'ആകാശങ്ങളിലും ഭൂമിയിലുംഅവർക്കിടയിൽ എത്രയെത്ര സുന്ദര ദൃഷ്ടാന്തങ്ങൾ,അതിനടുത്തു കൂടെ അവർ അശ്രദ്ധരായി നടന്നു പോകുന്നു'.
ഖുർആനിലെ പ്രസിദ്ധമായ ഒരു വചനമാണിത്.
പുതിയ കാലത്തെ തിരക്കു പിടിച്ച മനുഷ്യ ജീവിതത്തെ ഈ വചനം കൃത്യമായി വരച്ചു കാട്ടുന്നു.
ഒരു ജലപ്രവാഹത്തിലേക്ക്
അല്പനേരം നോക്കിയിരിക്കാൻ,
പത്തു മിനിറ്റിലധികം ഒരു നല്ല പുസ്തകംവായിച്ചിരിക്കാൻ,കുറച്ചു നേരംനല്ല സംഗീതമാസ്വദിക്കാൻ
നമ്മുടെ 'അസ്വസ്ഥത' നമ്മെ അനുവദിക്കുന്നില്ല.
മനുഷ്യരുടെ എല്ലാ ദുരിത പർവ്വങ്ങൾക്കും കാരണം,സ്വസ്ഥമായി,
ശാന്തമായി ഒരിടത്തിരിക്കാനും,ചുറ്റിലുമുളള സൗന്ദര്യത്തെ ആസ്വദിക്കാനുമാകാത്തതാണെന്ന് ബ്ലെയ്സ് പാസ്കൽ ഒരിക്കലെഴുതി.
ലഭ്യമായ സമയം മുഴുവൻ അനാവശ്യമായ ഒച്ചകൾ കൊണ്ടുംപ്രവർത്തനങ്ങൾ കൊണ്ടും നിറക്കുകയാണ് മനുഷ്യർ.
തിരക്കോടു തിരക്കാണ്
എവിടെയും.
ധൃതി ഒട്ടുമില്ലെങ്കിലും സൂപ്പർ ഫാസ്റ്റ് ബസിനുവേണ്ടി നാം കാത്തു നില്ക്കുന്നു.
ട്രാഫിക് ജാമിൽ
അസ്വസ്ഥമായി ഹോണ് മുഴക്കുന്നു.
ക്യൂവിൽ മുന്നിലുളളവനെ ശപിച്ചു കൊണ്ടിരിക്കുന്നു.
എവിടെയുംആവശ്യമില്ലാത്ത ധൃതി കൂട്ടി മനുഷ്യർ വെറുതെ അസ്വസ്ഥരാകുന്നു.
ദാർശനികനായ തോമസ് ഹക്സലിയുടെ ഒരു സംഭവമുണ്ട്.ഒരിക്കൽ ഒരു സംഗീത പരിപാടി കഴിഞ്ഞ്.അദ്ദേഹം തിരക്കിട്ട് പുറത്തിറങ്ങി.റോഡിൽ കാത്തു നിന്ന ഒരു കുതിരവണ്ടിയിൽ ചാടിക്കയറി അദ്ദേഹം പറഞ്ഞു.വേഗം വിട്,വേഗം വേഗം..
അദ്ദേഹത്തിൻറ്റെ ധൃതി കണ്ട് കുതിര നിന്ന ദിശയിലേക്ക് വണ്ടിക്കാരൻ കുതിരവണ്ടി പായിച്ചു.കുറെ ഓടിക്കഴിഞ്ഞപ്പോഴാണ്,മറ്റൊരു ദിക്കിലേക്കാണ് താൻ പോയിക്കൊണ്ടിരിക്കുന്നതെന്ന് ഹക്സലിക്ക് ബോധ്യമായത്..യഥാർത്ഥത്തിൽ അനാവശ്യ ധൃതി മൂലം തനിക്ക് പോകേണ്ട സ്ഥലമേതെന്ന് വണ്ടിക്കാരനോട് പറയാൻ അദ്ദേഹം വിട്ടു പോയിരുന്നു.
അനാവശ്യ ധൃതിയും അസ്വസ്ഥതയും,ധമ്മുടെ ചുറ്റുപാടിനെക്കുറിച്ച
ധാരണയെ നഷ്ടപ്പെടുത്തിക്കളയുന്നു.അതുകൊണ്ടാണ് നിങ്ങൾ ധൃതിപ്പെടരുതെന്ന് നബി പറയാൻ കാരണം.
പ്രഭാതത്തിലുംസന്ധ്യാ സമയത്തുംനമുക്കുവേണ്ടി പാടുന്ന കിളികളുടെ ആരവം നാം കേൾക്കുന്നില്ല.
വീട്ടുമുറ്റത്ത് വിരിഞ്ഞു നില്ക്കുന്ന ഒരു പൂവിൻറ്റെ സൗന്ദര്യംദർശിക്കാൻ നമുക്കാകുന്നില്ല.
ജോലിഭാരം പേറി വീട്ടിലെത്തുമ്പോൾ നമ്മിലേക്കെത്തുന്ന കുഞ്ഞിളം പുഞ്ചിരിയുംനമ്മെ ആകർഷിക്കുന്നില്ല.
വാഷിംങ്ങ്ടണ് d c യിലെ പ്രസിദ്ധമായ മെട്രോ സ്റ്റേഷൻ.ജനുവരിയിലെ തണുത്ത പ്രഭാതത്തിൽ വഴിയരികിൽ വയലിൻ വായിക്കുകയാണ് ഒരു മനുഷ്യൻ.
മനോഹരമായ സംഗീതം.
നഗരം തിരക്കി
ലമരുകയാണ്.
ഓഫീസിലേക്കുംമറ്റുമായി ആളുകൾ തിരക്കിട്ട് പോകുന്നു.ആരും അദ്ദേഹത്തെ ശ്രദ്ധിക്കുന്നേയില്ല..
മനോഹര സംഗീതം കേട്ട് തിരിഞ്ഞുംതിരിഞ്ഞും നോക്കുന്ന കുട്ടികളുടെ കൈ പിടിച്ചു വലിച്ച് മാതാപിതാക്കൾ ധൃതിയിൽ കടന്നു പോയി.
ചിലരൊക്കെ നാണയ തുട്ടുകളെറിഞ്ഞു.
യഥാർത്ഥത്തിൽ,
ലോകപ്രശസ്ത വയലിനിസ്റ്റായ ജോഷ്വോ ബെൽ ആണ് വഴിയരികിൽ വയലിൻ വായിച്ചിരുന്നതെന്ന് ഒരാളും അറിഞ്ഞിരുന്നില്ല.
വാഷിംങ്ങ്ടണ് പോസ്റ്റ് പത്രം ഇത്തരമൊരു പരിപാടി ആസൂത്രിതമായി സംഘടിപ്പിച്ചത്,പൊതു ജനങ്ങളുടെ ആസ്വാദന താത്പര്യം അവബോധം എന്നിവ പരീക്ഷിക്കാനായിരുന്നു.നമുക്കു ചുറ്റിലും
അപ്രതീക്ഷിതമായുണ്ടാകുന്ന സുന്ദരക്കാഴ്ചകളും,പ്രതിഭയുടെ മിന്നലാട്ടങ്ങളും കണ്ട് നമുക്കാസ്വദിക്കാനാവുന്നില്ലെങ്കിൽ,ഉറപ്പിക്കാം..യാന്ത്രികതയുടെ
അസ്വസ്ഥതാ രോഗം നമ്മെയും പിടികൂടിയിരിക്കുന്നുവെന്ന്.
ഇത്തരംമനസ്സുകളാണ് ലോകത്തിൻറ്റെ എല്ലാ മനോഹാരികതകളെയുംമറച്ചു പിടിക്കുന്നത്.
ഭാരതത്തിലെ പുരാതന മഹർഷിമാർ,
മുനിമാർ,ലോകത്തു വന്നിട്ടുളള പ്രവാചകന്മാർ തുടങ്ങിയവർ മൗനത്തിന്റെ ആഴങ്ങളിലാണ് പ്രപഞ്ചത്തിലെ മുഴുവൻ സ്വസ്ഥതയുംതങ്ങളിലേക്ക് ആവാഹിച്ചിരുന്നത് എന്നു കാണാം.