*ഒരു സർട്ടിഫിക്കറ്റ് മാത്രം ശേഷിക്കും*
ഒരു വിരമിച്ച പൊലീസ് കമ്മീഷണർ താൻ വർഷങ്ങളോളം ഔദ്യോഗികമായി താമസിച്ചിരുന്ന വീടിന് പകരമായി, താൻ പുതുതായി വാങ്ങിയ സ്വന്തം വീടിലേക്ക് സ്ഥലം മാറി. ഒരു നിശ്ശബ്ദമായ കോളനിയിൽ ആണ് ആ വീട് സ്ഥിതി ചെയ്തിരുന്നത്. താൻ നേടിയ പ്രശസ്തിയും ഉയർന്ന നിലയും അയാൾക്ക് വലിയ അഭിമാനമായിരുന്നു.
എല്ലാ ദിവസവും വൈകീട്ട് അയാൾ അവിടെയുള്ള ഒരു പാർക്കിലേക്ക് നടക്കാൻ പോകും. എങ്കിലും അയാൾ ഒരാളോടു പോലും സംസാരിക്കയോ പുഞ്ചിരിക്കുകയോ ഇല്ല. ഈ കോളനിയിലെ മറ്റുള്ളവർ തൻ്റെ നീലവാരത്തിലുള്ളവരല്ലെന്നും, അവരോടൊപ്പം താൻ സമയം ചെലവഴിക്കേണ്ടതില്ല എന്നുമാണ് അയാൾ ചിന്തിച്ചത്.
ഒരു ദിവസം, അയാൾ പാർക്കിലെ ബെഞ്ചിൽ ഇരിക്കുമ്പോൾ, വയസ്സായ മറ്റൊരാൾ അടുത്ത് ഇരുന്നു. നല്ല മനസ്സോടെ ഇദ്ദേഹത്തോട് സംസാരിക്കാൻ ശ്രമിച്ചു. എന്നാൽ കമ്മീഷണറിന് അതിൽ താല്പര്യമില്ലായിരുന്നു. മറിച്ച്, താൻ Commissioner ആയിരുന്ന കാര്യങ്ങൾ, താൻ നേടിയ അധികാരവും നേട്ടങ്ങളും മാത്രമായിരുന്നു Commissioner പറഞ്ഞത്. താൻ ഈ വീട് സ്വന്തമാക്കിയതുകൊണ്ടാണ് ഇവിടെ താമസിക്കുന്നത്, എന്നാൽ വീടും പരിസരവും തൻ്റെ status ന് ഒത്തതായില്ല – എന്നും ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു.
എന്നാൽ വയസ്സനായ ആ മനുഷ്യൻ എതിരൊന്നും പറയാതെ സൗമ്യതയോടെ കമ്മീഷണറെ കേട്ടുകൊണ്ടിരുന്നു.
അവസാനമായി ഒരു സന്ധ്യ, ആ മനുഷ്യൻ ശാന്തതയോടെ സംസാരിച്ചു:
“കമ്മീഷണർ സാഹിബ്,” അദ്ദേഹം പറഞ്ഞു, “ഒരു വൈദ്യുതി ബൾബിന് പ്രസക്തിയുള്ളത് അതിൽ പ്രകാശമുള്ള സമയത്താണ്. ഒരിക്കൽ അത് ഫീസായാൽ, അതൊരു 10 വാട്ട് ആണോ, 100 വാട്ട് ആണോ എന്നത് പ്രസക്തമല്ല. ഫീസായ ബൾബുകൾ എല്ലാം ഒരുപോലെയാണ് – ശാന്തം, ജീവൻകെട്ട, ഉപയോഗമില്ലാത്ത, മറവിയിലായത്. ഞാൻ ഈ കോളനിയിൽ അഞ്ചുവർഷമായി താമസിക്കുന്നു. ഒരിക്കലും ഞാനാരോടും പറഞ്ഞിട്ടില്ല, ഞാൻ അമേരിക്കയിലെ ഇന്ത്യൻ ambassador ആയിരിന്നു എന്നും പിന്നീട് രണ്ടുതവണ പാർലമെന്റ് അംഗമായിരുന്നുവെന്നും.”
കമ്മീഷണറുടെ മുഖം മാറി.
ആ പുരുഷൻ തുടർന്നു:
“നിങ്ങളുടെ ദൂരത്ത് ഇരിക്കുന്ന ആ ആളെ കാണുന്നോ? ആൾ വർമ്മയാണു് – ഇന്ത്യൻ റെയിൽവേയിൽ നിന്ന് ജനറൽ മാനേജറായി വിരമിച്ചു. അവനൊപ്പം സംസാരിക്കുന്നതായുള്ളവൻ – റാവു – സേനയിൽ നിന്നും ലെഫ്റ്റനന്റ് ജനറലായി വിരമിച്ചു. ആ വെള്ളയുടുപ്പിൽ നനടക്കുന്നയാൾ – ശിവാ – ISROയുടെ ചെയർമാനായിരുന്നു. ആരും അവരുടെ പഴയ പദവികളൊന്നും പറയുനില്ല. പറയേണ്ടതുണ്ടെന്നു പോലും അവർ കരുതുന്നില്ല.”
“ഞാൻ അറിയുന്ന കാര്യങ്ങൾ മാത്രമാണ് പറയുന്നത്,” എന്ന് അദ്ദേഹം പറഞ്ഞു, ഒടുവിൽ ചേർത്തു: “എന്തായാലും, നമ്മൾ എല്ലാവരും കത്തിയ ബൾബുകളാണ്. അതെ, നിങ്ങൾ zero-watt ആയിരുന്നാലും, 40, 60, 100 watt ആയിരുന്നാലും; LED, CFL, halogen, decorative ആയിരുന്നാലും – വൈദ്യുതി പോയാൽ, എല്ലാം ഒരേപോലെയാണ്.”
“റിട്ടയർമെന്റിനുശേഷം, നിങ്ങൾ കമ്മീഷണറായിരുന്നോ, കോൺസ്റ്റബിളായിരുന്നോ എന്നത് ഇനി പ്രസക്തമല്ല.”
കമ്മീഷണറെ നിരീക്ഷിച്ചുകൊണ്ട് അയാൾ പറഞ്ഞു:
“ഊർജസ്വലമായി ഉദിക്കുന്ന സൂര്യനും, ശാന്തമായി അസ്തമിക്കുന്ന സൂര്യനും, രണ്ടും സുന്ദരമാണ്. പക്ഷേ ലോകം നമസ്കരിക്കുന്നത് ഉദിക്കുന്ന സൂര്യനെയാണ്. അതാണ് മനുഷ്യസ്വഭാവം. നമുക്ക് അതിനെ അംഗീകരിക്കേണ്ടതുണ്ട്.”
“നമ്മുടെ പദവികളും സ്ഥാനങ്ങളും എല്ലാം താൽക്കാലികമാണ്. അവയെ അടിസ്ഥാനമാക്കി നമ്മെ നിർവചിച്ചാൽ, അവ പോയാൽ നമുക്ക് നമ്മളെ നഷ്ടപ്പെടും.”
“ചെസ്സ് കളിയിൽ രാജാവും, രാജ്ഞിയും, ബിഷപ്പും, കുതിരയും, കാലാളും – എല്ലാവർക്കും വിലയുണ്ട്, കളിയിലുള്ളപ്പോൾ മാത്രം. കളി തീരുമ്പോൾ അവയെല്ലാം ഒറ്റ ബോക്സിലാക്കി അടച്ച് വയ്ക്കപ്പെടുന്നു.”
അദ്ദേഹം മൃദുലമായി പുഞ്ചിരിച്ചു. പാർക്കിലെ ആളുകളെ നോക്കി പറഞ്ഞു:
“ഇപ്പോൾ സുഖത്തോടെ ജീവിക്കുക. മറ്റുള്ളവരെ സ്നേഹിക്കുക. ഭാവിയിൽ സന്തോഷത്തിനായി പ്രതീക്ഷിക്കുക. എന്നാൽ, ഇനി നമുക്ക് സ്വന്തമല്ലാത്ത പഴയ കാര്യങ്ങളുടെ ഓർമ്മകളിൽ മുഴുകി ജീവിക്കരുത്. ജീവിതത്തിൽ നമ്മൾ എത്രയും മെഡലുകളും, അവാർഡുകളും, സർട്ടിഫിക്കറ്റുകളും നേടിയാലും, ഒടുവിൽ ലഭിക്കുക ഒരൊറ്റ സർട്ടിഫിക്കറ്റാണ് – *മരണ സർട്ടിഫിക്കറ്റ്.*”