച്ചപ്പോൾ ആ സൃഷ്ടി വൈഭവത്തെ നമിക്കുകയല്ലാതെ മറ്റൊന്നും നമുക്ക് പറയാനില്ല.

വെറും ശബ്ദത്തിൽ കൂടി മാത്രം നമുക്ക് ആ ശബ്ദത്തിനുടമയെ മനസ്സിലാക്കാൻ സാധിക്കുന്നത് അതുകൊണ്ടാണ്. ഫോണെടുത്ത് ഹലോ എന്ന പദം കേൾക്കുന്ന മാത്രയിൽ തന്നെ നാം അതാരാണ് എന്ന് മനസ്സിലാക്കുന്നതും സിനിമയിലും ടിവി യിലുമെല്ലാം നോക്കാതെ തന്നെ നടീ നടന്മാരേയും വാർത്താ വായനക്കാരേയുമെല്ലാം നാം തിരിച്ചറിയുന്നത് അരുപിയായ ശബ്ദത്തെ പോലും ഓരോരുത്തരിലും വ്യത്യസ്തമായ രീതിയിൽ സംവിധാനിച്ച സൃഷ്ടാവിൻറ്റെ സമാനതകളില്ലാത്ത സൃഷ്ടി വൈഭവം കൊണ്ട് മാത്രമാണ്.

ഇനി നമുക്ക് മനുഷ്യൻറ്റെ കാൽപാദങളെയെടുക്കാം.

ഇന്ന് നാം ധരിക്കുന്ന പാദരക്ഷകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒരു ബ്രാൻഡ് എടുക്കുക .

അത് ധരിച്ച് എത്ര നാൾ നമുക്ക് സഞ്ചരിക്കാൻ സാധിക്കും. ഏറ്റവും കൂടിയാൽ ഒരു രണ്ടോ മൂന്നോ വർഷം. അപ്പോഴേക്കും അതിന്റെ അടി ഭാഗം തേഞു തീരാറായിട്ടുണ്ടാകും. സൈഡുഭാഗങൾ കീറി തുടങ്ങിയിട്ടുണ്ടാകും.

എന്നാൽ സൃഷ്ടാവ് നമുക്ക് നൽകിയ കാൽ പാദങൾ എത്രയോ വർഷങളാണ് നാം ഉപയോഗിക്കുന്നത്.
നൂറു വർഷം ജീവിച്ചിരിക്കുന്ന ഒരു മനുഷ്യൻ ആ കാൽപാദങൾ തന്നെയാണ് ഉപയോഗിക്കുന്നത്.
നമ്മുടെ പൂർവ്വികന്മാർ നഗ്നപാദരായാണ് പുരാതന കാലഘട്ടങളിൽ കുന്നുകളും മലകളും പാറക്കൂട്ടങ്ങളുമെല്ലാം താണ്ടി അതേ കാൽപാദങൾ കൊണ്ട് തന്നെയാണ് സംവത്സരങൾ നടന്നു കയറിയത് .

അതേപോലെ നാം ഭക്ഷണം പാകം ചെയ്യാനുപയോഗിക്കുന്ന ഏറ്റവും ദൃഢമായ സ്റ്റീൽ ലോഹത്തിൽ പണിതിട്ടുളള തവികൾ. 

എത്ര വട്ടം നാമത് മാറ്റി പുതുതായി വാങ്ങിയിരിക്കുന്നു.

എന്നാൽ സൃഷ്ടാവ് നമുക്ക് നൽകിയ കൈകൾ നൂറു വർഷം ജീവിക്കുന്ന വ്യക്തി ജീവിതത്തിൽ ഒരിക്കൽ പോലും മാറ്റുന്നില്ല. മാറ്റേണ്ടതായി വരുന്നില്ല. എത്രയോ കഠിനമായ വേലകൾ വരെ ഒരു മനുഷ്യായുസ്സിൽ നാം നമ്മുടെ കരങൾ കൊണ്ട് ചെയ്തു തീർക്കുന്നു.

അതേപോലെ , നാം ഷോപ്പിംഗ് മോളുകളിലും വലിയ റെസ്റ്റോറന്റുകളിലും പോകുമ്പോൾ കാണുന്ന രണ്ട് കാഴ്ചകളാണ് ഒന്ന് നാം നടന്ന് ചെല്ലുമ്പോൾ താനേ തുറക്കുന്ന ഗ്ളാസ് ഡോറുകൾ. അതേപോലെ  കൈനീട്ടുമ്പോൾ താനേ ടാപ്പിൽ നിന്നും വെള്ളം വരുന്ന സെൻസർ ടാപ്പുകൾ.

ആധുനിക ടെക്നോളജിയുടെ കണ്ടു പിടുത്തമായ അത്തരം കാഴ്ചകൾ നാം അത്ഭുതത്തോടെ നോക്കി കാണുകയും അതിന്റെ പിന്നിൽ പ്രവർത്തിച്ച ശാസ്ത്രത്തിൻറ്റെ കഴിവിൻറ്റെ മാഹാത്മ്യത്തെ വാനോളം പുകഴ്ത്തുകയും ചെയ്യുന്നു.

എന്നാൽ ഇതിനേക്കാൾ വലിയ സെൻസറിങ് സംവിധാനം നമ്മുടെ ശരീരത്തിൽ തന്നെ വ്യവസ്ഥാപിതമായി നമ്മുടെ സൃഷ്ടാവ് സംവിധാനിച്ചിട്ടുണ്ട്. പക്ഷേ അത് കാണാനോ അതേക്കുറിച്ച് ചിന്തിക്കാനോ നമുക്ക് കഴിയുന്നില്ല.

നമ്മുടെ കണ്ണുകളെടുക്കുക.
എത്ര വേഗതയിൽ ശരം കണക്കെ നമ്മുടെ കണ്ണിനു നേരെ ഏതൊരു വസ്തു പാഞ്ഞടുത്താലും
നിമിഷാർദ്ധം കൊണ്ട് ലോകത്തെ ഒരു സെൻസറിങിനും സാധിക്കാത്ത വേഗത്തിൽ കൺപോളകൾ അടച്ച് നമ്മുടെ കണ്ണുകളെ സംരക്ഷിക്കുന്നു.

അതേപോലെ , നാം മലമൂത്ര വിസർജ്ജനം ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കുക. 

നാം ബാത്ത് റൂമിൽ കയറി മൂത്രം ഒഴിവാക്കാൻ ഉദ്യേശിച്ചാൽ ആ സെക്കന്റിൽ മൂത്ര നാളം തുറക്കുന്നു. അത് കഴിഞ്ഞാൽ മൂത്ര നാളി അടയുന്നു.

അതേപോലെ മലവിസർജ്ജനവും.
ആരും അതിനു വേണ്ടി മലമൂത്ര ദ്വാരങളിൽ ഒരു അടപ്പും സ്ഥാപിച്ചിട്ടില്ല. ആവശ്യം വരുമ്പോൾ തുറക്കാനും ആവശ്യം കഴിയുമ്പോൾ അടക്കാനും.

യാതൊരു തരത്തിലുള്ള യന്ത്ര സഹായത്തോടെയോ വൈദ്യുതി സെൻസറിങ് സഹായദത്തോടെയോ അല്ല അത്തരം പ്രവർത്തനങൾ നമ്മുടെ ശരീരത്തിൽ നടക്കുന്നത്.

ഇന്ന് ശാസ്ത്രം കണ്ടു പിടിച്ച ഈ സെൻസറിങ് ടെക്നോളജി യുഗയുഗാന്തരങൾക്ക് മുമ്പ് ആദിമ മനുഷ്യ സൃഷ്ടിയിൽ  മുതൽ യാതൊരു മാറ്റത്തിരുത്തലുകൾക്കും വിധേയമാക്കാതെ ഇന്നും ജനിച്ചു വീഴുന്ന ഓരോ കുഞ്ഞുങളിലും അനുസ്യൂതം തുടർന്നു കൊണ്ടിരിക്കുന്നു.
എന്നാൽ അതേക്കുറിച്ച് ചിന്തിക്കാൻ നമുക്ക് കഴിയുന്നില്ല.  മനുഷ്യരുടെ കണ്ടുപിടുത്തങളെ  കുറിച്ച് ഊറ്റംകൊള്ളുന്ന നാം മനുഷ്യനെന്ന അത്ഭുത സൃഷ്ടിയെ സൃഷ്ടിച്ച സൃഷ്ടാവിൻറ്റെ കരവിരുതുകളെ കുറിച്ച് ചിന്തിക്കുന്നില്ല എന്നത് വിരോധാഭാസം എന്നല്ലാതെ മറ്റെന്താണ് പറയുക.

മനുഷ്യ സൃഷ്ടിയുടെ ബാഹ്യമായ , നമുക്ക് നമ്മുടെ കണ്ണുകൾ കൊണ്ട് കാണാനും ചെവികൾ കൊണ്ട് കേൾക്കാനും സാധിക്കുന്ന കാര്യങ്ങൾ മാത്രമാണ് ഞാനിവിടെ പ്രതിപാദിച്ചത്.

ഇതിനേക്കാൾ ആയിരക്കണക്കിന് മടങ്ങ് അത്ഭുതങ്ങളുടെ കലവറയാണ് മനുഷ്യ ശരീരത്തിലെ ആന്തരീക പ്രവർത്തനങൾ .

ഇതേക്കുറിച്ചെല്ലാം യാഥാർഥ്യ ബോധത്തോടെ
 ചിന്തിക്കുമ്പോൾ , സൃഷ്ടാവിൻറ്റെ സൃഷ്ടി വൈഭവത്തിന് മുന്നിൽ സൃഷ്ടികളായ നാം തല കുനിക്കുക  തന്നെ ചെയ്യും.  അതാണ് അർത്ഥ പൂർണ്ണമായ യഥാർത്ഥ സുജൂദ്.

സത്യം മനസ്സിലാക്കാനുo പരസ്പരം സ്നേഹിക്കാനും ദൈവം നമുക്ക് ക്ഷമയും അനുഗ്രഹവും ചൊരിഞ്ഞു തരട്ടെ...

  

2018, ഫെബ്രുവരി 23, വെള്ളിയാഴ്‌ച

മോഷ്ടിച്ച മനസ്സും... മോഷ്ടിക്കാത്ത പണവുമായി .

പാതിരാത്രിയോട് അടുത്തുകാണും ,

വീട്ടിലെ ലൈറ്റണയുന്നതും നോക്കി കള്ളൻ കുറ്റിക്കാട്ടിൽ പതുങ്ങിയിരുന്നു .

കള്ളന്റെപ്രതീക്ഷകളെ തകർത്തുകൊണ്ടന്നവണ്ണം ഒരു മുറിയിൽ അപ്പോഴും വെളിച്ചമുണ്ടായിരുന്നു .

കള്ളന്റെ മനസ്സിൽ നേരിയ സംഘർഷം ഉടലെടുത്തു  ആരായിരിക്കും  ആ മുറിയിൽ?

ഒരു പക്ഷെ ..
ആ മുറിയിലെ വെളിച്ചം ഓഫാക്കാൻ അവർ മറന്നുപോയതാണെങ്കിലോ ?

കള്ളൻ ആ വീട് ലക്ഷ്യമാക്കി നടന്നു .

പാതിമറച്ച മുഖത്തോടെ , മരക്കൊമ്പിലൂടെ അയാൾ വീടിന്റെ മുകൾനിലയിലെത്തി.

അയാളുടെ കരവിരുതുകൾക്കു മുൻപിൽ  വാതിലുകളെല്ലാം മലർക്കേ തുറന്നുകൊണ്ടിരുന്നു.

കള്ളൻ സാവധാനം താഴത്തെ നിലയിലെത്തി .

നേരത്തെ വെളിച്ചം കണ്ട മുറിയിൽ നിന്നും  ചെറിയ ഞെരുക്കവും  ഉച്ചത്തിലുള്ള ശ്വാസ ഗതിയും ഉയരുന്നത് അയാൾ ശ്രദ്ധിച്ചു.

കള്ളന്റെ ഹൃദയമിടിപ്പ് ഉയർന്നു താഴ്ന്നുകൊണ്ടിരുന്നു .

ആ മുറി പുറത്ത് നിന്ന് പൂട്ടിയിരിക്കുന്നു.
മുറിയുടെ താക്കോൽ അതിന്റെ വാതിലിൽ തന്നെ ഉണ്ടായിരുന്നു.

മുറി പതിയേ തുറന്ന് കള്ളൻ  അകത്തേക്ക്  നോക്കി .
പ്രായമേറിയ ഒരു വല്യമ്മ  ആ കട്ടിലിൽ കിടപ്പുണ്ട് ..

അവർ കിടന്നുകൊണ്ട് തൊട്ടടുത്ത മേശയിൽ  ഇരിക്കുന്ന ഇൻഹേലർ എടുക്കാൻ ശ്രമിക്കുകയാണ്.

പക്ഷെ .....

ഓരോ ശ്രമത്തിനിടയിലും  അത് ദൂരേക്ക് ദൂരേക്ക്  നീങ്ങിക്കൊണ്ടിരുന്നു .

കള്ളൻ ഒരു നിമിഷം ആലോചനയിലാണ്ടു.
തന്റെ അമ്മയുടെ മുഖം കള്ളന്റെ മനസ്സിലൂടെ മിന്നി മറഞ്ഞു.

മുഖംമൂടി ഒന്നുകൂടെ നേരെയിട്ടതിനുശേഷം കള്ളൻ ഇൻഹാലെർ  എടുത്തു വല്യമ്മക്കു നേരെ നീട്ടി ,

അവർ അത് ആർത്തിയോടെ തട്ടിപ്പറിക്കുകയും വായിലേക്ക് സ്പ്രേ ചെയ്യുകയും ചെയ്തു .
അവർ കിതച്ചു കൊണ്ട് കുറേ നേരം തല കുനിച്ചിരുന്നു.

മരുന്നെടുത്തു കൊടുത്തത്  ആരാണന്നുപോലും അപ്പോളവർ നോക്കിയില്ല .

കള്ളൻ കുറച്ചുനേരം അവരെ നോക്കി നെടുവീർപ്പോടെ നിന്നു.
ശബ്ദമുണ്ടാക്കാതെ സാവധാനം പുറത്തേക്കു നടക്കാൻ തിരിഞ്ഞപ്പോൾ  വല്യമ്മ കൈ കൊണ്ട് നില്ക്കാൻ  ആംഗ്യം കാണിച്ചു .

കള്ളന്റെ മുഖം കണ്ട വല്യമ്മ ഭയന്നില്ല, പരിഭ്രമിച്ചില്ല. മറിച്ചു ദൈവദൂതനെ കണ്ടതുപോലെ നിറമിഴിയോടെ പുഞ്ചിരി തൂകി .

കള്ളൻ അവർക്കടുത്തേക്ക് നീങ്ങി വല്യമ്മയെ തലയിണയിൽ ചാരിയിരിക്കാൻ സഹായിച്ചു .

ഇപ്പോൾ  അവർക്കു  നല്ല ആശ്വാസം  തോന്നുന്നുണ്ടെന്ന് കള്ളന് മന്സായിലായി .

ഞാൻ ആദ്യമായിട്ടാണ് ഒരു കള്ളനെ കാണുന്നത്  വല്യമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു .

ദൈവത്തെ  കണ്ടിട്ടുണ്ടോ??? 
കള്ളൻ തമാശരൂപേണ മറുചോദ്യം തൊടുത്തു.

കള്ളന്റെ രൂപത്തിൽ മുഖംമൂടി ധരിച്ച ഒരു ദൈവത്തേ ഞാനിന്ന് കണ്ടു.
വല്യമ്മയും  വിട്ടുകൊടുത്തില്ല .

എനിക്ക് കുറച്ചു ചൂടുവെള്ളം  ആ ഫ്ലാസ്കിൽനിന്നു എടുത്തു തരുമോ ?

കള്ളൻ മടിച്ചില്ല .

അയാൾ ചൂടുവെള്ളം ഗ്ലാസിൽ പകർന്നു വല്യമ്മക്കു കൊടുത്തു .

ചൂടുവെള്ളം ഊതികുടിക്കുന്നതിനിടെ വല്യമ്മ വർത്തമാനം പറഞ്ഞുകൊണ്ടിരുന്നു.. 
കള്ളൻ അതെല്ലാം ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്നു.

വല്യമ്മയെ ഈ റൂമിലിട്ടു പൂട്ടി എല്ലാവരും പുറത്തു പോയി എന്നും ...
അവർ നാളെയോ മറ്റന്നാളോ? മാത്രമേ തിരിച്ചെത്തുകയുള്ളൂ എന്നും കള്ളന് മനസ്സിലായി.

അമ്മ വല്ലതും കഴിച്ചോ???
കള്ളൻ പതിയേ ചോദിച്ചു .?

കഞ്ഞിപ്പാത്രത്തിലേക്ക് നോക്കി അവർ ഒന്നു പുഞ്ചിരിച്ചു.

നീ വല്ലതും കഴിച്ചോ മോനെ ? വല്യമ്മ ചോദിച്ചു .

കള്ളന്റെ ഉള്ളൊന്നു  തേങ്ങി .

അയാൾ പറഞ്ഞു : ഇല്ല.

എടുത്തു തരാൻ എനിക്ക് വയ്യ മോനെ...  എനിക്ക് വയറു നിറഞ്ഞു. നീ അതെടുത്തു കഴിച്ചോ ..

കള്ളന് നന്നായി വിശക്കുന്നുണ്ടായിരുന്നു.  അയാൾ  കഞ്ഞി വേഗത്തിൽ കുടിക്കാൻ  തുടങ്ങി .

ഇടക്കിടെ  അയാൾ ചുറ്റും നോക്കുന്നുണ്ട് .

അപ്പോൾ വല്ല്യമ്മ  അയാൾക്കു നേരെ ഒരു താക്കോൽ കൂട്ടമെടുത്തുനീട്ടി .
അയാൾ അത് വാങ്ങാൻ മടിച്ചു.

വല്യമ്മ പറഞ്ഞു: ഇത് ആ അലമാരയുടെ താക്കോലാ...
നീ ആദ്യം അത് തുറക്ക്.

കള്ളൻ മടിയോടെ അലമാര തുറന്നു .

ചെറിയ താക്കോൽ കൊണ്ട്  ചെറിയ കള്ളി തുറക്ക് വല്ല്യമ്മ പറഞ്ഞു :

കള്ളൻ അതുപോലെ ചെയ്തു .
അതും തുറന്നു .

കള്ളന്റെ മുഖത്തു ഒരു അന്ധാളിപ്പ് പടർന്നു .

പഴയ സ്വർണ്ണവും  ,
ഒരുപാടു പുതിയ പുതിയ നോട്ടുകളും അതിൽ നിറഞ്ഞിരുന്നു .

"നിനക്കിഷ്ടമുള്ളതു  എടുക്കാം,ഒന്നും പേടിക്കേണ്ട  എല്ലാം എന്റേതാണ് "

കള്ളന്റെ കരം വിറച്ചു.
അയാൾക്ക് ഒന്നും എടുക്കാൻ കഴിഞ്ഞില്ല.

വിതുമ്പുന്ന മനസ്സോടെ അയാൾ കസേരയിൽ തിരികെ വന്നിരുന്നു .

നിനക്ക് ഒന്നും വേണ്ടേ ? വല്യമ്മ ചോദിച്ചു?

കള്ളൻ ഒന്നും മിണ്ടിയില്ല .

കുറേ നേരം നിശബ്ദത...
പിന്നീടെപ്പോഴോ അയാളുടെ നേർത്ത സ്വരം പുറത്തേക്ക് വന്നു.

ഞാനൊരു കള്ളനൊന്നുമല്ലമ്മേ...
നിവർത്തി ഇല്ലാത്തോണ്ട് പറ്റിപ്പോയതാ... എന്നോട് പൊറുക്കണം .

നാളെ എന്റമ്മച്ചിയുടെ  ഓപ്പറേഷനാണ് .
പണം  മുൻകൂർ അടച്ചെങ്കിലേ ഓപ്പറേഷൻ നടക്കൂ എന്ന് ഡോക്ടർമാർ തീർത്ത് പറഞ്ഞിരിക്കുന്നു. 

ഭക്ഷണം പോലും കഴിക്കാതെ,
പണം സംഘടിപ്പിക്കാൻ ഒരു പാട് ഞാനലഞ്ഞു.

ഒരാൾ പോലും കണ്ട ഭാവം നടിച്ചില്ല.
കൂട്ടുകാരും, കുടുംബക്കാരും കൈയ്യൊഴിഞ്ഞു.

അതാ..... ഞ... ഞ.... ഞാ....ൻ!

കള്ളന്റെ മുഖം മൂടിയിൽ
നനവ് പടരുന്നത്  വല്യമ്മ  കണ്ടു .

വല്യമ്മ ഊന്നുവടിയിൽ സാവദാനം എഴുനേറ്റു ,അലമാരിയിൽ നിന്നും പണപ്പെട്ടയുമായി കള്ളന്റെ അടുത്തേക്ക് വന്നു,
അത് അവന്റെ മടിയിൽ വച്ചു കൊടുത്തു .

കള്ളൻ വല്യമ്മയുടെ മുഖത്തേക്ക് പകച്ച് നോക്കി . 

ആവശ്യമുള്ളതു എടുത്തു ബാക്കിയുള്ളത് തിരികെ  തരിക. വല്യമ്മ പറഞ്ഞു.

അവനാ  കൈകളിൽ മുഖം ചേർത്തു.
അവന്റെ കണ്ണീർ ആ പാദങ്ങളിൽ ഉറ്റിവീണു.

ആ മാതൃഹൃദയം തേങ്ങി...

വല്യമ്മ കള്ളന്റെ മുടിയിൽ തഴുകി, വാത്സല്യപൂർവ്വം അവനേ തന്റെ മാറോട് ചേർത്ത് നെറുകയിൽ ചുമ്പിച്ചു.

എന്നിട്ടു പറഞ്ഞു  :

നിനക്ക് എന്നേയും....
ഒരമ്മയായി കണ്ടൂടേടാ മോനേ ....???

നിന്റെ അമ്മ തന്നാൽ നീ വാങ്ങൂലേ ...?

ഇത് മോഷണമുതലായി കാണേണ്ട.

ഇത് എന്റെ ജീവൻ രക്ഷിച്ചതിന്ന് നിനക്കുള്ള പ്രതിഫലമാണ്,

നീ ഇവിടെ വന്നത് കൊണ്ട് രണ്ടു ജീവനാണ്  രക്ഷപെട്ടത് ...

ഒന്ന്  എന്റേതും , മറ്റൊന്ന് നിന്റെ അമ്മയുടെയും ..

ആ സംസാരം ഒരുപാട് നീണ്ടുനിന്നു.

ആ അമ്മയും മകനും വല്ലാതെ അടുത്തു .

ആ മാതൃഹൃദയം പുതിയ ഒരു മകനെ ഗർഭം ധരിച്ചു.

അവിടെ നിന്നും യാത്ര പറഞ്ഞു കള്ളൻ  പുറത്തേക്കു നടക്കാൻ നേരം
കള്ളൻ പറഞ്ഞു :

ഞാനിനിയും വരും ....
ഈ പണം തിരികെ നൽകാനും,
എന്റമ്മയുടെ സുഖവിവരങ്ങൾ അറിയാനും,

അത് പറയുമ്പോൾ  അവന്റെ കണ്ഠം ഇടറിയിരുന്നു .

കള്ളൻ വന്ന വഴിയിലൂടെ തന്നെ എല്ലാം  നേരെയാക്കി  പുറത്തെത്തി.

അപ്പോഴും  ആ മുറിയിലെ വെളിച്ചം കെടുത്തിയിരുന്നില്ല.

കള്ളൻ ആ മുറിയിലേക്ക് നോക്കി കലങ്ങിയ  ഹൃദയവുമായി തിരിഞ്ഞു നടന്നു.

മോഷ്ടിച്ച മനസ്സും...
മോഷ്ടിക്കാത്ത പണവുമായി .

2018, ഫെബ്രുവരി 19, തിങ്കളാഴ്‌ച

നീയെന്ത് നേടി ...???


                    രക്തസാക്ഷിയായി പരലോകത്ത് ചെന്ന അയാളോട് ദൈവം ചോദിച്ചു .

നീയാണോ പുതിയ രക്തസാക്ഷി ഈയിടയായി കുറെയെണ്ണം വരുന്നുണ്ട് . എവിടുന്നാ കണ്ണുരിൽ നിന്നാണോ ..?

അയാൾ തല താഴ്ത്തി പറഞ്ഞു അതെ .

ആഹാ അതൊരു പുതുമയല്ലല്ലോ ..! ആട്ടെ എത്ര വെട്ടു കൊണ്ടു ..?

ദേഹത്തെ മുറിപ്പാടുകൾ എണ്ണി തിട്ടപ്പെടുത്തി അയാൾ പറഞ്ഞു അമ്പത്തിയെട്ട് .

ഉം ... ദൈവം നീട്ടി മുളി കൊണ്ട് പറഞ്ഞു കഴിഞ്ഞ പ്രാവശ്യം വന്നവന് അമ്പത്തിയാറ് , രണ്ടെണ്ണം കൂടിയിട്ടുണ്ട് ഇനി സെഞ്ച്വറിയുമായിയാരു വരും ..?

ദൈവം എന്തോ ചിന്തിച്ച് എഴുന്നേറ്റു നടന്നു. വാ എന്റെ കൂടെ ഒരു കാഴ്ച്ച കാണിച്ചു തരാം.

അയാൾ ദൈവത്തെ പിന്തുടർന്നു .

മേഘത്തിലൂടെ കുറച്ച് നടന്നതിനു ശേഷം ദൈവം താഴേക്ക് വിരൽ ചൂണ്ടി .

ആ കാണുന്നതെന്താണ് ..?

അയാൾ ദൈവം വിരൽ ചൂണ്ടിയ ദിശയിലേക്ക് നോക്കിയിട്ട് ഉച്ചത്തിൽ പറഞ്ഞു .

എന്റെ വീട് , എന്റെ പ്രിയപ്പെട്ടവർ .

ദൈവം ചിരിച്ചു അങ്ങനത്തെ വികാരമൊക്കെയുണ്ടോ ..? ബാക്കി കുടി കാണുക.

അയാളുടെ കാഴ്ച്ചയിൽ ദു:ഖത്തിന്റെ കാഴ്ച്ചകൾ തെളിഞ്ഞു തുടങ്ങി .

ശവമടക്കു കഴിഞ്ഞ തന്റെ വീട് ,മൂകമായ ചുറ്റുപ്പാട് ,ആളുകളൊക്കെ ഒഴിഞ്ഞു പോയിരിക്കുന്നു . വീടിന്റെ കോലായിൽ ഒന്നുമറിയാതെ ഓടിക്കളിക്കുന്ന തന്റെ മുന്നു വയസ്സുകാരി മകൾ ..,

അയാളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങുവാൻ തുടങ്ങി .., എന്റെ മോളെ ., അയാൾ ഉച്ചത്തിൽ വിളിച്ചു .ആരും കേൾക്കാത്ത ആ നിലവിളി ആകാശത്ത് മാത്രം പ്രതിധ്വനിച്ചു.

അയാൾ തന്റെ ഭാര്യയെ തിരഞ്ഞു .

അകത്തെ മുറിയിൽ തേങ്ങലോടെ കിടക്കുന്ന തന്റെ പ്രിയതമ ദു:ഖം തളം കെട്ടിയ കണ്ണുകൾ .

തന്റെ മകൾ അമ്മയോടെന്തൊ ചോദിക്കുന്നു അയാൾ ചെവികൾ കൂർമ്മിച്ചു .,

അമ്മെ , എന്റെ അച്ഛനെവിടെ .,

അവളുടെ ചോദ്യം അയാളിൽ തുളച്ചു കയറി ..പുറകെ ഭാര്യയുടെ നിലവിളിയും .

ഒരു തുള്ളി വെള്ളം പോലുമിറക്കാതെ മോനെ വിളിച്ചു കരയുന്ന ആ മാതാവിനെ അയാൾക്ക് ഒരു വട്ടമെ നോക്കാൻ കഴിഞ്ഞുള്ളു .

വലിച്ചിട്ട  ബീഡി കുറ്റിയുടെ അരികിലിരിക്കുന്ന അച്ഛന്റെ മുഖത്ത് ഉത്തരമില്ലാത്ത ചോദ്യങ്ങൾ തളം കെട്ടി കിടക്കുന്നുണ്ടായിരുന്നു . വലിച്ച ബീഡി മുറ്റത്തേക്കെറിഞ്ഞ് അകത്തേക്ക് നടന്ന അച്ഛനെ അയാളുടെ കണ്ണുകൾ പിന്തുടർന്നു .

അകത്തെ ചായ്പ്പിലെ ഇരുമ്പുപ്പെട്ടിയിൽ നിന്നും അച്ഛനെന്തൊ തിരയുന്നു .നിമിഷ നേരത്തെ തിരച്ചിലിന് ശേഷം അച്ഛന്റെ അഴിച്ചു വെച്ച പഴയ ചുമട്ടു തൊഴിലാളിയുടെ വേഷം പുറത്തെടുത്തു . ഹൃദയത്തിൽ ഒരു ദു:ഖകടൽ ആർത്തിരമ്പുന്ന അച്ഛന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ പൊടിഞ്ഞില്ല.

നീയെന്തു നേടി ...?

ദൈവത്തിന്റെ ചോദ്യം കേട്ട് അയാൾ ദു:ഖകാഴ്ച്ചയിൽ നിന്നു കണ്ണെടുത്തു .

നിന്റെ അച്ഛൻ ഇപ്പോൾ ചിന്തിക്കുന്നത് എന്താണെന്ന് നിനക്കറിയുമോ ...?

ഇല്ല ... അയാൾ വാവിട്ടു കരഞ്ഞു.

പ്രായം തളർത്തിയ ചുമലുകൾ ,ഇനിയെന്തു വന്നാലും ഭാരം ചുമക്കണം . അവൻ വിട്ടിട്ടു പോയ കുഞ്ഞുമോളെയും , ഭാര്യയും ,രോഗിയായ അവന്റെ അമ്മയേയും നോക്കേണ്ടത് ഞാനാണ് . അതു കൊണ്ട് തളരാൻ പാടില്ല , കരയാൻ പാടില്ല .... ഇല്ല ഞാൻ കരയില്ല ...,

അച്ഛന്റെ ചിന്തകൾ ദൈവം അയാൾക്ക് പകർത്തി നൽകിയപ്പോൾ അയാൾ നിലവിളിക്കുകയായിരുന്നു .

നീയെന്ത് നേടി ....? ദൈവത്തിന്റെ ശബ്ദം ഉച്ചത്തിലായി . നിന്റെ പ്രിയപ്പെട്ടവർക്ക് ആര് ജീവിതം നൽകും ...?

അയാൾക്ക് ഉത്തരമുണ്ടായിരുന്നില്ല .

ഇനിയൊരു വേറെ കാഴ്ച്ച കാണിച്ചു തരാം . ദൈവം വീണ്ടും വിരൽ ചൂണ്ടി . അയാളുടെ നേതാവിന്റെ വീട്ടിലേക്കായിരുന്നു ദൈവം വിരൽ ചൂണ്ടിയത് .

അയാളുടെ കണ്ണിൽ തെളിഞ്ഞ കാഴ്ച്ചയിൽ ,

നേതാവും കുടുംബവും സന്തോഷത്തോടെ ഭക്ഷണം കഴിക്കുന്നു . ദു:ഖത്തിന്റെ ഒരു ചെറു നിഴൽ പോലും അവിടെ അലയടിച്ചിരുന്നില്ല. ചിരിയും കളിയുമായി സുഖത്തിന്റെ, സന്തോഷത്തിന്റെ അലയടി മാത്രം. പുറത്ത് കാവൽക്കാരും ,കാറുകളും .സുഖ സൗകര്യങ്ങളുടെ പറുദീസയാണ് അയാൾക്ക് കാണാൻ കഴിഞ്ഞത് .

ചിന്തയിൽ തന്റെ വീടും നേതാവിന്റെ വീടും അയാൾ താരതമ്യം ചെയ്തു .

നീ എന്തു നേടി ...?

അയാൾ ദൈവത്തെ ദയനീയമായി നോക്കി .

വീണ്ടും ചോദ്യങ്ങളുടെ ഒരു നിര ദൈവം നിരത്തി .

നിങ്ങളിൽ മരിച്ചു വീണ ഏതെങ്കിലും ഒരാളിൽ പ്രമുഖനായ നേതാവുണ്ടായിരുന്നോ ...?

ഉത്തരമില്ല ..,

കച്ചവടത്തിൽ നഷ്ടം നിനക്കും നിന്റെ പ്രിയപ്പെട്ടവർക്കും ,ലാഭം നേതാക്കൾക്കും പാർട്ടിക്കും ഇനിയെങ്കിലും നിന്റെ പിൻഗാമികൾ ചിന്തിച്ചു തുടങ്ങുമോ ..?

ഉത്തരമില്ല ...,

നിങ്ങൾ അണികൾ തമ്മിൽ തമ്മിൽ തല്ലുന്നു ,മരിച്ചു വീഴുന്നു നിന്റെ പാർട്ടിയിലേയോ എതിർ പാർട്ടിയിലേയോ  നേതാക്കാൻമാർ വാക്ക് പോരല്ലാതെ .,തമ്മിൽ തല്ലു കൂടുന്നത് നീയോ നിന്റെ പിൻഗാമികളോ കണ്ടിട്ടുണ്ടോ ..?

ഉത്തരമില്ല ..,

രക്തസാക്ഷി പട്ടം നിനക്കിപ്പോൾ ഭാരമായി തോന്നുന്നുണ്ടോ ..? 

ഉത്തരത്തിന് പകരം കണ്ണുനീർ നികത്താൽ പറ്റാത്ത വിടവുകളിലേക്ക്  ഒലിച്ചിറങ്ങി ......

ദാനമായി നൽകിയ ജീവിതം ഭാരമായി വലിച്ചെറിയുന്ന വിഢികൾ .ദൈവം പുച്ഛത്തോടെ ചിരിച്ചു കൊണ്ട് മുന്നോട്ടു നടന്നു അയാൾ പുറകേയും.

ഒലിച്ചിറങ്ങിയ അയാളുടെ കണ്ണുനീർ ഒരു പെരുമഴയായി ഭൂമിയിൽ പതിച്ചു ആ മഴ അയാളുടെ വീടിനെയും നനച്ചു കൊണ്ടിരുന്നു .

ഇടിമുഴങ്ങുന്ന പോലെ ഒരു ചോദ്യം മാത്രം അട്ടഹസിച്ചു ....

നീയെന്ത് നേടി ...???

                    

2018, ഫെബ്രുവരി 15, വ്യാഴാഴ്‌ച

ലോകത്തിലെ ഏറ്റവും നല്ല അമ്മ

പൂന്തോട്ടത്തിലെ തന്റെ ജോലിയില്‍ മുഴുകിയിരുന്ന ഗംഗാദാസ് സ്കൂളിലെ പ്യുണ്‍ , തന്നെ പ്രിന്‍സിപ്പല്‍ വിളിക്കുന്ന കാര്യം പറഞ്ഞപ്പോള്‍ അകാരണമായി ഒന്ന് ഭയന്നു..

'പ്രിന്‍സിപ്പല്‍ മാം നിങ്ങളെ വിളിച്ചു ..ഇപ്പോള്‍ തന്നെ ചെല്ലാന്‍ പറഞ്ഞു "

'ഇപ്പോള്‍ തന്നെ ചെല്ലാന്‍ പറഞ്ഞു' എന്നുള്ള വാക്കിലെ ഊന്നല്‍ ആണ് ഗംഗാ ദാസിനെ ഭയപ്പെടുത്തിയത് ..

പ്രിന്‍സിപ്പലിന്റെ മുറിയിലേയ്ക്ക് നടക്കുമ്പോള്‍ ഗംഗാദാസ് വല്ലാതെ ഭയന്നിരുന്നു ..

താന്‍ എന്തെങ്കിലും തെറ്റ് ചെയ്തോ , ആരെങ്കിലും തന്നെക്കുറിച്ച് പരാതി എന്തെങ്കിലും പറഞ്ഞുവോ ..

ഇങ്ങനെ നിരവധി സംശയങ്ങള്‍ മനസ്സില്‍ വന്നതുകൊണ്ട് പ്രിന്‍സിപ്പല്‍ റൂമിലേയ്ക്ക് കടക്കുമ്പോള്‍ ഗംഗാദാസ്‌ നന്നായി വിയര്‍ത്ത് കഴിഞ്ഞിരുന്നു ..

ഗംഗാദാസ്‌ വന്നയുടന്‍ തന്നെ പ്രിന്‍സിപ്പല്‍ മേശപ്പുറത്ത് ഇരിക്കുന്ന ഒരു പേപ്പര്‍ ഗംഗാദാസിനെ കാണിച്ചു ..

' ഗംഗാദാസ് ആ പേപ്പര്‍ എടുത്ത് വായിക്കു ..'

ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്ന പേപ്പര്‍ കണ്ടതും

' മാം , എനിക്ക് ഇംഗ്ലീഷ് വായിക്കാന്‍ അറിയില്ല ..മാം എന്നോട് ക്ഷമിക്കണം ..അറിവില്ലാതെ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ദയവായി എന്നോട് പൊറുക്കണം ..എന്നെയും എന്റെ മകളെയും ഇവിടെ നിന്ന് പുറത്താക്കരുത്‌ ..'

ഗംഗാദാസിന്റെ സങ്കടവും വിഷമവും കണ്ടപ്പോള്‍

' ഏയ്‌ , ഗംഗാ ദാസ്‌ അങ്ങനെ ഒന്നും ഇല്ല ..ഇത് നിങ്ങളുടെ മകള്‍ എഴുതിയതാണ്..അത് എന്താണ് എന്ന് ഗംഗാദാസ്‌ അറിയണം എന്ന് കരുതിയാണ് വായിക്കാന്‍ പറഞ്ഞത് '

' മാം , അവള്‍ പാവമാണ് ..അവള്‍ എന്തെങ്കിലും അവിവേകം എഴുതിയെങ്കില്‍ , ദയമായി അവളോട്‌ ക്ഷമിക്കണം ..ഞാന്‍ അവളെ പറഞ്ഞു ശരിയാക്കാം ..'

' ഗംഗാദാസ്‌ അങ്ങനെ അല്ല , നിങ്ങള്‍ ഈ കത്ത് വായിച്ച് കേള്‍ക്കണം ..ഞാന്‍ അവളുടെ ടീച്ചറെ വിളിപ്പിക്കാം '

മകള്‍ എന്താണ് എഴുതിയത് എന്നറിയാതെ വിഷമിച്ചു നില്‍ക്കുന്ന ഗംഗാദാസിന്റെ അടുത്തേയ്ക്ക് മകളുടെ ക്ലാസ് ടീച്ചര്‍ എത്തി ..

' ഗംഗാദാസ്‌ , ഇന്നലെ 'മദേര്‍സ് ഡേ ' ആയിരുന്നു ..അമ്മമാരേ ഓര്‍മിക്കുന്ന ദിവസം ..ആ ദിവസത്തെ കുറിച്ച് ഒരു കുറിപ്പ് എഴുതുവാന്‍ ഞാന്‍ എല്ലാ കുട്ടികളോടും പറഞ്ഞു ..

നിങ്ങളുടെ മകള്‍ , രേണു ദാസ്‌ എഴുതിയ കത്താണ് ഇത് ..ഇംഗ്ലീഷിലാണ് എഴുത്ത് ..നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ കത്ത് വായിക്കാം ..അര്‍ത്ഥം ഹിന്ദിയില്‍ പറഞ്ഞു തരാം..'

തുടര്‍ന്ന്‍ ടീച്ചര്‍ ഇംഗ്ലീഷ് ഭാഷയില്‍ കത്ത് വായിക്കുകയും അതിന്റെ തര്‍ജ്ജിമ ഹിന്ദിയില്‍ നടത്തുകയും ചെയ്തു ..

കത്ത് ഇങ്ങനെയാണ്

"ഇന്ന് ഞങ്ങളോട് 'മദേര്‍സ് ഡേ ' യെ കുറിച്ച് എഴുതുവാന്‍ ടീച്ചര്‍ പറഞ്ഞു ..

ബീഹാറിലെ ഏറ്റവും ദാരിദ്രം നിറഞ്ഞ ഒരു കുഗ്രാമമാണ് എന്റെ ജന്മസ്ഥലം ..

ആശുപത്രികള്‍ ഒന്നും ഇല്ലാത്ത സ്ഥലം ..

സ്കൂളുകളും ഇല്ല ..

പ്രസവത്തില്‍ തന്നെ കുട്ടികളും അമ്മമാരും മരിക്കുന്നത് അവിടെ സാധാരണമാണ് ..

എന്റെ അമ്മയും പ്രസവത്തില്‍ തന്നെ മരിച്ചു..

അമ്മയ്ക്ക് എന്നെ ഒന്ന് കാണുവാനോ എടുക്കുവാനോ കഴിഞ്ഞില്ല ..

എന്നെ നഴ്സിന്റെ കൈയ്യില്‍ നിന്നും എടുത്തത് എന്റെ അച്ഛന്‍ ആണ്.

ഞാന്‍ ജനിച്ചപ്പോള്‍ തന്നെ അമ്മയുടെ കാലന്‍ ആയി എന്നാണ് അച്ഛന്റെ വീട്ടുകാര്‍ പറഞ്ഞത് ..

അതുകൊണ്ടുതന്നെ അച്ഛന്‍ അല്ലാതെ ഒരാളും എന്നെ ഒരിക്കല്‍ പോലും എടുത്തിട്ടില്ല..

എന്നെ കുളിപ്പിച്ചതും എന്റെ കാര്യങ്ങള്‍ നോക്കിയതും എല്ലാം എന്റെ അച്ഛനാണ് ..

അച്ഛനെ വീണ്ടും വിവാഹം കഴിപ്പിക്കാന്‍ എല്ലാവരും ശ്രമിച്ചു ..

അച്ഛന്‍ വിസമ്മതിച്ചു ..

ധാരാളം പശുക്കളും കുറെ വയലുകളും അച്ഛന് ഉണ്ടായിരുന്നു ..

വിവാഹം കഴിച്ചില്ലെങ്കില്‍ സ്വത്തുക്കള്‍ കൊടുക്കില്ല എന്നും എല്ലാവരും അച്ഛനോട് പറഞ്ഞു ..

6 മാസം പ്രായമുള്ള എന്നെ മാത്രം എടുത്ത് , എല്ലാ സ്വത്തുക്കളും ഉപേക്ഷിച്ച് അച്ഛന്‍ അങ്ങനെയാണ് ഈ നഗരത്തില്‍ എത്തുന്നത്‌ ..

എന്നെ വളര്‍ത്താന്‍ അച്ഛന്‍ എല്ലാ ജോലിയും ചെയ്തു ..

അച്ഛന് അധികം വിദ്യാഭ്യാസം ഇല്ലാത്തതിനാല്‍ നല്ല ജോലികള്‍ ഒന്നും കിട്ടിയില്ല ..

അങ്ങനെ വിവിധ ജോലികള്‍ ചെയ്യുമ്പോഴാണ് അച്ഛന്‍ ഈ സ്കൂളിലെ തോട്ടക്കാരന്‍ ആകുന്നത് ..

അച്ഛന്‍ പലപ്പോഴും പല ഭക്ഷണ സാധനങ്ങളും എനിക്ക് നല്‍കുമ്പോള്‍ , അച്ഛന് അവ ഇഷ്ടമില്ല എന്ന് പറഞ്ഞിരുന്നതിന്റെ അര്‍ഥം ഇപ്പോള്‍ എനിക്ക് മനസ്സിലാകുന്നുണ്ട് ..

കാരണം അവ ഒന്നോ രണ്ടോ മാത്രമേ ഉണ്ടായിരുന്നുള്ളു ..

ഞാന്‍ ഭക്ഷണം കഴിക്കുമ്പോള്‍ സന്തോഷത്തോടെ എന്നെ നോക്കിയിരിക്കുന്ന അച്ഛനെ ഞാന്‍ ഓര്‍ക്കാറുണ്ട് ..

ത്യാഗമാണ് ഒരു അമ്മയുടെ മുഖമുദ്ര എങ്കില്‍ എന്റെ അമ്മ എന്ന് പറയാവുന്നത് എന്റെ അച്ഛനെയാണ് ..

വാത്സല്യമാണ് അമ്മ എങ്കില്‍ , എന്റെ അമ്മ എന്റെ അച്ഛന്‍ തന്നെയാണ് ..

കാരുണ്യമാണ് അമ്മയെങ്കില്‍ എന്റെ അച്ചനാണ് എന്റെ അമ്മ ..

ഈ മദേര്‍സ് ഡേയില്‍ എന്റെ അച്ഛന് എല്ലാവിധ ആശംസകളും അര്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു , കാരണം ലോകത്തിലെ ഏറ്റവും നല്ല അമ്മ എന്റെ അച്ഛന്‍ തന്നെയാണ് ..

ഈ സ്കൂളിലെ കഠിന അദ്വാനിയായ തോട്ടക്കാരന്‍ എന്റെ അച്ഛനാണെന്ന് പറയുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു ..

ഇങ്ങനെയുള്ള ഒരു അച്ഛന്റെ മകളായി ജനിച്ചത്‌ എന്റെ മുന്‍ജന്മ പുണ്യമായി ഞാന്‍ കരുതുന്നു ..

ഈ കത്ത് ഇങ്ങനെ എഴുതിയിത് കൊണ്ട് , പരീക്ഷയില്‍ ഞാന്‍ തോല്‍ക്കും എന്ന് എനിക്ക് അറിയാം ..

എന്നാലും ഈ ദിവസം എന്റെ അച്ഛന്റെ നിസ്വാര്‍ഥമായ സ്നേഹത്തിന്റെ ഓര്‍മയ്ക്ക് മുന്നില്‍ ഞാന്‍ സമര്‍പ്പിക്കുന്നു "

കത്ത് വായിച്ച് കഴിഞ്ഞപ്പോള്‍ ഓഫീസില്‍ തികഞ്ഞ നിശബ്ദത

ഗംഗാദാസിന്റെ അടക്കിപിടിച്ച തേങ്ങലുകള്‍ മാത്രം കേള്‍ക്കാം ..

നിറ കണ്ണുകളോടെ ഗംഗാദാസ്‌ ടീച്ചറിന്റെ കൈയ്യില്‍ നിന്നും ആ കത്ത് വാങ്ങി ..

സാവധാനം ആ കത്ത് തന്റെ നെഞ്ചോടുചേര്‍ത്തു..

മകളുടെ ജീവന്‍ ആ കത്തില്‍ ഉണ്ടെന്ന് തോന്നുന്ന രീതിയില്‍ ഗംഗാദാസ്‌ കണ്ണുകള്‍ അടച്ചു പിടിച്ചു ..

പ്രിന്‍സിപ്പല്‍ സാവധാനം ഗംഗാദാസിനെ തോളില്‍ കൈവെച്ചു ..

സാവധാനം ഗംഗാദാസിനെ കസേരയില്‍ ഇരുത്തി ..

' ഈ വെള്ളം കുടിക്കു..ഗംഗാ ..'

" ഗംഗാദാസ്‌ , നിങ്ങളുടെ മകള്‍ക്ക് ഈ കത്തിന് പത്ത് മാര്‍ക്കും ലഭിച്ചു ..മുഴുവന്‍ മാര്‍ക്കും നേടിയ ഏക കുട്ടിയാണ് രേണു ..

ഈ സ്കൂളിന്റെ ചരിത്രത്തില്‍ മദേര്‍സ് ഡേ ' കുറിച്ച് എഴുതപ്പെട്ടിട്ടുള്ള ഏറ്റവും നല്ല കത്താണിത്..

എന്റെ അധ്യാപക ജീവിതത്തിലെയും ഏറ്റവും നല്ല മൂഹുര്‍ത്തം കൂടിയാണിത് ..

നാളെ ഈ സ്കൂളില്‍ മദേര്‍സ് ഡേ ' യുടെ ആഘോഷം നടക്കുകയാണ് ..

ഞങ്ങള്‍ അധ്യാപകരും മാനേജ് മെന്റും ഒരു തീരുമാനം എടുത്തു ..

നാളത്തെ ചടങ്ങിലെ വിശിഷ്ട അതിഥി ഗംഗാദാസ്‌ ആണ് .

സ്വന്തം കുട്ടിയെ വളര്‍ത്തുവാന്‍ ഒരു അച്ഛന്‍ സഹിച്ച എല്ലാ ത്യാഗത്തിന്റെയും പരിണിത ഫലമാണ് രേണുദാസ്‌ ..

രേണുദാസ്‌ ഈ സ്കൂളിന്റെ അഭിമാനമായ മിടുക്കിയാണ് .

ആ മിടുക്കിയെ വളര്‍ത്തിയ താങ്കള്‍ തന്നെയാണ് നാളത്തെ അതിഥി ..

താങ്കള്‍ തന്നെയാണ് ഈ ലോകത്തിലെ ഏറ്റവും നല്ല അമ്മ ..'"
....................................................
ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ രേഖാചിത്രം ..

2018, ഫെബ്രുവരി 14, ബുധനാഴ്‌ച

ഐ ❤ യൂ

ഐ ❤ യൂ

നമ്മൾ
ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടെങ്കിൽ അത് മടി കൂടാതെ തുറന്നു പറയണമെന്ന് എന്നെ പഠിപ്പിച്ചത് എന്റെ അച്ഛനാണ്....!

ഞാനൊരു പെണ്ണായതു കൊണ്ട് എന്റെ അമ്മ വളരെ കർക്കശ സ്വഭാവത്തോടെയാണ് പലപ്പോഴും എന്നോടു പെരുമാറിയിട്ടുള്ളത്....,

അതിന്റെ പ്രധാന കാരണം ദിവസേനയുള്ള അമ്മയുടെ പത്രവായനയാണ്....!

ഒരോ ദിവസവും തുടങ്ങുന്നത് ശുഭകരമായിട്ടാണെങ്കിലും അമ്മ പത്രം വായിക്കാൻ തുടങ്ങുന്നതോടെ അമ്മക്ക് എന്നോടുള്ള സ്നേഹമൊക്കെ അങ്ങു പോകും...!

കാരണം..,
ദിവസവും ഒരു പെൺക്കുട്ടിയേയെങ്കിലും തട്ടികൊണ്ടു പോകുകയോ പീഡിപ്പിക്കുകയോ ചെയ്യാപ്പെടാതെ ഒരു ദിവസത്തെ പത്രവും വാർത്തയും ഇറങ്ങുന്നില്ലെന്നു അറിയുന്നതോടെ അമ്മ  ഭദ്രകാളിയായി എന്റെ മുന്നിൽ ഉറഞ്ഞുത്തുള്ളും....!

ഏതു മന്ത്രവാദി വന്നാലും കോഴിക്ക് കിടക്കപ്പൊറുതി ഇല്ലാന്നു പറഞ്ഞപ്പോലെ എവിടെ  ഏതു പെൺക്കുട്ടിക്ക് എന്തു സംഭവിച്ചാലും അതിന്റെ പാർശ്വഫലം ഞാനും കൂടി ഇവിടെ അനുഭവിക്കേണ്ട അവസ്ഥയാണ്...,

അതു കൊണ്ടു തന്നെ അമ്മയെന്നാൽ ഭയമായിരുന്നു എനിക്ക്...!

അതു കൊണ്ടു തന്നെ ആ സമയമൊക്കെ എങ്ങിനെയെങ്കിലും പഠിച്ചു ജയിച്ച് കോളേജിലൊക്കെയാവുമ്പോൾ ബാഗ്ലൂരോ മൈസൂരോ കോയമ്പത്തൂരോ മറ്റോ പോയി പഠിക്കണമെന്ന് വലിയ മോഹമായിരുന്നു..,
അതു മറ്റൊന്നും കൊണ്ടല്ല അമ്മയോടൊത്തുള്ള ജീവിതം അത്രയേറെ ബുദ്ധിമുട്ടായി എനിക്ക്  തോന്നിയിരുന്നു....,

എനിക്കത്രക്ക് അസഹ്യമായിരുന്നു അമ്മയുടെ ദിനംപ്രതിയുള്ള ചീത്തയും ഉപദേശവും വട്ടം വരച്ചുള്ള സംരക്ഷണവും ഒക്കെ അതു കൊണ്ടു തന്നെ കുറച്ചു സ്വാതന്ത്രത്തോടെയുള്ള ഒരു ജീവിതം ഞാൻ ഏറെ ആഗ്രഹിച്ചിരുന്നു........,

അമ്മയുടെ ചീത്ത പറച്ചിലുകളിൽ നിന്നും ഉപദേശങ്ങളിൽ നിന്നും പലപ്പോഴും അച്ഛനാണ് എന്നെ രക്ഷിച്ചു കൊണ്ടിരുന്നത്...,

എന്റെ ആഗ്രഹം പോലെ തന്നെ എനിക്ക് മൈസൂരിലെ ഒരു ഫാഷൻ ഡിസൈനിങ്ങ് കോളേജിൽ അഡ്മിഷൻ കിട്ടിയപ്പോൾ അമ്മക്ക് അതൊട്ടും താൽപ്പര്യമില്ലായിരുന്നു.,

കൺമുന്നിൽ ഉണ്ടായിട്ടു തന്നെ പല കാര്യങ്ങളും ശ്രദ്ധിക്കാൻ കഴിയാത്തപ്പോൾ ശ്രദ്ധ ഒട്ടും എത്തിപ്പെടാത്ത  മറ്റൊരു സ്ഥലം എന്നത് അമ്മയുടെ സങ്കൽപ്പങ്ങൾക്കും അപ്പുറത്തായിരുന്നു...,

അവിടെയും അച്ഛൻ തന്നെയായിരുന്നു എന്റെ രക്ഷക്കെത്തിയത് അച്ഛനോട് അമ്മക്ക് വലിയ സ്നേഹമായിരുന്നു അതു കൊണ്ടു തന്നെ അച്ഛനെന്തെങ്കിലും കാര്യത്തിൽ എന്നെ അനുകൂലിച്ചാൽ അമ്മ ദേഷ്യമെല്ലാം ഉള്ളിലൊതുക്കി അതിനു സമ്മതിക്കും ഇവിടെയും അതു തന്നെയായിരുന്നു സംഭവിച്ചത് അങ്ങിനെ പുതിയ ജീവിതം സ്വപ്നം കണ്ട് ഞാൻ പറന്നു.....,

മൈസൂരിലെത്തിയതോടെ കുറേശെ കുറേശയായി ഞാൻ എന്റെ പുതിയ ജീവിതവും ആസ്വദിച്ചു തുടങ്ങി.....,

ആദ്യമെല്ലാം നാടും നഗരവും അവിടുത്തെ കാഴ്ച്ചകളും നല്ല ത്രില്ലായിരുന്നു പിന്നെ
അങ്ങിനെ കുറച്ചു നാൾ കഴിഞ്ഞപ്പോൾ വാലന്റെൻസ് ഡേ ദിനം വന്നടുത്തു

അതറിഞ്ഞതു മുതൽ വലിയ സന്തോഷത്തിലായിരുന്നു ഞാൻ ഇതു വരെ അങ്ങിനെ ഒരു ആഘോഷത്തിലും അമ്മയേ ഭയന്ന് ഞാൻ പങ്കു കൊണ്ടിട്ടില്ല ഇതിപ്പോ എല്ലാം കൊണ്ടും സുവർണ്ണമായ ഒരവസരമാണ് മൈസൂർ പോലുള്ള മെട്രോ നഗരങ്ങളിൽ ഇതൊരു ഗംഭീര ആഘോഷവുമാണ് അതറിഞ്ഞതു മുതൽ ദിനമെണ്ണി ഞാനും കാത്തിരുന്നു....!

ഒരു ശനിയാഴ്ച്ചയായിരുന്നു വാലന്റെൻസ് ഡേ...!

എന്നാൽ വ്യാഴാഴ്ച്ച വൈകീട്ട് അച്ഛൻ എന്നെ ഫോൺ വിളിച്ചു  ഫോൺ വിളിക്കുമ്പോൾ പലപ്പോഴും അമ്മയോട് സംസാരിക്കാൻ എനിക്കു  മടിയായിരുന്നു...,

അന്ന് അത് മനസ്സിലാക്കിയിട്ടെന്നൊണ്ണം അച്ഛൻ ചില കാര്യങ്ങൾ എന്നോട് പറഞ്ഞപ്പോൾ

അന്നേരമാണ് ഞാൻ അനുഭവിച്ചു കൊണ്ടിരുന്ന എനിക്കു പോലും മനസ്സിലായിട്ടില്ലാത്ത ചിലകാര്യങ്ങൾ ഞാനറിയുന്നത്...,

അമ്മക്ക് എപ്പോഴും എന്നെ കുറിച്ചുള്ള വേവലാധി ആണത്രെ..,

ഇവിടെ വെച്ച് എനിക്കെന്തെങ്കിലും ബുദ്ധിമുട്ട് സംഭവിച്ചാൽ ആരെയെങ്കിലും വിളിച്ചു വരുത്താൻ പോലും തൊട്ടടുത്ത് അടുത്തറിയുന്ന ആരും ഇല്ലെന്നുള്ളതും വലിയ ഭയത്തോടെയായിരുന്നു അമ്മ കണ്ടിരുന്നതെന്നും....!

കൂടെ മറ്റൊന്നു കൂടി അച്ഛൻ പറഞ്ഞു...,

ഈ അച്ഛനെക്കാളേറെ നിന്റെ അമ്മ നിന്നെ സ്നേഹിക്കുന്നുണ്ടെന്ന് ഞാൻ നിന്നോട് കുറച്ചു കൂടുതലായി അടുപ്പം കാണിച്ചപ്പോൾ അവൾക്കു ഭയമായി രണ്ടു പേരും ഒരു പോലെ സ്നേഹം കൊണ്ട് നിന്നെ മൂടിയാൽ നിന്റെ പിടിവാശികൾ അമിതമായാലോ എന്ന ആശങ്കയിലും ഭയത്തിലുമാണ് എന്നെ നിന്നെ സ്നേഹിക്കാൻ വിട്ട് അവൾ മാറി നിന്നത്...!

അതു പോലെ മോള് അറിയാത്ത മറ്റൊരു കാര്യം കൂടി അച്ഛൻ പറയാം...,

നിനക്ക് സ്ക്കൂൾ അവധിയുള്ള ദിവസങ്ങളിൽ ഞാൻ നിന്നെ നേരത്തെ ഉണർത്താൻ പലപ്പോഴും വരുമായിരുന്നു അപ്പോൾ നിന്റെ അമ്മ പറയും " അവളെ ഉണർത്തണ്ട അവൾ ഉറങ്ങിക്കോട്ടെ അവൾ ഉറക്കം ആസ്വദിക്കുകയാണ് അവൾക്ക് മതിവരും വരെ അവൾ ഉറങ്ങട്ടെയെന്ന് പലപ്പോഴും നീ ഉറങ്ങുന്നതും നോക്കി പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന നിന്റെ അമ്മയെ ഞാൻ ഒരുപാട് കണ്ടിട്ടുണ്ട് നീ ഉറങ്ങുമ്പോഴാണ് അവൾ നിന്നെ കൂടുതലും സ്നേഹിച്ചിട്ടുള്ളത്....!

അച്ഛനതു പറഞ്ഞു തീർന്നതും എന്റെ കണ്ണുകൾ വന്നു നിറഞ്ഞു എനിക്ക് അപ്പോൾ തന്നെ അമ്മയെ കാണണം എന്നായി...,

അതൊടെ എല്ലാ ആഘോഷങ്ങളും എന്റെ ചിന്തയുടെ മണ്ടലങ്ങളിൽ നിന്നു എങ്ങോ മാഞ്ഞു പോയി..,

പിറ്റെ ദിവസം വെള്ളിയാഴ്ച്ച തന്നെ ഞാൻ നാട്ടിലെക്കുള്ള വണ്ടി  പിടിച്ചു...,

വീട്ടിലെത്തിയിട്ടും അമ്മയോട് സംസാരിക്കാൻ എനിക്കെന്തോ ഭയം...,
അതു മനസിലാക്കിയ അച്ഛൻ അടുത്തു വിളിച്ച് എന്നോടു പറഞ്ഞു ഒരാൺക്കുട്ടിക്ക് പെൺക്കുട്ടിയോടും
ഒരു പെൺക്കുട്ടിക്ക് ആൺക്കുട്ടിയോടും പറയാൻ മാത്രമല്ല

സ്വന്തം അമ്മയോടും പറയാം
ഐ ലൗ യൂ " എന്ന വാക്ക്...!

അതു കേട്ട് ഞാനച്ഛനെ നോക്കിയതും അച്ഛൻ തലകൊണ്ട് അമ്മയുടെ അടുത്തേക്ക് ചെല്ലാൻ ആംഗ്യം കാണിച്ചു...,

എനിക്ക് തീൻമേശയിൽ ഭക്ഷണമൊരുക്കുകയായിരുന്ന അമ്മയുടെ അടുത്തേക്ക് നടന്നുച്ചെന്ന് പുറകിലൂടെ അമ്മയെ കെട്ടിപ്പിടിച്ച് ആ വാലന്റൈൻസ് ഡേയിൽ എന്റെ അമ്മയുടെ ചെവിയിൽ ഞാൻ പറഞ്ഞു

ഐ ലൗ യൂ അമ്മ " യെന്ന്

അതു കേട്ടതും എന്നെ മുന്നിലേക്ക് പിടിച്ചു നിർത്തി നിറക്കണ്ണുകളോടെ അമ്മ എന്റെ മൂർദ്ധാവിൽ ചുംബിച്ചു...,

അതോടെ
സ്വന്തം വീടിനേക്കാൾ മനോഹരമായതൊന്നും
ഈ ലോകത്തിലെന്നു എനിക്ക് മനസ്സിലായി...!

ഭക്ഷണശേഷം സോഫയിൽ  ഞാനമ്മയുടെ മടിയിൽ തലവെച്ചു കിടന്നതും അതു കണ്ട്  അച്ഛൻ അങ്ങോട്ട് വന്ന് എന്റെ കാലെടുത്തു മടിയിൽ വെച്ച് ഞങ്ങൾക്കൊപ്പമിരുന്നു...!

അപ്പോൾ ഞാൻ മനസ്സിലോർത്തു

ലോകം ഇന്ന് അവർ പ്രണയിക്കുന്നവർക്കൊപ്പവും
ഞാനിന്ന് എന്നെ സ്നേഹിക്കുന്നവർക്കൊപ്പവുമാണെന്ന്..!

Z@c
❤💜💛💚

2018, ഫെബ്രുവരി 11, ഞായറാഴ്‌ച

യാത്ര പറയും മുംമ്പേ ............

കുവൈത്തിൽ അടുത്തിടെ മരണപ്പെട്ട എഴുത്തുകാരൻ അബ്ദുല്ല അൽ ജാറല്ലാഹ്‌ മരണത്തിന്നു മുമ്പു കുറിച്ചിട്ട വാക്കുകൾ ഇങ്ങനെ വായിക്കാം:

മരണം എന്റെ ചുമലിന്നു പിറകിൽ കാത്തിരിക്കുന്നതിൽ ഞാൻ അസ്വസ്ഥനാവില്ല. നശ്വരതയോട്‌ അടുത്തു കൊണ്ടിരിക്കുന്ന എന്റെ ശരീരത്തിന്നും ഞാൻ അമിതപ്രാധാന്യം നൽകുന്നില്ല.   എന്റെ മുസ്ലിം സഹോദരങ്ങൾ മരണാന്തര കർമ്മങ്ങൾ ഏറ്റെടുത്തു കൊള്ളും. അവയിൽ ചിലതിങ്ങനെ:
എന്റെ ഉടയാടകൾ അവർ അഴിച്ചു മാറ്റും.
എന്നെ കുളിപ്പിക്കും
തൂവെള്ളത്തുണിയിൽ എന്നെ ചുറ്റിപ്പൊതിയും
വീട്ടിൽ നിന്നെന്നെ ഇറക്കിക്കൊണ്ടു പോകും
എന്റെ പുതിയ ആവാസ കേന്ദ്രത്തിലേക്കു അഥവാ കുഴിമാടത്തിലേക്കു എന്നെ ചുമക്കും. ഒരു പാടു പേർ എന്റെ അന്ത്യ യാത്രയിൽ അണിചേരും. എന്റെ കബറടക്കത്തിന്നായി, പലരും പല പതിവു പണികളും വേണ്ടെന്നു വെച്ചും പലർക്കും അനുവദിച്ച കൂടിക്കഴകൾ നിർത്തിവെച്ചും എത്തിച്ചേരും.
ആ കർമ്മ നിരതരിൽ അധിക പേരും ഞാൻ ജീവിച്ചിരുന്നപ്പോൾ എന്നോട്‌ ഗുണകാംക്ഷ കാണിക്കാത്തവരാണു.
എന്റേതെന്ന് ഞാൻ അഭിമാനം കൊള്ളുന്ന പലതും എന്നെ വിട്ടു പോകും:
എന്റെ താക്കോൽകൂട്ടങ്ങൾ, എന്റെ ഗ്രന്ഥശേഖരങ്ങൾ, എന്റെ തുണിപ്പെട്ടികളും പാദരക്ഷകളും, എന്റെ ഉടുമുണ്ടുകളും ... അങ്ങിനെ പലതും!! എന്റെ ബന്ധുക്കൾ നീതിബോധമുള്ളവരാണെങ്കിൽ എനിക്ക് മരണ ശേഷം ഉപകാരപ്പെടട്ടേ എന്ന ഉദ്ദേശത്തോടെ അവ ആർക്കെങ്കിലും ധർമ്മം ചെയ്യും.

ഉറപ്പിച്ചു പറയാം ദുനിയാവ്‌ ഒരിക്കലും എന്റെ വേർപ്പാടിൽ സങ്കടപ്പെടില്ല. എന്റെ മരണം കൊണ്ട്‌ ഭൂഭ്രമണം നിലച്ചു  പോവുകയുമില്ല. വ്യവഹാരങ്ങളെല്ലാം പതിവു പോലെ നടന്നുകൊണ്ടിരിക്കും. എനിക്കു പകരം ജോലിചെയ്യാൻ എന്റെ കസേരയിൽ പകരക്കാരനെത്തും. എന്റെ ധനം ന്യായമായും അനന്തരാവകാശികൾ പങ്കിട്ടെടുക്കും. എന്നാലോ ആ ധനത്തെക്കുറുച്ച്‌ കണക്കു പറയേണ്ടതു ഞാനും!. അതു കൂമ്പാരമാവട്ടെ കഷ്ഠിച്ചുള്ളതാവട്ടെ. അണുമണിത്തൂക്കമാവട്ടെ ഈത്തപ്പഴക്കുരുവിനെ പൊതിഞ്ഞ പാട കണക്കു നിസ്സാരമാവട്ടെ.

മരണപ്പെട്ടാൽ എത്രയും പെട്ടെന്നു എന്നിൽ നിന്നു ഉതിർന്നു വീഴുന്നത്‌ എന്റെ പേരു തന്നെ. പിന്നെ അന്വേഷണം മയ്യത്തിനെക്കുറിച്ചാണു. എന്റെ പേർ ആരും വിളിക്കില്ല. എനിക്കു വേണ്ടി നമസ്കരിക്കാൻ അണിചേർന്നു നിൽക്കുമ്പോൾ വിളിച്ചു പറയുന്നതു ജനാസ കൊണ്ടു വരൂ എന്നാണു. അവരാരും എന്റെ പേർ ഉരിയാടില്ല. എന്നെ ഇടുങ്ങിയ ഇരുട്ടറയിലേക്കു ഇറക്കിവെക്കാൻ തുനിയുമ്പോഴും അവർക്ക്‌ മയ്യത്താണു പരതുക. നിമിഷങ്ങൾ കൊണ്ടു എന്റെ നാമം വിസ്മൃതിൽ കുഴിച്ചുമൂടപ്പെട്ടു.

എന്റെ രക്തബന്ധങ്ങളൊ ഗോത്രസഹജീവികളോ എന്നോടൊരു സഹതാപവും കാണിക്കുന്നില്ല. എന്റെ പദവികളോ പ്രശസ്തിയോ എന്നൊടൊരു കനിവും കാണിക്കുന്നില്ല.

ഈ ദുനിയാവു എത്രമാത്രം നിസ്സാരമാണു! നാം കടന്നു ചെല്ലുന്ന മറുലോകം എത്ര ഭീതിതവും!

ഇന്നിപ്പോൾ രക്തം സിരയിലോടുന്നവനേ;
നിന്റെ മേൽ പൊഴിക്കപ്പെടുന്ന ദുഖം മൂന്നു വിധമാണു: നിന്നെ ആഴത്തിലറിയാത്തവർ പറയും; മിസ്കീൻ! നിന്റെ ഉറ്റ ചെങ്ങാതിമാർക്കുണ്ടാകുന്ന വ്യസനം മണിക്കുറുകളോ ദിവസങ്ങളൊ മാത്രം ആയുസ്സുള്ളവ. പിന്നെയവർ അവരുടെ സല്ലാപങ്ങളിലേക്കും പൊട്ടിച്ചിരികളിലേക്കും തിരിച്ചെത്തും.
പിന്നെ നിന്റെ വീട്ടുകാർക്കുണ്ടവുന്ന അഖാത ദുഖമല്ലേ.... അതൊരാഴ്ചവട്ടം കോണ്ടോ ഒരർദ്ധ മാസം കോണ്ടോ ഏറിയാൽ ഒരു മാസത്തേക്കോ...  പിന്നെയവർ നിന്നെ വിസ്മൃതിയുടെ മാറാപ്പിൽ മടക്കിവെക്കും. നിന്റെ ഐഹിക ജനസംമ്പർക്ക കഥകൾക്കിവിടെ വിരാമമായി. പിന്നെയാണു നിന്റെ യഥാർഥ ജീവിത നാടകത്തിന്റെ തിരശ്ശീല ഉയരുന്നതു......പാരത്രികം!!

നിന്റെ സൗന്ദര്യം ചിതലരിച്ചു. നിന്റെ ധനം വഴിയിൽ നിന്നു തന്നെ നിന്നോട്‌ യാത്ര പറഞ്ഞു. മക്കളും ആയുരാരോഗ്യവും നിന്റെ ഒരു കാതമകലെപ്പോലുമില്ല. കുടിലും കൊട്ടാരവും കുടുമ്പിനിയും വിടചൊല്ലിപ്പിരിഞ്ഞു. നിന്നോടൊപ്പം ബാക്കിയുള്ളതു നിന്റെ കർമ്മങ്ങൾ മാത്രം!

ഒന്ന് ചോദിച്ചോട്ടെ, നിന്റെ ഖബറിലേക്കും പരലോകത്തേക്കും നീ കരുതി വെച്ചതെന്താണു? നീ ആഴത്തിൽ ചിന്തിക്കേണ്ട ഒരു യാഥാർത്ഥ്യമാണതു.

താഴെ പറയുന്ന കാര്യങ്ങളിൽ നിതാന്ത ജാഗ്രത പുലർത്തുക:
1- നിർബന്ധ നമസ്കാരങ്ങൾ
2- സുന്നത്ത്‌ നമസ്കാരങ്ങൾ
3- സ്വകാര്യ ദാനങ്ങൾ
4-സൽകർമ്മങ്ങൾ
5- രാത്രി നമസ്കാരം
ഇവ നിന്റെ രക്ഷാമാർഗ്ഗം തുറന്നു തന്നേക്കാം.
ഇപ്പോൾ ജീവിച്ചിരിക്കുന്ന നീ ഈ കുറിപ്പു കൊണ്ടു മറ്റുള്ളവരെ ബോധവൽക്കരിച്ചാൽ അതിന്റെ ഗുണഫലം അന്ത്യനാളിൽ നിന്റെ കർമ്മങ്ങൾ തൂക്കിനോക്കുന്നേടത്തു നിനക്കനുഭവപ്പെടും.

( നീ ഉൽബോധിപ്പിക്കുക; ഉൽബോധനം വിശ്വാസികൾക്കു പ്രയോജനപ്പെടും)


2018, ഫെബ്രുവരി 6, ചൊവ്വാഴ്ച

പണം കായ്ക്കുന്ന മരം


ഭാര്യയുടെ കൂരമ്പു പോലുള്ള
വാക്കുകള്‍ മനസ്സില്‍ നിന്നും മായുന്നില്ല...
ഒന്ന് തിരിഞ്ഞുനോക്കാൻ പോലും തോന്നുന്നില്ല.
പലപ്രാവശ്യം താന്‍ വീടുവിട്ട് ഇറങ്ങിയിട്ടുണ്ട് .
 ഇത്രയും നിരാശ തോന്നിയിട്ടില്ല..
പക്ഷേ ഇന്ന്....
ആർക്കു വേണ്ടിയാണ് താൻ ഇത്രയും
 കാലം ജീവിച്ചത്.. ഒരു ആയുസ്സുകൊണ്ട് എന്ത് നേടി.. ഉള്ളിലെ സങ്കടങ്ങള്‍
കണ്ണീരായി ചാലിട്ടൊഴുകി..

കർച്ചീഫ് കൊണ്ട് കണ്ണീർ തുടച്ച് കൊണ്ട് അയാൾ കാറിന്റെ ഡോർ തുറന്നു...
വെറുതെ ഒന്ന് തിരിഞ്ഞു നോക്കി..

30 വർഷത്തെ തന്റെ പ്രവാസ ജീവിതത്തിന്റെ വിയർപ്പ് ഇരുനില വീടിന്റെ രൂപത്തിൽ തന്നെ നോക്കി പല്ലിളിച്ചു ചിരിക്കുന്നതായി  അയാൾക്ക് തോന്നി..

കാറിന്റെ അകത്തു കയറിയതും
 ചെവിയിൽ നിന്ന് ഹെഡ്സെറ്റ് എടുത്ത് മാറ്റിക്കൊണ്ട് ഷമീറിന്റെ ചോദ്യം..

ഉപ്പാ...പാസ്പോർട്ടും ടിക്കറ്റും എടുത്തില്ലേ...

മ്...   അയാൾ ഒന്ന് മൂളി..

ഹെഡ്സെറ്റ് വീണ്ടും ചെവിയിലേക്ക് തന്നെ കയറ്റിവച്ച് ഷമീർ വണ്ടി മുന്നോട്ടെടുത്തു..

ഇംഗ്ലീഷ് പാട്ടിന്റെ ഈരടികൾക്ക്  സ്റ്റിയറിംഗിൽ  താളമിട്ടുകൊണ്ട് ഷമീര്‍ കാറുമായി  എയർപോർട്ടിലേക്ക് കുതിച്ചു..

ഷമീറിനോട് എന്തൊക്കെയോ പറയണമെന്നുണ്ട്..
നല്ലോണം പഠിക്കണം..
 ഉമ്മയെ നല്ലോണം നോക്കണം ..
വാഹനം ശ്രദ്ധിച്ച് പതുക്കെ ഓടിക്കണം . പക്ഷേ അവന്‍ മറ്റൊരു ലോകത്താണ്..
അവന്റേതായ ലോകത്ത്..

എയർപോർട്ടിൽ കാർ നിർത്തി ഷമീർ ചാടിയിറങ്ങി..

ഡിക്കി തുറന്ന് ലഗേജ് എടുത്ത്
ട്രോളിയിൽ വെച്ചു..

ഉപ്പാ.. ഞാൻ പൊയ്ക്കോട്ടെ..
ട്രോളി നിങ്ങൾ തള്ളിക്കൊണ്ട് പോകില്ലേ.. എനിക്ക് കുറച്ച് തിരക്കുണ്ട് .
ഇന്ന് ബ്രസീലിന്റെ കളിയുണ്ട് ..
തുടക്കംമുതൽ കാണണം ..
ഞാൻ പോകുന്നു..
പറഞ്ഞു തീരുന്നതിനു മുമ്പ് തന്നെ ഷമീർ കാറിൽ കയറിയിരുന്നു..

അയാൾ കുറച്ചു സമയം അവൻ പോകുന്നതും നോക്കി അവിടെ തന്നെ നിന്നു..

ആകെയുള്ള ഒരു ആൺതരി..
രണ്ടുവർഷം ഇനി അവനെ കാണില്ല..
യാത്ര പറഞ്ഞ് തന്റെ മോനെയൊന്ന്  കെട്ടിപ്പിടിക്കാൻ മനസ്സ് വെമ്പുന്നു..

അവന്‍ കണ്ണിൽ നിന്നു മറയുന്നത് വരെ അയാള്‍ അവിടെത്തന്നെ നിന്നു..

നെഞ്ചിൽ എന്തോ കുത്തിയിറക്കുന്ന വേദന..
വയസ്സ് 57 കഴിഞ്ഞു..
ഇല്ലാത്ത രോഗങ്ങളൊന്നുമില്ല..
തന്റെ സമാധാനത്തിന് വേണ്ടിയെങ്കിലും സന്തോഷത്തോടെ യാത്ര പറഞ്ഞ് പോകാമായിരുന്നില്ലേ അവന്...

എയർപോർട്ടിന് അകത്തു കയറിയപ്പോഴാണ് അറിഞ്ഞത് ഫ്ലൈറ്റ്
രണ്ട് മണിക്കൂറ് വൈകിയാണെന്ന് ..
ലെഗേജ് സൈഡിൽ ഒതുക്കി വെച്ച് കസേരയിലിരുന്നു..
ഇരിപ്പുറയ്ക്കുന്നില്ല ..
നെഞ്ചിൽ ഒരു വല്ലാത്ത നീറ്റൽ..
ഇനിയും പ്രവാസത്തിലേക്കു ഒരു മടക്കയാത്ര സ്വപ്നത്തിൽപോലും വിചാരിച്ചതല്ല..
പക്ഷേ തന്റെ വിധി..
ഇനിയുള്ള കാലം തന്റെ കുടുംബത്തോടൊപ്പം ജീവിക്കാനുള്ള
തന്റെ ആഗ്രഹം..
മക്കളോടും പേരകുട്ടികളോടുമൊപ്പം താൻ സ്വപ്നം കണ്ട സന്തോഷങ്ങൾ..
എല്ലാം തകർന്നത് ആ ഒരൊറ്റ
നിമിഷത്തിൽ ആണ്..
താൻ ആരുമല്ലെന്നും ഒന്നുമല്ലെന്നും തിരിച്ചറിഞ്ഞ നിമിഷം..

താൻ ഇനി ഗൾഫിലേക്ക്
 മടങ്ങിപ്പോകുന്നില്ല എന്ന് കേട്ടപ്പോൾ മകന്റെ മുഖത്ത് കണ്ട പുച്ഛഭാവം..
അവന് ഇതുവരെ എന്തെങ്കിലും കുറവ്  വരുത്തിയിട്ടുണ്ടോ താന്‍..?
നല്ല വിദ്യാഭ്യാസം.
അവനിഷ്ടപ്പെട്ട ബൈക്ക് .കാർ .
വില കൂടിയ മൊബൈൽ ഫോണുകൾ..

ഇഷ്ടപ്പെട്ടവനെ തന്നെ കല്യാണം
കഴിപ്പിച്ചു കൊടുത്ത് ജീവിക്കാനുള്ള വരുമാനവും ഉണ്ടാക്കി കൊടുത്തിട്ടും ആവശ്യങ്ങളുടെ നീണ്ട നിര നിരത്തി ഇതിനെല്ലാം ഇനി എന്തു ചെയ്യും എന്ന്  മുഖത്ത് നോക്കി ചോദിച്ച ഏകമകൾ..

അതിലും വലിയ പ്രഹരം നല്‍കിയത് തന്റെ ഭാര്യ ആയിരുന്നില്ലേ...?
30 കൊല്ലം തന്റെ എല്ലാമെല്ലാമായിരുന്ന ഭാര്യയുടെ വാക്കുകൾ..
ഇനിയിവിടെ നിന്നിട്ടെന്ത് കാര്യം..?
നിൽക്കേണ്ട സമയത്ത് കൂടെ
നിൽക്കാതെ ഈ വയസ്സുകാലത്ത് കൂടെ നിന്നിട്ട് എന്തിനാണ്..?

നെഞ്ച് തകര്‍ന്നു പോയത് ആ വാക്കുകള്‍ കേട്ടപ്പോഴാണ്..
കുടുംബത്തിന് വേണ്ടിയല്ലേ താൻ പ്രവാസിയായത്..
 ഓരോ പ്രാവശ്യം നാട്ടിലേക്ക് വരുമ്പോഴും മക്കളുടെ ഭാവിയെക്കുറിച്ച് ആകുലതപ്പെട്ട്  അവള്‍ തന്നെയല്ലേ തന്നെ മടക്കി അയച്ചിരുന്നത്..
30 വർഷം തന്റെ വികാരങ്ങളും വിചാരങ്ങളും അടക്കിവച്ച് മണലാരണ്യത്തിൽ തന്റെ യൗവ്വനം
ഉരുക്കി തീർത്തത് തന്റെ കുടുംബത്തിനു വേണ്ടിയല്ലേ..

താൻ അവർക്ക് വെറും പണം കായ്ക്കുന്ന മരം മാത്രം ആയിരുന്നു ..
തന്റെ ഉള്ളിലെ ഭർത്താവിനെയോ  അച്ഛനെയോ കാണാൻ  ആർക്കും കഴിഞ്ഞില്ല..
30 വർഷം താൻ നഷ്ടപ്പെടുത്തിയ
തന്റെ കുടുംബജീവിതം ഇനിയുള്ള
തുച്ഛമായ ആയുസ്സിൽ എങ്കിലും തിരിച്ചുപിടിക്കാനുള്ള തന്റെ ആഗ്രഹം
തന്റെ ഭാര്യ പോലും മനസ്സിലാക്കിയില്ലല്ലോ എന്ന് ഓർത്തപ്പോൾ അയാളുടെ
സങ്കടങ്ങൾ ഒരു തേങ്ങലായി പുറത്തേക്കുവന്നു കൊണ്ടിരുന്നു..

ആളുകൾ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായപ്പോൾ കർച്ചീഫ് മുഖത്ത് വിരിച്ച് ചുമരിലേക്ക് തലയും ചാരിവച്ച് കിടന്നു....
നെഞ്ചിനുള്ളിൽ ആളിക്കത്തുന്ന
തീ പുറത്ത് വരാതിരിക്കാൻ ഒരു കൈകൊണ്ട് നെഞ്ചു തടവി കൊണ്ട് ഇരുന്നു..
 നിമിഷങ്ങൾ മണിക്കൂറുകളായി..  അബുദാബിയിലേക്കുള്ള  യാത്രക്കാർ ബോർഡിങ് പാസിനു വേണ്ടി കൗണ്ടർ നാലില്‍ വരിയായി നില്‍ക്കണമെന്ന് അറിയിപ്പ് വന്നതും ആളുകള്‍ അങ്ങോട്ടേക്കോടി..
ഈ സമയവും അയാള്‍ മാത്രം ഒന്നും അറിയാത്ത പോലെ സമാധാനമായുറങ്ങി..
പോലീസുകാരന്‍ തട്ടി വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചതും അയാള്‍ തറയിലേക്ക് മുഖമടച്ച് വീണതും ഒരുമിച്ചായിരുന്നു..

ഡോക്ടര്‍ മൂക്കിലൂടെ ഒലിച്ചിറങ്ങിയ
രക്തം തുടച്ചു വൃത്തിയാക്കി..

ഒരു മണിക്കൂര്‍ മുമ്പെങ്കിലും മരണം സംഭവിച്ചിട്ടുണ്ടെന്നും ഹൃദയം പൊട്ടിയാണ് മരണം സംഭവിച്ചതെന്നും ഡോക്ടര്‍മാര്‍ സ്ഥിതീകരിച്ചു...     ഈ സമയം വീട്ടില്‍ ഭര്‍ത്താവിന്റെ ആദ്യശംമ്പളം കൊണ്ട് എന്തെല്ലാം ചെയ്യാമെന്ന് കണക്കു കൂട്ടുകയായിരുന്നു ഭാര്യ...

2018, ജനുവരി 11, വ്യാഴാഴ്‌ച

Useful information

*Useful information*
🕸🕸🕸🕸🕸🕸🕸

1. *PAN*
Permanent Account Number.

2. *PDF*
Portable Document format.

3. *SIM*
Subscriber Identity Module.

4. *ATM*
Automated Teller Machine.

5. *IFSC*
Indian Financial System Code.

6. *FSSAI(Fssai)*
Food Safety & Standards
Authority of India.

7. *Wi-Fi*
Wireless Fidelity.

8. *GOOGLE*
Global Organization Of
Oriented Group
Language Of Earth.

9. *YAHOO*
Yet Another Hierarchical
Officious Oracle.

10. *WINDOW*
Wide Interactive Network
Development for
Office work Solution.

11. *COMPUTER*
Common
Oriented Machine.
Particularly United
and used under Technical
and Educational Research.

12. *VIRUS*
Vital Information
Resources Under Siege.

13. *UMTS*
Universal
Mobile Telecommunicati ons
System.

14. *AMOLED*
Active-Matrix Organic Light-
Emitting diode.

15. *OLED*
Organic
Light-Emitting diode.

16. *IMEI*
International Mobile
Equipment Identity.

17. *ESN*
Electronic
Serial Number.

18. *UPS*
Uninterruptible
Power Supply.

19. *HDMI*
High-Definition
Multimedia Interface.

20. *VPN*
Virtual Private Network.

21. *APN*
Access Point Name.

22. *LED*
Light Emitting Diode.

23. *DLNA*
Digital
Living Network Alliance.

24. *RAM*
Random Access Memory.

25. *ROM*
Read only memory.

26. *VGA*
Video Graphics Array.

27. *QVGA*
Quarter Video
Graphics Array.

28. *WVGA*
Wide video Graphics Array.

29. *WXGA*
Widescreen Extended
Graphics Array.

30. *USB*
Universal Serial Bus.

31. *WLAN*
Wireless
Local Area Network.

32. *PPI*
Pixels Per Inch.

33. *LCD*
Liquid Crystal Display.

34. *HSDPA*
High Speed Down link
Aacket Access.

35. *HSUPA*
High-Speed Uplink
Packet Access.

36. *HSPA*
High Speed
Packet Access.

37. *GPRS*
General Packet
Radio Service.

38. *EDGE*
Enhanced Data Rates
for Globa Evolution.

39. *NFC*
Near
Field Communication.

40. *OTG*
On-The-Go.

41. *S-LCD*
Super Liquid
Crystal Display.

42. *O.S*
Operating System.

43. *SNS*
Social Network Service.

44. *H.S*
HOTSPOT.

45. *P.O.I*
Point Of Interest.

46. *GPS*
Global
Positioning System.

47. *DVD*
Digital Video Disk.

48. *DTP*
Desk Top Publishing.

49. *DNSE*
Digital
Natural Sound Engine.

50. *OVI*
Ohio Video Intranet.

51. *CDMA*
Code Division
Multiple Access.

52. *WCDMA*
Wide-band Code
Division Multiple Access.

53. *GSM*
Global System
for Mobile Communications.

54. *DIVX*
Digital Internet
Video Access.

55. *APK*
Authenticated
Public Key.

56. *J2ME*
Java 2
Micro Edition.

57. *SIS*
Installation Source.

58. *DELL*
Digital Electronic
Link Library.

59. *ACER*
Acquisition
Collaboration
Experimentation Reflection.

60. *RSS*
Really
Simple Syndication.

61. *TFT*
Thin Film Transistor.

62. *AMR*
Adaptive
Multi-Rate.

63. *MPEG*
Moving Pictures
Experts Group.

64. *IVRS*
Interactive
Voice Response System.

65. *HP*
Hewlett Packard.


*Do we know actual full form*
*of some words???*

66. *NEWS PAPER*
North East West South
Past and Present
Events Report.

67. *CHESS*
Chariot,
Horse,
Elephant,
Soldiers.

68. *COLD*
Chronic,
Obstructive,
Lung,
Disease.

69. *JOKE*
Joy of Kids
Entertainment.

70. *AIM*
Ambition in Mind

71. *DATE*
Day and Time Evolution.

72. *EAT*
Energy and Taste.

73. *TEA*
Taste and Energy
Admitted.

74. *PEN*
Power Enriched in Nib.

75. *SMILE*
Sweet Memories
in Lips Expression.

76. *ETC.*
End of
Thinking Capacity.

77. *OK*
Objection Killed.

78. *Or*
Orl Korec
(Greek Word)

79. *Zac*
Zero Attenuation Concept

80. *Bye =*♥
Be with You Everytime.

*Zac കിഴക്കേതിൽ*

*share*
*These meanings*
*as majority of us don't know*

വയര്‍ കളയാന്‍ നാരങ്ങാ-ഇഞ്ചിവെള്ളം


തടി പലരേയും അലട്ടുന്ന പ്രശ്നമാണ്. സൗന്ദര്യ പ്രശ്നം മാത്രമല്ല, ഇത് വലിയ ഒരു ആരോഗ്യപ്രശ്നം കൂടിയാണ്. തടി വരുത്തി വയ്ക്കാത്ത രോഗങ്ങളില്ല. പ്രമേഹം, കൊളസ്ട്രോള്‍, ലിവര്‍ പ്രശ്നങ്ങള്‍, ഹൃദയപ്രശ്നങ്ങള്‍ എന്നിങ്ങനെ എല്ലാറ്റിനും അമിതവണ്ണം കാരണമാകും.
തടിയും വയറും കുറയ്ക്കുമെന്ന് അവകാശപ്പെട്ട് പല മരുന്നുകളും വിപണിയില്‍ ലഭിയ്ക്കുന്നുണ്ട്. ഇതിന് പാര്‍ശ്വഫലങ്ങളും ഏറെയാകും. പലപ്പോഴും തടി കുറയ്ക്കാന്‍ നോക്കി മറ്റ് അസുഖങ്ങള്‍ വരുത്തി വയ്ക്കുന്ന ഗതികേടുണ്ടാകും.
പല അസുഖങ്ങള്‍ക്കും നമുക്ക് വീട്ടുവൈദ്യവും നാട്ടുവൈദ്യവുമെല്ലാമുണ്ട്. പൊതുവെ ശരീരത്തിന് കേടു വരുത്താത്ത, കൃത്രിമമായി ഒന്നുമില്ലാത്ത ചിലത്. ഇത്തരം വഴികള്‍ തടി കുറയ്ക്കാനും സഹായകമാകും.
തടിയും വയറും കുറയ്ക്കുന്നതില്‍ സഹായകമായ ഒന്നാണ് ഇഞ്ചിയും നാരങ്ങയും. ഇവ രണ്ടു ചേര്‍ത്ത് പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കുന്നത് തടിയും വയറും കുറയാന്‍ സഹായിക്കും.
നാരങ്ങയില്‍ ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്. വൈറ്റമിന്‍ സി കൊഴുപ്പു കത്തിച്ചു കളയാനും അപചയ പ്രക്രിയ ശക്തിപ്പെടുത്താനും സഹായിക്കും. ശരീരത്തിലെ ടോക്സിനുകള്‍ നീക്കം ചെയ്യാനും രക്തപ്രവാഹം ശക്തിപ്പെടുത്താനുമെല്ലാം ചെറുനാരങ്ങ ഏറെ സഹായകമാണ്. തടിയും വയറും കുറയ്ക്കാന്‍ മാത്രമല്ല, മറ്റു പല ആരോഗ്യഗുണങ്ങളും
ഇതുപോലെ തന്നെയാണ് ഇഞ്ചിയും. ഇഞ്ചി പല ആരോഗ്യഗുണങ്ങളും നല്‍കുന്ന ഒന്നാണ്. ഇഞ്ചി ശരീരത്തില്‍ ചൂടുല്‍പാദിപ്പിയ്ക്കും. ഇതുവഴി അപചയപ്രക്രിയ ശക്തിപ്പെടുത്തും. ഇത് തടിയും കൊഴുപ്പും കത്തിച്ചു കളയാന്‍ ഏറെ നല്ലതാണ്. ദഹനം ശക്തിപ്പെടുത്താനും ഏറെ ഗുണകരമാണ് ഇഞ്ചി. ഇതും തടിയും വയറും കുറയ്ക്കുന്നതിന് സഹായകമാണ്.
ഇഞ്ചിയും നാരങ്ങയും ചേര്‍ക്കുമ്പോള്‍ ആരോഗ്യഗുണങ്ങള്‍ ഇരട്ടിയ്ക്കുകകയാണ് ചെയ്യുക. ഇവ രണ്ടും ചേരുമ്പോള്‍ കൊഴുപ്പു കളഞ്ഞു വയര്‍, തടി എന്നിവ കുറയ്ക്കുക മാത്രമല്ല, മറ്റു ധാരാളം ആരോഗ്യഗുണങ്ങളും നല്‍കും. ഇഞ്ചി, ചെറുനാരങ്ങാ വെള്ളമായാണ് ഇത് കുടിയ്ക്കേണ്ടത്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

നാരങ്ങാ-ഇഞ്ചിവെള്ളം
തടിയും വയറും കുറയ്ക്കാന്‍ ഏറ്റവും ഗുണകരമായ ഒന്നാണിത്. ചെറുനാരങ്ങാവെള്ളത്തില്‍ ഇഞ്ചിനീരു ചേര്‍ത്തു കുടിയ്ക്കാം അല്ലെങ്കില്‍ വെള്ളത്തില്‍ ഇഞ്ചിയും ചെറുനാരങ്ങയും കഷ്ണങ്ങളാക്കി അരിഞ്ഞിട്ട് രാവിലെ വെറുംവയറ്റില്‍ ഊറ്റിക്കുടിയ്ക്കാം. ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞൊഴിച്ചും കുടിയ്ക്കാവുന്നതാണ്. അല്‍പനാള്‍ അടുപ്പിച്ചു ചെയ്താല്‍ തടിയും വയറും കുറയും.

നാരങ്ങാ-ഇഞ്ചിവെള്ളം
പ്രത്യുല്‍പാദനക്ഷമത
ഈ പാനീയം പ്രത്യുല്‍പാദനക്ഷമത വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇഞ്ചി പുരുഷന്മാരിലെ ഉദ്ധാരണ പ്രശ്നങ്ങള്‍ക്കുള്ള നല്ല പരിഹാരമാണ്. ഈ പാനീയം ലൈംഗികാവയവങ്ങളിലേയ്ക്കുള്ള രക്തപ്രവാഹം ശക്തിപ്പെടുത്തും.

നാരങ്ങാ-ഇഞ്ചിവെള്ളം
ചുമ
ചുമയ്ക്കുള്ള നല്ലൊരു മരുന്നാണിത്. ഈ മിശ്രിതത്തിന് ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ ഏറെയുണ്ട്. ഇതുകൊണ്ടുതന്നെ ചുമയ്ക്ക് ഉപയോഗിയ്ക്കാം.

 നാരങ്ങാ-ഇഞ്ചിവെള്ളം
വൈറ്റമിന്‍ സി
ഈ പാനീയത്തിലെ വൈറ്റമിന്‍ സി ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കുന്ന ഒന്നാണ്. ഇത് രാവിലെ വെറുംവയററില്‍ കുടിയ്ക്കുന്നത് പല അസുഖങ്ങളും ഒഴിവാക്കാന്‍ സഹായിക്കും.

നാരങ്ങാ-ഇഞ്ചിവെള്ളം
ഫ്രീ റാഡിക്കലുകള്‍
ശരീരത്തിലെ ഫ്രീ റാഡിക്കലുകള്‍ അകറ്റാന്‍ സഹായിക്കുന്ന നല്ലൊരു പാനീയമാണ് ഇത്. ഇതുവഴി അസുഖങ്ങള്‍ ഒഴിവാക്കി നിര്‍ത്താന്‍ സാധിയ്ക്കും.

നാരങ്ങാ-ഇഞ്ചിവെള്ളം
വയറിനെ
നെഞ്ചെരിച്ചിലും വയറെരിച്ചിലുമെല്ലാം തടയാനുള്ള നല്ലൊരു വഴിയാണ് നാരങ്ങ, ഇഞ്ചി പാനീയം. നാരങ്ങ വയറിനെ ആല്‍ക്കലൈനാക്കി മാറ്റും. ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ ഒഴിവാക്കുകയും ചെയ്യും.

നാരങ്ങാ-ഇഞ്ചിവെള്ളം
ചര്‍മത്തിന്റെ ആരോഗ്യത്തിനും
ചര്‍മത്തിന്റെ ആരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്. വൈറ്റമിന്‍ സി ചര്‍മത്തിന് ഏറെ നല്ലതാണ്. ചര്‍മത്തിലുള്ള ടോക്സിനുകള്‍ നീക്കം ചെയ്ത് നല്ല ചര്‍മത്തിന് സഹായിക്കുന്നു.

നാരങ്ങാ - ഇഞ്ചിവെള്ളം
ചൂടു നല്‍കാന്‍
ശരീരത്തിന് ചൂടു നല്‍കുന്ന ഒന്നാണ് ഇഞ്ചി. തണുപ്പുള്ളപ്പോള്‍ ഈ പാനീയം കുടിയ്ക്കുന്നത് ശരീരത്തിന് ചൂടു നല്‍കാന്‍ ഏറെ നല്ലതാണ്.

നാരങ്ങാ - ഇഞ്ചിവെള്ളം
തലവേദന
തലവേദനയ്ക്കുള്ള സ്വാഭാവിക മരുന്നാണ് ഇതെന്നു പറയാം. മൈഗ്രേന്‍ പോലുള്ളവയ്ക്കും നല്ലത്. തലവേദയും മൈഗ്രേനുമുള്ളപ്പോള്‍ ഈ പാനീയം ഒരു ഗ്ലാസ് കുടിയ്ക്കുന്നത് ഏറെ ആശ്വാസകരമാകും.

നാരങ്ങാ-ഇഞ്ചിവെള്ളം
ആന്റിഓക്സിഡന്റുകളുടെ കലവറ
ആന്റിഓക്സിഡന്റുകളുടെ കലവറയാണ് നാരങ്ങാ-ഇഞ്ചി പാനീയം. ഇത് ശരീരത്തിലെ ടോക്സിനുകള്‍ അകറ്റും. ശരീരത്തിലെ ടോക്സിനുകളാണ് ക്യാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ക്കു കാരണമാകുന്നത്. ക്യാന്‍സറിനെ തടുത്തു നിര്‍ത്താന്‍ ഈ പാനീയത്തിന് കഴിയും.

നാരങ്ങാ - ഇഞ്ചിവെള്ളം
വയറിന്റെ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്
വയറിന്റെ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് ഈ പാനീയം. ഇത് ദഹനക്കേടിനുള്ള നല്ല പരിഹാരമാണ്. വയറിളക്കത്തിനും ഛര്‍ദിയ്ക്കുമെല്ലാം ഏറെ ഗുണകരമാണ്.


2018, ജനുവരി 2, ചൊവ്വാഴ്ച

ജോർദ്ധാനിലെ മൂന്നാം ദിവസം

*ചരിത്ര ഭൂമികയിലൂടെ.......*
                               _*Zac കിഴക്കേതിൽ*_

*ജോർദ്ധാനിലെ മൂന്നാം ദിവസം*
▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪

*അന്നും പതിവുപോലെ ഞാൻ നേരത്തേ എഴുന്നേറ്റു.   എത്രയെത്ര ദിവസങ്ങളാണ് അർത്ഥമേതുമില്ലാതെ ജീവിതത്തിൽ കഴിഞ്ഞു പോയിട്ടുള്ളത്?*
 _അത്തരമൊരു ദിവസം എത്രയോ നിറം പകർന്ന് എനിക്കു മുൻപിലേക്കിറങ്ങി വന്നിരിക്കുകയാണ്.  ഈ നിറം  പകർന്നു തന്ന പച്ച മരുപ്പച്ചയെ (ഗ്രീൻ ഒയാസിസ് ) ഞാൻ സ്നേഹിച്ചു തുടങ്ങിയിട്ടുണ്ട്.  അവർ ഒരുക്കിത്തരുന്ന സത്രങ്ങളും  ഭക്ഷണവും വളരെയധികം ഉയർന്ന നിലവാരം തന്നെ പുലർത്തിയിരുന്നു. രാവിലേത്തന്നെ നിറം പകർന്ന ചിന്തകളുമായി ഞാൻ താഴെയിറങ്ങി._

സമീർ നല്ല ഉറക്കമാണ്. പള്ളിയിലേക്ക് പോകയാണ് എന്ന് പറഞ്ഞ് അവനെ പകുതി ഉണർത്തിയിട്ടുണ്ട്.
നീളമേറിയ ഹോട്ടലിന്റെ മുൻഭാഗം. എയർപോർട്ടിലേതുപോലെയുള്ള സെക്യൂരിറ്റി ചെക്കിങ്ങിനു ശേഷമേ പുറത്തിറങ്ങാൻ പറ്റു. ചെക്കിങ്ങിനു വേണ്ടി ഇരിക്കുന്നത് ഒരു ജോർദ്ദാനി, മാന്യ വനിതയാണ്.  ചെക്കിംഗ് കഴിഞ്ഞ് പുറത്തിറങ്ങി. പുറത്തു നല്ല തണുപ്പുണ്ട്.
അവിടെ കാത്തു നിൽക്കുമ്പോൾത്തന്നെ പുറത്തൊരു *പോലീസ് കാർ*വന്നു നിർത്തിയത് ഞാൻ കണ്ടിരുന്നു. ഡ്രൈവിങ്ങ് സീറ്റിലിരുന്ന പോലീസുകാരൻ എന്നോട് എങ്ങോട്ടാണ് എന്ന്  ആംഗ്യത്തിൽ ചോദിക്കുന്നു.
ഒരപരിചിതനായ ടൂറിസ്റ്റിനെ സഹായിക്കാനുള്ള  അയാളുടെ വ്യഗ്രത കണ്ട ഞാൻ  ജോർദാനീ പോലീസുകാരന്റെ നന്മയെ മനസാ വണങ്ങി. അടുത്തെത്തി അയാൾ എങ്ങോട്ടാണ് എന്നു ചോദിച്ചപ്പോൾ ഇയാൾ പോലീസ് വേഷത്തിലല്ലേ എന്ന് സംശയം തോന്നി. കുറച്ചു കൂടി അടുത്തെത്തിയപ്പോഴാണ്  *Taxi* എന്ന ബോർഡ് കണ്ടത്. ഞാൻ മനസ്സിലാക്കിയ ആ നന്മ നിറഞ്ഞ പോലീസുകാരൻ ടാക്സി ഡ്രൈവറാണെന്നറിഞ്ഞപ്പോൾ, ജാള്യം മറച്ച ഞാൻ പള്ളിയെവിടെയാണെന്ന് അയാളോട് ചോദിച്ചറിഞ്ഞു. കുറച്ചപ്പുറത്തു തന്നെയുള്ള പള്ളിയിലേക്ക് പോയി.

പള്ളിയും പരിസരവുമൊക്കെ വീക്ഷിച്ചു, ഉള്ളിലിരുന്നു. ബാങ്ക് സമയമായപ്പോൾ ഒരാൾ എഴുന്നേറ്റ് മുന്നോട്ട് നടക്കുന്നത് കണ്ടു. മുഅദ്ദിനായിരിക്കും, എന്ന ഉറപ്പിൽ ബാങ്ക് കാത്തിട്ട് അയാളെ നോക്കി ഇരുന്നു. അയാൾ അപ്പുറത്തെ റൂമിൽ പോയി ഒരു സ്വിച്ച് ഓണാക്കി സീറ്റിൽ വന്നിരുന്നു. ബാങ്ക് മുഴങ്ങി.
അവിടങ്ങളിൽ ബാങ്ക് ഇങ്ങനെ സിഡിയിൽ പ്ലേ ചെയ്യുകയാണ് പതിവെന്ന്.

നിസ്കാര സമയമായപ്പോഴേക്കും ഗ്രൂപ്പിലുള്ള പലരും പള്ളിയിലെത്തിയിരുന്നു.
നമസ്കാരം കഴിഞ്ഞ്  വീണ്ടും ഹോട്ടലിലെത്തി.
ബ്രേക്ക് ഫാസ്റ്റ് റെഡിയായോ എന്നൊക്കെ ഒന്നു ചുറ്റി നോക്കി . വീണ്ടും റൂമിൽ കയറി സമീറുമൊത്ത് ഭക്ഷണം കഴിക്കാൻ ഇറങ്ങി.
ഇവിടത്തെ റെസ്റ്റോറന്റിൽ  ഏഷ്യൻ യൂറോപ്യൻ വിവേചനം ഇല്ല. എല്ലാർക്കും ഒരേ ഫുഡ് കൗണ്ടറും ഇരിക്കാനുള്ള ഏരിയയും.  നല്ല ഭക്ഷണം. ഓരോ ഐറ്റവും പരിശോധിച്ചു കഴിച്ചു. ഓംലെറ്റ് നാട്ടിൽ വെച്ച് വല്ലാതെ കഴിക്കാറില്ല. പക്ഷേ സമീർ ലൈവായി ഓംലെറ്റ് അടിപ്പിച്ച് കൊണ്ടുവന്നതു കണ്ടു. സൈത്തൂൻ കായ്കളും മറ്റും ചേർത്ത ഓംലെറ്റ്. കൊതി തോന്നിയപ്പോൾ ഞാൻ അതും ഒന്ന് ലൈവാക്കി കഴിച്ചു.

ഏഴു മണിക്ക് യാത്ര  എന്ന മാനേജർ ഷാഫിയുടെ നിർദ്ദേശം കൃത്യമായി പാലിച്ച് സമയത്തിന് ബസ്സിൽ എല്ലാവരും കയറാറുണ്ട്. പതിവിന് വിപരീതമായി അന്ന് 8:00 മണിക്കാണ് ഹോട്ടലിൽ നിന്ന് ചെക്കൗട്ട് ചെയ്തത്. ഞങ്ങൾ ജോർദ്ദാൻ വിട്ട് അന്ന് ഇസ്രയേലിലേക്ക് പോകുകയാണ്. അന്ന് കാഴ്ച കാണാനുള്ള ഇറങ്ങലുകൾ കുറവാണ്. അതുകൊണ്ട്  *തോബാണ് ( അറബി വേഷം)* ഞാൻ ധരിച്ചിരുന്നത്. ഇസ്രായേലിലേക്ക് കടക്കാനുള്ള ചെക്ക്പോസ്റ്റിൽ എത്തുമ്പോ തോബു പറ്റൂല്ല, പ്രശ്നാവും എന്ന് മാനേജർ ഷാഫി പറഞ്ഞു.

*ജോർദ്ദാനിലെ നിർമ്മാണമേഖലകൾ രാവിലെ ഒൻപതു മണിക്ക് തന്നെ ആരംഭിക്കും. ജനസംഖ്യയിൽ 80% സ്വദേശികളും 20% സുഡാൻ, ഫലസ്തീൻ, ഇറാഖ്, സിറിയ, യമൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും വന്ന അഭയാർത്ഥികളുമാണ്. തൊഴിലില്ലായ്മ രൂക്ഷമാണ്. 35% തൊഴിൽ രഹിതരാണ് ജോർദാനിൽ. അമ്മാനിൽ ജീവിക്കണമെങ്കിൽ ഒരു മാസം കുറഞ്ഞത് 500 ഡോളറെങ്കിലും വേണം. ജീവിതച്ചെലവ് കൂടികൂടി വരുന്ന നഗരമാണിത്. ഒരു കിലോ ബീഫിന് അമ്മാനിൽ 20 ഡോളറും ഗ്രാമങ്ങളിൽ 10 ഡോളറുമാണ്.*

_ഇന്ന് ആദ്യം സന്ദർശിച്ചത് പ്രവാചകശിഷ്യരിൽ പ്രധാനിയായ_
 *അബ്ദുറഹ്മാൻ ബ്നു ഔഫ്* _ക്ലാസ് നടത്തിയ സ്ഥലമാണ്._
*അബ്ദുറഹ്മാൻ ബ്നു ഔഫ്*
➖➖➖➖➖➖➖➖➖
*പ്രവാചക ശിഷ്യരിൽ പ്രധാനിയും ധാരാളം സമ്പത്തിന്റെ ഉടമയുമായിരുന്നു അബ്ദുറഹിമാനുബ്നു ഔഫ്. മുസ്ലിമാകുന്നതിന്ന് മുൻപ് അബൂജഹലിന്റെ ഉറ്റമിത്രമായിരുന്നു. പല യുദ്ധസന്ദർഭങ്ങളിലും അദ്ദേഹത്തിന്റെ സ്വത്താണ് , ഇസ്ലാമിന് സഹായകമായി മാറിയത്. അല്ലാഹു നൽകിയ സ്വത്തും അനുഗ്രഹങ്ങളും കർമങ്ങൾക്കുള്ള പ്രതിഫലമാണോ എന്ന ഭയത്താൽ, സ്വർഗ്ഗം കാംക്ഷിച്ചു കൊണ്ട് സ്വത്തുക്കളേറെയും ദാനം ചെയ്ത ഭക്തനാണ് അദ്ദേഹം.*

തുടർന്ന്  , മൂസാ നബിയുടെ  ശിഷ്യനായ *യൂശ്അ ബിന്നൂൻ(അ)*
പ്രവാചകരായ *ഷുഹൈബ്* എന്നിവരുടെയും ശവകുടീരങ്ങൾ കൂടി സന്ദർശിച്ചു.

*യുശ്അ ബിന്നൂൻ:*
➖➖➖➖➖➖➖➖
 *മൂസാനബിയുടെ ശിഷ്യനും , മൂസാ നബിയുടെയും ഹാറൂൻ നബിയുടേയും വഫാത്തിനു ശേഷം ഇസ്രായേല്യരുടെ നേതൃത്വം ഏറ്റെടുത്ത ഖലീഫയുമായിരുന്നു യുശ്അ ബിന്നൂൻ.  മൂസാനബിയുടെ നേതൃത്വത്തിൽ ചെങ്കടൽ കടന്ന ഇസ്രാഈൽ ജനത ഫലസ്തീൻ കീഴടക്കി , അവിടെ പ്രവേശിച്ചത് യുശ്അ ബിന്നൂൻ ഖലീഫയുടെ നേതൃത്വത്തിലായിരുന്നു.*

*ശുഐബ് നബി:*
➖➖➖➖➖➖➖➖➖
*മൂസാ നബിയുടെ സമകാലികനായി മദിയൻ എന്ന സ്ഥലത്തുണ്ടായിരുന്ന പ്രവാചകനാണ് ശുഐബ് ( അ ). ഒരു ഖിബ്ത്തിയെ വധിച്ചു പോയപ്പോൾ രാജ്യം വിട്ടുപോയ മൂസാ (അ) എത്തിയത് ശുഐബ് നബിയുടെ അടുത്താണ്. ശുഐബ് നബിയുടെ മകളെയാണ് മൂസാനബി കല്യാണം കഴിച്ചത് എന്നും അറിയപ്പെടുന്നു.*

നിർദിഷ്ട ജോർദ്ദാൻവാലി പദ്ധതികൾക്കു സമീപത്തുകൂടിയാണ് ബസ്സ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.

ഏകദേശം പതിനൊന്ന് മണിയോടു കൂടി *ചാവുകടലിന്റെ (dead sea)* തീരത്തെത്തി. അമ്മാൻ റിസോർട്ടിൽ കൂടിയാണ് ചാവുകടലിൽ പ്രവേശിച്ചത്. ജോർദാനിൽ ചാവുകടലിൽ ഇറങ്ങണമെങ്കിൽ ഇങ്ങനെയുള്ള റിസോർട്ടിൽ കൂടി മാത്രമേ സാധിക്കുകയുള്ളൂ.അത് ചെലവുള്ള കാര്യവുമാണ്, ഇസ്രയേലിലാണെങ്കിൽ സൗജന്യവുമാണ്. അമ്മാനിൽ നിന്നും ഏകദേശം 55 കിലോമീറ്റർ സഞ്ചരിച്ചാണ് ചാവുകടലിൽ എത്തിയത്. *ഡെഡ്സീ* എന്ന് ഇംഗ്ലീഷിലും, *ബഹർ മൗത്ത്* എന്ന് അറബിയിലും, *ചാവുകടൽ* എന്ന് മലയാളത്തിലും ഇതിന് പേര് പറയുന്നു. ഇത് ജോർദ്ദാനിലും ഇസ്രയേലിലുമായി വിഭജിച്ചു കിടക്കുന്നു. ചാവുകടലിൽ എത്തുന്നതിന് ഉദ്ദേശം 30 കിലോമീറ്റർ മുമ്പ് തന്നെ താഴോട്ടുള്ള ഇറക്കമാണ്. അതു കഴിഞ്ഞ് ഒരു 15 കിലോമീറ്റർ കഴിഞ്ഞാൽ ഭൂമി 'സീലെവലിൽ ' (sea level-സമുദ്രനിരപ്പ്) ആണെന്ന ബോർഡ് കാണാം. പിന്നീടുള്ള യാത്ര സമുദ്രനിരപ്പിൽ നിന്നും താഴേക്കായിരുന്നു. പക്ഷെ ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ ചാവു തടാക സ്ഥലത്തേക്ക് കടൽവെള്ളം കയറുന്നില്ല.

*ചാവുകടലിന് 55 കിലോമീറ്റർ നീളവും 15 കിലോമീറ്റർ വീതിയും 300 മീറ്റർ താഴ്ചയുമുണ്ട്. മറ്റൊരു സമുദ്രവുമായും ചാവുകടലിന് ബന്ധമില്ല. ഇതിലെ വെള്ളം എങ്ങോട്ടും ഒഴുകി പോകുന്നില്ല. അതുകൊണ്ട് തന്നെ ഇതിന് ഒരു തടാകത്തിന്റെ സ്വഭാവമാണുള്ളത്. വെള്ളം ഉപ്പുരസമായതിനാൽ കടൽ എന്ന് വിളിക്കുന്നു എന്നു മാത്രം. ലോകത്തിലെ തന്നെ ഏക ലവണാംശം കൂടിയ കടലാണിത്. ഈ കടലിലെ ഉപ്പിന്റെ അളവ് സാധാരണ കടലിൽ നിന്നും ഒൻപത് ഇരട്ടി കൂടുതലാണ്. വെള്ളത്തിന് സാന്ദ്രത കൂടുതലായതിനാൽ മുങ്ങിപ്പോകാതെ അനായാസം ഇതിന്റെ മുകളിൽ കിടക്കാൻ കഴിയും. മനുഷ്യന്റെ ഭാരം ഈ കടൽ ജലത്തേക്കാൾ കുറയുന്നതു കൊണ്ടാണ് വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ സാധിക്കുന്നത്.*

_സമുദ്രനിരപ്പിൽ നിന്നും 1300 അടി താഴെയാണ് ചാവുകടൽ സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും താഴ്ന്ന പ്രദേശമാണിത്. ദൗർഭാഗ്യകരമെന്ന് പറയട്ടെ ചാവുകടൽ ദിനം കഴിയുന്തോറും മരിച്ച് കൊണ്ടിരിക്കുകയാണ്. ജോർദ്ദാൻ നദിയിൽ നിന്നും ഒഴുകി വരുന്ന ജലമാണ് ഇതിന്റെ ഇപ്പോഴുള്ള നിലനിൽപ്പിന്നാധാരം. ചാവുകടലിൽ നിന്നും വെള്ളം പുറത്തേക്ക് ഒഴുകി പോകാനുള്ള കൈവഴികളൊന്നുമില്ല. വെള്ളം ഇവിടെ കെട്ടി കിടന്നു ബാഷ്പീകരിച്ചു പോകുന്നു. ജീവനുള്ളതിനൊന്നും ഈ ജലത്തിൽ ജീവിക്കുവാൻ സാധിക്കാത്തതു കൊണ്ടാണ് ഇതിനെ *" ചാവുകടൽ "*എന്ന് വിളിക്കുന്നത്._

*ത്വക്ക് - ചർമ്മ രോഗമുള്ളവർ ഈ കടലിൽ കുളിക്കുന്നത് രോഗശമനത്തിന് നല്ലതാണെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു.*

ചാവുകടലിൽ കുളിക്കുന്നതിനാൽ പ്രത്യേകം വസ്ത്രങ്ങൾ കരുതാൻ തലേദിവസം പറഞ്ഞതുകൊണ്ട് എല്ലാവരും സ്വിമ്മിംഗ് ഡ്രസ് കരുതിയിട്ടുണ്ടായിരുന്നു. അമ്മാൻ ബീച്ച് റിസോർട്ടിൽ കടന്നയുടനെ ഒരു സുവനീർ ഷോപ്പ് കാണാം. തിരക്കൊന്നുമില്ലാത്ത ഒരു റിസോർട്ട്. ഡ്രസ്സ് മാറുന്നതിനും മറ്റും അവിടെ പ്രത്യേകം റൂമുകളുണ്ട്. കടലിൽ കുളിക്കുന്നതിന് വേണ്ടി സ്ത്രീജനങ്ങൾ ഒഴികെ മിക്കവരും ഡ്രസ്സ് മാറി വന്നു. ലോഹനിർമ്മിതമായ തൊന്നും ശരീരത്തിൽ ധരിക്കാൻ പാടില്ല. അവയിലൊക്കെ ഈ വെള്ളം പറ്റിയാൽ കളർ മങ്ങുകയോ ദ്രവിച്ചു പോകുകയോ ചെയ്യും. ഈ ജലം വായിലൂടെ അകത്ത് പോകുവാനോ കണ്ണിൽ ആകുവാനോ പാടുള്ളതല്ല. നീന്തുമ്പോൾ കൈകാലുകൾ തുഴയരുതെന്ന് പ്രത്യേകം പറയുന്നുമുണ്ട്. ഇംഗ്ലീഷുകാരൊക്കെ കറുത്ത ടാറു പോലെയുള്ള ചെളി ദേഹത്തെല്ലാം പുരട്ടി കുറച്ച് സമയം വെയിലു കൊണ്ടതിനു ശേഷമാണ് കുളിക്കുന്നത്.

ഏകദേശം ഒരു മണിക്കൂർ സമയം കുളിക്കുവാനായി നൽകിയിട്ടുണ്ട്. വീഡിയോ എടുക്കുന്നതിനിടെ തിരുവനന്തപുരത്തുകാരനായ ഒരാളുടെ ഫോൺ കടലിൽ വീണത് വലിയ വിഷമമുണ്ടാക്കി.
 *വെള്ളം എപ്പോഴും എന്നെ മോഹിപ്പിക്കുമെങ്കിലും നീന്തൽ വലിയ വശമില്ലാത്തതിനാൽ, എപ്പോഴും, വെള്ളം  എന്നെ പേടിപ്പിച്ചു കൊണ്ടിരിക്കും. അതു കൊണ്ട് ചാവുകടലിൽ മുങ്ങിപ്പോവില്ലെന്ന് 100 % ഉറപ്പുണ്ടായിട്ടും വെള്ളത്തിൽ കിടന്നപ്പോൾ ഞാൻ തുഴഞ്ഞു കൊണ്ടേ യിരുന്നു.*

_കടലിൽ കുളിച്ചതിനു ശേഷം ശുദ്ധജലത്തിൽ കുളിക്കുവാനുള്ള സൗകര്യവും ഇവിടെയുണ്ട്. ഞാൻ തോബ് മാറിയിട്ടാണ് കുളിക്കാനുള്ള ഡ്രസ്സ് ഇട്ടത്. അതു മാറ്റി, ഷാഫിയുടെ നിർദ്ദേശം മാനിച്ച് ടീ ഷർട്ടും പാൻറും ധരിച്ചു._
*ഇനി ബോർഡർ ക്രോസിങ്ങാണല്ലോ..*
ഡ്രസ്സ് മാറുന്നതിനു വേണ്ടി പ്രത്യേകം മുറികളുണ്ടെങ്കിലും അവിടെയൊന്നും പോകാൻ മെനക്കെടാതെ തുറസ്സായ സ്ഥലത്ത് നിന്ന് നാടൻ ശൈലിയിൽ തുണി മാറ്റുന്നവരേയും കാണാം. പാശ്ചാത്യ ശൈലിയിലുള്ള റിസോർട്ട് ആയതിനാൽ ആണും പെണ്ണും ഇടകലർന്നാണ് കുളിക്കുന്നതും മറ്റും. *ബിക്കിനി ധരിച്ച സ്ത്രീകളെ ആദ്യമായാണ് ജീവിതത്തിൽ ഇത്രയധികം  കാണുന്നതും.*

*_ദൈവിക കല്പനയ്ക്ക് എതിരായി സ്വവർഗ്ഗ ലൈംഗികതയെന്ന മ്ലേച്ഛമായ പ്രവൃത്തി നടത്തിയ സദൂം എന്ന പട്ടണത്തെ ഒരു ഘോരശബ്ദം ആകാശത്ത് നിന്നും ഇറക്കി ദൈവം നശിപ്പിച്ചതിന്റെ ബാക്കിപത്രമാണ് ഇന്ന് നാം കാണുന്ന ചാവുകടൽ ._*

ലഞ്ച് കഴിഞ്ഞ് അടുത്ത യാത്ര ഇസ്രയേലിലേക്ക് .ഇത്രയും ദിവസമായിട്ട് ആദ്യമായാണ്  പലരും വയറ് നിറയെ സംതൃപ്തിയോടെ ഭക്ഷണം കഴിക്കുന്നത്. *എനിക്കാദ്യം മുതൽ തന്നെ ഭക്ഷണമൊക്കെ നല്ലതായിട്ടാണ് അനുഭവപ്പെട്ടത്. എനിക്ക് അറബിക് ഭക്ഷണങ്ങളാണ് കൂടുതൽ പ്രിയം.* അതുകൊണ്ട് ,സത്യത്തിൽ അന്നത്തെ ഉച്ചഭക്ഷണം എനിക്കത്ര സംതൃപ്തിയൊന്നും തന്നില്ലായിരുന്നു.

ജോർദാൻ വാലിയിലൂടെയാണ് യാത്രയെന്ന് നേരത്തേ സൂചിപ്പിച്ചല്ലോ. ഇത് ജറുസലേം ഹൈവേ കൂടിയാണ്. ഈ പ്രദേശം വളരെയധികം ഫലഭൂയിഷ്ഠമാണെന്ന് കാണുമ്പോൾ തന്നെ മനസ്സിലാക്കാം. വാഴയും, ഈത്തപ്പനകളും ഇവിടെ നിറഞ്ഞു നിൽക്കുന്നു. വാഴകൃഷിയുടെ മഹാലോകം തന്നെ വഴിയിലുടെനീളം കാണാം. കേരളത്തിലെത്തിയെന്ന് ആരോ ബസ്സിൽ നിന്നും കമന്റ് പറയുന്നതും കേൾക്കാം. കൃഷിക്കാർക്കുള്ള പാർപ്പിടങ്ങളും മൃഗങ്ങൾക്കുള്ള സങ്കേതങ്ങളും എവിടേയും കാണാം. ചില സ്ഥലങ്ങളിൽ നിരനിരയായി വീടുകൾ കാണാം. ആടുകളെ മേക്കുന്നവർ നിരവധി.അതിൽ കുട്ടികളും കുറവല്ല.അവർ പൂർവ്വിക പ്രവാചകൻമാരുടെ പാത പിന്തുടരുന്നതുപോലെ തോന്നി. കൃഷി നനയ്ക്കാനുള്ള ചെറിയ തടാകം പോലെയുള്ള കുളങ്ങൾ ചില സ്ഥലങ്ങളിൽ കാണാം. ഭൂമിയിലെ ഏറ്റവും താഴ്ന്ന പ്രദേശം ഫലപുഷ്ടി കൊണ്ട് ജോർദ്ദാനെ സമ്പന്നമാക്കുന്നു.

ശേഷം പ്രവാചക ശിഷ്യരിൽ പ്രധാനിയായിരുന്ന *അബൂഉബൈദത്തുൽജറാഹ്*എന്ന വ്യക്തിയുടേയും,
പിന്നീട് *ദിറാർ ബ്നു അസ്വർ*എന്ന വ്യക്തിയുടെയും ശവകുടീരം കൂടി സന്ദർശിച്ചു.
ഞങ്ങൾക്ക് പോകേണ്ടിയിരുന്നത് പിറന്ന നാട്ടിൽ നിന്നും ഫലസ്തീനികളെ തുരത്തിയോടിച്ച് അധികാരം സ്ഥാപിച്ച ജൂതരാഷ്ട്രമായ ഇസ്രയേലിലേക്കായിരുന്നു. അതിർത്തിയിൽ ഫോട്ടോ എടുക്കരുതെന്ന് കർശന വിലക്കുണ്ടായിരുന്നു. ജോർദ്ദാനിൽ നിന്നും എക്സിറ്റ് അടിക്കാൻ ഞങ്ങൾ ബസ്സിൽ നിന്നിറങ്ങി, ക്യൂവിൽ നിൽക്കുമ്പോഴും ജോർദ്ദാന്റെ ചരിത്ര ഭൂമിക നൽകിയ കൗതുകങ്ങളുടെ ലോകത്ത് തന്നെയായിരുന്നു ഞാൻ. ജോർദ്ദാനിലെ അവസാന നിമിഷങ്ങൾ കടന്നു പോകുമ്പോൾ *ചാവുകടലിനേറെയും, അമ്മാന്റെയും, പെട്രയുടേയും, അസ്ഹാബുൽ കഹഫിന്റേയും നാട്ടിലെ ചരിത്ര സാക്ഷ്യങ്ങൾ മനസ്സിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്നു.*

എക്സിറ്റ് അടിച്ചതിനു ശേഷം ഗൈഡ് ഒഴികെ ബാക്കിയെല്ലാവരും ബസ്സിൽ കയറി.ഗൈഡിന് ജോർദ്ദാൻ അതിർത്തി വരേയേ അനുമതിയുള്ളൂ. ബസ്സിന് ഇസ്രയേൽ ബോർഡർ വരേയും. ഉദ്ദേശം 4:00 മണിയോടു കൂടി കിംഗ് ഹുസൈൻ ബ്രിഡ്ജിനടുത്തുള്ള ജോർദ്ദാൻ ബോർഡറിൽ ഞങ്ങളെത്തിച്ചേർന്നു. അവിടെ കവചിത വാഹനങ്ങളിൽ യന്ത്രത്തോക്കുകളുമായി നിൽക്കുന്ന ഇസ്രയേൽ പട്ടാളത്തെ കണ്ടു. ഒരു പട്ടാളക്കാരൻ വന്നു ഞങ്ങളുടെ എല്ലാവരുടേയും പാസ്പോർട്ട് പരിശോധിച്ചു. ഇരു രാജ്യങ്ങളുടേയും അതിർത്തി , കാവൽ സൈനികരെ കൊണ്ട് സജീവമായിരുന്നു. സൗഹൃദത്തിലാണ് ഇന്ന് ഇരു രാഷ്ട്രമെങ്കിലും അതിർത്തിയിലെ സുരക്ഷ കർശനമാണ്.

*ലോകത്തിന് എന്നും ഭീതി മാത്രം സമ്മാനിക്കുന്ന ഒരു രാജ്യത്ത് നേരിട്ട് പ്രവേശിക്കുകയായിരുന്നു ഞങ്ങൾ. അഞ്ച് പതിറ്റാണ്ടുകളായി ഈ ഭീകരരെപ്പറ്റി ഞാൻ കേൾക്കാനും വായിക്കാനും മനസ്സിലാക്കാനും തുടങ്ങിയിട്ട്. ആ രാജ്യത്തിന്റെ മണ്ണിലാണല്ലോ ഇപ്പോഴുള്ളതെന്ന കാര്യം ഓർത്തപ്പോൾ മനസ്സ് ആകെയൊരു കിടിലം കൊണ്ടു. അതിർത്തിയിൽ തലങ്ങും വിലങ്ങും ജൂത പട്ടാളക്കാരെ കണ്ടു. യന്ത്രത്തോക്കുകൾ കയ്യിലേന്തി അവർ ശത്രുവിനെ പ്രതീക്ഷിച്ചിരിക്കുകയായിരിക്കും.*

 ജോർദ്ദാനിൽ നിന്നും ഞങ്ങളേയും വഹിച്ച് വന്ന ആൽഫ ബസ് (Alpha Bus) ഇതിനകം തിരിച്ച് പോയിരുന്നു.

*ഇസ്രയേൽ വിസ പാസ്പോർട്ടിൽ അടിക്കുന്നത് അപകടമായിരുന്നു. കാരണം, ഇസ്രയേലിന്റെ വല്ല സീലും പാസ്പോർട്ടിൽ പതിഞ്ഞു പോയാൽ അറബി രാജ്യങ്ങളിലേക്കുള്ള സഞ്ചാരത്തിന് പിന്നീടത് തടസ്സമാകും. അതുകൊണ്ട് തന്നെ പ്രത്യേക അനുമതി കാർഡുകളാണ് അതിർത്തിയിൽ നിന്നും സന്ദർശകർക്ക് നൽകുന്നത്.*

_ആൾത്തിരക്ക് തീരെയില്ല എന്ന് പറയാൻ പറ്റിയ സമയത്തായിരുന്നു ഞങ്ങൾ ചെക്ക്പോസ്റ്റിൽ എത്തിയത്.സംശയം തോന്നുന്നവരെ അടിമുടി പരിശോധിക്കുക അവരുടെ ഒരു രീതിയാണ്. തൊപ്പിയും താടിയും പൈജാമയും ധരിച്ച ഞങ്ങളുടെ കൂട്ടത്തിലെ മംഗലാപുരം സ്വദേശിയായ ഒരാളുടെ ലഗ്ഗേജ് അഴിച്ച് തന്നെ പരിശോധിച്ചു. ഞങ്ങളുടെ ഇസ്രയേൽ ബസ്സ് ചെക്ക്പോസ്റ്റിൽ എത്തിയിട്ടില്ലാത്തതിനാൽ എമിഗ്രേഷൻ ക്ലിയറൻസിനു വേണ്ടി കുറച്ച് കൂടി സമയമെടുത്തു. ജോർദ്ദാൻ ഗൈഡ് മുറാദ് ഇതേസമയം മെസ്സഞ്ചറിലൂടെ  എമിഗ്രേഷൻ കിട്ടിയോ എന്ന് സമീറിനോട് തിരക്കുന്നുണ്ടായിരുന്നു. കൗണ്ടറുകളിൽ ഓഫീസർമാരായി വനിതകളാണ് കൂടുതലും. വ്യത്തിയും വെടിപ്പുമുള്ള ചെക്ക്പോസ്റ്റിലെ ടൂറിസ്റ്റ് ലോഞ്ചിൽ വെച്ച് നേരത്തേ കരുതിയ കുറച്ച് ഭക്ഷണമൊക്കെ കഴിച്ച് താൽകാലികമായി ഉണ്ടായിരുന്ന വിശപ്പടക്കി._

ബസ്സ് വന്നെന്ന വിവരത്തെ തുടർന്ന് ഞങ്ങളെല്ലാവരും മാനേജർ ഷാഫിയുടെ നിർദേശപ്രകാരം മൂന്ന് കൗണ്ടറുകളുടെ മുന്നിലായി ക്യൂ നിന്നു. പാസ്പോർട്ടുകൾ പരിശോധനയ്ക്ക് വിധേയമാക്കി. കഴിഞ്ഞ പ്രാവശ്യത്തെ അവസ്ഥകൾ മുമ്പ് ക്ലാസിൽ പറഞ്ഞിരുന്നത് കൊണ്ട് തെല്ല് ഭയത്തോടും ഉത്കണ്ഠയോടെയുമാണ് ക്യൂവിൽ നിന്നത്. ഗ്രൂപ്പിലെ നാല്പത് വയസ്സ് തികയാത്ത ഏഴു പേരൊഴികെ ബാക്കിയെല്ലാവർക്കും എമിഗ്രേഷൻ ക്ലിയറൻസ് കിട്ടി.

*അങ്ങിനെ  ലോകം എന്നെ ത്രീവ്രവാദിയല്ലാ എന്ന് അംഗീകരിച്ചു. കാരണം ഇസ്റേയലിലേക്ക് കയറാൻ പെർമിഷൻ കിട്ടി*

 എന്റെ റൂം മേറ്റ് സമീറും , മാനേജർ ഷാഫിയും അമീർ സഗീർ മൗലവിയും ഉൾപ്പടെ 7 പേർക്കാണ് ക്ലിയറൻസ് കിട്ടാതെ കാത്തു നിൽക്കേണ്ടി വന്നത്. എന്തിനേയും ഏതിനേയും അവർ സംശയദൃഷ്ടിയോടു കൂടി മാത്രമേ നോക്കി കാണൂ. സമീറിന്റെ ഈമെയിൽ ഐഡി gurabah916@gmail.com എന്നാണ്. അതിനെക്കുറിച്ച് കുറച്ച് ചോദ്യങ്ങൾ ചോദിച്ചു എങ്കിലും അധികം ബുദ്ധിമുട്ടിച്ചില്ല എന്ന് സമീർ പറഞ്ഞു.

*ലോഞ്ചിലേക്ക് കിടക്കുമ്പോൾ എന്റെ തലയിൽ വെച്ചിരുന്ന സ്റ്റീൽ ഹെയർബാന്റുകാരണം വിസിലടിച്ചു. തൊപ്പിയും ഹെയർ ബാൻറും ഊരിമാറ്റിയ ശേഷമാണ് കടന്നു പോന്നത്.*

അനുമതി ലഭിച്ചവർ ഓരോരുത്തരായി ബസ്സിലേക്ക് നീങ്ങി.ഏഴു പേരുടെ പാസ്പോർട്ടുകൾ ലോകത്താകമാനമുളള ഭീകരവിരുദ്ധ ഏജൻസികൾക്ക് അയച്ചുകൊടുത്ത് ഭീകരരല്ല എന്ന് ഉറപ്പു വരുത്താൻ അല്പം സമയമെടുത്തു. ഏകദേശം 7:30 മണിയോടു കൂടി അവസാനത്തെ വ്യക്തിയുടേയും പാസ്പോർട്ട് തിരികെ കിട്ടി. ലഗ്ഗേജ് ഡിക്കിയിൽ കയറ്റി ജറുസലേം ഗോൾഡ് ടൂർസ് എന്ന ബസ്സിൽ സ്ഥാനം പിടിച്ചു. *ഞങ്ങളെല്ലാവരും ഇപ്പോൾ ഇസ്രയേലിന്റെ മണ്ണിലാണുള്ളത്. ഒരുപാട് പറഞ്ഞുകേട്ട, വായിച്ചറിഞ്ഞ, മനസ്സിലാക്കിയ, പേടിപ്പെടുത്തുന്നതെന്ന് കേട്ടറിഞ്ഞ ഇസ്രയേലിലേക്കുള്ള സഞ്ചാരം ആരംഭിക്കുകയായിരുന്നു.* പുതുതായി വന്ന ഗൈഡ് അഹമ്മദിനെയും അയാളുടെ ശിഷ്യൻ ഡ്രൈവറേയും പരിചയപ്പെട്ടു. *ബെതലഹേമി*ലേക്കായിരുന്നു ഞങ്ങളുടെ ആദ്യ യാത്ര. അതെ, ജീസസ് ക്രൈസ്റ്റ് ജനിച്ച പൗരാണിക നഗരമായ *ബെത്ലഹേമിലെത്തി.*

ഞങ്ങൾ 2 പേരും മഗ്രിബും ഇശായും നമസ്ക്കരിച്ചു. ഭക്ഷണം കഴിക്കാൻ ഡൈനിങ്ങ് ഹാളിൽ കയറി നല്ല സൂപ്പർ ബൊഫെ... ഇവിടെ ഹാളിൽ കേരളത്തിൽ നിന്നുള്ള ക്രിസ്ത്യൻ ഗ്രൂപ്പും ഉണ്ടായിരുന്നു. അതിലെ സ്ത്രീകളും പുരുഷൻമാരും ഒരേ പോലത്തെ ടിഷർട്ടും തൊപ്പിയും ധരിച്ചിട്ടായിരുന്നു ഉണ്ടായിരുന്നത്. ഭക്ഷണം നല്ല വണ്ണം കഴിച്ച് റൂമിലേക്ക് കയറി, കുറച്ച് തോണ്ടി ഉറങ്ങാൻ തയ്യാറെടുത്തു, ഭയങ്കര സ്പോഞ്ചുള്ള ബെഡ്ഡായതു കൊണ്ട് ബ്ളാങ്കറ്റ് വിരിച്ച് താഴെ കിടന്നു.

നാളെ രാവിലെ പലസ്തീനിലെ പള്ളിയിൽ സുബഹി നമസ്ക്കാരത്തിൽ പങ്കെടുക്കണം എന്ന നിയ്യത്തിൽ പ്രാർത്ഥന ചൊല്ലി ഉറങ്ങാൻ കിടന്നു.

*സമീർ ഇന്നധികം വാട്സ്ആപ്പിൽ തോണ്ടിയത് കണ്ടില്ല. പ്രിയതമയുമായി എന്തെങ്കിലും പറഞ്ഞ് ഉടക്കിയോ എന്നറിയില്ല....*🤣🤣🤣