2012, ഒക്‌ടോബർ 14, ഞായറാഴ്‌ച

മോഷണം പോയ ലാപ്ടോപ്പ് എങ്ങനെ കണ്ടെത്താം..?



നമ്മളില്‍ പലരുടെയും ലാപ്ടോപ്പ് ബസില്‍ വെച്ചോ ട്രെയിനില്‍ വെച്ചോ മോഷണം പോവാന്‍ ഉള്ള ചാന്‍സ് വളരെയധികമാണ്. കാരണം ലാപ്ടോപ്പ് ഒക്കെ ബസിന്‍റെ ബര്‍ത്തില്‍ വെച്ച് കൂര്‍ക്കം വലിച്ചുറങ്ങാര്‍ ആണല്ലോ പലരും ചെയ്യാറ്. അതിനിടയില്‍ എന്ത് സംഭവിച്ചാലും നമ്മളില്‍ പലരും അറിയില്ല. അങ്ങിനെ ലാപ്ടോപ്പ് കളവു പോയാല്‍ അത് 

കണ്ടെത്തുവാന്‍ വല്ല മാര്‍ഗവും ഉണ്ടോ....? നമുക്ക് നോക്കാം.

കമ്പ്യൂട്ടറുകള്‍ക്കെല്ലാം ഒരു തിരിച്ചറിയല്‍ നമ്പര്‍ ഉണ്ട്. ഇതിനെ മാക്‌ ഐഡി എന്നാണ് പറയുക. മാക്‌ ഐഡി അറിയുന്നതിന് സ്റ്റാര്‍ട്ട്‌ മെനുവില്‍ RUN എന്ന് ടൈപ്പ് ചെയ്യുക. തുടര്‍ന്ന് റണ്‍ വിന്‍ഡോയില്‍ CMD എന്ന് ടൈപ്പ് ചെയ്യുക. തുടര്‍ന്ന് എത്തുന്ന പേജില്‍ ipconfig /all എന്ന് ടൈപ്പ് ചെയ്യുക. തുടര്‍ന്ന് എന്റര്‍ കീ അമര്‍ത്തുക. തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ നിന്നും മാക്‌ ഐഡി കണ്ടെത്താം. mac id എന്നോ physical address എന്നോ ഉള്ള നമ്പര്‍ ആണ് എടുക്കേണ്ടത്. ഈ നമ്പര്‍ എഴുതി സൂക്ഷിച്ചു വെക്കേണ്ടതാണ്.

ലാപ്ടോപ് മോഷണം പോയാല്‍ ഈ സൈറ്റ് എടുക്കുക. http://preyproject.com/ ഇതില്‍ മാക്‌ ഐഡി ഉപയോഗിച്ച് ഫ്രീ ആയി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. മോഷണം പോയ ലാപ്ടോപ് എപ്പോഴെന്കിലും ഇന്റര്‍നെറ്റുമായി കണക്ട് ചെയ്താല്‍ അതിന്റെ ഐ പി അഡ്രസ്‌ അറിയാന്‍ കഴിയുന്നതാണ്.

2012, ഒക്‌ടോബർ 8, തിങ്കളാഴ്‌ച

2012, ഒക്‌ടോബർ 7, ഞായറാഴ്‌ച

2012, ഒക്‌ടോബർ 3, ബുധനാഴ്‌ച

ജിന്ന്: ആരാണ് ആശയക്കുഴപ്പം ഉണ്ടാക്കുന്നത്?

ജിന്ന്: ആരാണ് ആശയക്കുഴപ്പം ഉണ്ടാക്കുന്നത്? 
ധാരാളമാളുകള്‍, പുറമെക്ക് സത്ത കാണാന്‍ കഴിയാത്ത ഒരിനം സൃഷ്ടിയെ സംബന്ധിച്ച് സംസാരിക്കുന്നുണ്ട്. ദൃശ്യമല്ലെങ്കിലും അവയെ അടയാളങ്ങളും പ്രവര്‍ത്തനങ്ങളും വഴി തിരിച്ചറിയാനാവുമെന്നും മനുഷ്യരുടെ ജീവിതത്തിന്റെ നാനാ മേഖലകളില്‍ അവക്കിടപെടാനാവുമെന്നും മനുഷ്യരൂപം സ്വീകരിക്കാനും അദൃശ്യ വിവരങ്ങള്‍ ലഭ്യമാക്കാനും മനുഷ്യരെ പോലെ സംസാരിക്കാനും ചലിക്കാനും കഴിയുമെന്നും വിശ്വസിക്കപ്പെടുന്നു. മനുഷ്യര്‍ ഉദ്ദേശിക്കുമ്പോഴെല്ലാം അവരെ ഹാജരാക്കാനും അവരിലൂടെ നമ്മുടെ ആവശ്യങ്ങള്‍ നിവൃത്തിക്കാനും സഹായകമായ പ്രാര്‍ഥനകളും മന്ത്രങ്ങളും ഉണ്ടത്രെ. ഇത്തരം സൃഷ്ടികള്‍ 'ജിന്ന്' എന്ന പേരില്‍ അറിയപ്പെടുന്നു.
അതേസമയം, ലോകത്ത് മനുഷ്യരല്ലാതെ ചിന്തിക്കുകയോ സംസാരിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്ന മറ്റൊരു സൃഷ്ടിയുമില്ലെന്നാണ് ചിലരുടെ വാദം. ഈ രണ്ട് വീക്ഷണങ്ങളും ആത്മീയ-ഭൗതിക വിഷയകമായി പൗരാണിക കാലം മുതലേ നിലവിലുള്ളതാണ്. 
വേദഗ്രന്ഥങ്ങള്‍
ജിന്നിനെയും ഭൗതികാതീത സൃഷ്ടികളെയും സംബന്ധിച്ച് വേദഗ്രന്ഥങ്ങള്‍ മധ്യമ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അത്തരമൊരു വര്‍ഗത്തിന്റെ അസ്തിത്വത്തെയും അവയുടെ സത്താ സവിശേഷതകളെയും അംഗീകരിക്കുന്ന വേദഗ്രന്ഥങ്ങള്‍ പക്ഷേ, മനുഷ്യര്‍ അവര്‍ക്ക് ചാര്‍ത്തി കൊടുത്ത അതിശയോക്തിപരായ വര്‍ണനകള്‍ നിരാകരിക്കുന്നു.
ലോകത്ത് അരൂപികളും യാഥാര്‍ഥ്യം അജ്ഞാതവുമായ മനുഷ്യേതര സൃഷ്ടികളുണ്ടെന്ന് വേദഗ്രന്ഥങ്ങള്‍ അവിതര്‍ക്കിതമായിത്തന്നെ പറഞ്ഞിട്ടുണ്ട്. ഇത്തരം സൃഷ്ടികളെ പ്രത്യേക ശീര്‍ഷകങ്ങളില്‍ വര്‍ഗീകരിച്ചതും കാണാം. ഇവയിലൊന്നാണ് മലക്കുകള്‍. ഇസ്‌ലാമികാദര്‍ശത്തിന്റെ അഭിവാജ്യ ഘടകമാണ് മലക്കുകളിലുള്ള വിശ്വാസം. മലക്കുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ച വേദഗ്രന്ഥങ്ങള്‍ അവര്‍ ദൈവാനുസരണത്തില്‍ വ്യാപൃതരാണെന്ന് പ്രഖ്യാപിക്കുന്നു. ''അല്ലാഹു അവരോട് എന്താണോ കല്‍പിച്ചത് അതവര്‍ ധിക്കരിക്കുന്നില്ല. തങ്ങള്‍ അനുശാസിക്കപ്പെടുന്നതെന്തോ അതവര്‍ പ്രവര്‍ത്തിക്കുന്നു'' (അത്തഹ്‌രീം 6).
മനുഷ്യരോടു ചേര്‍ത്തുപറഞ്ഞ മറ്റൊരു സൃഷ്ടിയാണ് ജിന്ന്. മനുഷ്യരെയും ജിന്നുകളെയും ഒന്നിച്ചു പരാമര്‍ശിക്കുമ്പോള്‍ ഖുര്‍ആന്‍ 'അസ്സഖലൈന്‍' എന്നാണ് പ്രയോഗിക്കുന്നത്. ഉത്തരവാദിത്വം, രക്ഷാശിക്ഷകള്‍, പരിണാമം എന്നിവയിലെല്ലാം മനുഷ്യരുടെയും ജിന്നിന്റെയും ഭാഗഭാഗിത്വം സംബന്ധിച്ച് ഖുര്‍ആന്‍ പറയുന്നു: ''ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, എന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരികയും ഈ ദിവസത്തെ- ഉയിര്‍ത്തെഴുന്നേല്‍പ് ദിനം- അഭിമുഖീകരിക്കേണ്ടിവരുമെന്ന് നിങ്ങള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തുകൊണ്ട് നിങ്ങളില്‍ നിന്നു തന്നെയുള്ള ദൂതന്മാര്‍ നിങ്ങളുടെ അടുക്കല്‍ വരികയുണ്ടായില്ലേ?'' (അല്‍അന്‍ആം 130). ''ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശങ്ങളുടെയും ഭൂമിയുടെയും മേഖലകളില്‍ നിന്നു പുറത്തു കടന്നുപോകാന്‍ നിങ്ങള്‍ക്ക് സാധിക്കുന്ന പക്ഷം നിങ്ങള്‍ കടന്നു പോയ്‌കൊള്ളുക. ഒരധികാരം ലഭിച്ചിട്ടല്ലാതെ നിങ്ങള്‍ക്ക് കടന്നുപോകാനാവുകയില്ല'' (അര്‍റഹ്മാന്‍ 33).
''ഹേ, ഭാരിച്ച രണ്ട് സമൂഹങ്ങളേ, (ജിന്നുകള്‍, മനുഷ്യര്‍) നിങ്ങളുടെ കാര്യത്തിനായി നാം 'ഒഴിഞ്ഞിരിക്കുന്ന'താണ്'' (അര്‍റഹ്മാന്‍ 31). ''അവരെയെല്ലാം അവന്‍ (അല്ലാഹു) ഒരുമിച്ചുകൂട്ടുന്ന ദിവസം (ജിന്നുകളോട് അവന്‍ പറയും): ജിന്നുകളുടെ സമൂഹമേ, മനുഷ്യരില്‍നിന്ന് ധാരാളം പേരെ നിങ്ങള്‍ പിഴപ്പിച്ചിട്ടുണ്ട്. മനുഷ്യരില്‍നിന്നുള്ള അവരുടെ ഉറ്റ മിത്രങ്ങള്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങളില്‍ ചിലര്‍ മറ്റു ചിലരെ കൊണ്ട് സുഖമനുഭവിക്കുകയുണ്ടായി. നീ ഞങ്ങള്‍ക്ക് നിശ്ചയിച്ച അവധിയില്‍ ഞങ്ങളിതാ എത്തിയിരിക്കുന്നു. അവന്‍ പറയും: നരകമാണ് നിങ്ങളുടെ പാര്‍പ്പിടം. അല്ലാഹു ഉദ്ദേശിച്ച സമയം ഒഴികെ നിങ്ങള്‍ അതില്‍ ശാശ്വതവാസികളായിരിക്കും. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് യുക്തിമാനും സര്‍വജ്ഞനുമാകുന്നു'' (അല്‍അന്‍ആം 128).
ജിന്നുകളുടെ അസ്തിത്വവും സാന്നിധ്യവും ഖുര്‍ആന്‍ ഉള്‍പ്പെടെയുള്ള വേദഗ്രന്ഥങ്ങള്‍ അംഗീകരിച്ചിരിക്കെ അത് നിഷേധിക്കുന്നത് അല്ലാഹുവിന്റെ പ്രഖ്യാപനത്തെ നിഷേധിക്കലും തള്ളിക്കളയലുമാണ്. ജിന്നുകളുണ്ടെന്ന് വിശ്വസിക്കാത്തയാള്‍ ഖുര്‍ആന്റെ നിഷേധിയാവും. ജിന്ന് വിഷയകമായ ഖുര്‍ആനിക പരമാര്‍ശങ്ങളെ നിഷേധിക്കുന്നത് വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കലാണ്. പദങ്ങളില്‍ നിക്ഷിപ്തമായ ആശയങ്ങളെ അവയില്‍നിന്ന് ഉരിഞ്ഞുകളയലാവും. 'മനുഷ്യന്‍, ജിന്ന്' എന്ന ദ്വന്ദങ്ങളെ അടര്‍ത്തിമാറ്റലാവും. പഞ്ചേന്ദ്രിയാനുഭവങ്ങള്‍ക്കതീതമായ എല്ലാറ്റിനെയും തള്ളിപ്പറയലാവും.
ആയതിനാല്‍, ജിന്നുകളുടെ അസ്തിത്വം സംബന്ധിച്ച് സംശയത്തിനടിസ്ഥാനമില്ല. അവരുടെ ഉത്തരവാദിത്വം, ശിക്ഷ, ഖുര്‍ആന്‍ ശ്രവണം, ഗ്രഹണം മുതലായവയെ സംബന്ധിച്ചും സന്ദേഹത്തിന് സ്ഥാനമില്ല. ഇവയെല്ലാം അവിതര്‍ക്കിതമായ ഖുര്‍ആനിക സത്യമത്രെ.
ഖുര്‍ആന്റെ ദൃഷ്ടിയില്‍ ജിന്നുകളും മനുഷ്യരും തമ്മിലെ ബന്ധം
ജിന്നുകളുടെ അസ്തിത്വം സ്ഥാപിക്കുന്ന ഖുര്‍ആന്‍ അവരും മനുഷ്യരും തമ്മിലെ ബന്ധം കൃത്യമായി നിര്‍ണയിച്ചിട്ടുണ്ട്. മനുഷ്യര്‍ മനുഷ്യരെയെന്ന പോലെ, ജിന്നുകള്‍ക്ക് മനുഷ്യരെ ദുര്‍ബോധനം ചെയ്യാനും കാര്യങ്ങള്‍ അലങ്കാരചമല്‍ക്കാരങ്ങളോടെ അവതരിപ്പിക്കാനും കഴിയും. ഇതിനപ്പുറം മനുഷ്യരെ സ്വാധീനിക്കാന്‍ ജിന്നുകള്‍ക്ക് കഴിയുമെന്ന് ഖുര്‍ആന്‍ പറയുന്നില്ല. 'മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തി പിന്മാറിക്കളയുന്ന, മനുഷ്യരിലും ജിന്നുകളിലും പെട്ട ദുര്‍ബോധകരെക്കൊണ്ടുള്ള കെടുതിയില്‍നിന്ന് (ഞാന്‍ ശരണം തേടുന്നു)' (അന്നാസ് 4-6). ഖുര്‍ആന്റെ ഖണ്ഡിത നിലപാടനുസരിച്ച് ജിന്നു വര്‍ഗത്തില്‍ പെട്ട പിശാച് പറയുന്നതായി ഖുര്‍ആന്‍ ഉദ്ധരിക്കുന്നു: കാര്യം തീരുമാനിക്കപ്പെട്ടു കഴിഞ്ഞാല്‍ പിശാച് പറയുന്നതാണ്: തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് ഒരു വാഗ്ദാനം ചെയ്തു. സത്യവാഗ്ദാനം. ഞാനും നിങ്ങളോട് വാഗ്ദാനം ചെയ്തു. എന്നാല്‍, നിങ്ങളോട് (ഞാന്‍ ചെയ്ത വാഗ്ദാനം) ഞാന്‍ ലംഘിച്ചു. എനിക്ക് നിങ്ങളുടെ മേല്‍ യാതൊരധികാരവും ഉണ്ടായിരുന്നില്ല. ഞാന്‍ നിങ്ങളെ ക്ഷണിച്ചു. അപ്പോള്‍ നിങ്ങള്‍ എനിക്ക് ഉത്തരം നല്‍കി എന്നു മാത്രം. ആകയാല്‍, നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തേണ്ട, നിങ്ങള്‍ നിങ്ങളെത്തന്നെ കുറ്റപ്പെടുത്തുക. എനിക്ക് നിങ്ങളെ സഹായിക്കാനാവില്ല. നിങ്ങള്‍ക്ക് എന്നെയും സഹായിക്കാനാവില്ല. മുമ്പ് നിങ്ങള്‍ എന്നെ പങ്കാളിയാക്കിയിരുന്നതിനെ ഞാനിതാ നിഷേധിച്ചിരിക്കുന്നു. തീര്‍ച്ചയായും അക്രമകാരികളാരോ അവര്‍ക്കാണ് വേദനയേറിയ ശിക്ഷയുള്ളത്'' (ഇബ്‌റാഹീം 22). മനുഷ്യരെ ക്ഷണിക്കുക, വാഗ്ദാനം ചെയ്യുക, മനസ്സില്‍ ദുര്‍ബോധനം നടത്തുക, പ്രലോഭിപ്പിക്കുക, കാര്യങ്ങള്‍ ഭംഗിയാക്കി അവതരിപ്പിക്കുക മുതലായവ മാത്രമാണ് ജിന്നു വര്‍ഗത്തിലെ പിശാചിന്റെ കഴിവില്‍ പെടുന്നത്. ''അവര്‍ രണ്ടു പേര്‍ക്കും- ആദമിനും ഹവ്വാക്കും- അവന്‍ (പിശാച്) ദുര്‍മന്ത്രണം ചെയ്തു'' (അഅ്‌റാഫ് 20). ''അവന്‍ (പിശാച്) പറഞ്ഞു: എന്റെ നാഥാ! നീ എന്നെ പിഴപ്പിച്ചതിനാല്‍ ഞാന്‍ അവര്‍ക്ക് തീര്‍ച്ചയായും ഭൂമിയില്‍ സുന്ദരമാക്കിക്കാണിക്കുകയും അവരെ ഒന്നടങ്കം പിഴപ്പിക്കുകയും ചെയ്യും'' (ഹിജ്ര്‍ 39).
അപ്രകാരം, ജിന്നുകളുടെ ദുര്‍മന്ത്രണങ്ങള്‍ക്കും മാര്‍ഗഭ്രംശത്തിനും വശംവദരാവുക ദുര്‍ബല ബുദ്ധികളും അല്‍പ വിശ്വാസികളുമായിരിക്കുമെന്നും ഖുര്‍ആന്‍ തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍, ബുദ്ധിപരമായും വിശ്വാസപരമായും കരുത്തുള്ളവര്‍ പൈശാചിക പ്രേരണകളില്‍നിന്ന് ദൂരെയായിരിക്കും. നിഷ്‌കളങ്കരായ ദൈവദാസന്മാരെ പിശാചിന്റെ പ്രലോഭനവൃത്തത്തില്‍ നിന്ന് അല്ലാഹു മാറ്റിനിര്‍ത്തിയിരിക്കുന്നു. ''തീര്‍ച്ചയായും എന്റെ ദാസന്മാരുടെ മേല്‍ നിനക്ക് സ്വാധീനമില്ല, നിന്നെ പിന്‍പറ്റിയ മാര്‍ഗഭ്രഷ്ടരല്ലാതെ'' (ഹിജ്ര്‍ 42).
ജിന്നു ബന്ധം: 
ജനങ്ങളുടെ തെറ്റിദ്ധാരണകള്‍
ഇത്രയും പറഞ്ഞത് ദുര്‍ബോധനം, മാര്‍ഗഭ്രംശം എന്നിവയെ സംബന്ധിച്ചാണ്. ഇതിനപ്പുറം ജിന്നുകള്‍ അവരുടെ തനി സ്വരൂപത്തിലോ മറ്റു രൂപത്തിലോ മനുഷ്യരുടെ മുമ്പാകെ പ്രത്യക്ഷപ്പെടുക, ജിന്നുകള്‍ മനുഷ്യശരീരത്തില്‍ പ്രവേശിക്കുക, മനുഷ്യരുടെ പഞ്ചേന്ദ്രിയങ്ങളിന്മേല്‍ മേധാവിത്വം നേടുക, നന്മകള്‍ നേടാനും തിന്മകളെ പ്രതിരോധിക്കാനുമായി അവരെ ഉപയോഗപ്പെടുത്തുക, ഉദ്ദേശിക്കുമ്പോഴെല്ലാം അവരെ ഹാജരാക്കുക, അവര്‍ മുഖേന അദൃശ്യ വിവരങ്ങള്‍ മനസ്സിലാക്കുക, അവരുമായി വിവാഹബന്ധത്തിലേര്‍പ്പെടുക മുതലായ പലതും സാധ്യമാണെന്ന് ചിലര്‍ ധരിച്ചുവശായിരിക്കുന്നു. ഇതെല്ലാം ഖണ്ഡിതമായ ദീനീ പ്രമാണങ്ങള്‍ക്ക് പുറത്തുള്ള സ്രോതസ്സില്‍നിന്ന് വന്നതാണ്. എല്ലാ കാലത്തുമുള്ള ജനവിഭാഗങ്ങളില്‍ ജിന്നുകളുമായി ബന്ധപ്പെട്ട് പ്രചാരത്തിലുള്ള വര്‍ത്തമാനങ്ങളും അവരിലേക്ക് ചേര്‍ത്ത് പറയപ്പെടുന്ന കഥകളും വിശ്വസിക്കുന്നവരുണ്ടാകും. മനുഷ്യരുടെ മുമ്പാകെ ജിന്നുകള്‍ തനിസ്വരൂപത്തിലും അല്ലാതെയും പ്രത്യക്ഷപ്പെടുമെന്നും മനുഷ്യരുമായി അവര്‍ സംസാരിക്കുമെന്നും മനുഷ്യ ശരീരത്തില്‍ ആവേശിക്കുമെന്നും മറ്റും വിശ്വസിക്കപ്പെടുന്നു. ആദ്യകാല ഇസ്‌ലാമിക തലമുറകളില്‍നിന്ന് ഉദ്ധൃതമായതെന്ന തരത്തില്‍ പ്രചാരത്തിലായ ചില കാര്യങ്ങള്‍ കുറേ പേര്‍ വിശ്വസിച്ചുവശായിരിക്കുന്നു. പണ്ഡിതന്മാര്‍ അവ സാധുവാണെന്ന് അനുമാനിക്കുന്നു. ഈ സങ്കല്‍പത്തെ അടിസ്ഥാനപ്പെടുത്തി മതവിധികള്‍ ആവിഷ്‌കൃതമാവുക വരെ ചെയ്തിട്ടുണ്ട്. 
ജിന്നുകളുമായി മനുഷ്യരുടെ വിവാഹം സാധ്യവും സാധുവുമാണെന്ന് വാദിച്ച ചില പണ്ഡിതന്മാര്‍, ജിന്നുമായി ലൈംഗിക വേഴ്ചയിലേര്‍പ്പെട്ട മനുഷ്യസ്ത്രീ നിര്‍ബന്ധമായും കുളിക്കണമെന്ന് വിധിച്ചിട്ടുണ്ട്. ജിന്നുകള്‍ക്കൊപ്പം സംഘടിത നമസ്‌കാരം, നമസ്‌കരിക്കുന്ന മനുഷ്യര്‍ക്ക് മുന്നിലൂടെ ജിന്നുകളുടെ നടത്തം, മനുഷ്യരില്‍ നിന്ന് ജിന്നുകളും ജിന്നുകളില്‍നിന്ന് മനുഷ്യരും നിവേദനം ചെയ്യുക, ജിന്നുകളുടെ ഭക്ഷണമായ എല്ല് ഉപയോഗിച്ചുള്ള ശൗച്യം, ജിന്നുകള്‍ അറുത്തത് ഭക്ഷിക്കല്‍ മുതലായ ഒട്ടേറെ വിഷയങ്ങള്‍ ഫിഖ്ഹ് ഗ്രന്ഥങ്ങളിലും ജിന്നുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രത്യേകം ക്രോഡീകരിച്ച ഗ്രന്ഥങ്ങളിലും ചര്‍ച്ച ചെയ്തതായി കാണാം.
ഞാന്‍ മനസ്സിലാക്കുന്നത്, മേല്‍ പണ്ഡിതന്മാര്‍ സംഭവിക്കാനിടയില്ലാത്തതോ ഒരിക്കലും സംഭവിച്ചിട്ടില്ലാത്തതോ ആയ കാര്യങ്ങള്‍ സങ്കല്‍പിച്ചുകൊണ്ട് കര്‍മശാസ്ത്രാഭ്യാസം നടത്തുക മാത്രമായിരുന്നു എന്നാണ്. അതുകൊണ്ടുതന്നെ ഫിഖ്ഹീ അഭ്യാസം എന്ന നിലയില്‍ പണ്ഡിതന്മാര്‍ ആവിഷ്‌കരിച്ച സങ്കല്‍പ വിഷയങ്ങള്‍ നമ്മെ സംബന്ധിച്ചേടത്തോളം തീര്‍ച്ചയുള്ള സത്യങ്ങള്‍ എന്ന നിലയില്‍ പരിഗണനീയമേ അല്ല. പണ്ഡിതന്മാര്‍ അവരുടെ രീതിയനുസരിച്ച് സങ്കല്‍പിക്കട്ടെ. നമുക്ക് ഖുര്‍ആനിലേക്ക് മടങ്ങാം.
ഖുര്‍ആന്‍ പറയുന്നത്
അല്ലാഹു മനുഷ്യന് ചെയ്ത അനുഗ്രഹങ്ങളിലൊന്നായാണ് ഇണകള്‍ എന്ന ഖുര്‍ആന്‍ പറയുന്നു. മനുഷ്യര്‍ക്ക് അവരുടെ വര്‍ഗത്തില്‍നിന്നുതന്നെ ഇണകളെ സൃഷ്ടിച്ചു നല്‍കി, അവര്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കി എന്നതെല്ലാം ഖുര്‍ആന്‍ പ്രത്യേകം പരാമര്‍ശിച്ചിരിക്കുന്നു. ''അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ കൂട്ടത്തില്‍ നിന്നുതന്നെ ഇണകളെ ഉണ്ടാക്കുകയും നിങ്ങളുടെ ഇണകളിലൂടെ അവന്‍ നിങ്ങള്‍ക്ക് പുത്രന്മാരെയും പൗത്രന്മാരെയും ഉണ്ടാക്കിത്തരികയും ചെയ്തിരിക്കുന്നു....'' (അന്നഹ്ല്‍ 72). ''നിങ്ങള്‍ക്ക് സമാധാനപൂര്‍വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ'' (അര്‍റൂം 21). മനുഷ്യര്‍ ജിന്നുകളെ വിവാഹം ചെയ്യുക എന്ന വാദം തന്നെ മഹാ അബദ്ധമാണെന്ന് മേല്‍ സൂക്തങ്ങള്‍ വ്യക്തമാക്കുന്നു. ഇത്തരുണത്തില്‍ അത്തരം വിവാഹം സാധുവാകുമോ ഇല്ലയോ എന്ന ചര്‍ച്ച തന്നെ അപ്രസക്തമാണ്.
മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിനു മുമ്പ്, ജിന്നുകള്‍ക്ക് തങ്ങളുടെ മേല്‍ സ്വാധീനമുണ്ടെന്ന് വിശ്വസിച്ച് അവരുടെ സ്വാധീനത്തില്‍നിന്ന് തങ്ങളെ രക്ഷിക്കാനായി ജിന്നുകളെ സ്വാധീനിക്കാന്‍ കഴിവുണ്ടെന്ന് അവകാശപ്പെട്ട മനുഷ്യരോട് ചിലയാളുകള്‍ ശരണം തേടിയിരുന്നതായി ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്. ജിന്നുകള്‍ക്ക് അദൃശ്യ കാര്യങ്ങളറിയാം, അല്ലാഹുവിന്റെ വിധിപരമായ കാര്യങ്ങള്‍ അറിയാന്‍ കഴിയും, അവരെ സ്വാധീനിക്കാന്‍ ചില മനുഷ്യര്‍ക്ക് കഴിയും മുതലായവ തെറ്റായ വിശ്വാസങ്ങളാണെന്നും അദൃശ്യം അല്ലാഹുവിനു മാത്രമേ അറിയുകയുള്ളൂവെന്നും ജിന്നുകള്‍ തന്നെ പ്രസ്താവിക്കുന്നതായി ഖുര്‍ആന്‍ ഉദ്ധരിച്ചിട്ടുണ്ട്. ''ഭൂമിയിലുള്ളവരുടെ കാര്യത്തില്‍ തിന്മയാണോ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്, അതല്ല അവരുടെ രക്ഷിതാവ് അവരെ നേര്‍വഴിയിലാക്കാന്‍ ഉദ്ദേശിച്ചിരിക്കുകയാണോ എന്ന് ഞങ്ങള്‍ക്കറിഞ്ഞു കൂടാ'' (ജിന്ന് 10).
''അവന്‍ (അല്ലാഹു) അദൃശ്യം അറിയുന്നവനാണ്. എന്നാല്‍ അവന്‍ തന്റെ അദൃശ്യജ്ഞാനം യാതൊരാള്‍ക്കും വെളിപ്പെടുത്തിക്കൊടുക്കുകയില്ല, അവന്‍ തൃപ്തിപ്പെട്ട വല്ല ദൂതന്നുമല്ലാതെ...'' (ജിന്ന് 26,27). ''അങ്ങനെ അദ്ദേഹം (സുലൈമാന്‍ നബി) വീണപ്പോള്‍, തങ്ങള്‍ക്ക് അദൃശ്യകാര്യം അറിയാമായിരുന്നുവെങ്കില്‍ അപമാനകരമായ ശിക്ഷയില്‍ ഞങ്ങള്‍ കഴിച്ചുകൂട്ടേണ്ടിവരില്ലായിരുന്നുവെന്ന് ജിന്നുകള്‍ക്ക് ബോധ്യമായി'' (സബഅ് 14). മേല്‍ രണ്ട് സൂക്തങ്ങളും ജിന്നുകള്‍ ഉള്‍പ്പെടെ അല്ലാഹു അല്ലാത്തവര്‍ക്ക് അദൃശ്യമറിയുകയില്ലെന്ന് വ്യക്തമാക്കുന്നു. ജിന്ന്: 10, സബഅ് 14 സൂക്തങ്ങള്‍ തങ്ങള്‍ക്ക് അദൃശ്യം അറിയില്ലെന്ന് ജിന്നുകള്‍ തന്നെ ഖണ്ഡിതമായി പറയുന്നവയാണ്. ഈ സാഹചര്യത്തില്‍ ജിന്നുകള്‍ക്ക് അദൃശ്യം അറിയില്ലെന്നും നേരിട്ടോ അല്ലാതെയോ അവര്‍ക്ക് മനുഷ്യരെ ഉപദ്രവിക്കാന്‍ കഴിയുകയില്ലെന്നും ഖുര്‍ആനില്‍നിന്ന് നമുക്ക് ബോധ്യമാവും.
ഊഹങ്ങള്‍, ആശയക്കുഴപ്പങ്ങള്‍
ഖുര്‍ആന്‍ ഖണ്ഡിതമായിത്തന്നെ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയതാണെങ്കിലും എല്ലാ കാലത്തും ജിന്നുകളെ സംബന്ധിച്ച് മനുഷ്യര്‍ക്കിടയില്‍ പല ഊഹങ്ങളും നിലനിന്നു പോന്നിട്ടുണ്ട്. മാരണവിദ്യക്കാര്‍ ജനമനസ്സുകളില്‍ അവ നട്ടുപിടിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മന്ദബുദ്ധികളും അല്‍പവിശ്വാസികളും അവരുടെ കെണിയില്‍ വീണുപോയിട്ടുണ്ട്. ജിന്നുകള്‍ക്ക് മനുഷ്യാകാരം സ്വീകരിക്കാന്‍ കഴിയും, അതില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയും... ഇങ്ങനെ പോകുന്നു വിശ്വാസങ്ങള്‍. സ്‌നേഹം, ദ്വേഷം, വിവാഹം, വിവാഹമോചനം, നന്മ നേടുക, തിന്മ തടുക്കുക മുതലായവയിലെല്ലാം ജിന്നുകളെ സ്വാധീനിച്ച് കാര്യം നേടാം എന്ന അന്ധവിശ്വാസം ഇപ്പോഴും ബലവത്തായി തുടരുന്നു. നഷ്ടപ്പെട്ടുപോയ വസ്തുക്കള്‍ തിരിച്ചു കിട്ടാനും മറഞ്ഞ കാര്യങ്ങള്‍ അറിയാനും ചികിത്സാവശ്യാര്‍ഥവുമെല്ലാം ജിന്നു സേവയിലൂന്നിയ ആചാരങ്ങളും അനുഷ്ഠാനങ്ങളും വികസിപ്പിച്ചെടുത്ത് ഉപജീവന മാര്‍ഗം തേടുകയാണ് അതിന്റെ വക്താക്കള്‍. ചില പണ്ഡിതന്മാര്‍ ഇത്തരം ആളുകളെ വ്യാജകഥകള്‍ ചമച്ചു കൊടുത്ത് വഞ്ചിക്കുകയാണ്. അറിവിലും കര്‍മത്തിലും ശ്രദ്ധിക്കേണ്ട പ്രകൃതിപരമായ ചര്യകളില്‍നിന്ന് ആളുകളെ വഴിതെറ്റിക്കുകയാണ്.
എല്ലാവരും തങ്ങളുടെ ദീനിനും ദുന്‍യാവിനും ഉപകാരപ്രദമായ കാര്യങ്ങളില്‍ ശ്രദ്ധയൂന്നുകയാണ് വേണ്ടത്. അന്ധവിശ്വാസങ്ങള്‍ ഹൃദയങ്ങളിലേക്ക് കടന്നുവരാന്‍ അനുവദിക്കരുത്. അന്ധവിശ്വാസികളോട് പൊരുതുക, അവരെ ആട്ടിയോടിക്കുക, സമൂഹം അവരില്‍നിന്ന് ശുദ്ധമാവട്ടെ. നന്മയുടെയും സൗഭാഗ്യത്തിന്റെയും കവാടങ്ങള്‍ തുറക്കാന്‍ അല്ലാഹു അനിവാര്യമായി പ്രഖ്യാപിച്ച അറിവുകള്‍ ജനങ്ങള്‍ സ്വായത്തമാക്കട്ടെ.

Zac കിഴക്കേതില്‍ Zac
║▌│█║▌║│█║║▌█ ║▌

╚»+966508307860+919747709002«╝

2012, ഒക്‌ടോബർ 1, തിങ്കളാഴ്‌ച

ഒരു മനുഷ്യന്റെ വിജയ പരാജയo



ഒരു മനുഷ്യന്റെ വിജയ പരാജയo

അസ്സലാമു അലൈകും... 

റസൂല്‍ (സ) തങ്ങള്‍ നമുക്ക് ഒരു മനുഷ്യന്റെ വിജയ പരാജയത്തിന്റെ അടയാളങ്ങള്‍ നമുക്ക് പഠിപ്പിച്ചു തരുന്നുണ്ട്. ഒരു ഹദീസ് ഇപ്രകാരം വായിക്കാം " നബി(സ) തങ്ങള്‍ പറയുന്നു: പരാജയത്തിന്റെ അടയാളങ്ങള്‍ നാലാണ്. കഴിഞ്ഞു പോയ ദോഷങ്ങള്‍ മറക്കുക ( അത് അല്ലാഹുവിന്റെ അടുക്കല്‍ സൂക്ഷിക്കപ്പെട്ടതാണ് ), മുന്‍പ് ചെയ്ത നന്മകള്‍ ഓര്‍ക്കുക (അത് സ്വീകരിക്കപ്പെട്ടുവോ തള്ളപ്പെട്ടോ എന്നവന്‍ അറിയുകയുമില്ല), ദു

നിയാവിന്റെ കാര്യത്തില്‍ തന്നെക്കാള്‍ മേലെ ഉള്ളവരിലേക്ക് നോക്കുക ആഖിറതിന്റെ കാര്യത്തില്‍ തന്നെക്കാള്‍ താഴെയുള്ളവരിലേക്ക് നോക്കുക. നബി (സ) തങ്ങള്‍ പറഞ്ഞ ഈ നാലു കാര്യങ്ങള്‍ നമ്മില്‍ ഉണ്ടോ എന്ന് നാം സ്വയം നമ്മെ പരിശോധിക്കുക. ഇതിനെ കുറിച്ച് ഗൌരവമായി ചിന്തിക്കുക. മുന്‍ കഴിഞ്ഞു പോയ പാപങ്ങള്‍ മറക്കുകയും, അഹങ്കാരിയായി ജീവിക്കുകയും ചെയ്യുമ്പോള്‍ നാം പരാജയതിലെക്കാണ് പോകുന്നത് എന്ന യഥാര്‍ത്ഥ്യം നാം മനസ്സിലാക്കാതെ പോകരുത്.
നബി(സ) തങ്ങള്‍ പറഞ്ഞ ചില വിജയത്തിന്റെ അടയാളങ്ങള്‍ താഴെ കൊടുക്കുന്നു.
" ദുനിയാവിനെ വിട്ടു ആഖിരത്തില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നവനാകുക, ഖുര്‍ആന്‍ പാരായണത്തിലും ഇബാദത് കളിലും ശ്രദ്ധിക്കുന്നവനാകുക, അനാവശ്യ കാര്യത്തില്‍ അധികം സംസാരിക്കാത്തവനാകുക, അഞ്ചു വക്ത് നിസ്കാരം സൂക്ഷിക്കുന്നവനാകുക, ഹറാമില്‍ നിന്നും ശുബ് ഹത്തില്‍ നിന്നും നേരിയതു പോലും സൂക്ഷിക്കുന്നവനാകുക, സ്വലിഹീങ്ങള്‍ഒടൊപ്പം സഹാവസിക്കുന്നവനാകുക, അഹങ്കരിക്കാതെ വിനയമുള്ളവനാകുക, ഗുണവാനായ ഔദാര്യ വാനാകുക, അല്ലാഹുവിന്റെ സൃഷ്ടികള്‍ക്ക് കരുണ ചെയ്യുന്നവനാകുക, സൃഷ്ടികള്‍ക്ക് ഉപകാരം ചെയ്യുന്നവനാകുക, മരണത്തെ ഇപ്പോഴും ഓര്‍ക്കുന്നവനാകുക...... ..തുടങ്ങിയവയാണ് ".

സുഹ്രത്തുക്കളെ..എനിക്ക് പറയാനുള്ളത് മുകളില്‍ പറഞ്ഞിരിക്കുന്ന പരാജിതന്റെയും വിജയിയുടെയും അടയാളങ്ങള്‍ നമ്മെ ചിന്തിപ്പിക്കുന്ന വിഷയങ്ങള്‍ ആണ്. കാരണം ശെരിയായ രീതിയില്‍ ഇത് വായിച്ചാല്‍ പരാജിതന്റെ അടയാളങ്ങള്‍ പറഞ്ഞിരിക്കുന്നതു നമ്മെ നോക്കിയാണെന്നു തോന്നും. നമ്മില്‍ പലരും വല്ല നന്മയും ചെയ്‌താല്‍ അത് നാല് പേരോട് വിളിച്ചു പറയാതെ നമുക്ക് ഉറക്കം വരില്ല. മാത്രമല്ല അത് ജീവിതത്തില്‍ ഒരിക്കലും മറക്കുകയും ഇല്ല. അത് സ്വീകരിക്കപ്പെട്ടുവോ തള്ളപ്പെട്ടോ നമുക്ക് അറിയുകയുമില്ല. അത് പോലെ തന്നെ കഴിഞ്ഞ കാലങ്ങളില്‍ നാം ചെയ്തു പോയ പാപങ്ങള്‍ നാം പലരും മറന്നിരിക്കുന്നു. പടച്ചവന്‍ ഞാന്‍ എല്ലാം നിനക്ക് പൊറുത്തു തന്നിരിക്കുന്നു എന്ന് നേരിട്ട് പറഞ്ഞ പോലെയാണ് നമ്മുടെ നടത്തം. പിന്നീടു പറഞ്ഞത് നോക്കൂ..ദുനിയാവിന്റെ കാര്യത്തില്‍ നാം നമ്മുടെ മുകളിലുള്ളവരിലെക്കല്ലേ നോക്കാറുള്ളത്...? ഇങ്ങിനെ നാം ചെയ്താല്‍ എന്നെങ്കിലും നമുക്ക് മനശാന്തി ലഭിക്കുമോ...? നേരെ മറിച്ച് നാം നമ്മുടെ താഴെയുള്ളവരിലേക്ക് നോക്കിയാലോ നമുക്ക് അള്ളാഹു ചെയ്യ്തു തന്ന പല നിഅമത്തുകളും നമുക്ക് തിരിച്ചറിയാനും അതനുസരിച്ച് അവനു നന്ദി കാണിക്കാനും കഴിയും.

നാലാമത് പറഞ്ഞ കാര്യം ആഖിറതിന്റെ കാര്യത്തില്‍ തന്നെക്കാള്‍ താഴെയുള്ളവരിലേക്ക് നോക്കുക എന്നതാണ്. ഇത് കൊണ്ട് നമുക്കുണ്ടാവുന്ന ദോഷം നോക്കൂ.. ഒരു മനുഷ്യന്‍ ഏറ്റവും കൂടുതല്‍ സ്വന്തത്തെ കുറിച്ച് പരിതപിക്കുന്ന സമയം അവന്‍ സ്വര്‍ഗ്ഗത്തില്‍ ചെന്നലാണ് എന്നാണ് റസൂല്‍ (സ) നമുക്ക് പഠിപ്പിച്ചു തരുന്നത്. കാരണം സ്വര്‍ഗ്ഗത്തില്‍ എത്തിയാല്‍ മാത്രമേ അവന്‍ ജീവിതകാലത്ത് നഷ്ട്ടപ്പെടുത്തിയ സമയത്തെ കുറിച്ചുള്ള വില മനസ്സിലാകുകയുള്ളൂ......സ്വര്‍ഗ്ഗത്തില്‍ എല്ലാവരും ഒരു പോലെയുള്ള ദറജയിലായിരിക്കില്ല . ഓരോരുത്തരും ചെയ്ത നന്മകള്‍ അടിസ്ഥാനത്തില്‍ വ്യത്യാസം ഉണ്ടായിരിക്കും. ഓരോരുത്തര്‍ക്കും അവരവരുടെ കര്‍മ്മങ്ങള്‍ അനുസരിച്ചുള്ള സൌകര്യങ്ങള്‍ ആയിരിക്കും അവിടെ ഉണ്ടാവുക. നമ്മുടെ കൂടെ ഒരേ ബഞ്ചില്‍ പഠിച്ച ഒരുമിച്ചു നടന്നിരുന്ന നമ്മുടെ കൂട്ടുകാരന്‍ ഒരുപക്ഷെ വലിയ ദറജയില്‍ ആയിരിക്കും. അപ്പോള്‍ അവന്‍ നഷ്ടപ്പെടുത്തിയ സമയത്തെ ഓര്‍ത്ത്‌ അവന്‍ വിലപിക്കും. ദുനിയാവില്‍ വെച്ച് പത്തു ഇസ്തിഗ്ഫാര്‍ കൂടി ഞാന്‍ അദികമായി ചൊല്ലിയില്ലല്ലോ..! കുറച്ചു സുന്നത്ത് നിസ്കാരങ്ങള്‍ ഞാന്‍ അധികമായി ചെയ്തില്ലല്ലോ..! കുറച്ചു കൂടി സദഖ ചെയ്യാമായിരുന്നു... കുറച്ചു കൂടി നല്ല കാര്യങ്ങള്‍ ചെയ്യാമായിരുന്നു. എന്നെല്ലാം ഓരോ മനുഷ്യരും ഇങ്ങിനെ നഷ്ട്ടപ്പെടുത്തിയ സമയത്തെ ഓര്‍ത്ത്‌ വിലപിക്കുമെന്നു റസൂല്‍ (സ) നമ്മെ പഠിപ്പിക്കുന്നു. ആഖിറതിന്റെ കാര്യത്തില്‍ നാം താഴെയുല്ലവരിലേക്ക് നോക്കിയാല്‍ നമ്മള്‍ നന്മ അധികരിപ്പിക്കുകയില്ല. നമ്മള്‍ അവനെക്കളും ഭേദമാണ് എന്ന് ചിന്തിച്ചാല്‍ പിന്നെ എങ്ങിനെ നന്മകള്‍ അധികരിപ്പിക്കും. നേരെ മറിച്ച് ഇബാദത്തുകളുടെ കാര്യത്തില്‍ നാം നമ്മെക്കാള്‍ കൂടുതല്‍ ഇബാദത്തുകള്‍ ചെയ്യുന്നവരിലേക്ക്‌ നോക്കിയാല്‍ എന്തായിരിക്കും. നാം കൂടുത കൂടുതല്‍ ഇബാദത്തുകള്‍ ചെയ്യുവാന്‍ ശ്രമിക്കില്ലെ...? ശെരിയല്ലേ....അത് കൊണ്ട് എന്റെ സുഹ്രത്തുക്കളെ എനിക്ക് എന്നോടും നിങ്ങളോടും പറയാനുള്ളത് പരാചിതനുള്ള ഈ നാലു കാര്യങ്ങളും നമ്മില്‍ ഉണ്ടെങ്കില്‍ നാം തിരുത്തണം. റസൂല്‍ (സ) നമ്മോടു പറഞ്ഞ ഒരു വിജയിയുടെ ലക്ഷണങ്ങള്‍ നാം നമ്മുടെ ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുക. മാത്രമല്ല ഇത് മറ്റുള്ളവര്‍ക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യുക.
നാഥന്‍ നമ്മെ വിജയികളുടെ കൂട്ടത്തില്‍ ഉള്‍പെടുത്തുമാറാകട്ടെ... നമ്മുടെ ചെറുതും വലുതും രഹസ്യവും പരസ്യവുമായ എല്ലാ ചെറു ദോഷങ്ങളും വന്‍ ദോഷങ്ങളും അവന്‍ അവന്റെ മഹത്തായ ഔദാര്യം കൊണ്ടും കാരുണ്യം കൊണ്ടും വിട്ടു പൊറുത്ത് മാപ്പാക്കി തരുമാറാകട്ടെ.... ആമീന്‍ .

Zac കിഴക്കേതില്‍ Zac
║▌│█║▌║│█║║▌█ ║▌

╚»+966508307860+919747709002«╝

മോനെ... ഉമ്മാനെ എങ്ങട്ടാ എന്‍റെ പോന്നു മോന്‍ കൊണ്ടോണേ..?"


മോനെ... ഉമ്മാനെ എങ്ങട്ടാ എന്‍റെ പോന്നു മോന്‍ കൊണ്ടോണേ..?"

        ആ വൃദ്ധ സ്ത്രീ തന്റെ മകനോട്‌ ചോദിച്ചു കൊണ്ടിരുന്നു… "മോനെ... ഉമ്മാനെ എങ്ങട്ടാ എന്‍റെ പോന്നു മോന്‍ കൊണ്ടോണേ..?"
അയാള്‍ മിണ്ടിയില്ല …
അയാളുടെ ഭാര്യ മിന്നുന്ന വസ്ത്രം ധരിച്ചു കൊണ്ട് തലേ ദിവസം രാത്രി തന്നോട് അടക്കം പറയുന്നതയാള്‍ ഓര്‍ത്തു... "നിങ്ങടെ ഉമ്മാനെ വല്ല വൃദ്ധസദനത്തിലും കൊണ്ടാക്കൂ… അതെന്തു പറഞ്ഞാലും അനുസരിക്കില്ല.. കുട്ടികളെക്കാലും കഷ്ട്ടം… ഇങ്ങനെ ഉണ്ടോ തള്ളമാര്‍.. വയസ്സായാല്‍ ഒരു ഭാഗത്ത്‌ അടങ


്ങി ഒതുങ്ങി ഇരിക്കെണ്ടേ… ശല്യം…"
അയാള്‍ മിണ്ടിയില്ല..
"നിങ്ങള്‍ എന്താ ഒന്നും മിണ്ടാത്തെ …കേള്‍ക്കുന്നുണ്ടോ, ഞാന്‍ പറയുന്നത്.."
"ഒന്നുകില്‍ ആ സ്ത്രീ.. അല്ലെങ്കില്‍ ഞാന്‍.. എനിക്ക് പറ്റില്ല അതിനെ നോക്കാന്‍.."
"ഉം.. ഞാന്‍ നാളെ ഒരു തീരുമാനം എടുക്കുന്നുണ്ട്"… അയാള്‍ പറഞ്ഞു….
കാറ് അതിവേഗതയില്‍ കുതിച്ചു കൊണ്ടിരുന്നു…
"മോനെ.. എത്ര നാളായി മോന്‍ എന്റെ കൂടെ ഇങ്ങനെ ഒന്ന് ഇരുന്നിട്ട്.."
"മോന് ഓര്‍മ്മയുണ്ടോ?... പണ്ട് വല്യ വാശിക്കാരനായിരുന്നു എന്റെ മോന്‍… എന്തിനും വെറുതെ വാശി പിടിക്കും.. ഉമ്മച്ചി ഒക്കെ നടത്തി തരാന്‍ എത്ര പാട് പെട്ടിരുന്നു വെന്നോ അന്നൊക്കെ.."
അയാള്‍ ഒന്നും മിണ്ടിയില്ല… അയാള്‍ ആ സ്ത്രീയെ നോക്കി…
ഒരു കാലത്ത് എത്ര സൌന്ദര്യം ഉണ്ടായിരുന്ന സ്ത്രീ ആയിരുന്നു.. ഇപ്പോള്‍ മെലിഞ്ഞുണങ്ങിരിക്കുന്നു …ആ സൌന്ദര്യം തനിക്കു പകര്‍ന്നുതന്നു സ്വയം നഷ്ടപെടുത്തിയ പോലെ..
സ്കൂളില്‍ നിന്ന് വരുമ്പോഴേക്കും എല്ലാം തയ്യാറാക്കി വച്ചിട്ടുണ്ടാകും.. തന്നെ കുളിപ്പിക്കയും ഉടുപ്പുകള്‍ ധരിപ്പിക്കയും ചെയ്തിരുന്ന.. പനി വരുമ്പോള്‍ നെറ്റിയില്‍ നനഞ്ഞ തുണി ശീല വച്ച് തന്നു ഉറക്ക മൊഴിച്ചിരുന്നു തന്നെ പരിചരിച്ച ആ സ്ത്രീ..
"മോനെ... നീ എന്താ ഇങ്ങനെ ആലോചിക്കുന്നെ… എത്ര നാളായി മോന്റെ കൂടെ ഇങ്ങനെ ഒന്ന് യാത്ര ചെയ്തിട്ട് പണ്ട് എന്റെ മോന്‍ എന്നും ഉമ്മച്ചീടെ കൂടെ എവിടേക്കും വന്നിരുന്നു.. നിനക്ക് ഓര്‍മ്മയുണ്ടോ അതൊക്കെ.. ?"
അയാളുടെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങി..
"മോനെ.. ഒന്ന് വണ്ടി നിര്‍ത്തൂ, എനിക്കൊരു നാരങ്ങാ വെള്ളം വാങ്ങി തരോ ഉമ്മച്ചിക്ക് വല്ലാത്ത ദാഹം…"
അയാള്‍ വണ്ടി നിര്ത്തി വഴി വക്കിലുണ്ടായിരുന്ന പെട്ടി കടയില്‍ നിന്നും ഒരു നാരങ്ങാ വെള്ളം മേടിച്ചു കൊടുത്തു… ആ വൃദ്ധയായ സ്ത്രീ അത് വാങ്ങുന്നതിന് മുന്‍പ് ചോദിച്ചു:
"മോന്‍ കുടിച്ചോ …നാരങ്ങ വെള്ളം..?"
"ഇല്ല…'അയാള്‍ പറഞ്ഞു..
"എന്താ അവിടെ ഇല്ലേ.. എന്നാ ഇത് എന്‍റെ മോന്‍ കുടിച്ചോളൂ ഉമ്മചിക്ക് ഇല്ലേലും വേണ്ടാ.."
അയാളുടെ തൊണ്ട ഇടറി..
"ഉമ്മാ.. വേണ്ട.. എനിക്ക് വേണ്ടാഞ്ഞിട്ടാ, ഉമ്മ കുടിച്ചോളൂ.."
കാര്‍ അതിവേഗതയില്‍ വീണ്ടും പാഞ്ഞു കൊണ്ടിരുന്നു.. അയാളുടെ ചിന്ത തന്റെ കുട്ടിക്കാലത്തേക്ക് പാഞ്ഞു.. അന്നൊരു നാള്‍..
"ഉമ്മാ .."
"എന്താ മോനെ .. "
"ഉപ്പാ എന്നെ തല്ലോ ..ഉമ്മാ .."
"എന്തിനാ ഉപ്പ എന്റെ പോന്നുമോനെ തല്ലുന്നെ…?"
"ഞാന്‍ ..ഞാന്‍ ..ഉപ്പാടെ കണ്ണട പൊട്ടിച്ചു …."
"പൊട്ടിച്ചോ നീ…"
"ഉം ... ഞാന്‍ എടുത്തപ്പോ അറിയാതെ നിലത്തു വീണു പൊട്ടി ഉമ്മാ" …
"സാരല്യാ ട്ടോ.. ഉപ്പോട് ഞാന്‍ പറഞ്ഞോളാം… എന്റെ മോനെ ഉപ്പ ഒന്നും ചെയില്ലാട്ടോ.. മോന്‍ ദാ.. ഈ ചായ കുടിക്കൂ…"
അന്ന് രാത്രി ഉപ്പയും ഉമ്മയും തമ്മിലുള്ള സംഭാഷണം താന്‍ ഉറക്കം നടിച്ചു കൊണ്ട് കേട്ടു..
"നീ അവനെ വഷളാക്കും.. ഇങ്ങനെ കൊഞ്ചിക്കാന്‍ പാടില്ല.. കണ്ണട പൊട്ടിച്ചതിനല്ല… അവനെ സൂക്ഷിച്ചില്ലേല്‍ വഷളാകും ചെക്കന്‍ ..."
"എന്റെ മോന്‍ വഷളാകില്ല.. അവന്‍ കുട്ടിയല്ലേ, അത് സാരല്യ.. ഒരു കണ്ണട പോട്ടിയതിനാ ഇപ്പൊ.. ഇങ്ങളൊന്നു മിണ്ടാതിരിക്കനുണ്ടോ …?"
"മോനെ.."ആ വൃദ്ധ സ്ത്രീയുടെ ശബ്ദം അയാളെ ചിന്തയില്‍ നിന്നും ഉണര്ത്തി..
"നമ്മളെങ്ങോട്ടാ പോണേ… മോന്‍ പറഞ്ഞില്ലാല്ലോ.."
നിഷ്കളങ്കമായ ആ ചോദ്യം അയാളെ വല്ലാതാക്കി ..
അപ്പോഴേക്കും കാര്‍ ആ വലിയ വീടിന്റെ മുന്നില്‍ എത്തിയിരുന്നു… അവിടത്തെ ബോര്‍ഡ് ആ സ്ത്രീ പണി പെട്ട് വായിച്ചു..... ".........വൃ..ദ്ധ സ..ദ..നം..."
ആ സ്ത്രീ ഒന്നും മിണ്ടിയില്ല.. അവനെ ദയനീയമായി നോക്കി, ആ കണ്ണുകളില്‍ തന്റെ എല്ലാ സ്വപ്ങ്ങളും നശിച്ച പോലെ....
അയാളുടെ തൊണ്ടയില്‍ എന്തോ കത്തുന്ന പോലെ, ഹൃദയത്തില്‍ പഴുത്ത ഇരുമ്പ് കമ്പി തുളച്ചു കയറുന്ന വേദന പോലെ..
ആ സ്ത്രീ അവന്റെ കൈ പിടിച്ചു….
അയാള്‍ക്ക് ‌താന്‍ ഒരു കൊച്ചു കുട്ടി ആയ പോലെ തോന്നിച്ചു.. തന്റെ ബാല്യം.. കൌമാരം, യവ്വനം, എല്ലാം അയാള്‍ പെട്ടെന്ന് ഓര്‍ത്തു പോയി …
"ഉമ്മാ …അയാള്‍ തൊണ്ട ഇടറി ക്കൊണ്ട് വിളിച്ചു…എന്നോട് ക്ഷമിക്കൂ ഉമ്മാ..."
"കാര്‍ തിരിച്ചു വിടൂ.. അയാള്‍ ഡ്രൈവറോട് അലറിക്കൊണ്ട്‌ പറഞ്ഞു.."
അയാളുടെ വീടിന്റെ മുന്നില്‍ വലിയ ഒരു അലര്‍ച്ചയോടെ കാര്‍ വന്നു നിന്നു…
തന്റെ ഉമ്മയെ കെട്ടി പിടിച്ചയാള്‍ ഒരു കുഞ്ഞിനെപ്പോലെ വാവിട്ടുകരഞ്ഞു.. ഉമ്മയുടെ കയ്യും പിടിച്ചു കൊണ്ട് അയാള്‍ അവരുടെ വീട്ടിലേക്കു കയറുമ്പോള്‍ അയാളുടെ ഭാര്യ മിന്നുന്ന സാരി ഉടുത്തു തളത്തില്‍ തന്നെ നില്ക്കുന്നുണ്ടായിരുന്നു..
"എന്താ …കൊണ്ടാക്കീല്ലേ…?" അവള്‍ ചോദിച്ചു..
അയാള്‍ ഒന്നും മിണ്ടിയില്ല... ഉമ്മയെ അവരുടെ മുറിയില്‍ ആക്കിയ ശേഷം അയാള്‍ തന്റെ മുറിയിലേക്ക് നടന്നു.. പിന്നാലെ അയാളുടെ ഭാര്യയും …
"എന്താ . ..നിങ്ങള്ക്ക് ചെവി കേട്ടൂടെ.. എന്താ കൊണ്ടാക്കാഞ്ഞെന്നാ ചോദിച്ചേ .."
അയാള്‍ വാതില്‍ അടച്ചു..
"എന്തിനാ വാതില്‍ അടക്കുന്നെ.. പറ ..എന്താ ..അതിനെ കൊണ്ടാക്കാഞ്ഞേ..? എനിക്കതാ അറിയേണ്ടേ …"
അയാള്‍ തന്റെ ഭാര്യയെ നോക്കി… അവളുടെ മുഖം ദേഷ്യം കൊണ്ട് ചുകന്നിരുനു …
അയാള്‍ അവളുടെ മുഖത്ത് ചെകിടടച്ചു ആഞ്ഞടിച്ചു.. ആ അടിയുടെ അഗാദത്തില്‍ അവള്‍ നിലത്തു മുട്ടു കുത്തി വീണു…
അയാള്‍ ഭാര്യയെ നോക്കി അലറികൊണ്ട് പറഞ്ഞു..
"നീ ഒരു സ്ത്രീ അല്ല… എനിക്ക് നിന്നെ വേണ്ടാ… എനിക്കെന്റെ ഉമ്മ മതി… നീ ഇല്ലാതെയും എനിക്ക് ജീവിക്കാന്‍ പറ്റും… ശപിക്കപെട്ടവളെ… നീയും ഒരു സ്ത്രീ തന്നെയാണോ ..? ഈ യൌവനം എന്നും ഉണ്ടാകുമെന്നാണോ നീ കരുതിയോ? നാളെ നമ്മളും വയസ്സാകും.. നമ്മുടെ ദേഹവും ചുക്കിചുളിയും, അന്ന് നമ്മുടെ മക്കള്‍ നമ്മെയും ഇത് പോലെ വൃദ്ധസദനത്തില്‍ ആക്കുമ്പോഴേ നമ്മുക്കതിന്റെ വേദന മനസ്സിലാകൂ..."
"ഇറങ്ങണം നീ പുറത്ത്‌.. നീ പൊയ്ക്കോളൂ.. ഇത്ര നാളും എന്നോടൊത് ജീവിച്ചതിന് നന്ദി…എനിക്കെന്റെ ഉമ്മ മതി… എനിക്കവരെ ഉപേക്ഷിക്കാന്‍ പറ്റില്ല, ഒരിക്കലും.."
അയാള്‍ കട്ടിലില്‍ ഇരുന്നു.. തന്റെ മുഖം പൊത്തി ഒരു കൊച്ചു കുട്ടിയെ പോലെ തേങ്ങി 
കരഞ്ഞു


Zac കിഴക്കേതില്‍ Zac
║▌│█║▌║│█║║▌█ ║▌

╚»+966508307860+919747709002«╝