മദ്റസ വിട്ട് വീട്ടിലെത്തിയ മകൻ ഉപ്പയോട് പറഞ്ഞു.
''ഉപ്പാ ഞാൻ മലക്ക് നടന്ന് പോകുന്നത് കണ്ടു.
''നേരാണോടാ മോനേ..!!'' കുട്ടി പറഞ്ഞു തീരുമ്പോഴേക്ക് ഉപ്പയുടെ ചോദ്യം.
''അതെയുപ്പാ..
മദ്റസ വിട്ടു വരുമ്പോഴാ കണ്ടത്''
ഉപ്പ ഫോണിൽ കിട്ടിയവരെയൊക്കെ വിളിച്ചു പറഞ്ഞു.
''ൻെറ മോൻ സുലൈമാൻ മലക്കിനെ കണ്ടു''
കേട്ടവർ കേട്ടവർ സുലൈമാന്റെ വീട്ടിലേക്കോടിയെത്തി.
മലക്കിനെ കണ്ട സുലൈമാനെ ഒരു നോക്ക് കാണാനും കൈ മുത്താനും വീട്ടിൽ തിക്കും തിരക്കുമായി.
സുലൈമാന്റെ പോക്കറ്റ് നിറഞ്ഞപ്പോൾ മുറ്റത്ത് വലിയ ബക്കറ്റുകൾ നിരന്നു.
ആളുകൾ കാണിക്കയായി പണം അതിലിട്ടു. മലക്കിനെ കണ്ട സുലൈമാനെ കണ്ടവരും മുത്തിയവരും ആത്മ നിർവൃതിയോടെ നിന്നു.
സമയം അസർ കഴിഞ്ഞു. നമസ്കാരം കഴിഞ്ഞ് പളളിയിലെ മൗലവിയും സുലൈമാനെ കാണാൻ വീട്ടിലെത്തി.
അദ്ദേഹം സുലൈമാനോട് സലാം പറഞ്ഞു.
എന്നിട്ടവനോട് ചോദിച്ചു.
''മലക്ക് പോകുന്നത് മോൻ ശരിക്കും കണ്ടോ?''
''അതെ, മലക്ക് പോകുന്നത് ഞാൻ കണ്ടതാ''
''സത്യമാണോ?''
''സത്യം''
''എങ്ങനെയാ കണ്ടത്?''
''കഴുത്തിൽ ഒരു മാലയുണ്ട്. തലയിൽ തുണി കൊണ്ടുളള വലിയൊരു ഭാണ്ഢമുണ്ട്. കറുത്ത മുണ്ടാണ് ഉടുത്തത്. 'സാമിയേ അയ്യപ്പോ അയ്യപ്പോ സാമിയേ..'ന്ന് വിളിച്ചു പറയുന്നുണ്ട്''
സുലൈമാൻെറ മറുപടി കേട്ട് മുത്താൻ വന്നവർ അന്തം വിട്ട് വിരൽ മൂക്കത്ത് വെക്കണോ മൂക്കിലിടണോ എന്ന് ശങ്കിച്ചു.
നിമിഷങ്ങൾ കൊണ്ട് വീട് ശൂന്യം.
സുലൈമാന്റെ ഉപ്പ വീടിനുള്ളില്‍ പോയി.ഒളിച്ചിരുന്നു.
സുലൈമാൻ കളവൊന്നും പറഞ്ഞിട്ടില്ല. മലക്ക് പോകുന്നത് കണ്ടൂന്നാണ് പറഞ്ഞത്.🤭😜🥴🏃♀️🏃♀️